മതിയായ ഹാജരില്ലാതിരുന്നതിനാൽ പരീക്ഷയെഴുതാനാകില്ലെന്ന ഭയം പാലക്കാട്ടുകാരന്റെ ആത്മഹത്യക്ക് കാരണമായി; സ്വയം ജീവനൊടുക്കലുകൾ തുടർക്കഥയായിട്ടും നടപടി എടുക്കാതെ പൊലീസും; ഫാത്തിമാ ലത്തീഫിന്റെ ആത്മഹത്യ ചർച്ചയാക്കുന്നതും വർഗ്ഗീയത തന്നെ; കഴിഞ്ഞ വർഷം ജീവനൊടുക്കിയത് അദ്ധ്യാപികയടക്കം അഞ്ച് പേർ; ദലിതരെയും പിന്നാക്കക്കാരെയും ന്യൂനപക്ഷങ്ങളെയും പുകച്ചു പുറത്തു ചാടിക്കുന്ന അയ്യങ്കാർ കോട്ടയോ മദ്രാസ് ഐഐടിയോ?
മറുനാടൻ മലയാളി ബ്യൂറോ
ചെന്നൈ: ദലിതരെയും പിന്നാക്കക്കാരെയും ന്യൂനപക്ഷങ്ങളെയും പുകച്ചുപുറത്തുചാടിക്കുന്ന അയ്യങ്കാർ കോട്ടയാണ് മദ്രാസ് ഐ.ഐ.ടി. കാമ്പസ്? ആത്മഹത്യകൾക്ക് കുപ്രസിദ്ധമായ കാമ്പസിനെതിരെ ഉയരുന്നത് വലിയ ആരോപണങ്ങലാണ്. കഴിഞ്ഞവർഷം അദ്ധ്യാപികയടക്കം അഞ്ചുപേരാണ് കാമ്പസിൽ ജീവനൊടുക്കിയത്. കഴിഞ്ഞദിവസം ജീവനൊടുക്കിയ കൊല്ലം സ്വദേശിയായ ഒന്നാംവർഷ ഇന്റഗ്രേറ്റഡ് എം.എ. വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫടക്കം രണ്ടു മലയാളികളും ഇതിൽ ഉൾപ്പെടുന്നു. ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യാ കുറിപ്പോടെ മദ്രാസ് ഐഐടിയിലെ മത ഭീകരതയും ചർച്ചയാകുകയാണ്.
പാലക്കാട് സ്വദേശിയായ ഓഷ്യൻ എൻജിനിയറിങ് അവസാനവർഷ വിദ്യാർത്ഥി എസ്. ഷഹൽ കോർമത് 2018 സെപ്റ്റംബറിലാണ് ആത്മഹത്യചെയ്തത്. മതിയായ ഹാജരില്ലാതിരുന്നതിനാൽ പരീക്ഷയെഴുതാനാകില്ലെന്ന ഭയമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് ഭാഷ്യം. 2018 ഡിസംബറിൽ ഫിസിക്സ് വകുപ്പിലെ അദ്ധ്യാപികയായ അതിഥി സിംഹ (48) ക്വാർട്ടേഴ്സിലെ മുറിയിൽ ആത്മഹത്യചെയ്തു. കുടുംബപ്രശ്നങ്ങളെത്തുടർന്നാണ് ആത്മഹത്യയെന്ന് പൊലീസ് പറയുന്നു.
ജനുവരിയിൽ ഗവേഷണവിദ്യാർത്ഥിയായ ജാർഖണ്ഡ് സ്വദേശി രഞ്ജനകുമാരി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി. ജനുവരിയിൽത്തന്നെ ഉത്തർപ്രദേശ് സ്വദേശിയായ എം.ടെക്. ഒന്നാംവർഷ വിദ്യാർത്ഥി ഗോപാൽ ബാബു ഹോസ്റ്റലിൽ ആത്മഹത്യചെയ്തു. എല്ലാ സംഭവങ്ങളിലും കോട്ടൂർപുരം പൊലീസ് കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്. ഈവർഷമാദ്യം തുടർച്ചയായി രണ്ട് ആത്മഹത്യകൾ നടന്നതോടെ, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നടപടിയെടുക്കണമെന്നുകാണിച്ച് ഉന്നത പൊലീസുദ്യോഗസ്ഥർ ഐ.ഐ.ടി. അധികൃതർക്ക് കത്തയച്ചിരുന്നു. എന്നാലും ഗൗരവത്തോടെ ഒന്നും നടന്നില്ല. ഇതാണ് ചെന്നൈയിലെ മദ്രാസ് ഐഐടിയെ വിവാദത്തിലാകുന്നത്.
അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ മദ്രാസ് ഐഐടിയിൽ രൂപമെടുക്കുമ്പോൾ അവർ ആ സ്ഥാപനത്തെ വിശേഷിപ്പിച്ചിരുന്നത് അയ്യർ, അയ്യങ്കാർ, ടെക്നോളജി എന്നാണ്. ചെയ്ഞ്ച് ഇന്ത്യ ഡയറക്ടറുടെ അഭിപ്രായത്തിൽ ഐഐടി മദ്രാസ് ഒരു അഗ്രഹാരമാണ്. അവിടത്തെ വിദ്യാർത്ഥികൾ മാത്രമല്ല, അദ്ധ്യാപകരും സവർണ പക്ഷപാതികളും എന്ന വിമർശനവും സജീവമാണ്. 2008 ലെ ഒരു കണക്കനുസരിച്ച് ഒബിസി വിദ്യാർത്ഥികൾക്ക് സംവരണം ഏർപ്പെടുന്ന കാലത്തുതന്നെ മദ്രാസ് ഐഐടിയിൽ പൊതുവിഭാഗത്തിൽ 77.5ശതമാനവും തമിഴ് ബ്രാഹ്മണരായിരുന്നു. തമിഴ്നാട്ടിലെ ജനസംഖ്യയിൽ 3 ശതമാനം മാത്രമാണ് തമിഴ് ബ്രാഹ്മണർ. 85 ശതമാനം അദ്ധ്യാപകരും ഉയർന്ന ജാതിയിൽ നിന്നായിരുന്നു. അദ്ധ്യാപകരിൽ പത്ത് ശതമാനം മാത്രമാണ് ഒബിസി, പിന്നെ കുറച്ച് ദലിതരും.
സംവരണത്തിനെതിരേ ഏറ്റവും കടുത്ത ആക്രമണം ഉയർന്നുവന്ന വിദ്യാലയമാണ് മദ്രാസ് ഐഐടി. 1983 ൽ ഐഐടിയിലെ 20 ാം ബിരുദദാനച്ചടങ്ങിനെത്തിയ രാഷ്ട്രപതി ഗ്യാനി സെയിൽസിങ്ങ് ഉള്ള വേദിയിൽ വച്ച് അന്നത്തെ സവർണനായ ഡയറക്ടർ പി വി ഇന്ദിരേശൻ സംവരണത്തെ ഇകഴ്ത്തിക്കൊണ്ട് സംസാരിച്ചു. സംവരണം ഐഐടിയുടെ നിലവാരം താഴ്ത്തുന്നുവെന്നാണ് അദ്ദേഹം പരാതിപ്പെട്ടത്. ഐഐടിയുടെ പവിത്രത ഇല്ലാതാവുന്നു, സംവരണം ഐഐടിയെ രാഷ്ട്രീയക്കാരുടെ കൈകളിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐഐടിയിൽ ദലിത്, പിന്നാക്ക, ന്യൂനപക്ഷ വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞ സാഹചര്യത്തിൽ വിദ്യാഭ്യാസ മന്ത്രാലയം അത് പഠിക്കാനും നിർദ്ദേശങ്ങൾ നൽകാനുമായി 1984ൽ ഒരു 17 അംഗ പാർലമെന്ററി കമ്മിറ്റിയെ നിയമിച്ചു. എസ്.എസി /എസ്.ടി വിദ്യാർത്ഥികൾക്കു വേണ്ടി പ്രത്യേക പ്രവേശന പരീക്ഷ നടത്താൻ ഈ കമ്മിറ്റി ശുപാർശ ചെയ്തു. ഈ സാഹചര്യത്തിൽ കൂടിയാണ് ഇന്ദിരേശൻ വിമർശനവുമായി എത്തിയത്.
അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ രൂപീകരിച്ച് ചിലർ ചെന്നൈയിൽ എതിർപ്പുയർന്നു. അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ ബീഫ് ഫെസ്റ്റിവലുമായി രംഗത്തുവന്നു. 2012 ൽ ഐഐടിയിലെ ഹോസ്റ്റലിൽ മാത്രം ഒതുങ്ങിനിന്ന ബീഫ് ഫെസ്റ്റിവൽ പിന്നീട് പുറത്തേക്കെത്തിയെന്നു മാത്രമല്ല, രാജ്യത്താകമാനം പടർന്നുപിടിക്കുകയും ചെയ്തു. കന്നുകാലി കച്ചവടത്തിനെതിരേ കേന്ദ്രസർക്കാരിന്റെ പുതിയ നിയമമായിരുന്നു ബീഫ്ഫെസ്റ്റിവലിലേക്ക് നയിച്ച അടിയന്തിര പ്രകോപനം. ഇത് അക്രമമായി. എയറോസ്പേസ് വിഭാഗത്തിലെ പിഎച്ച്ഡി വിദ്യാർത്ഥി ആർ സൂരജിന്റെ കണ്ണിന് പരിക്കേറ്റു. മറ്റൊരാൾക്ക് കൈയ്ക്കും പരിക്കേറ്റു. ബീഫ് ഞങ്ങൾക്ക് പശുമൂത്രം നിങ്ങൾക്ക്. അതായിരുന്നു അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിൾ ഉയർത്തിയ മുദ്രാവാക്യം.
ഈ സാഹചര്യത്തിൽ വേണം ഫാത്തിമ ലതീഫിന്റെ ആത്മഹത്യയെ മനസ്സിലാക്കാൻ. ഒരു സവർണസ്ഥാപനത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന മുസ്ലിം വിദ്യർത്ഥിയോട് ക്ഷമിക്കാൻ കഴിയുന്നവരല്ല ഇന്നും അവിടെയുള്ള അദ്ധ്യാപകർ. ഒരു അയ്യങ്കാർ കോട്ടയിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിക്കാനും വയ്യ. ഈ വർഷം തന്നെ അഞ്ചു പേരോളം അവിടെ ആത്മഹത്യ ചെയ്തിട്ടുണ്ട്. അതിൽ ഒരാൾ അവിടത്തെ അദ്ധ്യാപികയുമാണ്. ദലിതരെയും പിന്നാക്കക്കാരെയും ന്യൂനപക്ഷങ്ങളെയും പുകച്ചുപുറത്തുചാടിക്കുകയാണ് ഈ കോട്ടയിലെ സവർണ അന്തേവാസികളുടെ ലക്ഷ്യം. അതുതന്നെയാണ് അവിടെ നടന്നതും. അതിന്റെ അവസാന ഇരയാണ് ഫാത്തിമ ലത്തീഫ്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍