സ്വയംഭോഗംപോലും പാടില്ല, അറിഞ്ഞോ അറിയാതെയോ ഉദ്ധാരണം ഉണ്ടായാൽ അവ ഒരു നോട്ട് ബുക്കിൽ എഴുതിവെച്ച് സംഘടനക്ക് നൽകണം; വിവാഹം, പ്രണയം എന്നിവക്കും നിരോധനം; കൂട്ടമായി വിവാഹ മോചനങ്ങൾ നിർബന്ധിപ്പിച്ച് ചെയ്യിപ്പിച്ച് കുട്ടികളെ യൂറോപ്പിലും മറ്റുമുള്ള ദത്തുകേന്ദ്രങ്ങളിലേക്ക് മാറ്റും; ഇസ്ലാമിസ്റ്റ് മാർക്സിസ്റ്റ് റാഡിക്കൽ സംഘടന എന്നറിയപ്പെട്ടിരുന്ന ഇറാനി ഗറില്ലാ സംഘടന മുജാഹിദീൻ ഇ ഖൽഖ് തകർന്നത് ലൈംഗിക വിലക്കുമൂലം
മറുനാടൻ ഡെസ്ക്
ലണ്ടൻ: മനുഷ്യന്റെ അടിസ്ഥാന ചോദനയായ ലൈംഗികതയെ നിഷേധിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ അതി ഭീകരം തന്നെതാണെന്ന് വിവിധ പഠനങ്ങൾ തെളിയിക്കുന്നത്. കത്തോലിക്കാ സഭ തൊട്ട് വിവിധ സന്യാസ സഭകളിലും നക്സൽ സംഘടനകളുമൊക്കെ വൻ വിവാദ വിഷയമാണ് ലൈംഗിക വിലക്ക്. എന്നാൽ ഇതേകാര്യം കൊണ്ട് തകർന്നുപോയ ഒരു തീവ്രാവാദ സംഘടനയെകുറിച്ചാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ലൈംഗിക വിലക്ക് കർശനമാക്കിയതോടെ ഇറാനിയൻ ഗറില്ലാ സംഘടനയായ മുജാഹിദീൻ ഇ ഖൽഖിൽനിന്ന് വ്യാപക കൊഴിഞ്ഞുപോക്ക് ഉണ്ടായി സംഘടന തകർച്ചയുടെ വക്കിൽ എത്തി നിൽക്കയാണ്. ഇസ്ലാമിക തീവ്രാവാദ സംഘനയായ ഐസിസിനെ കുറിച്ചും നേരത്തെ സമാനമായ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഐഎസ് അടിമകളാക്കിയ യസീദി സ്ത്രീകൾ അടക്കം മോചനം പ്രാപിച്ചതോടെ, സെക്സ് കിട്ടാതെ ഈ ഭീകര സംഘടനയിൽനിന്നും വൻ കൊഴിഞ്ഞപോക്ക് ഉണ്ടായിരുന്നു.
കഴിഞ്ഞ ആറുവർഷമായി മുജാഹിദീൻ ഇ ഖൽഖ് ഈ സംഘടനയ്ക്ക് അഭയമൊരുക്കിയിരിക്കുന്നത് അൽബേനിയയാണ്. അണികൾ സെക്സിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യരുതെന്നതടക്കം സ്വകാര്യ ജീവിതത്തേക്കുറിച്ചുള്ള നിലപാട് കർശനമായതോടെ അണികൾ സംഘടന വിടാൻ തുടങ്ങി.സ്വന്തം വീടുമായി പോലും ബന്ധപ്പെടാൻ സംഘടനയുടെ ഭാഗമായവർക്ക് അനുമതിയില്ലെന്നാണ് ബിബിസി റിപ്പോർട്ട് വ്യക്തമാക്കുന്നത്. സംഘടനയെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ച് കഴിഞ്ഞതിനാൽ സ്വന്തം രാജ്യത്തേക്ക് മടങ്ങാൻ പോലും കഴിയാതെ നിരവധി യുവാക്കൾ കുടുങ്ങിയതായാണ് റിപ്പോർട്ട്. അൽബേനിയയിലെ ക്യാംപിൽ നിന്ന് പ്രായാധിക്യം നിമിത്തം പുറത്താക്കപ്പെട്ട ഖോലം മിർസായ് എന്നയാളുടെ സാക്ഷ്യപ്പെടുത്തലിന് ഒപ്പമാണ് ബിബിസി റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. മുപ്പത്തിയേഴ് വർഷം കുടുംബവുമായി സംസാരിക്കാൻ പോലും നിവൃത്തിയില്ലായിരുന്നു.താൻ മരിച്ചുപോയിയെന്നാണ് അവർ കരുതിയിരുന്നത്. താൻ അൽബേനിയയിൽ ആണെന്ന് പറഞ്ഞപ്പോൾ അവർ പൊട്ടിക്കരഞ്ഞുവെന്ന് മിർസായ് പറയുന്നു.
സൈനിക സ്വഭാവമുള്ള ക്യാംപിൽ നിന്ന് ജീവനുകൊണ്ട് രക്ഷപ്പെടുകയായിരുന്നു. മരിക്കുന്നതിന് മുൻപ് വീടുമായി ബന്ധപ്പെടണമെന്ന ആഗ്രഹമായിരുന്നു ക്യാംപിൽ നിന്നുള്ള ഒളിച്ചോട്ടത്തിന് കാരണമെന്നും മിർസായ് ബിബിസിയോട് പ്രതികരിച്ചു.മുൻ മുജാഹിദീൻ നേതാക്കളെയാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമായി മിർസായ് കുറ്റപ്പെടുത്തുന്നത്.
മാർക്സിസവും ഇസ്ലാമിസവും കൂട്ടിക്കെട്ടിയ തീവ്രാദ സംഘടന
ഒരു പ്രത്യേക ലക്ഷ്യത്തിനായി തുടങ്ങിയ സംഘടനകൾ പിന്നീട് എങ്ങനെയാണ് വഴിതെറ്റിയത് എന്നതിന്റെ ഉത്തമ ഉദാഹരമാണ് മുജാഹിദീൻ എ ഖൾഖിന്റെ ചരിത്രം. വിമോചന സ്വപ്നവുമായി ഒരു സെമി നക്സൽ സംഘടനയെപ്പോലെ തുടങ്ങിയ ഇവർ, ഇസ്ലാമിനെ പൂർണ്ണമായും കൈയാഴിഞ്ഞില്ല. ഇസ്ലാമിസ്റ്റ് മാർക്സിസ്റ്റ് റാഡിക്കൽ സംഘടന എന്നായിരുന്നു ഇവർ അറിയപ്പെട്ടിരുന്നത്. ഇസ്ലാമിലെ സ്വയം ശുദ്ധീകരണ സംഘടനയായും എന്നാൽ വിവിധ മാർക്സിസ്റ്റ് ഗ്രൂപ്പുകളിലെ ഗറില്ലാ മോഡൽ കടമെടുത്ത്, തിന്മക്കെതിരെ പോരാടാനും ആയിരുന്നു സംഘടന തുടക്കത്തിൽ തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീടെപ്പോഴാ മുജാഹിദീൻ എ ഖൾഖ് പൂർണമായും ഇസ്ലാമിക സംഘടനയായി പരുവപ്പെടുകയായിരുന്നു.
1979ലെ ഇറാൻ വിപ്ലവത്തിന് പിന്തുണയായത് ഈ സംഘടനയായിരുന്നു. എന്നാൽ വിപ്ലവത്തിൽ വിജയിച്ച ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല ഖുമൈനിയുമായി ബന്ധം വഷളായതാണ് സംഘടനയുടെ നിൽനിൽപ് കുഴപ്പത്തിലാക്കിയത്. സർക്കാർ നിയമങ്ങൾ കർശനമാക്കിയതോടെ സംഘടനാംഗങ്ങൾക്ക് ഇറാനിൽനിന്ന് കൂട്ടമായി പലായനം ചെയ്യേണ്ടി വരികയായിരുന്നു. എന്നാൽ ഇറാഖ് ഇവർക്ക് അഭയം നൽകി. 1980 മുതൽ 1988 വരെ നടന്ന ഇറാൻ ഇറാഖ് യുദ്ധത്തിൽ മുജാഹിദീൻ സ്വന്തം രാജ്യമായ ഇറാനെതിരെ നിലനിന്ന് സദ്ദാം ഹുസൈനെ ശക്തമായി പിന്തുണക്കുകയായിരുന്നു. ഇറാൻ സൈനികനായിരുന്ന മിർസായിയെ സദ്ദാം ഹുസൈന്റെ സൈന്യം പിടിച്ചുകൊണ്ടുപോയി തടവുകാരനാക്കി. എട്ട് വർഷത്തെ തടവിന് ശേഷം നിർബന്ധപൂർവ്വം മുജാഹിദീനിൽ ചേർക്കുകയായിരുന്നെന്ന് മിർസായ് ബിബിസിയോട് പ്രതികരിച്ചു. മുജാഹിദീൻ ക്യാംപിൽ നിന്ന് വല്ലവിധേനയും രക്ഷപ്പെട്ട് വീട്ടുകാരുമായി ബന്ധപ്പെട്ട് പണം വാങ്ങി അത് കള്ളക്കടത്തുകാർക്ക് നൽകി അൽബേനിയയിൽ നിന്ന് യൂറോപ്പിലേക്ക് രക്ഷപ്പെടുകയാണ് ക്യാംപിൽ നിന്ന് ഇറങ്ങുന്നവർ ചെയ്യുന്നതെന്ന് മിർസായി പറയുന്നു.
സംഘടനയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതുകൊണ്ട് ഇറാനിലേക്ക് സാധാരണ മാർഗങ്ങളുപയോഗിച്ച് മടങ്ങിപ്പോക്ക് അസാധ്യമാണെന്ന് മിർസായി ബിബിസിയോട് പറഞ്ഞു. 2003ഓടെ സംഘടനയിലെ ജീവിതം ദുഷ്കരമായതെന്ന് മിർസായി പറയുന്നു. ഇറാഖിനെതിരെ നടന്ന സംയുക്ത ആക്രമണങ്ങളും സദ്ദാം ഹുസൈന്റെ മരണവും മുജാഹിദീന്റെ ഭാവി ദുഷ്കരമാക്കി. നൂറുകണക്കിന് സംഘടാനംഗങ്ങളാണ് ഈ കാലയളവിൽ കൊല്ലപ്പെട്ടത്. വ്യാപകമായ ആൾനാശമൊഴിവാക്കാൻ 3000ത്തോളം സംഘടനാംഗങ്ങളെ യുഎസിന്റെ ആവശ്യപ്രകാരമാണ് അൽബേനിയ അഭയം നൽകി. ആക്രമണത്തിൽ നിന്നും ദുരുപയോഗം ചെയ്യുന്നതിൽ നിന്ന് രക്ഷയും നൽകി സാധാരണ ജീവിതം നയിക്കാൻ അവസരമൊരുക്കുമെന്നായിരുന്നു അൽബേനിയയിലെ അഭയ സമയത്ത് നൽകിയ വാഗ്ദാനം. എന്നാൽ ഇവയൊന്നും പാലിക്കപ്പെട്ടില്ലെന്ന് മിർസായ് പറയുന്നു.
സ്വയംഭോഗംപോലും നിയന്ത്രിക്കുന്ന സംഘടന
സ്വതന്ത്രമായ ജീവിതത്തിന് വലിയ തോതിൽ നിയന്ത്രണം വന്നതോടെ നിരവധി യുവാക്കളാണ് സംഘടന വിട്ടത്. ഇവരുടെ ചലനങ്ങൾ നിരന്തരം നിരീക്ഷണത്തിലായിരുന്നെന്നും മിർസായി ആരോപിക്കുന്നു. വീടുകളിലേക്ക് ബന്ധപ്പെടാൻ ശ്രമിക്കുന്നതിന് രൂക്ഷമായ പരിഹാസവും കയ്യേറ്റവും നേരിടേണ്ടി വന്നു. 2017ഓടെ മുജാഹിദീൻ അൽബേനിയയിൽ നിന്ന് 30കിലോമീറ്റർ അകലെയുള്ള ഒരിടത്തായി പുതിയ ആസ്ഥാനം സ്ഥാപിച്ചു. എനനാൽ ഇവിടെ സൈനിക ക്യാംപ് പോലെയുള്ള ഒരു പ്രദേശമായിരുന്നു. സർവ്വ സ്വാതന്ത്രവും വാഗ്ദാനം ചെയ്ത സംഘടനാ നേതാക്കൾ സ്വകാര്യജീവിത്തിലേക്ക് വരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയെന്നും മിർസായി പറയുന്നു.
സെക്സുമായി ബന്ധപ്പെട്ട എന്ത് സംഭവം, അവർ വിലക്കി. സ്വയംഭോഗം പോലും. അറിഞ്ഞോ അറിയാതെയോ ഉദ്ധാരണം ഉണ്ടായാൽ അവ ഒരു നോട്ട് ബുക്കിൽ എഴുതി വക്കേണ്ട അവസ്ഥയായെന്നും മിർസായി വ്യക്തമാക്കി. വിവാഹങ്ങൾ, പ്രണയബന്ധം എന്നിവ സംഘടന നിരോധിച്ചു. സ്വകാര്യ ജീവിതവുമായി ഏറെ ബന്ധം പുലർത്തിയതാണ് സംഘടന തിരിച്ചടികൾ നേരിട്ടതിന് പിന്നിലെന്നായിരുന്നു നേതാക്കളുടെ കണ്ടെത്തലുകൾ. കൂട്ടമായി വിവാഹ മോചനങ്ങൾ നിർബന്ധിപ്പിച്ച് ചെയ്തു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ യൂറോപ്പിലും മറ്റുമുള്ള ദത്തുകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. ഒരു സ്വപ്നം കണ്ടാൽപോലും അത് നോട്ടുബുക്കിൽ കുറിച്ചിടേണ്ട അവസ്ഥയിലേക്ക് സംഘടന കാര്യങ്ങൾ കർശനമാക്കി.
ഈ നോട്ട്ബുക്കുകൾ മറ്റ് അംഗങ്ങളുടെ മുൻപിൽ വച്ച് വായിച്ച് അപമാനിക്കലും പതിവ് കാഴ്ചയായി. യുവാക്കൾ സംഘടനയിൽ നിന്ന് ഒളിച്ചോടൽ പതിവായി. പ്രായമായി ആരോഗ്യം നഷ്ടമായവരെ സംഘടന പുറത്താക്കാനും തുടങ്ങി. ഇത്തരത്തിൽ ആരോഗ്യം മോശമാകാൻ തുടങ്ങിയതോടെ ചെറിയൊരു തുക നൽകി സംഘടന ക്യംപിൽ നിന്ന് പുറത്താക്കുകയായിരുന്നു. ഇറാൻ എംബസിയെ സമീപിച്ച മിർസായി ഇപ്പോഴുള്ളത് ടെഹ്റാനിലാണ്. ഇവിടെ ഇയാൾക്കെതിരെ കേസുകൾ ചുമത്തപ്പെട്ടിട്ടുണ്ട്. കുടുംബം എംബസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അനുകൂല നിലപാടല്ല ഇവർക്ക് ലഭിച്ചത്.
തന്റെ നിലവിലെ സാഹചര്യത്തിന് കാരണക്കാരൻ താൻ തന്നെയാണെന്ന് മിർസായി പറയുന്നു. നാൽപത് വയസ് പ്രായമുള്ള മകനെ കണ്ടാൽ തിരിച്ചറിയാൽ പോലും കഴിയില്ലെന്നാണ് മിർസായി ബിബിസിയോട് പ്രതികരിച്ചത്. ഫലമുണ്ടാകുമോയെന്ന് അറിയില്ലെങ്കിൽ പോലും ഇറാനിലേക്ക് മടങ്ങിപ്പോയ് ഭാര്യയേയും മകളേയും കാണണമെന്ന ആവശ്യവുമായി എംബസിയിൽ കയറിയിറങ്ങുകയാണ് മിർസായി ഇപ്പോൾ. ഇതേ അവസ്ഥയുമായി ജീവിക്കുന്ന നിരവധിപേർ ഉണ്ടെന്നാണ് ബിബിസി റിപ്പോർട്ട് പറയുന്നത്്. സംഘടനയുടെ പതനം ആസന്നമായതോടെ അവശേഷിക്കുന്ന ഭീകരരെ എങ്ങനെ പുനരധിവസിപ്പിക്കും എന്നകാര്യത്തിലും സർക്കാറിന് വ്യക്തതയില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍