യുവതികളെ നിലയ്ക്കലിൽ കണ്ടെത്തി തിരിച്ചയയ്ക്കും; വിധി നടപ്പാക്കാൻ സുപ്രീംകോടതിക്ക് ഏകാഭിപ്രായം ഇല്ലെന്നിരിക്കെ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന ഒരു സമീപനവും വേണ്ടെന്ന നിലപാടിൽ മുഖ്യമന്ത്രി; സർക്കാർ സുപ്രീംകോടതിയ സമീപിക്കുകയും യുവതീപ്രവേശ വിധി നടപ്പാക്കാമെന്ന് പറയുകയും ചെയ്താൽ അത് വിശ്വാസ വികാരത്തെ മുറിവേൽപ്പിക്കുമെന്ന് സിപിഎം; വിട്ടേ പറ്റൂവെന്ന് തൃപ്തി ദേശായി; ആചാര സംരക്ഷണത്തിന് പ്രാധാന്യമെന്ന് മേൽശാന്തി; ശബരിമലയിൽ സർക്കാരും വിശ്വാസികളും ഒരുപക്ഷത്ത്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ശബരിമലയിൽ ഇത്തവണ യുവതികൾ വന്നാൽ വേണ്ട നടപടി സ്വീകരിക്കുമെന്നു ഡിജിപി ലോക്നാഥ് ബെഹ്റ വിശദീകരിക്കുമ്പോൾ വ്യക്തമാകുന്നത് യുവതി പ്രവേശനത്തെ പൊലീസ് തുണക്കില്ലെന്ന് തന്നെയാണ്. ശബരിമല വിധിയിൽ അഡ്വക്കേറ്റ് ജനറലിനോടു പൊലീസും നിയമോപദേശം തേടും. സുപ്രീംകോടതി വിധിയിൽ വ്യത്യസ്ത വാദമുഖങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ഇത്. പമ്പയിൽ ഇത്തവണ പൊലീസ് ചെക്പോസ്റ്റുകൾ ഉണ്ടാകില്ലെന്നും ഡിജിപി അറിയിച്ചു. അതിനിടെ ശബരിമല വിധിയിൽ വ്യക്തത തേടി സർക്കാരോ ദേവസ്വം ബോർഡോ സുപ്രീംകോടതിയെ സമീപിക്കില്ലെന്ന തീരുമാനവും പുറത്തു വന്നു. സ്വന്തം വിധി നടപ്പാക്കാൻ സുപ്രീംകോടതിക്ക് ഏകാഭിപ്രായം ഇല്ലെന്നിരിക്കെ അതിന്റെ പേരിൽ രാഷ്ട്രീയ തിരിച്ചടിയുണ്ടാക്കുന്ന ഒരു സമീപനവും വേണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
മണ്ഡല-മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്നു തുറക്കാനിരിക്കെയാണ് സർക്കാരിന്റെ മലക്കം മറിച്ചിൽ. ഇതാണ് പൊലീസിലും പ്രതിഫലിക്കുന്നത്. യുവതീപ്രവേശ വിധിയിലെ സർക്കാർ നിലപാട് മയപ്പെടുത്തിയ സാഹചര്യത്തിൽ ശാന്തമായ തീർത്ഥാടനമാണു പ്രതീക്ഷിക്കുന്നത്. വിവാദങ്ങളും സംഘർഷങ്ങളും ഒഴിവാക്കാൻ സർക്കാർ സംവിധാനങ്ങൾ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. സന്നിധാനത്ത് ഇത്തവണ വനിതാ പൊലീസിനെ വിന്യസിക്കേണ്ടെന്നു നേരത്തെ തീരുമാനിച്ചിരുന്നു. കടുത്ത നിയന്ത്രണങ്ങളോ വലിയ സേനാ വിന്യാസമോ ഇല്ല. ഏതെങ്കിലും തരത്തിൽ ദർശനത്തിനു യുവതികളെത്തിയാൽ തടയാൻ തന്നെയാണു പ്രതിഷേധിക്കുന്നവരുടെ നീക്കം. നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ട സാഹചര്യം ഇല്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ അധികൃതർ അത് ഒഴിവാക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം നേരിട്ട വലിയ വരുമാന നഷ്ടം ഇത്തവണ മറികടക്കാം എന്ന പ്രതീക്ഷയിലാണു തിരുവിതാംകൂർ ദേവസ്വം ബോർഡും. യുവതികൾ എത്തിയാൽ തടയുന്ന പൊലീസ് നിലപാടിനെ ചോദ്യം ചെയ്യുകയുമില്ല. യുവതീപ്രവേശത്തെ എതിർത്തുള്ള പുനഃപരിശോധനാ ഹർജികൾ തീർപ്പാക്കാതെ കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ വ്യക്തതയില്ലെന്നു മുഖ്യമന്ത്രിയും മന്ത്രിമാരും ഒരേ സ്വരത്തിൽ പറഞ്ഞിരുന്നു. വ്യക്തതയില്ലെന്ന പൊതുവികാരം ഉണർന്നതോടെ വിധിയിൽ വ്യക്തത തേടി സർക്കാർ സുപ്രീംകോടതിയെ സമീപിക്കുമോ എന്നുള്ള ചർച്ച സജീവമായി. സർക്കാർ സുപ്രീംകോടതിയ സമീപിക്കുകയും യുവതീപ്രവേശ വിധി നടപ്പാക്കാമെന്ന് പറയുകയും ചെയ്താൽ അത് വീണ്ടും തിരിച്ചടിയാകും. അതുകൊണ്ട് തൽകാലം റിസ്ക് എടുക്കില്ല.
യുവതികളെ പ്രവേശിപ്പിക്കാൻ പറഞ്ഞാൽ, അതിനുവേണ്ടിയാണു സർക്കാർ കോടതിയിൽ പോയതെന്നും ആക്ഷേപം ഉയരും. സുപ്രീംകോടതിക്കു പോലും സ്വന്തം വിധി നടപ്പാക്കുന്ന കാര്യത്തിൽ വ്യക്തതയില്ലാത്തതിൽ സർക്കാർ പിന്നാലെ പോകേണ്ട എന്നാണു മുഖ്യമന്ത്രിയുടെ നിലപാട്. ഇക്കാര്യം ബന്ധപ്പെട്ട വകുപ്പുകളിലെ മന്ത്രിമാരോടു മുഖ്യമന്ത്രി സൂചിപ്പിച്ചു. സിപിഎമ്മും ഇതേ നിലപാടിലാണ്. നവോത്ഥാന കൂട്ടായ്മയ്ക്കു മുന്നിട്ടിറങ്ങിയ പല സംഘടനകളും സർക്കാരിന്റെ സമീപനത്തിൽ അതൃപ്തരാണ്. അതുകൊണ്ട് തന്നെ പ്രതിഷേധക്കാർ ശബരിമലയിലേക്ക് എത്താൻ സാധ്യത ഏറെയുണ്ട്. അതുകൊണ്ട് തന്നെ ക്രമസമാധാന ചുമതലുള്ള ഉന്നത ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ ഡിജിപി നിർദ്ദേശം നൽകി. 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന സംഘടന യുവതീപ്രവേശത്തിനു നീക്കം നടത്തുന്നതായി രഹസ്യന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുണ്ട്. മാവോയിസ്റ്റ് സംഘടനകളുമായി അടുപ്പമുള്ള ചില നേതാക്കളും കരുക്കൾ നീക്കുന്നുണ്ടെന്ന് പൊലീസ് തിരിച്ചറിയുന്നു.
ശബരിമലയിൽ എത്തുന്ന യുവതികൾക്ക് ഇക്കുറി പൊലീസ് സംരക്ഷണം നൽകരുതെന്നു സിപിഎം നിലപാട് എടുത്തിരുന്നു. വിഷയം വിശാല ബെഞ്ചിനു വിട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധിക്കുശേഷം ബിജെപിയും യു.ഡി.എഫും വീണ്ടും രാഷ്ട്രീയമുതലെടുപ്പ് നടത്താതിരിക്കാൻ സിപിഎം. ജാഗ്രത പുലർത്തും. ഇതിന്റെ ഭാഗമായി, ആക്ടിവിസ്റ്റുകൾക്കോ ഫെമിനിസ്റ്റുകൾക്കോ ശബരിമലയിൽ പൊലീസ് സംരക്ഷണമൊരുക്കരുതെന്നാണു സിപിഎം. സെക്രട്ടേറിയറ്റിന്റെ ആവശ്യം. മനീതിസംഘം ഉൾപ്പെടെയുള്ള ആക്ടിവിസ്റ്റുകൾ ശബരിമലയിലെത്തിയാൽ ഉത്തരവാദിത്വം അവർക്കു മാത്രമായിരിക്കും. 2018 സെപ്റ്റംബർ 28-ലെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ ഇക്കുറിയും യുവതീപ്രവേശം വിലക്കാനാവില്ല. എന്നാൽ, ക്രമസമാധാനപ്രശ്നം ചൂണ്ടിക്കാട്ടി പിന്തിരിപ്പിക്കാൻ സർക്കാരിനു കഴിയും. മുൻവർഷത്തെ നിലപാടിൽനിന്നു സിപിഎം. പിൻവാങ്ങിയെന്നാണു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനവും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയും വ്യക്തമാക്കുന്നത്. ആക്ടിവിസ്റ്റുകൾക്ക് 'ആക്ടിവിസം' പ്രകടിപ്പിക്കാനുള്ള ഇടമല്ല ശബരിമലയെന്നാണു കടകംപള്ളിആവർത്തിച്ചു വ്യക്തമാക്കിയത്.
മണ്ഡലതീർത്ഥാടനം നാളെ ആരംഭിക്കാനിരിക്കേ, യുവതികളുടെ വരവ് നിരീക്ഷിക്കാൻ അതിർത്തികളിൽ പരിശോധന ശക്തമാക്കാനാണു സർക്കാർ തീരുമാനം. വെർച്വൽ ക്യൂവിലൂടെ ദർശനത്തിന് അപേക്ഷ നൽകിയ സ്ത്രീകളുടെ പശ്ചാത്തലവും പരിശോധിക്കും. യുവതികളെത്തിയാൽ ബേസ് ക്യാമ്പായ നിലയ്ക്കലിൽത്തന്നെ സ്ഥിതിഗതികൾ ബോധ്യപ്പെടുത്താൻ ശ്രമിക്കും. ശബരിമല വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി നൽകിയവരുടെ യോഗം വിളിക്കാനും സർക്കാർ ആലോചിക്കുന്നു. യുവതീപ്രവേശവിഷയത്തിൽ ഇക്കുറി ജാഗ്രത പുലർത്തണമെന്നു നിയമോപദേശം ലഭിച്ചെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ തന്ത്രപരമായ പ്രതിരോധത്തിലാണ്. സുപ്രീം കോടതിയുടെ പഴയവിധി സ്റ്റേ ചെയ്തിട്ടില്ലെന്ന ഓർമപ്പെടുത്തലിലൂടെ, തന്റെ നിലപാടിൽ ഇളക്കമില്ലെന്ന സൂചനയാണു മുഖ്യമന്ത്രി നൽകിയത്. ദേവസ്വംബോർഡ് പ്രസിഡന്റ് എൻ. വാസുവും ഇക്കാര്യത്തിൽ മുഖ്യമന്ത്രിക്കൊപ്പമാണ്.
അതിനിടെ ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി പ്രതികരിച്ചിട്ടുണ്ട്. വിധി സ്റ്റേ ചെയ്തിട്ടില്ല. യുവതീ പ്രവേശം അനുവദിക്കണമെന്നും തൃപ്തി മുംബൈയിൽ പറഞ്ഞു. എന്നാൽ ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കരുതെന്ന് ശബരിമല മേൽശാന്തി വിഎൻ വാസുദേവൻ നമ്പൂതിരി. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്നും ബുദ്ധിമുട്ടേറിയ വർഷമാണ് കടന്നുപോയതെന്നും നിലവിൽ സ്ഥാനമൊഴിയുന്ന മേൽശാന്തി വാസുദേവൻ നമ്പൂതിരി പറഞ്ഞു. 'ആചാരങ്ങൾ നിലനിൽക്കണമെന്ന ആഗ്രഹം ഉള്ളിലുണ്ട്. സ്ത്രീകൾ കയറാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ആലോചിച്ച് തീരുമാനമെടുക്കേണ്ടതുണ്ട്'. ശബരിമലയുടെ ചരിത്രത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത സംഭവങ്ങളുണ്ടായ വർഷമാണ് കടന്നുപോയത്. യുവതികൾ നടപ്പന്തൽ വരെ കയറിയപ്പോൾ വിഷമമുണ്ടായിയെന്നും ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞു.
'ശബരിമല വിശ്വാസമെന്ന് പറയുന്നത് നൂറ്റാണ്ടുകൾ നിലനിൽക്കുന്ന ആചാരമാണ്. ആചാരങ്ങളും അനാചാരങ്ങളും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുന്നതിലും അപാകതകളുണ്ട്. അനാചാരമാണോ എന്ന് കണ്ടെത്താൻ പഠനങ്ങളാവശ്യമാണ്. അയ്യപ്പന്റെ കാര്യത്തിലുള്ളത് ആരെയും ഉപദ്രവിക്കാത്ത ആചാരമാണ്. അതിനാൽ ആചാരങ്ങൾ നിലനിൽക്കണം, സ്ത്രീപ്രവേശനം പാടില്ല എന്ന് തന്നെയാണ് എന്റെ നിലപാട്', വാസുദേവൻ നമ്പൂതിരി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍