എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
മറുനാടൻ ഡെസ്‌ക്
ഡൽഹി: 'മുപ്പത്തി അയ്യായിരത്തോളം രൂപയുടെ കുടിവെള്ള കുടിശ്ശിക കാരണം, വാട്ടർ കണക്ഷൻ പുനഃസ്ഥാപിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ. പക്ഷേ കഴിഞ്ഞ തവണ അതെല്ലാം തീർത്ത്് വെറും 3 രൂപയുടെ ബില്ലാണ് എനിക്ക് കിട്ടിയത്. മാസം രണ്ടായിരത്തിലേറെ വരുന്ന വൈദ്യുതി ബില്ലായിരുന്നു ഞങ്ങളുടെ കുടുംബ ബജറ്റിലെ മറ്റൊരു പ്രധാന പ്രശ്‌നം. ഇപ്പോൾ അതും സൗജന്യമാണ്. ഇപ്പോൾ ബസുകളിൽ എനിക്ക് പണം കൊടുക്കേണ്ട. ആശുപത്രികളും സൗജന്യമായി. ഈ രീതിയിലുള്ള ഒരു കാലം ഇവിടെ ഉണ്ടാകുമെന്ന് ഞാനൊന്നും ഒരിക്കലും കരുതിയതല്ല. കേരളത്തിലേക്ക് മടങ്ങുകയാണെങ്കിൽ ഞങ്ങൾ എന്തുചെയ്യും. ഈ സൗകര്യങ്ങൾ എല്ലാം അവിടെ കിട്ടുമോ. ഇനി മരണം വരെ ഇവിടെ തന്നെ'- ഡൽഹിയിലെ ചാന്ദിനി ചൗക്കിൽ കഴിഞ്ഞ നാൽപ്പതുവർഷക്കാലമായി സഥിരതാമസക്കാരിയായ പാലക്കാട് സ്വദേശി സരസ്വതിയമ്മ 'സീ ന്യൂസിന്' നൽകിയ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടിയ കാര്യങ്ങൾ രാജ്യത്തെ എല്ലാ സർക്കാറുകളുടെയും കണ്ണ് തുറപ്പിക്കുന്നതാണ്. അടിസ്ഥാന വർഗത്തിനും മധ്യവർഗത്തിനും ഇന്ന് ഇന്ത്യയിൽ ഏറ്റവും ചെലവുകുറഞ്ഞ് താമസിക്കാൻ പറ്റുന്ന സംസ്ഥാനമായി മാറിയിരിക്കുകയാണ് ഡൽഹി.
പാവങ്ങൾക്ക് വെള്ളവും വെളിച്ചവും ചികിത്സയും ഉൾപ്പടെ എല്ലാം സൗജന്യമാണ്് ഇവിടെ. ചികിത്സാ പദ്ധതിയാണ് ഏറ്റവും ഞെട്ടിച്ചത്. എല്ലാ ഡൽഹി നിവാസികൾക്കും തിരിച്ചറിയൽ കാർഡ് മാത്രം കാണിച്ചാൽ എത്ര വലിയ ചികിത്സയും തീർത്തും സൗജന്യമാണ്. സർക്കാർ ആശുപത്രിയിൽ സൗകര്യമില്ലെങ്കിലോ, ഡേറ്റ് നീട്ടിക്കിട്ടുകയോ ആണെങ്കിൽ തൊട്ടടുത്തെ സ്വകാര്യ ആശുപത്രിയെ സമീപിക്കാം. പണം പുർണ്ണമായും സർക്കാർ കൊടുക്കും. സ്‌കുളുകളിലും കോളജുകളിലും മാനേജ്‌മെന്റ് ക്വാട്ട പൂർണ്ണമായും നിർത്തലാക്കിയ കെജരിവാൾ സർക്കാർ, സുതാര്യമായ അഡ്‌മിഷനായി നടപടികൾ ആരംഭിച്ചു. ഹൈടെക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്കുമുണ്ടായി. ഉന്നത വിദ്യാഭ്യാസത്തിന് എല്ലാ വിദ്യാർത്ഥികൾക്കും 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ നൽകും. വിദ്യാർത്ഥികൾക്കായി ജാമ്യം നിൽക്കുന്നതാവട്ടെ സർക്കാർ തന്നെ. കേരളത്തിൽ വിദ്യാഭ്യാസ ജാമ്യത്തിനായി സർക്കാർ ഉദ്യോഗസ്ഥരെയൊക്കെ തേടി കുട്ടികൾ അലയുന്ന കാലമാണ് ഇതെന്ന് ഓർക്കണം.
ഇതെല്ലാം വന്നതോടെ യുപിയിൽനിന്നും ബീഹാറിൽനിന്നുമൊക്കെ ജനം ഇപ്പോൾ ഡൽഹിയിലക്ക് കൂട്ടത്തോടെ കുടിയേറുകയാണ്. ഇതറിഞ്ഞ കെജരിവാൾ പ്രതികരിച്ചത് ഇങ്ങനെയാണ്.'നിങ്ങൾ ഇങ്ങോട്ടുവന്നാൽ ഞങ്ങൾ മണ്ണിന്റെ മക്കൾ വാദമുയർത്തി ഓടിക്കാനൊന്നും പോകുന്നില്ല. കുടിയേറ്റക്കാരെ കൂടി ഉൾപ്പെടുത്തിയാണ് സർക്കാർ പദ്ധതി തയ്യാറാക്കുന്നത്. പക്ഷേ അത് ശ്വാശ്വതമല്ല. ഡൽഹിയിയിലുള്ള പദ്ധതികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് അതാതിടത്തെ രാഷ്ട്രീയ നേതൃത്വം ശ്രമിക്കേണ്ടത്.'- ഇന്ത്യാ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ കെജ്രിവാൾ ചൂണ്ടിക്കാട്ടുന്നു. സകാൻഡിനേവിയൻ രാജ്യങ്ങൾ അടക്കമുള്ള ലോകത്തിലെ പുരോഗമന രാഷ്ട്രങ്ങളെ നോക്കിയാണ് താൻ പദ്ധതി തയ്യാറാക്കാറുള്ളതെന്നും അരവിന്ദ് കെജ്രിവാൾ ഈ അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
ഐസക്ക് ഒക്കെ കണ്ടു പഠിക്കേണ്ട സാമ്പത്തിക സൂത്രം
ഇത്രയുമൊക്കെ ചെയ്യുന്ന ഒരു സർക്കാറിന്റെ ഖജനാവ് പൂട്ടും എന്നായിരിക്കും പൊതുവെ കണക്കുകൂട്ടൽ. എന്നാൽ അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി ഭരണം അവസാനിക്കാനിരിക്കെ 200 കോടിയിലധികം രൂപ ട്രഷറിയിൽ മിച്ചമാണ്! സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തിന്റെ 90 ശതമാനവും ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കുന്ന കേരളാ സർക്കെരൊക്കെ കണ്ടുപഠിക്കേണ്ടതാണ് ഈ സാമ്പത്തിക ആസൂത്രണം. നികുതി ഒന്നും കൂട്ടാതെയും, ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തും എങ്ങനെയാണ് കെജ്രിവാൾ ഡൽഹിയെ മിച്ച സംസ്ഥാനമാക്കിയത്. അഴിമതി ഇല്ലാതാക്കിയതും നികുതി പിരിവ് ഊർജിതമാക്കിയതുമാണ് ഇതുസംബന്ധിച്ച് പഠിച്ച ഗവേഷണ സ്ഥാപനമായ ഇക്കണോമിക്ക് റിസർച്ച ഫോറം അഭിപ്രായപ്പെടുന്നത്.
ഇന്ത്യയിലെ നികുതി ഘടനയെക്കുറിച്ചൊക്കെ നന്നായി അറിയാവുന്ന കെജ്രിവാൾ അഴിമതി ഒഴിവാക്കി നേരിട്ട് വ്യാപരികളിൽനിന്നും മറ്റും പണം പിരിക്കാൻ തീരുമാനിച്ചതാണ് നിർണ്ണായകമായത്. (ഇന്ത്യയിലെ എറ്റവും കുറഞ്ഞ വാറ്റ് നിരക്കാണ് ഡൽഹിയിൽ ഉള്ളത്) ടാക്‌സ് റെയ്ഡുകൾ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് പൂർണ്ണമായും നിർത്തിവെപ്പിച്ചു. സാധാരണ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി ടാക്‌സ് സെറ്റിൽ ചെയ്യുന്ന തീരുമാനം അവസാനിപ്പിച്ചതോടെ സർക്കാറിലേക്ക് പണം കൃത്യമായി എത്താൻ തുടങ്ങി. മാത്രമല്ല കെജ്രിവാൾ സർക്കാർ കൃത്യമായി കാര്യങ്ങൾ ചെയ്തതോടെ വ്യാപാരികളും വ്യവസായികളും സ്വമേധയാ തന്നെ നികുതി ഒടുക്കാൻ തുടങ്ങി. തങ്ങൾ നൽകുന്ന പണം വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിച്ച് തങ്ങളിൽ തന്നെ തിരിച്ചെത്തുമെന്ന ധാരണ വന്നതോടെ നികുതി വെട്ടിപ്പ് എന്ന ആശയം അവർ ഉപേക്ഷിച്ചെന്നാണ് ഇക്കണോമിക്ക് റിസർച്ച് ഫോറം അഭിപ്രായപ്പെടുന്നത്. ഇത്രയും വികസന പരിപാടികൾ കെജ്രിവാൾ സർക്കാർ നടപ്പാക്കിയത് ബിജെപിയോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നിരന്തരം ഏറ്റുമുട്ടിയാണെന്ന് ഓർമ്മ വേണം. ഡൽഹിയിൽ ഭാഗിക അധികാരങ്ങൾ മാത്രമാണ് കെജ്രിവാളിന് ഉണ്ടായിരുന്നത്. ഡൽഹി ലഫ്റ്റനന്റ് ഗവർണ്ണറുമായി നിരന്തരം ഗുസ്തി പിടിച്ചാണ് ഈ നേട്ടങ്ങൾ എത്തിക്കാൻ ആപ്പ് സർക്കാറിന് കഴിഞ്ഞത്. അപ്പോൾ പൂർണ്ണ അധികാരം ഇവിടെ കെജ്രിവാളിന് കിട്ടിയിരുന്നെങ്കിലോ?
അഴിമതി ഇല്ലാതാക്കിയതോടെ പദ്ധതിച്ചെലവ് കുത്തനെ കുറയുന്നതാണ് ഡൽഹിയിലെ അനുഭവം. 950 കോടി ബജറ്റിട്ട ഡൽഹി നഗരത്തിലെ 3 ഓവർ ബ്രിഡ്ജുകൾ, (കൊല്ലങ്ങൾക്കുശേഷം പണിയുമ്പോൾ, സാധാരണ ഗതിയിൽ ബജറ്റ് 1200 കോടിയാക്കി ഉയർത്തേണ്ടതാണ്. ) പണി അഴിമതി രഹിതമാക്കിയപ്പോൾ 600 കോടി രൂപയ്ക്ക് തീർക്കാൻ സാധിച്ചു. ലാഭം 350 കോടി! നഷ്ടത്തിലോടിയിരുന്ന ഡൽഹി ജലബോർഡ് അഴിമതി വിമുക്തമാക്കിയപ്പോൾ 178 കോടി ലാഭം! അതും 20000 ലിറ്റർ വെള്ളം ഫ്രീ ആയി കൊടുത്ത ശേഷവും! സിമന്റും കമ്പിയും തെരഞ്ഞെു കണ്ടുപിടിക്കേണ്ട പാലാരിവട്ടം പാലം പണിയുന്ന കേരളത്തിലെ ഭരണാധികാരികൾ കണ്ടുപഠിക്കേണ്ടതാണ് ഈ മാറ്റം. സാമ്പത്തിക ആസൂത്രണത്തിനായി കിഫ്ബിയടക്കമുള്ള വമ്പൻ പദ്ധതികൾ പ്ലാൻചെയ്യുന്ന നമ്മുടെ
ധനമന്ത്രി തോമസ് ഐസക്ക് എന്തുകൊണ്ട് ഈ ഒരു രീതി പരീക്ഷിക്കുന്നില്ല എന്ന് ഓർത്തുനോക്കണം.
ആം ആദ്മി പാർട്ടിയുടെ ഭരണം പലതുകൊണ്ടും രാജ്യത്തിന് മാതൃക കാട്ടിയാണ് അവസാനിക്കുന്നത്. ഒരു ജനകീയ സർക്കാർ എങ്ങനെ ആയിരിക്കണം എന്നതിന് ഒന്നാന്തരം ഒരു ഉദാഹരണമാണ് ഡൽഹി സർക്കാർ. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതല്ലന്ന ഇത്തരക്കാരുടെ പരമ്പരാഗതമായ കാഴ്ചപ്പാടാണ് കെജ്രിവാൾ സർക്കാർ പൊളിച്ചടുക്കിയിരിക്കുന്നത്.
വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതാണ്
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ളതാണെന്ന ബോധം ജനങ്ങളിൽ ഉണ്ടാക്കിയ ആദ്യ സർക്കാരും ഒരുപക്ഷേ ഡൽഹിയിലെ ആപ്പ് സർക്കാറായിരിക്കും. തെരഞ്ഞെടുപ്പ് കാലത്ത് അക്കമിട്ട് പറഞ്ഞ വാഗ്ദാനങ്ങൾ അവർ ഒന്നൊന്നായി നടപ്പാക്കി. ഏറ്റവും ഒടുവിലായി കെജരിവാൾ സർക്കാർ നടപ്പാക്കിയിരിക്കുന്നത് ബസിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയാണ്. മെട്രോയിലെ സൗജന്യ യാത്രക്ക് പിന്നാലെ സർക്കാർ ബസുകളിലും ഈ നയം നടപ്പാക്കിയത് കേന്ദ്ര സർക്കാറിനെ പോലും അമ്പരപ്പിച്ചിട്ടുണ്ട്. ഈ പദ്ധതി പ്രകാരം കണ്ടക്ടർമാർ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകൾക്ക് നൽകും. ഈ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് ഡൽഹി സർക്കാറാണ് ട്രാൻസ്പോർട്ടേഴ്സിന് പിന്നീട് പണം നൽകുക. 3700 ഡൽഹി ട്രാൻസ്പോർട്ട് ബസ്സുകളും 1800 മറ്റു ബസുകളും ചേർന്നതാണ് ഡൽഹി ഇന്റഗ്രേറ്റഡ് മൾട്ടി മോഡൽ ട്രാൻസിറ്റ് സിസ്റ്റം.ബസുകളിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനായി ബസ് മാർഷലുകളെയും കെജരിവാൾ സർക്കാർ നിയോഗിച്ചിട്ടുണ്ട്. 13,000 പേരെയാണ് ഇതിനായി മാത്രം നിയോഗിച്ചിരിക്കുന്നത്.
സൗജന്യ വൈദ്യതി, സൗജന്യ ആരോഗ്യ പദ്ധതി, കുടിവെള്ള പദ്ധതി എന്നിവ നടപ്പാക്കിയും ഇതിനകം തന്നെ കെജ്രിവാൾ സർക്കാർ കയ്യടി നേടിയിട്ടുണ്ട്. വൈദ്യതി സൗജന്യമാക്കിയ നടപടിയും പൊതു സമൂഹത്തിൽ വലിയ ചലനം ഉണ്ടാക്കിയ സംഭവമാണ്. പദ്ധതി പ്രകാരം ഓരോ മാസവും 200 യൂണിറ്റു വരെയാണ് വൈദ്യതി സൗജന്യമായി നൽകുന്നത്.201 മുതൽ 400 വരെ യൂണിറ്റ് ഉപയോഗിക്കുന്നവർക്കാകട്ടെ പകുതിനിരക്ക് മാത്രം നൽകിയാൽ മതി. ബാക്കിയുള്ള അമ്പത് ശതമാനവും സബ്സിഡിയാണ്. വേനൽക്കാലത്ത് 35 ശതമാനം ഉപഭോക്താക്കൾക്കും ശൈത്യകാലത്ത് 70 ശതമാനം ആളുകൾക്കുമാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്.
ഡൽഹിയിൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് പോലും സൗജന്യ വൈദ്യുതിയാണ് സർക്കാർ നൽകുന്നത്. 'മുഖ്യമന്ത്രി കിരായേദാർ ബിജ്‌ലി മീറ്റർ യോജന' എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയിൽ, വീട്ടാവശ്യത്തിനായി ഉപയോഗിക്കുന്ന വൈദ്യുതിയാണ് സൗജന്യമായി നൽകി വരുന്നത്.വാടകയ്ക്ക് താമസിക്കുന്നവർക്ക് പ്രീപെയ്ഡ് ഇലക്ട്രിസിറ്റി മീറ്റർ നൽകുന്നതാണ് പുതിയ ഈ പദ്ധതി. വാടക കരാറിന്റെ കോപ്പി മാത്രമാണ് പ്രീപെയ്ഡ് ഇലക്ട്രിസിറ്റി മീറ്റർ ലഭിക്കാൻ ആവശ്യമായി വരുന്ന രേഖ. മൂവായിരം രൂപ മുൻകൂർ അടച്ച് ഏത് വാടകക്കാർക്കും പ്രീപെയ്ഡ് മീറ്റർ സ്ഥാപിക്കാവുന്നതാണ്.
200 യൂണിറ്റിൽ താഴെ മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സൗജന്യ വൈദ്യുതി നൽകിയതിന് പിന്നാലെയാണ് ഡൽഹി സർക്കാരിന്റെ പുതിയ നടപടി. വൈദ്യുതി ചാർജ് സബ്‌സിഡി പദ്ധതിയുടെ പ്രയോജനം വാടകയ്ക്ക് താമസിക്കുന്നവർക്ക് കൂടി ലഭ്യമാകണം എന്ന ഉദ്ദേശത്തെ തുടർന്നാണിത്.സർക്കാർ സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കുന്ന കെജരിവാൾ സർക്കാരിന്റെ പദ്ധതിയും നിലവിൽ സൂപ്പർഹിറ്റാണ്. ആദ്യഘട്ടത്തിൽ 40 തരം സേവനങ്ങളാണ് പൗരന്മാർക്ക് വീട്ടുപടിക്കൽ ലഭ്യമാക്കിയിരിക്കുന്നത്. ഭരണനിർവഹണത്തിലെ വിപ്ലവകരമായ ചുവട് വെപ്പുകൂടിയാണിത്.ലോകത്ത് തന്നെ ഇത് ആദ്യമായാണ് സേവനങ്ങൾ വീട്ടുപടിക്കൽ എത്തിക്കാൻ ഒരു സർക്കാർ തയ്യാറായിരിക്കുന്നത്.റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, വാട്ടർ കണക്ഷൻ, വിവാഹ സർട്ടിഫിക്കറ്റ് തുടങ്ങിയ 40 തരം സേവനങ്ങൾ ലഭ്യമാകാൻ ഡൽഹിയിൽ ആർക്കും ഇനി ഓഫീസിൽ കയറി ഇറങ്ങേണ്ട ആവശ്യമേയില്ല.
ഡ്രൈവിങ് ലൈസൻസ് എടുക്കേണ്ടവർക്ക് മാത്രം ടെസ്റ്റിനായി ഒരിക്കൽ മോട്ടോർ ലൈസൻസ് ഓഫീസിൽ എത്തേണ്ടി വരുമെന്നത് ഒഴിച്ചാൽ ബാക്കിയെല്ലാം വീട്ടുപടിക്കൽ ലഭ്യമാണ്.സർക്കാർ ഓഫീസുകളിലെ അഴിമതി ഇല്ലാതാക്കാനും ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങുന്നത് ഒഴിവാക്കാനുമടക്കമുള്ള കാര്യങ്ങളാണ് പദ്ധതിയുടെ ഗുണഫലമായി സർക്കാർ ചൂണ്ടിക്കാണിക്കുന്നത്. ലെഫ്റ്റനന്റ് ഗവർണർ എതിർത്തിരുന്ന പദ്ധതി പിന്നീട് സുപ്രീംകോടതി ഭരണഘടനാബെഞ്ച് അനുമതി നൽകിയതോടെയാണ് യാഥാർത്ഥ്യമായിരിക്കുന്നത്.
കെജരിവാൾ സർക്കാർ അഭിമാന പദ്ധതിയായി തുടങ്ങിയ മൊഹല്ല ക്ലിനിക്കുകളും ഇന്ന് പാവങ്ങളുടെ ആശ്രയ കേന്ദ്രങ്ങളാണ്. ആദ്യഘട്ടത്തിൽ നഗരത്തിലെ 21 സ്ഥലങ്ങളിൽ തുടങ്ങിയ പദ്ധതി ഇന്ന് ഓരോ മുക്കിലും മൂലയിലേക്കും വ്യാപിച്ചു കഴിഞ്ഞു. പരിസരവാസികളുടെ പെട്ടെന്നുള്ള ചികിത്സാ ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യമിട്ട് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ഈ ക്ലിനിക്കുകൾ ഇപ്പോൾ ഒരു സംഭവം തന്നെയാണ്. ചികിത്സയും പരിശോധനകളും മരുന്നുമെല്ലാം സൗജന്യമാണെന്നതാണ് മൊഹല്ല ക്ലിനിക്കുകളുടെ വലിയ പ്രത്യേകത. നേരത്തെ ലേഡി ഹാർഡിങ് മെഡിക്കൽ കോളേജിലേക്കായിരുന്നു സ്ഥിരം പരിശോധനകൾക്കുപോലും ജനങ്ങൾ പോയിരുന്നത്. ചെറിയ അസുഖങ്ങൾക്കുപോലും കിലോമീറ്ററുകൾ സഞ്ചരിച്ച് ആശുപത്രിയിലെത്തേണ്ട സാഹചര്യമാണ് 'മൊഹല്ല'യുടെ വരവോടെ ഇല്ലാതായിരിക്കുന്നത്.
രോഗികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് മൊഹല്ല ക്ലിനിക്കുകളിൽ ഡോക്ടർമാർക്ക് ശമ്പളം നൽകുന്നത്. വൻ തുകയാണ് ആരോഗ്യ മേഖലയ്ക്ക് മാത്രമായി കെജരിവാൾ സർക്കാർ മാറ്റിവെച്ചിരിക്കുന്നത്. ആം ആദ്മി മോഹല്ല ക്ലിനിക്ക് പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചു. എസിയോടുകൂടി അത്യാധുനീക സൗകര്യങ്ങളോടു കൂടിയ ക്ലിനിക് സ്ഥാപിക്കാൻ ചെലവായത് 20 ലക്ഷം രൂപ മാത്രം (മറ്റു സർക്കാരുകൾ രണ്ടു കോടിക്ക് ചെയ്തത്). ഈ വർഷം ഇത്തരത്തിലുള്ള 1000 ക്ലിനിക്കുകൾ കൂടി സ്ഥാപിക്കാൻ തീരുമാനം. ടെസ്റ്റുകളും മരുന്നും ഫ്രീ.
ആദ്യമായി അധികാരം ഏറ്റെടുത്ത ശേഷം ആപ്പ് സർക്കാർ നടപ്പാക്കിയ നിശ്ചിത അളവിൽ നൽകുന്ന സൗജന്യ കുടിവെള്ള പദ്ധതിയും ഇപ്പോഴും വിജയകരമായി തന്നെയാണ് മുന്നോട്ട് പോകുന്നത്. സർക്കാർ സ്‌കൂളുകൾ പ്രൈവറ്റ് സ്‌കൂളുകളെ വെല്ലുന്ന രീതിയിൽ മാറ്റിക്കൊണ്ടിരിക്കുന്നു. പ്രൈവറ്റ് സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക് നടക്കുകയാണ്. അന്തരീക്ഷ മലിനീകരണം കുറക്കാൻ നടപ്പിലാക്കിയ ഒറ്റയക്ക നമ്പർ പദ്ധതി പ്രകാരം ഔദ്യോഗിക വാഹനം ഉപേക്ഷിച്ചു സൈക്കിളിൽ ഓഫീസിലേക്ക് പോവുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെപ്പോലുള്ളവരെ നിങ്ങൾക്ക് ഡൽഹിയിൽ മാത്രമേ കണാൻ കഴിയൂ. അതുപോലെ അന്തരീക്ഷ മലിനീകരണം കുറക്കാനും വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കി വരികയാണ്.
ആപ്പിന്റെ മറ്റ് ഭരണ നേട്ടങ്ങൾ ഇങ്ങനെയാണ്:
1 യമുന ശുചീകരണ പരിപാടി ആരംഭിച്ചു.
2. 1984 ലെ സിഖ് കലാപത്തിലെ ഇരകളുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകി.
3. കർഷകർക്ക് റെക്കോർഡ് നഷ്ടപരിഹാരം, 50,000 രൂപ പ്രതി ഹെക്ടർ.
4 ആം ആദ്മി പോളിക്ലിനിക് ആരംഭിച്ചു. 100 പോളി ക്ലിനിക് സ്ഥാപിക്കാൻ പദ്ധതി.
5 പുതിയ 1000 ബസ്സുകൾ ഇറക്കി. വരും വർഷങ്ങളിൽ കൂടുതൽ ബസ്സുകൾ.
6 ജൻ ലോക്പാൽ ബിൽ പാസാക്കി.
7.സ്ത്രീ സുരക്ഷക്ക് ബസ്സുകളിൽ മാർഷൽമാരെ നിയമിച്ചു.
8 ബസ്സിൽ സിസിടിവികൾ സ്ഥാപിച്ചു.
9 ഡൽഹിയിൽ സിസിടിവി സ്ഥാപിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു.
10 ജെ.ജെ ക്ലസ്റ്ററിൽ 2000 ടോയലറ്റുകൾ നിർമ്മിച്ചു.
11. സർട്ടിഫിക്കറ്റുകളിൽ സ്വയം സാക്ഷ്യപെടുത്തൽ.
12. ആപ്ലികേഷൻ ഓൺലൈൻ ആക്കുകയും സത്യവാങ്ങ്മൂലം ഒഴിവാക്കുകയും ചെയ്തു.
13.സേവനം അവകാശമാക്കി. ഉദ്യോഗസ്ഥർ സേവനത്തിനു താമസം വരുത്തിയാൽ പിഴശിക്ഷ ഉറപ്പു വരുത്തി.
14. തെരുവിൽ ഉറങ്ങുന്നവർക്ക് രാത്രി താമസ സൗകര്യം ഏർപ്പാടാക്കി.
14 മലിനീകരണം തടയാൻ പ്രവർത്തനങ്ങൾ തുടങ്ങി.
15.എല്ലാ മരുന്നുകളും സർക്കാർ ആശുപത്രിയിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തി, ആശുപത്രികളിൽ എല്ലാ മരുന്നുകളും സൗജന്യമാക്കി.
16 മാനേജ്‌മെന്റ് ക്വാട്ട നിർത്തലാക്കി.
17 സുതാര്യമായ അഡ്‌മിഷനായി നടപടികൾ ആരംഭിച്ചു.
18 ഡൽഹി സർക്കാരിന്റെ നിയന്ത്രണത്തിലുള്ള റോഡുകൾ നവീകരിച്ചു.
19 വിദ്യാഭ്യാസത്തിനുള്ള ബജറ്റ് വിഹിതം ഇരട്ടിയാക്കി.
20 ഉന്നത വിദ്യാഭ്യാസത്തിനു എല്ലാ വിദ്യാർത്ഥികൾക്കും 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ. സർക്കാർ വിദ്യാർത്ഥികൾക്ക് വേണ്ടി ജാമ്യം നിൽക്കും.
21. ഡ്യൂട്ടിയിൽ ഇരിക്കുമ്പോൾ മരണമടയുന്ന എല്ലാ പൊലീസ് ഉദ്യോഗസ്ഥർക്കും 1 കോടി രൂപ നഷ്ടപരിഹാരം
22 കുറഞ്ഞ ചെലവിൽ ഭക്ഷണം 5 രൂപക്ക് ഊണ് ആം ആദ്മി കാന്റീനുകൾ.
23.വാട്ടർ എടിഎം, 20 ലിറ്റർ വെള്ളം 2 രൂപക്ക്
24.ട്രാഫിക് കുറക്കാൻ ഓഡ് -ഈവൻ പദ്ധതി
25. ഒരു വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കിയ മെഡിക്കൽ കോളേജ്.
26. തെരുവിൽ കഴിഞ്ഞിരുന്ന വീടില്ലാത്ത 500 ലധികം കുടുംബങ്ങളെ ഫ്്‌ളാറ്റ് നിർമ്മിച്ച് പുരധിവസിപ്പിച്ചു.
ഈ ലിസ്റ്റ് ആപൂർണ്ണമാണ്. ഇനി പറയുക കേരളം ആണോ ഡൽഹിയോണോ നമ്പർ വൺ. മോദിയും പിണറായിയും മാത്രമല്ല ഇന്ത്യയിലെ മുഴവൻ നേതാക്കളും കണ്ടുപഠിക്കേണ്ടത് കെജ്രിവാളിനെ തന്നെതാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍