വൺ..ടു...ത്രീ... മൂന്ന് തലാക്ക് ചൊല്ലി നിന്നെ ഒഴിവാക്കി; ഇനി എനിക്ക് നിന്നെ മാണ്ടാ! വാട്സാപ്പിൽ മൊഴി ചൊല്ലിയ ഭർത്താവ് നിസ്ക്കരിക്കുന്നതിന്നിടെ ഭാര്യയെ കസേരയ്ക്ക് അടിച്ച് താഴെയിട്ട വില്ലൻ; അവസരം കിട്ടുമ്പോഴെല്ലാം കയറി പിടിക്കുന്ന പെങ്ങളുടെ ഭർത്താവും; നീ വേലക്കാരിയാണെന്നും ഒരാളും ചോദിക്കാൻ വരില്ലെന്നും വീമ്പു പറയുന്ന ഉമ്മയും പെങ്ങളും; മുത്തലാഖ് നിയമമായിട്ടും എല്ലാം പഴയ പടി; പീഡകരെ തുറന്നുകാട്ടി പോരാട്ടത്തിന് ഹോസ്ദുർഗ് സ്റ്റേഷനിൽ മുസ്ലിം വനിതയുടെ പരാതി
എം മനോജ് കുമാർ
ഹോസ്ദുർഗ്: ഇടുക്കിയിലെ ഖദീജയ്ക്ക് പിന്നാലെ കാസർകോട് നിന്നും മുത്തലാഖിനെതിരെ പരാതി. വാട്ട്സ് അപ്പ് വഴി മുത്തലാഖ് ചെയ്ത ഭർത്താവ് സാജിദിനെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നാണ് കാസർകോട് അജനൂരിലെ മുസ്ലിം യുവതി ഹോസ്ദുർഗ് പൊലീസിൽ നൽകിയ പരാതി. ഭർത്താവിനെതിരെ മുത്തലാഖ് നിയമ പ്രകാരം ക്രിമിനൽ നടപടികൾ സ്വീകരിക്കുമ്പോൾ എനിക്ക് നേരെ ശാരീരിക-മാനസിക പീഡനങ്ങൾ നടത്തിയ സാജിദിന്റെ ഉമ്മ, പെങ്ങൾ, ലൈംഗിക പീഡനം നടത്തിയ പെങ്ങളുടെ ഭർത്താവ് ഷഫീഖ് എന്നിവർക്കെതിരെ സ്ത്രീ പീഡന നിയമപ്രകാരവും നടപടി സ്വീകരിക്കണം-പരാതിയിൽ മുസ്ലിം വനിത പറയുന്നു.
ഒറ്റശ്വാസത്തിൽ മൂന്നു തലാഖ് ചൊല്ലി വിവാഹ ജീവിതം അവസാനിപ്പിക്കുന്നതിന്നെതിരെ കേരളത്തിലെ മുസ്ലിം സ്ത്രീകളിൽ നിന്നും എതിർപ്പ് ശക്തമാകുന്നുവെന്ന സൂചനകളാണ് ഖദീജ നൽകിയ പരാതിയിൽ നിന്നും തെളിയുന്നത്. ഭർത്താവിൽ നിന്ന് തനിക്കേറ്റ മാനസിക-ശാരീരിക പീഡനങ്ങളുടെ കൃത്യമായ വിവരണങ്ങളാണ് യുവതി നൽകിയ പരാതിയിലുള്ളത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 26 നു അതിഞ്ഞാൽ ജമാഅത്ത് പള്ളി കാർമികത്വത്തിൽ വിവാഹം കഴിഞ്ഞ ശേഷം വാട്ട്സ് അപ്പ് വഴി മൊഴി ചൊല്ലൽ നടക്കും വരെ ഒരു ദിവസം പോലും സ്വസ്ഥമായി ജീവിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ല. സാജിദ്, സാജിദിന്റെ ഉമ്മ, പെങ്ങൾ, പെങ്ങളുടെ ഭർത്താവ്, ഇവരിൽ നിന്നെല്ലാം മാനസിക-ശാരീരിക പീഡനങ്ങൾ നേരിടേണ്ടി വന്നു.
സാജിന്റെ വീട്ടിൽ താമസിച്ചിരുന്ന പെങ്ങളുടെ ഭർത്താവ് കഴിയുന്ന അവസരങ്ങളിലെല്ലാം എന്നെ കയറിപ്പിടിച്ചു ഉപദ്രവിച്ചു. അതിനെക്കുറിച്ച് ഞാൻ സാജിദിന്റെ ഉമ്മയോടും പെങ്ങളോടും പരാതി പറഞ്ഞപ്പോൾ നീ ഇവിടുത്തെ വേലക്കാരി മാത്രമാണ് നിന്നെ ഇങ്ങിനോയൊക്കെ ചെയ്യും. ഒരാളും ചോദിക്കാൻ വരില്ല. ഇതും പറഞ്ഞു പിന്നെയും പീഡനം നേരിടേണ്ടി വന്നു. നീ കൊണ്ട് വന്ന സ്വർണം പോരാ, സ്വർണവും പണവും കൊണ്ടുവാ, ഇല്ലെങ്കിൽ നിന്റെ മയ്യത്ത് പോലും ഒരാൾക്കും കാണിക്കില്ല. ഭർതൃവീട്ടിൽ താൻ നേരിട്ട ലൈംഗിക-ശാരീരിക പീഡനങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന പരാതിയിൽ യുവതി പറയുന്നു. സാജിദും വീട്ടുകാരും നടത്തിയ ഗാർഹിക പീഡനങ്ങൾക്കെതിരെ ഹോസ്ദുർഗ് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ മറ്റൊരു പരാതിയും യുവതി നൽകിയിട്ടുണ്ട്.
യുവതിയെ മൊഴിയെടുപ്പിക്കാൻ വിളിപ്പിച്ചിട്ടുണ്ടെന്നും താമസിയാതെ കേസ് രജിസ്റ്റർ ചെയ്യുമെന്നും ഹോസ്ദുർഗ് പൊലീസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
മുസ്ലിം യുവതി പൊലീസിൽ നൽകിയ പരാതി പറയുന്നത്:
കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് എന്റെ വിവാഹം കഴിഞ്ഞത്. വിവാഹം കഴിക്കുന്ന സമയം ഹൈദരാബാദിലെ ആശുപത്രിയിൽ മെയിൽ നേഴ്സ് ആയിരുന്നു എന്റെ ഭർത്താവ്. വിവാഹം കഴിഞ്ഞ ശേഷം സാജിദ് ആ ജോലി ഉപേക്ഷിച്ചു. പിന്നീട് മാലി ദ്വീപിൽ ജോലി തേടി പോയി. വിവാഹം കഴിഞ്ഞു അൻപത് ദിവസം ഭർതൃ വീട്ടിൽ താമസിച്ചപ്പോൾ അവിടെ നിന്ന് വലിയ ശാരീരിക-മാനസിക-ലൈംഗിക പീഡനങ്ങളാണ് നേരിട്ടത്. സാജിദ്, ഉമ്മ, പെങ്ങൾ, പെങ്ങളുടെ ഭർത്താവ്. ഇവർ നാലുപേരും കൂടിയാണ് എന്നെ ഉപദ്രവിച്ചത്. സാജിദ് ഇടയ്ക്കിടെ എന്നെ അടിച്ച് പരുക്കേൽപ്പിക്കും. ഉമ്മയും പെങ്ങളും ഭർത്താവിനെ സപ്പോർട്ട് ചെയ്യും. ഒരിക്കൽ നിസ്ക്കരിക്കുന്നതിന്നിടെ കസേരകൊണ്ട് എന്നെ അടിച്ച് താഴെയിട്ടു. അതിനു ശേഷം ചവിട്ടി. ഞാൻ കരഞ്ഞു ബഹളം വെച്ചപ്പോൾ ഉമ്മയും പെങ്ങളും പെങ്ങളുടെ ഭർത്താവായ ഷഫീഖും ചേർന്ന് എന്റെ വായിൽ തോർത്ത് തിരുകി കസേരയിൽ ഒരു ദിവസം മുഴുവൻ കെട്ടിയിട്ടു. ഭക്ഷണം പോലും നൽകിയില്ല. ഈ കാര്യം വീട്ടുകാരോട് പറഞ്ഞാൽ ഇഞ്ചക്ഷൻ നൽകി കൊന്നുകളയും എന്നാണ് ഭർത്താവും ഉമ്മയും ചേർന്ന് എന്നെ ഭീഷണിപ്പെടുത്തിയത്.
വീട്ടിൽ താമസിച്ച സമയത്തെല്ലാം പെങ്ങളുടെ ഭർത്താവ് എന്നെ കയറിപ്പിടിച്ച് ഉപദ്രവിച്ചു. അതിനെക്കുറിച്ച് ഞാൻ സാജിദിന്റെ ഉമ്മയോടും പെങ്ങളോടും പരാതി പറഞ്ഞപ്പോൾ നീ ഇവിടുത്തെ വേലക്കാരി മാത്രമാണ് നിന്നെ ഇങ്ങിനോയൊക്കെ ചെയ്യും. ഒരാളും ചോദിക്കാൻ വരില്ല. ഇതും പറഞ്ഞു പിന്നെയും പീഡനം നേരിടേണ്ടി വന്നു. രാത്രിയിൽ ഉറങ്ങുന്ന സമയം തലയണകൊണ്ട് എന്റെ മുഖം അമർത്തിപിടിച്ച് ശ്വാസം മുട്ടിക്കും. ബക്കറ്റിൽ വെള്ളം കൊണ്ട് വന്നു എന്റെ ദേഹത്ത് ഒഴിക്കും. രണ്ടു കവിളും കൂട്ടിപ്പിടിച്ച് മുഖത്തടിക്കും. എന്റെ വീഡിയോയും ഫോട്ടോയും എടുത്ത് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കും എന്ന് ഭീഷണിപ്പെടുത്തും.
എനിക്ക് മരുന്നുകളെക്കുറിച്ച് അറിയാം. നിന്നെ ഇഞ്ചക്ഷൻ ചെയ്തുകൊല്ലും എന്ന് പറയും. ഇത്തരം പീഡനങ്ങളാണ് ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത്. ഒരു പരാതിയും ഉമ്മയോട് പറഞ്ഞിട്ടു കാര്യമില്ല. നിനക്ക് അതൊക്കെ വേണം. കൂടുതൽ സ്വർണം കൊണ്ടുവാ എന്ന് ഉമ്മയും പറയും. നീ കൊണ്ട് വന്ന സ്വർണം പോരാ, സ്വർണവും പണവും കൊണ്ടുവാ, ഇല്ലെങ്കിൽ നിന്റെ മയ്യത്ത് പോലും ഒരാൾക്കും കാണിക്കില്ല എന്നാണ് പറഞ്ഞത്. കല്യാണ സമയത്ത് എന്റെ വീട്ടുകാർ തന്ന അമ്പത് പവനോളം സ്വർണം അവരുടെ കയ്യിലാണ്. കൂടുതൽ സ്വർണത്തിനും പണത്തിനും വേണ്ടി അവർ ഉപദ്രവം തുടരുകയും ചെയ്തു. പെങ്ങളുടെ ഭർത്താവ് വിദേശത്ത് ജോലി ചെയ്യുന്ന ഉപ്പയെ വിളിച്ച് ഭീഷണിപ്പെടുത്തും. ഞങ്ങൾ പാർട്ടിക്കാരാണ്. കണ്ണൂരുകാരാണ് എന്നൊക്കെ പറയും.
കല്യാണ കഴിഞ്ഞു അൻപത് ദിവസം കഴിഞ്ഞു സാജിദ് മാലി ദ്വീപിൽ ജോലിക്ക് പോയി. അതിനു ശേഷം ഫോൺ വഴിയും വാട്സ് ആപ്പ് വഴിയും മൂന്നു തലാഖ് ചൊല്ലി എന്നെ മൊഴി ചൊല്ലി. മാലിയിൽ നിന്ന് മടങ്ങി വീണ്ടും ഹൈദരാബാദിൽ ജോലിക്ക് പോയ സാജിദ് ഇപ്പോൾ ഗൾഫിലാണ് എന്നാണു അറിയുന്നത്. മൂന്നു തവണ തലാഖ് ചൊല്ലിയതോടെ മുസ്ലിം രീതി പ്രകാരം ഞങ്ങൾ ഭാര്യ-ഭർത്താക്കന്മാരല്ലാതായി. അതിനാൽ മുത്തലാഖ് നിയമം അനുസരിച്ച് സാജിദിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണം. ഉമ്മയുടെയും പെങ്ങളുടെയും പെങ്ങളുടെ ഭർത്താവിന്റെയും പേരിൽ സ്ത്രീപീഡനപ്രകാരവും നടപടി സ്വീകരിക്കണം-യുവതി പരാതിയിൽ പറയുന്നു.
യുവതിയുടെ ബന്ധു ജാഫറിന്റെ മറുനാടനോടുള്ള പ്രതികരണം:
മുത്തലാഖ് ചൊല്ലിയാൽ ഞങ്ങളുടെ രീതി അനുസരിച്ച് ബന്ധം ഒഴിവായി. പക്ഷെ യുവതിക്ക് നീതി വേണം. അതിനാലാണ് ഹോസ്ദുർഗ് പൊലീസിലും മജിസ്ട്രേറ്റ് കോടതിയിലും പരാതി നൽകിയത്. ഞങ്ങൾ കാര്യങ്ങൾ അറിയുമ്പോൾ വൈകിപ്പോയി. അവൾ എല്ലാം ഉള്ളിലൊതുക്കി നടക്കുകയായിരുന്നു. ആലോചന വന്നപ്പോൾ കൊള്ളാവുന്നത് എന്ന് തോന്നിയപ്പോൾ ഞങ്ങൾ അത് നടത്തുകയായിരുന്നു. സാജിദിന്റെ ഉപ്പ ആദ്യമേ മരിച്ചതാണ്. ഉമ്മയും പെങ്ങളും പെങ്ങളുടെ ഭർത്താവുമാണ് അവരുടെ കുടുംബം. അവനു എന്തൊക്കെയോ മാനസിക വിഭ്രാന്തിയുണ്ട്. ആ രീതിയിലാണ് അവന്റെ പെരുമാറ്റം വന്നത്.
2018 ഓഗസ്റ്റിൽ വിവാഹം കഴിഞ്ഞത് മുതൽ അവൾക്ക് നിരന്തര പീഡനങ്ങളാണ്. സ്വർണവും പണവും എല്ലാം അവർ കരസ്ഥമാക്കിയിട്ടുണ്ട്. മൂന്നു തലാഖ് അല്ലാ. ഒരായിരം തലാഖുകൾ അവൻ ചൊല്ലിയിട്ടുണ്ട്. മാലി ദ്വീപിൽ ഉള്ളപ്പോഴാണ് ഫോൺ വഴിയും വാട്സ് ആപ്പ് വഴിയും മുത്തലാഖ് ചൊല്ലി സാജിദ് ബന്ധം ഒഴിഞ്ഞത്. ഇപ്പോൾ ഞങ്ങൾക്ക് നീതി വേണം. ആ നീതി തേടിയാണ് ഞങ്ങൾ പൊലീസിലും കോടതിയിലും പരാതി നൽകിയത്-ജാഫർ പറയുന്നു.
Stories you may Like
- ഏക സിവിൽ കോഡിന്റെ പേരിൽ നടക്കുന്നത് വൻ ഭീതിവ്യാപാരം!
- ഗണപതി വിവാദത്തിലും മലക്കം മറിച്ചിൽ; ഇടതുപക്ഷത്തിന്റേത് 'ഇയാഗോ രാഷ്ട്രീയം'!
- തലാഖ് ചൊല്ലിയാൽ വിവാഹ രജിസ്റ്ററിൽ രേഖപ്പെടുത്താൻ മുസ്ലിം സ്ത്രീ കോടതി കയറേണ്ടതില്ല
- പുരികം ഷെയ്പ് ചെയ്തതിന് സൗദിയിൽ നിന്ന് ഫോൺ വഴി മുത്തലാഖ് ചൊല്ലി
- രാജ്യസഭയിൽ പറഞ്ഞത് പരിഹാസ്യ രൂപണേ! വഹാബ്
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്