നിറഞ്ഞ സൗഹൃദങ്ങൾക്ക് എപ്പോഴും കാവലാളായി; നിരവധി തവണ സംസ്ഥാന ടെലിവിഷൻ പുരസ്ക്കാരങ്ങൾ; മിനി സ്ക്രീനിൽ പ്രധാനിയായപ്പോഴും കാതും കണ്ണും തിരിച്ചു വെച്ചത് സിനിമകളിലേക്കും; 'ഉണ്ണിക്കുട്ടന് ജോലി കിട്ടി' സിനിമയിലെ നായകനുമായി; വാഹനാപകടത്തിൽ പൊലിഞ്ഞത് ദൃശ്യമാധ്യമ രംഗത്ത് കഴിവ് തെളിയിച്ച പ്രതിഭ; ജോസ് തോമസിന് ആദരാഞ്ജലികളുമായി ദൃശ്യമാധ്യമ രംഗം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം ഇന്ന് പുലർച്ചെ കിളിമാനൂരിലെ വാഹനാപകടത്തിൽ പൊലിഞ്ഞത് കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് കഴിവ് തെളിച്ച ശ്രദ്ധേയ പ്രതിഭ. മലയാള ടെലിവിഷൻ രംഗത്ത് ഇന്ന് കാണുന്ന പല പ്രോഗ്രാമുകൾക്കും പിന്നിൽ കോട്ടയം കുടമാളൂർ സ്വദേശിയായ ജോസ് തോമസിന്റെ(58) സൂക്ഷ്മ സ്പർശങ്ങളുണ്ട്. മലയാള ടെലിവിഷൻ പ്രോഗ്രാമുകളുടെ ആദ്യകാല പിന്നണി പ്രവർത്തകനായിരുന്നു ജോസ്. പലതവണ സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ ജോസിനെ തേടിയെത്തി. ഇരുപത് വർഷത്തോളം ഏഷ്യാനെറ്റിൽ പ്രൊഡ്യൂസർ ആയി ജോലി ചെയ്തു. മലയാള ദൃശ്യമാധ്യമരംഗത്ത് ഏഷ്യാനെറ്റിന്റെ കടന്നു വരവ് വന്നപ്പോൾ അതിനൊപ്പം ജോസ് കൂടി നിലയുറപ്പിച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ്-പ്രോഗ്രാം എന്ന രീതിയിൽ വിഭജനം വന്നപ്പോൾ ന്യൂസിലാണ് ജോസ് ജോലി തിരഞ്ഞെടുത്തത്. ഒപ്പം സമാന്തര സിനിമകൾക്കും ഡോക്യുമെന്ററികൾക്ക് ഒപ്പവും നിന്നു. ഉണ്ണിക്കുട്ടന് ജോലി കിട്ടി എന്ന വി.ആർ.ഗോപിനാഥ് സിനിമയിലെ നായകൻ തന്നെ ജോസ് ആയിരുന്നു. അൻപതിലേറെ ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തു. നിരവധി നാടകങ്ങളും ടെലിവിഷൻ ഡോക്യുമെന്ററികളും സംവിധാനം ചെയ്തിട്ടുണ്ട്.
കേരളത്തിലങ്ങോളമിങ്ങോളം ഒട്ടുവളരെ സൗഹൃദങ്ങൾ സൂക്ഷിച്ചിരുന്ന, നിറഞ്ഞ സൗഹൃദങ്ങൾക്ക് കാവലാളായി നിന്ന ഒരാൾ കൂടിയാണ് മാധ്യമ-ടെലിവിഷൻ-സിനിമാ ലോകത്ത് നിന്നും മറയുന്നതും. സുഹൃത്തിന്റെ അച്ഛന്റെ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത് കോട്ടയത്ത് നിന്നും തിരുവനന്തപുരത്തേക്ക് മടങ്ങവേയാണ് ജോസ് തോമസും സുഹൃത്തുക്കളും സഞ്ചരിച്ച കാർ ലോറിയുടെ പിന്നിലിടിച്ചത്. കാറിന്റെ മുൻവശത്തിരുന്ന ജോസ് തോമസിന്റെ ജീവനാണ് അപകടത്തിൽ പൊലിഞ്ഞത്. കഴിഞ്ഞ ജനുവരിയിൽ ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ പ്രോഡ്യൂസർ തസ്തികയിൽ നിന്ന് വിരമിച്ച ശേഷവും ചലച്ചിത്ര-ടെലിവിഷൻ മേഖലയിൽ സജീവമായിരുന്നു ജോസ് തോമസ്. അതിന്നിടയിലാണ് മരണവും എത്തുന്നത്. ജോസ് തോമസിന്റെ വിയോഗം കേരളത്തിനകത്തും പുറത്തുമുള്ള സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ഒരുപോലെ അലട്ടുകയാണ്. ഇന്നലെയും ഒട്ടുവളരെ സുഹൃത്തുക്കൾ ഫോണിലൂടെ ജോസിന്റെ ശബ്ദം കേട്ടതാണ്. ക്യാമറാമാൻ വേണുവിന്റെ പിതാവിന്റെ മരണവൃത്താന്തമാണ് പലരും ജോസ് തോമസിന്റെ ശബ്ടത്തിൽക്കൂടി അറിഞ്ഞത്. കോട്ടയത്ത് നിന്നും ചടങ്ങ് കഴിഞ്ഞു വരുമ്പോഴാണ് അപകടവും മരണവും എത്തുന്നത്.
വേണുവിന്റെ അച്ഛന്റെ മരണ കാര്യം പറയാനാണ് ജോസ് ഇന്നലെ രാവിലെ എന്നെ വിളിച്ചത്. മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സി.അനൂപ് മറുനാടൻ മലയാളിയോട് പറഞ്ഞു. സുഹൃത്തുക്കൾക്കൊപ്പം തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോവുകയാണ് എന്നു പറയാനാണ് വിളിച്ചത്. എനിക്ക് രാവിലെ അസൗകര്യങ്ങൾ ഉണ്ടായിരുന്നു. അതിനാൽ പിന്നെ പോകാം എന്നാണ് വേണുവിനോട് പറഞ്ഞത്. പിന്നീട് രാത്രി മൂന്നരയ്ക്ക് ഞാൻ കേൾക്കുന്നത് ജോസിന്റെ മരണവാർത്തയാണ്. ഏഷ്യാനെറ്റിന്റെ മുൻ പ്രൊഡ്യൂസറും സംവിധായകനുമായ പ്രദീപ് നായരാണ് ഈ വിവരം പറയുന്നത്. സുഹൃത്തുക്കൾക്കും കുടുംബത്തിനും ജോസേട്ടന്റെ മരണം അത്ര പെട്ടെന്ന് പരിഹരിക്കാനോ മറക്കാനോ കഴിയുന്ന കാര്യമല്ല. എല്ലാ ബന്ധങ്ങളുടെയും മൂല്യം തിരിച്ചറിഞ്ഞ ഒരു മനസ് ജോസേട്ടനു ഒപ്പമുണ്ടായിരുന്നു. ഇതായിരുന്നു ജോസേട്ടന്റെ പ്രത്യേകത-അനൂപ് പറയുന്നു.
അനൂപ് പറയുന്നത് തന്നെയാണ് മറ്റു സുഹൃത്തുക്കൾക്കും പറയാനുള്ളത്. ഒരിക്കൽ പോലും ഒപ്പം ജോലി ചെയ്തവരോട് ജോസ് ഇടഞ്ഞില്ല. എല്ലാവരുമായും ഉറ്റ ബന്ധം നിലനിർത്തുകയും ചെയ്തു. സ്വന്തം അഭിപ്രായത്തിന്നപ്പുറം മറ്റുള്ളവരുടെ അഭിപ്രായങ്ങൾക്ക് വില മതിക്കുകയും ചെയ്തു. എല്ലാവർക്കും നന്മ വരണമെന്ന് എപ്പോഴും ആഗ്രഹിച്ച, മതേതര മനസിന്റെ ഉടമകൂടിയാണ് വിട പറഞ്ഞു പോയത്. സൗഹൃദങ്ങൾക്ക് ഇത്രമാത്രം പ്രാധാന്യവും സമയവും നീക്കിവെച്ച ഒരാളെ കണ്ടുമുട്ടാനും ഇനി വിഷമമാകും. വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും കാത്തു സൂക്ഷിച്ച ഒരു നന്മയാണ് സൗഹൃദങ്ങൾക്കിടയിൽ ജോസ് തോമസിനെ വേറിട്ട് നിർത്തിയത്. ഈ സ്വഭാവ സവിശേഷതയാണ് സുഹൃത്തുക്കൾ പങ്കു വയ്ക്കുന്നതും.
സുരക്ഷിതത്വം ചാലിച്ച ഒരു സൗഹൃദമാണ് എല്ലാവർക്കും പകർന്നു നൽകിയത്. സൗഹൃദങ്ങളെ എപ്പോഴും ഊഷ്മളതയിൽ തന്നെ ജോസ് സൂക്ഷിച്ചു. അതുകൊണ്ട് തന്നെ ആ സൗഹൃദത്തിന്റെ തണലിൽ നിൽക്കാൻ കൊതിച്ചവരാണ് സുഹൃത്തുക്കളിൽ ഏറിയ പങ്കും. ഏറ്റവും താഴെയ്ക്കിടയിൽപ്പെട്ടവരിൽ പോലും ജോസിനു സൗഹൃദങ്ങൾ ഉണ്ടായിരുന്നു. യാത്രകളിലും തെരുവോരങ്ങളിലും ഇവരെ കണ്ടു മുട്ടുമ്പോൾ സുഹൃത്ത് എന്ന രീതിയിൽ ഒപ്പമുള്ളവർക്ക് പരിചയപ്പെടുത്താൻ ജോസ് ഒരിക്കലും മടിച്ചിരുന്നില്ല. ഒപ്പമുള്ളവരെക്കുറിച്ചുള്ള ശ്രദ്ധയും അവരുടെ കാര്യങ്ങളിൽ പുലർത്തിയിരുന്ന ജാഗ്രതയും സൗഹൃദങ്ങൾക്കിടയിൽ ജോസിനെ വേറിട്ട് നിർത്തി.
ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുമ്പോഴും കാതും കണ്ണും എപ്പോഴും സിനിമയിലേക്ക് തിരിച്ചുവെച്ചു. സിനിമ എന്നാൽ ജോസിനു ഒരു പാഷൻ തന്നെയായിരുന്നു. ഏറ്റവും മികച്ച സിനിമകൾ എപ്പോഴും തിരഞ്ഞെടുത്ത് കണ്ടു. മറ്റുള്ളവരെ നല്ല സിനിമയിലേക്ക് എന്നും ആകർഷിച്ചും നിർത്തി. വ്യക്തവും സുദൃഡവുമായ രീതിയിൽ സിനിമകളെ വിലയിരുത്തി. അഭിപ്രായങ്ങൾ എപ്പോഴും പങ്കു വയ്ക്കുകയും ചെയ്തു. സമയമുള്ളപ്പോൾ പുസ്തകങ്ങളുടെ ലോകത്ത് മുഴുകുകയും ചെയ്തു. എപ്പോഴും സ്വന്തം കുടുംബത്തെ ഒപ്പം നിർത്തി. സമയമില്ല എന്ന് ഒരിക്കലും പറഞ്ഞില്ല. എപ്പോഴും എല്ലാത്തിനും സമയം കണ്ടെത്തുകയും ചെയ്തു. ഏഷ്യാനെറ്റിൽ നിന്നും വിരമിച്ച ശേഷവും ദൃശ്യമാധ്യമ രംഗത്ത് സജീവ സാന്നിധ്യമായി തുടരവേ തന്നെയാണ് ജോസ് മരണത്തിനു കീഴടങ്ങുന്നതും. അദ്ധ്യാപികയായ സെലിൻ ആണ് ജോസിന്റെ ഭാര്യ. മകൻ ക്രിസ്റ്റഫറും മകൾ ദിയയും.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍