മതസ്വാതന്ത്ര്യം മതവിശ്വാസത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല അത് ആചാരങ്ങൾക്കും ബാധകമാണെന്നുമാണ് ശിരൂർമഠം കേസിലെ വിധി തെളിയിച്ചതാണ്; കോടതിക്കുപോലും വിശ്വാസകാര്യത്തിൽ ഇടപെടാനുള്ള അധികാരമില്ലെന്ന് ശിരൂർമഠം കേസിൽ വിധിച്ചിട്ടുണ്ട്;സംശയമുള്ള വിധി വിശാല ബെഞ്ചിന് കൈമാറിയാൽ ഒപ്പം മുൻവിധി സ്റ്റേ ചെയ്തെന്ന് പ്രത്യേകം പറയേണ്ട ആവശ്യം എന്തിനാണ്; പഴയവിധിയുലൂടെ ശബരിമലയിൽ യുവതികളെ കയറ്റാൻ സാർക്കാരിന് യാതൊരു അവകാശവുമില്ലെന്ന് നിരീക്ഷണവുമായി അഡ്വ ഗോവിന്ദ് കെ ഭരതൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ശബരിമലവിധി പുനഃപരിശോധനയ്ക്കായി ഏഴംഗബഞ്ചിന് വിട്ടതോടെ രാജ്യത്തെ അയ്യപ്പഭക്തരെല്ലാം ആത്മവിശ്വാസത്തിലാണ്. ആചാരങ്ങളെ കാറ്റിൽ പറത്തിയുള്ള വിധിയായിരുന്നു ഭക്തർക്ക് തിരിച്ചടിയായി 2018 സെപ്റ്റംബർ 28ന് സുപ്രീംകോടതി പുറപ്പെടിവിച്ചത്. ഇന്നലെ പുറപ്പെടിവിച്ച ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ അഭിഭാഷകനായ ഗോവിന്ദ് കെ ഭരതന്റെ നിരീക്ഷണം ഈ വിധിയുടെ പശ്ചാത്തലത്തിൽ ചേർത്തുവായിക്കേണ്ടതാണ്.
ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട പഴയ വിധിയിൽ സംശയം ഉണ്ടായതുകൊണ്ടാണ് പുനഃപരിശോധാഹർജികൾ പരിഗണിച്ച ഇപ്പോഴത്തെ അഞ്ചംഗ ബെഞ്ച്, ഏഴംഗ ബെഞ്ചിന് കേസ് കൈമാറിയതെന്നു വ്യക്തം. ഏഴംഗ ബെഞ്ചുള്ളപ്പോൾ, ഇത്തരമൊരു ഉത്തരവിറക്കിയത് ശരിയാണോ തെറ്റാണോ എന്ന സംശയം അഞ്ചംഗ ബെഞ്ചിനുണ്ടായിരിക്കുന്നു എന്നാണ് കരുതേണ്ടതെന്നാണ് ഗോവിന്ദ് കെ ഭരതന്റെ നിരീക്ഷണം. ഈ സാഹചര്യത്തിൽ വിധിക്ക് സ്റ്റേ ഉണ്ടോ ഇല്ലയോ എന്നതിനപ്പുറം, ആ വിധിയിൽത്തന്നെ ഒരു സംശയമുണ്ടായിരിക്കുന്നു എന്നതാണ് പ്രധാനം
. സംശയമുള്ള വിധി വലിയ ബെഞ്ചിനു കൈമാറിയാൽ അതിന്റെ അർഥമെന്താണ് വിധിക്ക് സ്റ്റേ ഉണ്ടെന്ന് പ്രത്യേകം എടുത്തു പറയേണ്ട കാര്യമില്ല. അതുകൊണ്ടാണിപ്പോൾ സുപ്രിംകോടതി അങ്ങനെ പറയാതിരുന്നത്. സാധാരണക്കാർക്ക് പെട്ടെന്നത് മനസ്സിലാകണമെന്നില്ല. 'സുപ്രീംകോടതി സ്റ്റേ കൊടുത്തിട്ടില്ലല്ലോ, പിന്നെന്താ വിധി നടപ്പാക്കിയാൽ?' എന്നു ചിലപ്പോൾ അവർ ചോദിക്കും. പക്ഷേ, നിയമപരമായി നോക്കുമ്പോൾ അങ്ങനെ പ്രത്യേകിച്ച് സ്റ്റേയുടെ കാര്യം എടുത്തുപറയേണ്ടതില്ല എന്നാണ് മനസ്സിലാവുക എന്ന് ഗോവിന്ദ് കെ ഭരതൻ അഭിപ്രായപ്പെടുന്നത്.
1954-ലെ ശിരൂർമഠം കേസിന്റെ വിധിയാണ് ഈ കേസിൽ കോടതി ആധാരമാക്കിയത്. അതുപ്രകാരം, ഈ വിധി ശരിയാണോ എന്ന് അന്വേഷിക്കണമെന്നാണ് ഇപ്പോൾ പറഞ്ഞിട്ടുള്ളത്. ഭരണഘടനയിൽ പറയുന്ന മതസ്വാതന്ത്ര്യം, മതവിശ്വാസത്തിൽമാത്രം ഒതുങ്ങിനിൽക്കുന്നതല്ലെന്നും അത് ആചാരങ്ങൾക്കും ബാധകമാണെന്നുമാണ് ശിരൂർമഠം കേസിലെ വിധിയുടെ കാതൽ. മതാചാരങ്ങൾ സംബന്ധിച്ച കാര്യങ്ങൾ അതത് മതത്തിലെ ആചാര്യന്മാരാണ് തീരുമാനിക്കേണ്ടത്.
പുറത്തുനിന്നുള്ള ഒരു സ്ഥാപനത്തിനും അതിൽ ഇടപെടാൻ നിയമപരമായ അധികാരമില്ലെന്നും വിധിയിൽ പറഞ്ഞിട്ടുണ്ട്. ഇതിൽക്കൂടുതൽ എന്താ പറയേണ്ടത്? സാധാരണ സ്ഥാപനത്തിനു മാത്രമല്ല, കോടതിക്കുപോലും വിശ്വാസത്തിന്റെ കാര്യത്തിൽ ഇടപെടാനുള്ള അധികാരമില്ലെന്ന് ശിരൂർമഠം കേസിൽ ഏഴംഗബെഞ്ച് വിധിച്ചിട്ടുണ്ട്. 1958-ലെ നാഥ്ദ്വാരാ കേസിലെ വിധിയിൽ സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ച് പറഞ്ഞിട്ടുള്ളതും ഇതേ കാര്യമാണെന്നും അദ്ദേഹം പ്രസ്താവിക്കുന്നത്.
വിശ്വാസത്തിന്റെ കാര്യത്തിൽ ഒരു കാരണവശാലും കോടതിക്ക് ഇടപെടാനുള്ള അധികാരമില്ല എന്നത് വ്യക്തമാണ്. നൈഷ്ഠിക ബ്രഹ്മചാരിയായ അയ്യപ്പന്റെ സാന്നിധ്യമുള്ള ശബരിമലയിലേക്ക് യുവതികൾ വരാൻപാടില്ല എന്നത് ഹിന്ദുക്കളുടെ വിശ്വാസമാണ്. അത് ആർത്തവം അടിസ്ഥാനപ്പെടുത്തിയല്ല. നിശ്ചിത പ്രായത്തിനിടയിലുള്ളവർ വരാൻ പാടില്ല എന്നാണ്. ഹിന്ദുക്കളുടെ ആ വിശ്വാസത്തിൽ ഇടപെടാൻ കഴിയുമോ? കഴിയുമെന്നാണ് അഞ്ചംഗ ബെഞ്ച് നേരത്തേ പറഞ്ഞത്.
അങ്ങനെ പറഞ്ഞത് ശരിയാണോ അല്ലയോ എന്നറിയാൻ കേസ് ഏഴംഗ ബെഞ്ചിനു കൈമാറുകയാണ്. പിന്നെ പ്രത്യേകിച്ച് സ്റ്റേയുടെ ആവശ്യമെന്താ? 'ഞങ്ങളിതാ സ്റ്റേ തന്നിരിക്കുന്നു' എന്ന് കോടതി പ്രത്യേകം എഴുതിവയ്ക്കേണ്ട ആവശ്യമുണ്ടോ? നിങ്ങൾ ഒരു ഭൂമിത്തർക്കം പരിഹരിക്കാൻ കോടതിയെ സമീപിച്ചെന്നു കരുതുക. ഇത്ര മുതൽ ഇത്രവരെയുള്ള ഭൂമി നിങ്ങളുടേതാണ് എന്ന് കോടതി വിധിച്ചു കഴിഞ്ഞാൽ, പിന്നെ മറ്റാർക്കും അതിൽ അവകാശമുണ്ടെന്ന് പ്രത്യേകിച്ച് എഴുതേണ്ട കാര്യമില്ലല്ലോ എന്നാണ് ഗോവിന്ദ് കെ ഭരതന്റെ ചോദ്യം.
സുപ്രീംകോടതി വിധി നടപ്പാക്കുന്നുവെന്ന് പറഞ്ഞ് കഴിഞ്ഞ പ്രാവശ്യം ചെയ്തതുപോലെ കാര്യങ്ങൾ ചെയ്യാൻ ഇപ്പോൾ സംസ്ഥാന സർക്കാരിന് അധികാരമില്ല. 'സുപ്രീംകോടതിയുടെ വിധിയുണ്ട്. അത് ഞങ്ങൾ നടപ്പാക്കുക മാത്രമാണ് ചെയ്യുന്നത്' എന്നാണല്ലോ കഴിഞ്ഞ തവണ സർക്കാർ പറഞ്ഞത്. ഇപ്പോൾ സുപ്രീംകോടതിതന്നെ പറഞ്ഞിരിക്കുന്നു, വിധിയിൽ സംശയമുണ്ടെന്ന്.
അപ്പോൾ ആ വിധി നടപ്പാക്കണമെന്നു പറയാൻ സാധിക്കുമോ? നടപ്പാക്കണം എന്നാണുദ്ദേശിച്ചതെങ്കിൽ കേസ് ഏഴംഗ ബെഞ്ചിനു വിടേണ്ടിയിരുന്നില്ലല്ലോ. വിധിയിൽ സംശയം ഉണ്ടായ സാഹചര്യത്തിൽ അതിലെ ശരി അറിയാനാണ് ഏഴംഗ ബെഞ്ചിന് കേസ് കൈമാറുന്നത്. അതിനർഥം ആ വിധി ഇപ്പോൾ നടപ്പാക്കേണ്ട എന്നുതന്നെയാണ്. 'ഞങ്ങൾക്ക് തന്നെ സംശയമുണ്ട് അത് തീർക്കാൻ ഞങ്ങൾ ഏഴംഗ ബെഞ്ചിന് അയക്കുന്നു' എന്നു കോടതി വ്യക്തമായി പറഞ്ഞാൽ അതല്ല, നടപ്പാക്കണം എന്ന് ആർക്കെങ്കിലും പറയാനാവുമോ? എന്നും ഗോവിന്ദ് ഭരതൻ ചോദിക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍