വളർത്തച്ഛന്റെ കൊട്ടാരത്തിനോട് ചേർന്നുള്ള വലിയ കോയിക്കൽ ക്ഷേത്രത്തിൽ പ്രാർത്ഥനാനിരതരായി ഇരുന്നത് ആയിരക്കണക്കിന് ഭക്തർ; വിധി വന്നപ്പോൾ അയ്യപ്പന്റെ അനുഗ്രഹമായിക്കണ്ട് ഉയർന്നത് ശരണം വിളികൾ; മന്നംസമാധിയിലെത്തി പുഷ്പാർച്ചന നടത്തി ആഹ്ലാദം പങ്കുവച്ച് സുകുമാരൻ നായരും; ശബരിമല വിധിയെ പ്രതീക്ഷയോടെ കണ്ട് എൻ എസ് എസും പന്തളം കൊട്ടാരവും; അന്തിമ തീരുമാനവും അനുകൂലമാകുമെന്ന പ്രതീക്ഷയിൽ നാമജപ പ്രതിഷേധ നേതൃത്വം
മറുനാടൻ മലയാളി ബ്യൂറോ
ചങ്ങനാശ്ശേരി: ശബരിമല പുനഃപരിശോധനാ ഹർജികൾ വിശാലബെഞ്ചിന് വിട്ടുകൊണ്ട് സുപ്രിംകോടതിവിധി വന്നതോടെ പെരുന്നയിലുള്ള എൻ.എസ്.എസ്. ആസ്ഥാനത്ത് ആഹ്ലാദം. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും ആസ്ഥാനത്തെത്തിയിരുന്ന നായകസഭാംഗങ്ങളും ജീവനക്കാരുംചേർന്ന് മന്നംസമാധിയിലെത്തി പുഷ്പാർച്ചന നടത്തി.
പന്തളം കൊട്ടാരത്തോട് ചേർന്നുള്ള വലിയകോയിക്കൽ ക്ഷേത്രത്തിനുമുമ്പിൽ വ്യാഴാഴ്ച രാവിലെ മുതൽ പ്രാർത്ഥനാനിരതരായി ഭക്തർ ഇരുന്നു. പത്തരയ്ക്ക് വിധി വന്നപ്പോൾ അയ്യപ്പന്റെ അനുഗ്രഹമായിക്കണ്ട് ശരണം വിളികൾ മുഴങ്ങി. ശരണംവിളിച്ച് ക്ഷേത്രത്തിന് പ്രദക്ഷിണംവെച്ചു. എൻ എസ് എസ് ആസ്ഥാനമായ പെരുന്നയും ആഘോഷത്തിലായിരുന്നു. എൻ എസ് എസും പന്തളം കൊട്ടാരവും എടുത്ത നിലപാട് തന്നെയാണ് വിശ്വാസികളുടെ എതിർപ്പിലേക്ക് കാര്യങ്ങളെത്തിയത്. ഇതിന്റെ പ്രതിഫലനമാണ് സുപ്രീംകോടതി വിധിയിലേക്ക് കാര്യങ്ങളുമെത്തിയത്. ഈ സന്തോഷമാണ് പെരുന്നയിലും പന്തളത്തും നിറഞ്ഞതും. ശബരിമല പുനഃപരിശോധനാ ഹർജികൾ വിശാലബെഞ്ചിന് വിട്ടുകൊണ്ട് സുപ്രിംകോടതിവിധി വന്നതോടെ പെരുന്നയിലുള്ള എൻ.എസ്.എസ്. ആസ്ഥാനത്ത് ആഹ്ലാദം പ്രകടമായിരുന്നു. ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരും ആസ്ഥാനത്തെത്തിയിരുന്ന നായകസഭാംഗങ്ങളും ജീവനക്കാരുംചേർന്ന് മന്നംസമാധിയിലെത്തി പുഷ്പാർച്ചന നടത്തി.
വിധിയെ സന്തോഷത്തോടെ സ്വാഗതംചെയ്യുന്നതായി പന്തളം പാലസ് വെൽഫെയർ സൊസൈറ്റി അറിയിച്ചു. അയ്യപ്പഭക്തർക്ക് ആശ്വാസം തരുന്ന വിധിയാണിതെന്ന് ജനറൽ സെക്രട്ടറി ആർ.കെ.ജയകുമാരവർമ പറഞ്ഞു. ആചാരങ്ങൾക്ക് അനുകൂലമായ വിധി അയ്യപ്പന്റെ പ്രസാദമാണെന്ന്, ക്ഷത്രിയക്ഷേമസഭ പന്തളം യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് പി.രാഘവവർമരാജ, സെക്രട്ടറി ജ്യോതി ശക്തികുമാർ വർമ എന്നിവർ പറഞ്ഞു. വിധി പുനഃപരിശോധിക്കാനുള്ള തീരുമാനമാണ് ഏഴംഗബെഞ്ചിലേക്ക് വിട്ടുകൊണ്ടുള്ള ഉത്തരവെന്ന് ക്ഷേത്രാചാരസംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല, വൈസ് പ്രസിഡന്റ് എം.ബി.ബിനുകുമാർ, സെക്രട്ടറി പൃഥ്വിപാൽ എന്നിവർ പറഞ്ഞു.
ഭക്തരുടെ മനസ്സുരുകിയുള്ള പ്രാർത്ഥനയുടെ ഫലമാണ് വിധിയെന്ന് യോഗക്ഷേമസഭ ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഹരികുമാർ നമ്പൂതിരി, സെക്രട്ടറി ഇ.നാരായണൻ പോറ്റി എന്നിവർ പറഞ്ഞു. വിശ്വാസികൾക്ക് അനുകൂലമായുണ്ടായ വിധിയെ സ്വാഗതംചെയ്യുന്നതായി അയ്യപ്പസേവാസംഘം അടൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.ആർ.രവി, ഭക്തജനസംഘം പ്രസിഡന്റ് എം.ബി.ബിജുകുമാർ, തിരുവാഭരണപാത സംരക്ഷണസമിതി ജനറൽ കൺവീനർ പ്രസാദ് കുഴിക്കാല, വലിയകോയിക്കൽ ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി പ്രസിഡന്റ് പൃഥ്വിപാൽ, ശരത് കുരമ്പാല എന്നിവർ അറിയിച്ചു.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിച്ച ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളുടെ പരിശോധന സുപ്രീംകോടതി വിശാല ബെഞ്ചിന് വിട്ടതോടെ 29 വർഷം തുടർന്ന നിയമവ്യവഹാരം വീണ്ടും നീളും. മതപരമായ വിശ്വാസത്തിൽ കോടതിയുടെ ഇടപെടലിന്റെ പരിധിയടക്കം സുപ്രധാന ചോദ്യങ്ങളിൽ ഇനി രൂപീകരിക്കുന്ന ഏഴംഗ ഭരണഘടനാ ബെഞ്ച് തീർപ്പുണ്ടാക്കും. ഇതിനുശേഷമാകും പുനഃപരിശോധനാ ഹർജികളിൽ അന്തിമവിധി വരിക. വിരമിക്കുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയോ അടുത്തതായി ചുമതലയേൽക്കുന്ന ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡയോ വിശാല ബെഞ്ച് രൂപീകരിക്കും. ഇതു പ്രതീക്ഷയായി കാണുകയാണ് പന്തളം കൊട്ടാരവും എൻ എസ് എശും.
ഹിന്ദു, മുസ്ലിം, പാഴ്സി തുടങ്ങി വിവിധ മതവിഭാഗങ്ങളുടെ വിശ്വാസങ്ങളും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ് ചോദ്യത്തിൽ ഈ വിശാല ബെഞ്ച് ഉത്തരം കണ്ടെത്തും. വിവിധ മതവിഭാഗത്തിൽപ്പെട്ട കക്ഷികളുടെ വാദംകേട്ടശേഷമാകും തീരുമാനം. ഇത് ദീർഘമായ നിയമപോരാട്ടത്തിനാകും നാന്ദി കുറിക്കുക. ശബരിമല യുവതീപ്രവേശനക്കേസ് 2006ലാണ് റിട്ട് ഹർജിയായി സുപ്രീംകോടതിയിൽ എത്തിയത്. 12 വർഷം വ്യവഹാരം നടന്നു. 2018 സെപ്റ്റംബർ 28നു യുവതീപ്രവേശനം അനുവദിച്ച് സുപ്രീംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ചരിത്രവിധിയെത്തി.
1990ൽ സംസ്ഥാന ഹൈക്കോടതിയിലെ ഒരു ജഡ്ജിക്ക് ലഭിച്ച കത്ത് പൊതുതാൽപ്പര്യ ഹർജിയായി പരിഗണിച്ചതോടെയാണ് നിയമപേരാട്ടങ്ങളുടെ തുടക്കം. യുവതികൾ പ്രവേശിക്കുന്നത് ചോദ്യം ചെയ്ത് എസ് മഹേന്ദ്രനാണ് കത്തയച്ചത്. ആചാരത്തിനു വിരുദ്ധമായി യുവതികൾ കയറുന്നത് നിരോധിക്കണമെന്നും ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കണമെന്നുമായിരുന്നു ആവശ്യം. ദേവസ്വം മുൻ കമീഷണർ ജെ ചന്ദ്രികയും മകളും മറ്റു സ്ത്രീകളും പങ്കെടുത്ത പേരക്കുട്ടിയുടെ ചോറൂണ് നടത്തിയതിന്റെ ചിത്രത്തോടുകൂടിയ പത്രവാർത്തയും ഇതിനൊപ്പം നൽകി.യുവതീപ്രവേശനത്തിനുള്ള നിയന്ത്രണം എല്ലാ തീർത്ഥാടനവേളയിലും നടപ്പാക്കണമെന്ന് 1991 ഏപ്രിൽ അഞ്ചിന് ഹൈക്കോടതി ഉത്തരവിട്ടു. മുമ്പ് നടപ്പിലുണ്ടായിരുന്ന യുവതീപ്രവേശനം ഇതോടെ വിലക്കപ്പെട്ടു.
ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷനും മറ്റു ചിലരുമാണ് നിരോധനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാരിനെ കേസിൽ എതിർകക്ഷിയാക്കി. ഇന്ത്യൻ യങ് ലോയേഴ്സ് അസോസിയേഷൻ, ഇന്ദിര ജെയ്സിങ് നേതൃത്വം നൽകുന്ന സംഘടന, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ, സംസ്ഥാന സർക്കാർ എന്നിവർ യുവതീപ്രവേശത്തെ അനുകൂലിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ്, നായർ സർവീസ് സൊസൈറ്റി, പന്തളം രാജകുടുംബം, തന്ത്രികുടുംബം, അയ്യപ്പഭക്തരുടെ സംഘടന തുടങ്ങിയവർ പ്രവേശത്തെ എതിർത്തും വാദങ്ങൾ ഉന്നയിച്ചു.
10നും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിനെ എതിർത്ത് പുനഃപരിശോധനാ ഹർജികളും റിട്ട് ഹർജികളും വന്നു. പന്തളം കൊട്ടാരം, തന്ത്രി കണ്ഠര് രാജീവര്, മുഖ്യതന്ത്രി, ശബരിമല ആചാരസംരക്ഷണ ഫോറം, എൻഎസ്എസ്, അയ്യപ്പസേവാസമാജം തുടങ്ങി നിരവധി സംഘടനകളും വ്യക്തികളുമാണ് ഹർജി നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍