യുവതികൾക്ക് ശബരിമലയിൽ കയറാനാകില്ലെന്നത് മതപരമായ ആചാരം; ആചാരത്തെ ബഹുമാനിച്ചു കൊണ്ടാണ് ബിജോയ് ഇമ്മാനുവൽ കേസിൽ യഹോവ സാക്ഷികൾക്ക് അനുകൂലവിധിയുണ്ടായത്; ആചാരങ്ങൾ അത്രയും അസംബന്ധങ്ങളായാൽ മാത്രമേ കോടതി ഇടപെടാവൂ; ആചാരങ്ങളിൽ യുക്തി പരിശോധിക്കരുത്; വിശ്വാസത്തിൽ കോടതിക്ക് എത്രമാത്രം ഇടപെടാം എന്ന വിഷയം വിശാല ബഞ്ചിന് വിടുമ്പോൾ ചർച്ചയാവുന്നത് ' ഇന്ത്യൻ ബാറിന്റെ പിതാമഹൻ' കെ.പരാശരന്റെ വാദങ്ങൾ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ശബരിമല കേസിൽ വിശാല ബഞ്ച് തീരുമാനിക്കും വരെ പുനഃപരിശോധനാ ഹർജികൾ മാറ്റി വയ്ക്കുമ്പോൾ, സുപ്രീംകോടതി പരിശോധിക്കുന്നത് വിശ്വാസത്തിൽ കോടതിക്ക് എത്രമാത്രം ഇടപെടാം എന്ന സുപ്രധാന പ്രശ്നം. ഹർജികളിൽ വാദം കേൾക്കവേ, എൻഎസ്എസിന് വേണ്ടി ഹാജരായ കെ.പരാശരൻ ഉന്നയിച്ച വാദങ്ങൾ ഇക്കാര്യത്തിൽ നിർണായകമായി. ആചാരങ്ങളിൽ കോടതികൾ സാധാരണ ഇടപെടാറില്ലെന്ന് യഹോവ സാക്ഷികളുടെ കേസിൽ നിരീക്ഷിച്ചതാണെന്ന കാര്യമാണ് പരാശരൻ ചൂണ്ടിക്കാട്ടിയത്. ഭരണഘടനയുടെ 15 ാം വകുപ്പിൽ പറയുന്ന പൊതുസ്ഥാപനങ്ങളിൽ ക്ഷേത്രങ്ങൾ ഉൾപ്പെടില്ലെന്നും മതേതരസ്ഥാപനങ്ങൾക്കു മാത്രം ബാധകമാകുന്നതാണ് ആ വകുപ്പെന്നും വാദിച്ചു.
സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന അഭിഭാഷകരിലൊരാളാണ് കെ. പരാശരൻ. ശബരിമലയിൽ സ്ത്രീപ്രവേശം അനുവദിക്കാൻ സുപ്രീംകോടതി അടിസ്ഥാനമാക്കിയ ഭരണഘടനാ വകുപ്പുകൾ വിശദീകരിച്ചുകൊണ്ടായിരുന്നു പരാശരന്റെ വാദം. പരാതിക്കാരും എതിർകക്ഷികളും ആശ്രയിച്ചിരിക്കുന്നത് മതസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട 25-ാം വകുപ്പുതന്നെയാണെന്നത് കൗതുകമാണെന്ന് പറഞ്ഞുകൊണ്ടാണ് പരാശരൻ തുടങ്ങിയത്. ഭരണഘടനയുടെ 15-ാം വകുപ്പുപ്രകാരം പൊതുസ്ഥാപനങ്ങൾ എല്ലാവർക്കുമായി തുറന്നുകൊടുക്കുന്നതിൽ ക്ഷേത്രങ്ങൾ ഉൾപ്പെടില്ല. മതസ്ഥാപനങ്ങൾ അതിന് കീഴിൽ വരില്ല, മറിച്ച് മതേതരസ്ഥാപനങ്ങൾക്ക് മാത്രം ബാധകമാകുന്നതാണ് പ്രസ്തുത വകുപ്പ്. അങ്ങേയറ്റം അനിഷ്ടകരമല്ലാത്ത ആചാരങ്ങളിൽ കോടതികൾ സാധാരണ ഇടപെടാറില്ലെന്നും പരാശരൻ വാദിച്ചു. തൊട്ടുകൂടായ്മ നിരോധിക്കുന്ന 17-ാം വകുപ്പും ഇവിടെ ബാധകമല്ലെന്നും അദ്ദേഹം പറഞ്ഞപ്പോൾ ജസ്റ്റിസ് നരിമാൻ ഇടപെട്ടു. പത്തിനും അമ്പതിനുമിടയിലുള്ള പട്ടികജാതി സ്ത്രീകളുടെ കാര്യത്തിൽ എന്തുപറയുന്നുവെന്ന് ജസ്റ്റിസ് നരിമാൻ ചോദിച്ചു. എന്നാൽ, ശബരിമലയിലെ നിയന്ത്രണം ജാതിയുടെ അടിസ്ഥാനത്തിലുള്ളതല്ലെന്ന് പരാശരൻ വിശദീകരിച്ചു. തൊട്ടുകൂടായ്മയ്ക്ക് വിശാലമായ വ്യാഖ്യാനമാണ് കോടതി നടത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യഹോവ സാക്ഷികളുടെ കേസ്
വിശ്വസിക്കാനും ആരാധിക്കാനുമുള്ള സ്വാതന്ത്ര്യം ഉറപ്പു നൽകുന്ന 25ാം വകുപ്പിനെ ആധാരമാക്കിയായിരുന്നു പരാശരന്റെ വാദങ്ങളിൽ ഭൂരിഭാഗവും. ബിജോയ് ഇമ്മാനുവൽ വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള കേസാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ വിശ്വാസ സ്വാതന്ത്ര്യം സംബന്ധിച്ച കേസുകളിൽ ഒരു അടിസ്ഥാന മാനദണ്ഡമായി ഈ കേസിലെ വിധി മാറി. അഭിപ്രായം പ്രകടനത്തിനും സംസാര സ്വാതന്ത്ര്യത്തിനും ഉള്ളതുപോലെ തന്നെ നിശ്ശബ്ദത പാലിക്കാനുള്ള സ്വാതന്ത്ര്യവും ഭരണഘടന അനുവദിക്കുന്നുണ്ടെന്ന് കേസ് പരിഗണിച്ച ബഞ്ചിലെ ജസ്റ്റിസ് ഒ ചിന്നപ്പ പറഞ്ഞു.
ദേശീയ ഗാനം പാടാൻ വിസമ്മതിച്ച യഹോവ സാക്ഷികളായ മൂന്നുകുട്ടികളെ സ്കൂളിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെയാണ് 1986 ൽ സുപ്രീംകോടതി വിധി പറഞ്ഞത്. യഹോവയെ അല്ലാതെ മറ്റൊന്നിനെയും ആരാധിക്കാനാവില്ലെന്ന് വിശ്വസിക്കാൻ അവർക്ക് മൗലികാവകാശമുണ്ടെന്നാണ് കോടതി വിധിച്ചത്. 1985 ജുലൈയിൽ കോട്ടയം ജില്ലയിലെ വിദ്യാലയത്തിൽ ദേശീയഗാനം ആലപിച്ചില്ലെന്നാരോപിച്ച് ഡെപ്യൂട്ടി സ്കൂൾ ഇൻസ്പക്റ്റർ യഹോവയുടെ സാക്ഷികളായ മൂന്നു വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കി. പുറത്താക്കപ്പെട്ട ബിനുമോൾ (13), ബിന്ദു (10), ബിജോയ് (15) എന്നീ വിദ്യാർത്ഥികൾ ഹൈക്കോടതിയെ സമീപിച്ചു. കേരള ഹൈക്കോടതി ദേശീയഗാനം ആലപിക്കാത്ത കുട്ടികളെ പഠിപ്പിക്കേണ്ടെന്ന നിലപാടാണ് സ്വീകരിച്ചത്. എന്നാൽ ഈ കേസ് സുപ്രീംകോടതിയിലെത്തിയപ്പോൾ കോടതി വ്യത്യസ്തമായാണ് കാര്യങ്ങൾ നിരീക്ഷിച്ചത്. വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്നതിന് പുറമേ ദേശീയഗാനം പാടാതെ സ്കൂളിൽ പഠിക്കാനുള്ള സജ്ജീകരണങ്ങൾ സർക്കാർ നടത്തണമെന്നും, കേസ് നടത്താൻ വിദ്യാർത്ഥികളുടെ രക്ഷകർത്താവിനായ തുക കേരള സർക്കാർ നൽകണമെന്നും വിധിയുണ്ടായി. രാജ്യത്തിന്റെ പാരമ്പര്യവും തത്ത്വങ്ങളും ഭരണഘടനയും മതസഹിഷ്ണത പഠിപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ട് വിധി അവസാനിപ്പിക്കുകയുണ്ടായത്.
സമാനമായ കേസാണ് ശബരിമലയിലേതെന്ന് സ്ഥാപിക്കാനാണ് എൻഎസ്എസ്സിന്റെ അഭിഭാഷകൻ കെ.പരാശരൻ ശ്രമിച്ചത്. സ്ത്രീകൾ ശബരിമലയിൽ കയറാനാകില്ലെന്നത് മതപരമായ ആചാരമാണ്. ആചാരത്തെ ബഹുമാനിച്ചു കൊണ്ടായിരുന്നു ബിജോയ് ഇമ്മാനുവൽ കേസിൽ യഹോവയുടെ സാക്ഷികൾക്ക് അനുകൂലമായി സുപ്രീംകോടതി ഉത്തരവ് നൽകിയെതാണ് പരാശരൻ വാദിച്ച് കയറിയത്. ശബരിമല യുവതീപ്രവേശന വിധിയിൽ തെറ്റുകളുണ്ടെന്ന് പരാശരൻ വാദിച്ചു. മതസ്ഥാപനങ്ങൾ പൊതു ഇടമല്ല. ആർട്ടിക്കിൾ 15 മതസ്ഥാപനങ്ങൾക്ക് ബാധകമല്ലെന്നും പരാശരൻ വാദിച്ചു. ആർട്ടിക്കിൾ 15 പ്രകാരം ആചാരം റദ്ദാക്കിയത് പിഴവാണെന്നും പരാശരൻ വാദിച്ചു.
യഹോവ സാക്ഷികളുടെ കേസിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ആചാരങ്ങൾ അത്രയും അസംബന്ധങ്ങളായാൽ മാത്രമേ കോടതി ഇടപെടാവൂ എന്നും പരാശരൻ വാദിച്ചു. ആചാരങ്ങളിൽ യുക്തി പരിശോധിക്കരുത്. ആചാരം റദ്ദാക്കിയത് വിധിയിലെ പിഴവാണ്. പ്രവേശനം അനുവദിക്കാത്തത് അയിത്തമല്ലെന്നും പരാശൻ വ്യക്തമാക്കി. ശബരിമലയിലെ സ്ത്രീപ്രവേശന നിഷേധം ആചാരപരമാണെന്നും, അത് യഹോവ സാക്ഷികളുടെ കേസിലെ പോലെ വിശ്വാസപരമായ പ്രശ്നമാണെന്നും സ്ഥാപിക്കാനാണ് പരാശരൻ ശ്രമിച്ചത്. വിശ്വാസം സ്ത്രീകളുടെ പ്രവേശനത്തെ നിരോധിക്കുന്നുവെന്ന വാദം അന്തിമമായി സുപ്രീം കോടതി അംഗീകരിക്കുമോ? വിശാല ബഞ്ചിൽ ഈ വിഷയങ്ങളിൽ വാദം നടക്കുമ്പോൾ കൂടുതൽ സങ്കീർണമായ ഇഴകീറിയുള്ള പരിശോധനകൾ നടന്നേക്കും.
പരാശരൻ അയോധ്യ കേസിലും താരം
അയോധ്യാ കേസിൽ 'റാം ലല്ലാ വിരാജ്മാൻ' എന്ന മൂർത്തീസങ്കല്പത്തിന്റെ വക്കാലത്തേറ്റെടുത്ത് തുടക്കം മുതൽ സുപ്രീം കോടതിയിൽ കേസ് വാദിച്ചു. കേസിലെ അന്തിമവിധി ഹൈന്ദവ സംഘടനകൾക്ക് അനുകൂലമാക്കി മാറ്റുന്നതിൽ നിർണായക സ്വാധീനമാണ് പരാശരൻ ചെലുത്തിയത്. നിയമ പാണ്ഡിത്യത്തിനൊപ്പം ഹിന്ദു മിത്തോളജിയിലും പരന്ന അറിവ്. കെ പരാശരനെ 'ഇന്ത്യൻ ബാറിന്റെ പിതാമഹൻ' എന്ന് വിളിച്ചത് സുപ്രീം കോടതി ജഡ്ജ് ആയിരുന്ന സഞ്ജയ് കിഷൻ കൗൾ ആയിരുന്നു.
1958ലാണ് പരാശരൻ സന്നദെടുക്കുന്നത്. അടിയന്തരാവസ്ഥക്കാലത്ത് തമിഴ്നാടിന്റെ അഡ്വക്കേറ്റ് ജനറലാകുന്നു. 1980-ൽ ഇന്ത്യയുടെ സോളിസിറ്റർ ജനറൽ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1983-89 കാലയളവിൽ അറ്റോർണി ജനറലായും സേവനമനുഷ്ഠിച്ചു. അടൽ ബിഹാരി വാജ്പേയി ഭരണഘടനാ പരിഷ്കാരത്തിനുള്ള ആലോചനാ സമിതിയിൽ അംഗമാക്കി. വാജ്പേയി സർക്കാർ തന്നെയാണ് പരാശരനെ പത്മഭൂഷൺ നൽകി ആദരിച്ചതും. മന്മോഹൻ സിങ് സർക്കാർ അദ്ദേഹത്തിന് പത്മവിഭൂഷൺ നൽകി. പിന്നീട് രാജ്യസഭാംഗം എന്ന നിലയിൽ നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ്സ് കമ്മീഷനെയും അദ്ദേഹം നിയന്ത്രിച്ചിരുന്നു.
1927 ഒക്ടോബർ 9-ന് തമിഴ്നാട്ടിലെ ശ്രീരംഗത്തായിരുന്നു പരാശരന്റെ ജനനം. അച്ഛൻ കേശവ അയ്യങ്കാർ മദ്രാസ് ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും അറിയപ്പെടുന്ന അഭിഭാഷകനും, വേദപണ്ഡിതനുമായിരുന്നു. പരാശരന്റെ മൂന്നുമക്കളും അറിയപ്പെടുന്ന അഭിഭാഷകരാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍