യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി തന്നെ പിന്നോട്ട് വലിഞ്ഞതോടെ സമരവും പ്രതിരോധവും അതിശക്തമാക്കാൻ രണ്ടും കൽപ്പിച്ച് സംഘപരിവാർ; കർമ്മ സമിതിയെ മുമ്പിൽ നിർത്തി നാമജപ ഘോഷയാത്രകളും യുവതികളെ തടയലും സജീവമാക്കും; ശബരിമല വനനിരകളിൽ ആർഎസ്എസ് നിരീക്ഷണം ശക്തമാക്കും; ഇക്കുറി ഒരു യുവതിയെ പോലും മല ചവിട്ടാൻ അനുവദിക്കില്ലെന്നത് വാശിയോയെ എടുത്ത് കാവിപ്പട; നേതൃത്വം നൽകാൻ രണ്ടും കൽപ്പിച്ച് സുരേന്ദ്രനും മലകയറും
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ശബരിമല നടതുറക്കാൻ ഒരു ദിവസം മാത്രം നിൽക്കേ യുവതീപ്രവേശ ശ്രമമുണ്ടായാൽ ചെറുക്കാൻ സംഘപരിവാർ സംഘടനകൾ പദ്ധതി തയ്യാറാക്കി. യുവതികളെ തടയാനുള്ള പ്രതിരോധത്തിന് ബിജെപി നേതാവ് കെ സുരേന്ദ്രൻ തന്നെ നേതൃത്വം നൽകി. കഴിഞ്ഞ മണ്ഡലകാലത്ത് പ്രതിഷേധത്തിന്റെ പേരിൽ 22 ദിവസമാണ് സുരേന്ദ്രൻ അഴിക്കുള്ളിൽ കിടന്നത്. ഇത് ഭക്തജനങ്ങളുടെ വിശ്വാസം നേടാൻ സുരേന്ദ്രന് വഴിയൊരുക്കി. പത്തനംതിട്ട ലോക്സഭാ തെരഞ്ഞെടുപ്പിലും കോന്നി ഉപതെരഞ്ഞെടുപ്പിലും സുരേന്ദ്രൻ തോറ്റെങ്കിൽ വോട്ട് വിഹിതം കൂട്ടിയത് വലിയ തോതിലാണ്. അങ്ങനെ സമരനായകൻ എന്ന നിലയിൽ വിശ്വാസികൾക്ക് വിശ്വാസമുള്ള സുരേന്ദ്രനെ തന്നെ ഈ സീസണിലെ യുവതി പ്രവേശന വിരുദ്ധ പ്രതിഷേധത്തിന്റെ നേതാവായി അവതരിപ്പിക്കുകയാണ് സംഘപരിവാർ.
സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന സമീപനത്തെ കാത്തിരിക്കുകയാണ് യുവതീപ്രവേശത്തെ എതിർക്കുന്ന സംഘടനകൾ. സർക്കാർ യുവതികളെ കയറ്റാൻ താൽപ്പര്യം കാട്ടുന്നുവെന്ന സൂചന കിട്ടിയാൽ പ്രതിരോധം ശക്തമാക്കും. ഏതായാലും സന്നിധാനത്തും പമ്പയിലും ആർ എശ് എസ് പ്രവർത്തകർ സജീവമാകും. നിലയ്ക്കലിലും നിരീക്ഷണ സംഘമുണ്ടാകും. എല്ലാ ദിവസവും കുറഞ്ഞത് ആയിരം പ്രവർത്തകരെ ശബരിമലയിൽ എത്തിക്കാനാണ് ആർഎസ്എസ് തീരുമാനം. സന്നിധാനത്ത് നാമജപ പ്രതിരോധം എല്ലാ ദിവസവും സംഘടിപ്പിക്കുന്നതും പരിഗണനയിലാണ്. സാഹചര്യവും സാധ്യതകളും തിരിച്ചറിഞ്ഞാകും നാമജപ പ്രതിരോധത്തിൽ തീരുമാനം ഉണ്ടാകുക.
വിഷയത്തിൽ തികഞ്ഞ ജാഗ്രതയിലാണെന്ന് സംഘപരിവാർ സംഘടനാ നേതാക്കൾ പറഞ്ഞു. മനീതി സംഘവും തൃപ്തി ദേശായിയും അടക്കമുള്ളവർ വീണ്ടും ശബരിമലയിൽ എത്തുമെന്ന് പറഞ്ഞ പശ്ചാത്തലത്തിൽ പത്തനംതിട്ട ജില്ലയിൽ അവർ എല്ലാ തയ്യാറെടുപ്പും നടത്തുന്നുണ്ട്. ഭാവി നടപടികൾ ആലോചിക്കാൻ ശബരിമല കർമസമിതി യോഗം ചേരും. കെ സുരേന്ദ്രൻ ബിജെപിയുടെ ഇടപെടലെന്ന തരത്തിലാകും ശബരിമലയിൽ സജീവമാകുക. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ചുള്ള വിധിക്ക് സ്റ്റേ ഇല്ലാത്തതിനാൽ സർക്കാർ ആശയക്കുഴപ്പത്തിലാണ്. പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളാത്ത സാഹചര്യത്തിൽ എന്തു നിലപാട് സ്വീകരിക്കണമെന്നാണ് സർക്കാർ ആലോചിക്കുന്നത്.
സന്നിധാനത്ത് സ്ത്രീയെ തടഞ്ഞതുമായി ബന്ധപ്പെട്ട അക്രമത്തിന്റെ കേസിലാണ് സുരേന്ദ്രനെ ഗൂഢാലോചന കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഇനി ഇത്തരം പ്രതിഷേധങ്ങളിൽ പങ്കെടുക്കരുതെന്നായിരുന്നു ജാമ്യം നൽകിയുള്ള കോടതി ഉത്തരവ്. എങ്കിലും സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതിരോധം തീർക്കേണ്ട സാഹചര്യമുണ്ടെന്ന് കെ സുരേന്ദ്രനും വിലയിരുത്തുന്നു. അതുകൊണ്ടാണ് എന്ത് വില കൊടുത്തും പ്രതിഷേധത്തിന്റെ ഭാഗമാകാനുള്ള സുരേന്ദ്രന്റെ തീരുമാനം. അതിശക്തമായ പ്രതിരോധം സുരേന്ദ്രന്റെ നേതൃത്വത്തിൽ ഉയർത്താനാണ് ബിജെപിയും ആഗ്രഹിക്കുന്നത്.
സുപ്രീം കോടതി വിധിയിൽ സർക്കാരിനു ആശയക്കുഴപ്പമുണ്ട്. അതിനാൽ തന്നെ വിധിയിൽ വ്യക്തത വേണമെന്നാണ് സർക്കാർ ആവശ്യം. വിധിയെപ്പറ്റി സുപ്രീം കോടതി അഭിഭാഷകനോടു തന്നെ സർക്കാർ നിയമോപദേശം തേടും. സുപ്രീംകോടതിയിൽ ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്തയോട് തന്നെ സർക്കാർ നിയമോപദേശം തേടാനാണ് സാധ്യത. അന്തിമമവിധി വരുന്നത് വരെ യുവതി പ്രവേശം തടഞ്ഞ് എങ്ങനെ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാമെന്നും സർക്കാർ ആലോചിക്കുന്നു. തൽക്കാലത്തേക്ക് യുവതീ പ്രവേശനം തടഞ്ഞ് പ്രശ്നങ്ങൾ ഒതുക്കി തീർക്കാനാണ് സർക്കാർ തത്വത്തിൽ ധാരണയായിരിക്കുന്നത്. നിയമമന്ത്രി എ.കെ.ബാലനും അത്തരത്തിലുള്ള പ്രതികരണമാണ് വിധിക്ക് ശേഷം നടത്തിയത്. എന്നാൽ സർക്കാരിന്റെ ഈ നീക്കങ്ങളെ പൂർണ്ണമായും പരിവാറുകാർ വിശ്വാസത്തിലെടുക്കുന്നില്ല. ദർശനത്തിന് സ്ത്രീകളെത്തുമെന്നാണ് അവരുടെ പ്രതീക്ഷ.
അതേസമയം, ശബരിമല ദർശനത്തിന് യുവതികളെത്തിയാൽ തടയുമെന്നാണ് ശബരിമല കർമസമിതിയുടെ നിലപാട്. പരസ്യമായി ഇക്കാര്യം പറഞ്ഞിട്ടില്ലെങ്കിലും കർമസമിതിയും ആചാര സംരക്ഷണ സമിതിയും രഹസ്യ നീക്കങ്ങൾ നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ആചാരലംഘനം നടത്താൻ ശ്രമിച്ചാൽ ശക്തമായി അതിനെ എതിർക്കാനാണ് കർമസമിതിയുടെയും ആചാരസംരക്ഷണ സമിതിയുടെയും നീക്കം. പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ വിശാല ബഞ്ചിലേക്ക് വിടണമെന്നാണ് പരമോന്നത കോടതിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് ഇന്ദു മൽഹോത്ര, ജസ്റ്റിസ് എ.എം.ഖാൻവിൽക്കർ എന്നിവരാണ് കേസ് വിശാല ബഞ്ചിനു വിടാൻ തീരുമാനിച്ചത്. ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ട് 2018 സെപ്റ്റംബർ 28 ന് പുറപ്പെടുവിച്ച വിധി സ്റ്റേ ചെയ്തതുമില്ല.
അതുകൊണ്ട് തന്നെ ശബരിമലയിൽ ഇത്തവണ എന്തും സംഭവിക്കാം. കേരള പൊലീസ് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു ശബരിമല യുവതീ പ്രവേശ വിധിയെത്തുടർന്നുള്ള സംഭവവികാസങ്ങൾ. കഴിഞ്ഞ വർഷം തുലാമാസ പൂജയ്ക്ക് നടതുറന്നതോടെ നിലയ്ക്കലും പമ്പയിലും സന്നിധാനത്തും നിരോധനാജ്ഞയിലാണ് തുടക്കം. മലചവിട്ടാൻ എത്തിയ ആന്ധ്ര സ്വദേശിനി മാധവിയെ സന്നിധാനത്തേക്ക് കൊണ്ടുപോകാനുള്ള പൊലീസ് നീക്കം ഭക്തർ തടഞ്ഞു. ഇതോടെയാണ് സംഘടിതമായി തടയുന്നതിന് പമ്പ മുതൽ സന്നിധാനം വരെ ശബരിമല കർമസമിതി ഭക്തരെ സംഘടിപ്പിക്കുന്നെന്ന വിവരം പൊലീസിനു ലഭിച്ചത്. വിവിധ കേന്ദ്രങ്ങളിൽ എസ്പിമാരുടെ മേൽനോട്ടത്തിൽ പൊലീസിനെ വിന്യസിച്ചു. സന്നിധാനം വരെ 144 പ്രഖ്യാപിച്ച് നിയന്ത്രണങ്ങളുമായി കരുതി നിന്നു. പലപ്പോഴായി 25,000 പൊലീസുകാരെയാണ് ശബരിമലയിൽ ഡ്യൂട്ടിക്ക് നിയോഗിച്ചത്. യുവതികളെത്തിയാൽ ഇത്തവണ വീണ്ടും പരിവാറുകാർ തടയും. അതുകൊണ്ട് തന്നെ കഴിഞ്ഞ തീർത്ഥാടനകാലത്തേതിന് സമാനമായ സാഹചര്യം ഇത്തവണയും ഉണ്ടായേക്കും.
അതിനിടെ മണ്ഡല-- മകരവിളക്ക് തീർത്ഥാടനത്തിന് ശബരിമല പൂർണസജ്ജമായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. നിലയ്ക്കൽ ബേയ്സ് ക്യാമ്പ്, പമ്പ, ശബരിമല സന്നിധാനം എന്നിവിടങ്ങളിൽ തീർത്ഥാടകർക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. നിലയ്ക്കൽ ബേയ്സ് ക്യാമ്പിൽ 9000 പേർക്ക് വിരിവയ്ക്കാനുള്ള സൗകര്യം ഒരുക്കി. എട്ട് കൗണ്ടറിലായി ഔഷധ ചുക്കുവെള്ളം വിതരണംചെയ്യും. തണുത്തതും ചൂടുള്ളതുമായ കുടിവെള്ളവിതരണത്തിന് 1200 വാട്ടർടാപ്പ് സ്ഥാപിച്ചു. അന്നദാനമണ്ഡപവും സജ്ജമാക്കി. 1090 ശൗചാലയം, 60 കുളിമുറി, പുതിയതായി 120 ടോയ്ലറ്റ് എന്നിവയുമുണ്ട്. 16 പാർക്കിങ് ഗ്രൗണ്ടിലായി ചെറുതും വലുതുമായ 9000 വാഹനം പാർക്ക് ചെയ്യാനുള്ള സൗകര്യമൊരുക്കുന്നതിനൊപ്പം പുതിയതായി 2000 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാനുള്ള പാർക്കിങ് ഗ്രൗണ്ട് നിർമ്മാണം പൂർത്തിയായിവരുന്നു. മാലിന്യസംസ്കരണത്തിന് രണ്ട് ഇൻസിനറേറ്ററും രണ്ട് എംഎൽഡിയുടെ സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും സജ്ജീകരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍