തള്ളുന്നത് വിധി ഹിന്ദു കക്ഷിക്ക് അനുകൂലമാണെങ്കിൽ പ്രതിഷ്ഠയിൽ ആരാധനയ്ക്കുള്ള അവകാശം നിർമോഹി അഖാഡയ്ക്ക് നൽകണമെന്ന ആവശ്യം; ക്ഷേത്ര പരിസരത്തിന്റെ ചുമതല വേണമെന്നതും തള്ളി; സുന്നികളും 2.77 ഏക്കറിൽ നിന്ന് പുറത്ത്; സുപ്രീംകോടതി റദ്ദാക്കുന്നത് രാമവിഗ്രഹമുള്ള ഭാഗം ഹിന്ദുക്കൾക്കും സീതയുടെ അടുക്കള ഉള്ള ഭാഗം വൈഷ്ണവർക്കും എന്ന അലഹബാദ് ഹൈക്കോടതി വിധി; രാമക്ഷേത്രം കേന്ദ്രത്തെ ഏൽപ്പിക്കുമ്പോൾ പടിക്ക് പുറത്താകുന്നത് വിഎച്ച്പി അടക്കമുള്ള പരിവാർ സംഘടനകൾ
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: അയോധ്യാ കേസിൽ സുപ്രീംകോടതിയുടെ നിർണായകമായ വിധിയിൽ തിരിച്ചടി നേരിട്ടത് ഹർജിക്കാർക്ക്. തർക്ക ഭൂമിയുടെ ഉടമസ്ഥാവകാശം ആർക്കും ലഭിച്ചില്ല. ക്ഷേത്ര നിർമ്മാണത്തിന്റെ ചുമതല സർക്കാരിന് നൽകുകയും ചെയ്തു. എന്നാൽ പള്ളി പണിയാൻ ഭൂമി സുന്നി വഖഫ് ബോർഡിന് കൊടുക്കുന്നുമുണ്ട്. ഈ അഞ്ചേക്കർ അവർ അവകാശം ഉന്നയിച്ച ഭൂമിയിലും അല്ല. അങ്ങനെ വിശ്വഹിന്ദ് പരിഷത്ത് അടക്കമുള്ളവരുടെ ക്ഷേത്രത്തിലെ അവകാശമെന്ന് വാദമാണ് സുപ്രീംകോടതി തള്ളുന്നത്. മതേതര മൂല്യങ്ങൾ ഉയർത്തിക്കാട്ടി നിയമവാഴ്ചയ്ക്കൊപ്പം വിശ്വാസത്തിനും പ്രാധാന്യം നൽകുകയാണ് സുപ്രീംകോടതി.
രാമജന്മഭൂമി-ബാബറി മസ്ജിദ് കേസിൽ തർക്കഭൂമിയിൽ ക്ഷേത്രം നിർമ്മിക്കാൻ സുപ്രീം കോടതി അനുമതി നൽകിയ വിധിയെ ഒറ്റ മനസോടെയാണ് രാജ്യം അംഗീകരിച്ചത്. മസ്ജിദ് നിർമ്മിക്കാൻ പകരം അഞ്ച് ഏക്കർ തർക്കഭൂമിക്കു പുറത്ത് അയോധ്യയിൽത്തന്നെ അനുവദിക്കും. 2.77 ഏക്കർ തർക്കഭൂമിയാണ് ക്ഷേത്രനിർമ്മാണത്തിന് വിട്ടുകൊടുത്തിരിക്കുന്നത്. അതേസമയം, കേസിൽ കക്ഷിയായ ആർക്കും കോടതി സ്ഥലം വിട്ടുകൊടുത്തില്ല. പകരം കേന്ദ്രസർക്കാർ മൂന്നു മാസത്തിനകം രൂപീകരിക്കുന്ന ട്രസ്റ്റിനായിരിക്കും സ്ഥലത്തിന്റെ ഉടമസ്ഥത. ക്ഷേത്രം നിർമ്മിക്കാനുള്ള ചുമതലയും ട്രസ്റ്റിന് ആയിരിക്കും. തർക്കഭൂമി മൂന്നു പേർക്ക് തുല്യമായി വീതിച്ചുകൊടുത്ത അലഹബാദ് ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കി. മൂന്നു മാസത്തിനകം ക്ഷേത്രവും മസ്ജിദും നിർമ്മിക്കാനുള്ള കർമപദ്ധതി കേന്ദ്രം തയാറാക്കണം.
2010 ൽ അലഹബാദ് ഹൈക്കോടതി 2.77 ഏക്കർ തർക്കഭൂമി മൂന്ന് കക്ഷികൾക്കുമായി തുല്യമായി വിഭജിച്ചുകൊണ്ട് ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് നിരവധി അപ്പീലുകളാണ് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന് മുന്നിലെത്തിയത്. സുപ്രീംകോടതിയിൽനിന്നു വിരമിച്ച ജസ്റ്റിസ് എഫ്.എം.ഐ. ഖലീഫുള്ളയുടെ അധ്യക്ഷതയിൽ സുപ്രീംകോടതി നിയോഗിച്ച മൂന്നംഗസമിതി ഫൈസാബാദിൽ നടത്തിയ മധ്യസ്ഥചർച്ചകൾ ഫലം കണ്ടിരുന്നില്ല. ഇതിനെ തുടർന്നാണ് ഓഗസ്റ്റ് ആറു മുതൽ ഭരണഘടനാ ബെഞ്ചിനു മുമ്പാകെ പ്രതിദിനാടിസ്ഥാനത്തിൽ വാദം തുടങ്ങിയത്. ഇതിൽ ഹർജിക്കാർക്കെല്ലാം 2.77 ഏക്കറിൽ അവകാശം നഷ്ടപ്പെട്ടു. അയോധ്യ ഭൂമി കേസിൽ അലഹാബാദ് ഹൈക്കോടതിയുടെ ലക്നൗ ബെഞ്ചിലെ ജഡ്ജിമാരായ സിഗ്ബത്തുല്ല ഖാൻ, സുധീർ അഗർവാൾ, ധരംവീർ ശർമ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് 2010 സെപ്റ്റംബർ 30ന് വിധി പറഞ്ഞത്. മൂന്നു പേരും എഴുതിയതു വെവ്വേറെ വിധി ആയിരുന്നു. ഭൂമി മൂന്നായി വിഭജിക്കണമെന്നു ജഡ്ജിമാരായ സിഗ്ബത്തുല്ല ഖാൻ, സുധീർ അഗർവാളും വിധിച്ചു. എന്നാൽ ഭൂമി മുഴുവനും ഹിന്ദുക്കൾക്ക് അവകാശപ്പെട്ടതെന്നു ജസ്റ്റിസ് ധരംവീർ ശർമയുടെ നിലപാട്. ധരംവീർ ശർമ്മയുടെ നിലപാടിന് ചേർന്നാണ് സുപ്രീംകോടതി വിധിയും.
ഭൂമി വിഭജിക്കണമെന്നതു അലഹബാദ് ഹൈക്കോടതിയിൽ ഭൂരിപക്ഷ വിധിയായി. വിഭജനം നടത്തുമ്പോൾ, ഇപ്പോൾ താൽക്കാലിക ക്ഷേത്രമുള്ളതും വിഗ്രഹങ്ങൾ സ്ഥാപിച്ചിട്ടുള്ളതുമായ സ്ഥലം ഹിന്ദുക്കൾക്കും രാമ ഛബൂത്ര, സീതയുടെ അടുക്കള (സീത രസോയി) തുടങ്ങിയവ നിർമോഹി അഖാഡയ്ക്കും ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു. വൈഷ്ണവ സമ്പ്രദായം പിന്തുടരുന്ന സന്യാസി വിഭാഗമാണു നിർമോഹി അഖാഡ. സുപ്രീംകോടതി ഉത്തരവോടെ നിർമോഹി അഖാഡയ്ക്ക് വസ്തുവിൽ ഒന്നും ലഭിക്കില്ല. ക്ഷേത്രത്തിന്റെ ചുമതല കേന്ദ്ര സർക്കാരിനും. വിഎച്ച്പി പോലുള്ള പരിവാർ സംഘടനകൾക്കൊന്നും ഇനി ക്ഷേത്ര നിർമ്മാണത്തിൽ കാര്യമുണ്ടാകില്ല. ആരാണോ രാജ്യം ഭരിക്കുന്നത് അവർക്കാകും ക്ഷേത്രത്തിന്റെ നിയന്ത്രണം. അങ്ങനെയുള്ള ട്രസ്റ്റ് രൂപീകരണത്തിലൂടെ ജനാധിപത്യത്തിലേക്ക് ക്ഷേത്രത്തെ എത്തിക്കുകയാണ് സുപ്രീംകോടതി. അയോധ്യ കേസിൽ നിർമോഹി അഖാഡ, രാം ലല്ല,, സുന്നി വഖഫ് ബോർഡ് തുടങ്ങി 14 കക്ഷികളുടെ അപ്പീലിലാണ് സുപ്രീംകോടതി തീർപ്പു കൽപ്പിച്ചത്. 40 ദിവസം തുടർച്ചയായി നടന്ന വാദം കേൾക്കലിനൊടുവിലാണ് അഞ്ചംഗ ഭരണഘടനാബെഞ്ച് വിധി റഞ്ഞത്. നിർമോഹി അഖാഡയ്ക്ക് കേന്ദ്ര സർക്കാരുണ്ടാക്കുന്ന ട്രസ്റ്റിൽ അംഗത്വം നൽകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇത് മാത്രമാണ് ഏക ആശ്വാസം.
ബാബറി മസ്ജിദിലേക്ക് 1934 മുതൽ മുസ്ലിങ്ങൾക്ക് പ്രവേശനമുണ്ടായിരുന്നില്ലെന്നതായിരുന്നു നിർമോഹി അഖാഡയുടെ കേസിൽ പ്രധാന വാദം. ചരിത്രാതീതകാലംമുതലേ രാമജന്മഭൂമി തങ്ങളുടേതെന്നും മറ്റുള്ളവരുടെ ഭൂമിയിൽ പള്ളി നിർമ്മിക്കാൻ മുസ്ലിം നിയമങ്ങൾ അനുവദിക്കുന്നില്ലെന്നും അവർ പറഞ്ഞു. ഏറ്റവും ചുരുങ്ങിയത് 1934-നു ശേഷമെങ്കിലും മുസ്ലിങ്ങളാരും അവിടേക്ക് പ്രവേശിക്കാൻ ശ്രമിച്ചിട്ടുപോലുമില്ലെന്നതായിരുന്നു പ്രധാന വാദം. മുസ്ലിങ്ങൾ വെള്ളിയാഴ്ചകളിൽ മാത്രമാണ് പൊലീസ് സംരക്ഷണത്തോടെ നിസ്കാരം നടത്തിയിരുന്നത്. 1934 മുതൽ 1949 വരെ ഈ പ്രദേശം അഖാഡയുടെ മാത്രം ഉടമസ്ഥതയിലായിരുന്നു. ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖകളെല്ലാം 1982-ൽ നടന്ന കവർച്ചയിൽ നഷ്ടപ്പെട്ടുവെന്നും പറഞ്ഞു. ഈ വാദം കോടതി അംഗീകരിച്ചില്ല. രേഖകൾ കവർച്ച ചെയ്തുവെന്ന വാദം അംഗീകരിച്ചെങ്കിൽ അവർക്കും വസ്തുവിൽ അവകാശം കിട്ടുമായിരുന്നു. ഉടമസ്ഥതാ വാദമൊന്നും അംഗീകരിക്കാതെ എല്ലാം കേന്ദ്ര സർക്കാരിനെ ഏൽപ്പിക്കുകയാണ് കോടതി.
1949 ഡിസംബർ 16-ന് രാത്രിയാണ് രാംലല്ല ഉൾപ്പെടെയുള്ള പ്രതിഷ്ഠകൾ അവിടെ സ്ഥാപിച്ചത്. അതിനുചുറ്റുമുള്ള സ്ഥലങ്ങൾ നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പുതന്നെ അഖാഡയുടെ ഉടമസ്ഥതയിലായിരുന്നു. സീതാ രസോയി, ചബൂത്ര, ഭണ്ഡാർഗൃഹം എന്നിവയെല്ലാം അവിടെയുള്ളതാണ്. അതൊന്നും ഒരുകാലത്തും തർക്കത്തിന്റെ ഭാഗമായിട്ടില്ല. 1959 ഡിസംബർ 29-ന്റെ കോടതിയുത്തരവിൽ അതൊന്നും കണ്ടുകെട്ടിയിട്ടില്ല. അതുകൊണ്ടുതന്നെ തർക്കവിഷയം നടുമുറ്റമെന്ന് പറയുന്ന സ്ഥലത്തെ മുഖ്യക്ഷേത്രം മാത്രമാണെന്നും വാദിച്ചു. 1989-ൽ സുന്നി സെൻട്രൽ വഖഫ് ബോർഡ് ഹർജി നൽകുന്നതുവരെ പുറത്തുള്ള സ്ഥലത്തിന്റെ (ഔട്ടർ കോർട്യാഡ്) കാര്യത്തിൽ ആരും തർക്കമുന്നയിച്ചിട്ടില്ലെന്നും കോടതിയിൽ ഉയർത്തി. വിധി ഏതെങ്കിലും ഹിന്ദു കക്ഷിക്ക് അനുകൂലമാണെങ്കിൽ പ്രതിഷ്ഠയിൽ ആരാധന നടത്താനുള്ള അവകാശം അഖാഡയ്ക്ക് നൽകണമെന്നായിരുന്നു ആവശ്യം. തർക്ക സ്ഥലത്ത് രാമക്ഷേത്രം നിർമ്മിച്ചാൽ ക്ഷേത്രപരിസരത്തിന്റെ ചുമതല നൽകണമെന്ന ആവശ്യവും തള്ളി.
സ്ഥലം ഹിന്ദു കക്ഷികൾക്ക് ദീർഘകാലത്തേക്ക് പാട്ടത്തിന് നൽകണം. തർക്കസ്ഥലത്തിന് പുറത്ത് മുസ്ലിം കക്ഷികൾക്ക് പള്ളി പണിയാൻ സർക്കാർ സ്ഥലം അനുവദിക്കണമെന്നും നിർദ്ദേശിച്ചിരുന്നു. ഇതിലെ പാട്ടമെന്ന ആവശ്യങ്ങളും തള്ളി. 1934-ൽ ബാബറി മസ്ജിദ് ആക്രമിക്കുകയും '49-ൽ അതിക്രമിച്ചുകയറുകയും '92-ൽ പൊളിക്കുകയും ചെയ്ത ഹിന്ദുക്കൾ ഇപ്പോൾ അയോധ്യയിലെ തർക്കഭൂമിയിൽ അവകാശമുന്നയിക്കുന്നുവെന്ന സുന്നി വാദവും തള്ളി കളഞ്ഞു. കേസിൽ തീരുമാനമെടുക്കുമ്പോൾ ചരിത്രത്തെ പൂർണമായും വിശ്വസിക്കരുത്. സിവിൽ കേസിനെ സംബന്ധിച്ചിടത്തോളം ചരിത്ര വസ്തുതകൾക്ക് വലിയ സ്ഥാനമില്ല. മയിലിന്റെയും താമരയുടെയും ചിത്രമുണ്ടായിരുന്നു എന്നതുകൊണ്ട് അയോധ്യയിലെ തർക്കഭൂമിയിൽ ക്ഷേത്രമുണ്ടായിരുന്നു എന്ന് വിശ്വസിക്കാനാവില്ലെന്നായിരുന്നു സുന്നികളുടെ വാദം.
ചീഫ് ജസ്റ്റീസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. ജസ്റ്റീസുമാരായ എസ്.എ ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൾ നസീർ എന്നിവരാണ് മറ്റ് ജഡ്ജിമാർ. ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായാണ് വിധി പറഞ്ഞത്. രാവിലെ കൃത്യം പത്തരയ്ക്കു തുടങ്ങിയ വിധി പ്രസ്താവം മുക്കാൽ മണിക്കൂറോളം നീണ്ടു. വിശ്വാസത്തിന്റെ അടിസ്ഥാനത്തിലല്ല ചരിത്ര വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തീരുമാനമെന്നു സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. 64 ഏക്കറാണ് അയോധ്യയിൽ ഉള്ളത്. ഇതിൽ തർക്കഭൂമിക്കു പുറത്ത് അയോധ്യയിൽത്തന്നെ അഞ്ചേക്കർ ഭൂമി അനുവദിക്കണമെന്നാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.
Stories you may Like
- ജനുവരി 22ന് എല്ലാവരും വീടുകളിൽ ശ്രീരാമജ്യോതി തെളിയിക്കണം: പ്രധാനമന്ത്രി
- 'ഇനി രാമന്റെ പേരിൽ വോട്ടും ചോദിക്കും'; വിമർശവുമായി സഞ്ജയ് റാവത്ത്
- രാജ്യത്തെ ആദ്യ വാസ്തു അധിഷ്ഠിത ടൗൺഷിപ്പായി മാറാൻ അയോധ്യ
- ഭക്തിയിൽ അലിഞ്ഞ് അയോധ്യ, ഉത്സവാന്തരീക്ഷത്തിൽ രാജ്യം
- രാമക്ഷേത്ര ഉദ്ഘാടന കാര്യത്തിൽ കോൺഗ്രസിന് സ്വതന്ത്രമായ തീരുമാനമെടുക്കാം
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയെക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ബാങ്ക് ലോക്കർ മുറിയിൽ വിഷവാതകം; സ്വർണം വയ്ക്കാൻ ലോക്കർ മുറിയിൽ പ്രവേശിച്ച മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ; കാർബൺ മൊണോക്സൈഡ് വാതകത്തിന്റെ സാന്നിധ്യം സംശയിക്കുന്നതായി പൊലീസ്
- തെങ്ങമത്ത് കെട്ടിട ഉടമയെയും ഭർത്താവിനെയും ഭർതൃപിതാവിനെയും മർദിച്ചതിന് നാല് സിപിഎം നേതാക്കൾക്കെതിരേ കേസ്; കടമുറിയിൽ സുക്ഷിച്ചിരുന്ന 1.72 ലക്ഷം രൂപ ഉടമയും ബന്ധുക്കളും ചേർന്ന് മോഷ്ടിച്ചുവെന്ന് സിപിഎം നേതാക്കളുടെ പരാതി; ക്രൂരമർദനമേറ്റ ഉടമയും ബന്ധുക്കളും കേസിൽ പ്രതിയായേക്കും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്