ഡേറ്റിങ് ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമായ യുവാവ് നോട്ടമിട്ടത് അതിസുന്ദരിയായ യുവതിയെ; മുപ്പതിനായിരം രൂപയ്ക്ക് സമ്മതിച്ച് പെൺകുട്ടി എത്തിയപ്പോൾ അതിനുള്ള മൊഞ്ചില്ലെന്ന് യുവാവും; എന്നാൽ വീട്ടമ്മയെ മുട്ടിച്ചുതരാമെന്ന് പെൺകുട്ടി; സംഗമത്തിന് മുമ്പുള്ള സംഭാഷണം ലീക്കായതോടെ പണി പാളി; പെൺകുട്ടിയുടെ ക്ഷണം സ്വീകരിച്ച് കാമാർത്തനായി എത്തിയ യുവാവിനെ ഹോട്ടലിൽ കാത്തു നിന്നത് ഗുണ്ടകൾ; ആലപ്പുഴക്കാരന്റെ പരാതിയിൽ പിടിയിലായത് മൂന്നു പേർ; കൊച്ചിയിലെ ഓൺലൈൻ പെൺവാണിഭ സംഘത്തെ പൂട്ടാൻ പൊലീസ്
എം മനോജ് കുമാർ
കൊച്ചി: ആലപ്പുഴ സ്വദേശിയായ യുവാവിനു കഴിഞ്ഞ ദിവസം കൊച്ചിയിൽ മർദ്ദനമേറ്റതിന് പിന്നിൽ ഡേറ്റിങ് ഗ്രൂപ്പ് പെൺവാണിഭം. കൊച്ചി നോർത്ത് സ്റ്റേഷൻ പരിധിയിൽപ്പെട്ട റോയൽ പാർക്ക് ഹോട്ടലിന്റെ മുന്നിൽ വച്ചാണ് യുവാവിനു ഗുണ്ടാ സംഘത്തിന്റെ മർദ്ദനമേറ്റത്. ആറംഗ സംഘം വളഞ്ഞിട്ട് മർദ്ദിക്കുന്നത് കണ്ടു ജനങ്ങൾ ഓടിക്കൂടുകയായിരുന്നു. മർദ്ദിച്ചവരിൽ മൂന്നു പേർ പൊലീസിന്റെ പിടിയിലുണ്ട്. യുവാവ് നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത് കാരണമാണ് ഗുണ്ടാ സംഘത്തിലെ മൂന്നു പേർ അറസ്റ്റിലായത്. യുവാവ് അംഗമായ ഡേറ്റിങ് ഗ്രൂപ്പിൽപ്പെട്ട ഒരു യുവതിയുടെ പ്രതികാരമാണ് അടിയുടെ രൂപത്തിൽ യുവാവിന്റെ ദേഹത്ത് പതിച്ചത്.
ക്രൂരമർദ്ദനമാണ് യുവാവിനു ഏൽക്കുകയും ചെയ്തത്. വീട്ടമ്മയായ യുവതിയുമായുള്ള ചാറ്റിങ് യുവാവ് പരസ്യപ്പെടുത്തി എന്ന സംശയം വന്നപ്പോഴാണ് നടുറോഡിൽ ഇട്ട് യുവാവിനെ പെരുക്കാൻ തനിക്ക് ഒപ്പമുള്ള യുവാക്കളെ വീട്ടമ്മ അയച്ചത്. വീട്ടമ്മയുടെ നിർദ്ദേശമാണ് ഗുണ്ടാ സംഘങ്ങൾ അതേപടി നടപ്പിലാക്കിയത്. പെൺവാണിഭ സംഘങ്ങൾക്കും മർദ്ദനങ്ങൾക്കുമൊന്നും കൊച്ചിയിൽ പക്ഷെ ഡേറ്റിങ് ഗ്രൂപ്പ് പെൺവാണിഭം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആദ്യമായാണ്. അതുകൊണ്ട് തന്നെ യുവാവിന്റെ പരാതിയിൽ പൊലീസ് വിശദമായ അന്വേഷണത്തിനു ഒരുങ്ങുകയാണ്.
എന്താണ് ഡേറ്റിങ് ഗ്രൂപ്പ് പെൺവാണിഭം എന്നും എങ്ങിനെയാണ് ഇതിന്റെ പ്രവർത്തനങ്ങൾ എന്നും ആരൊക്കെയാണ് ഈ സംഘങ്ങൾ നയിക്കുന്നത് എന്നുമാണ് പൊലീസ് അന്വേഷിക്കുന്നത്. അതുകൊണ്ട് തന്നെ ഈ കാര്യത്തിൽ കൂടുതൽ അറസ്റ്റുകൾ വന്നേക്കും എന്ന സൂചനയാണ് കൊച്ചി പൊലീസ് നൽകുന്നത്. യുവാവിന്റെ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയപ്പോൾ രണ്ടു ഡേറ്റിങ് ഗ്രൂപ്പുകളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഡേറ്റിങ് ഗ്രൂപ്പിൽപ്പെട്ട യുവതികൾക്ക് ഗുണ്ടാ സംഘങ്ങളുടെ സംരക്ഷണം ഉള്ളതുകൊണ്ട് തന്നെ ശക്തമായ ഒരു സെക്സ് റാക്കറ്റ് തന്നെ ഇതിനു പിന്നിലുണ്ട് എന്ന നിഗമനത്തിലാണ് അന്വേഷണം പൊലീസ് മുന്നോട്ടു നീക്കുന്നത്. ഫേസ്ബുക്കിലെ ചില ഡേറ്റിങ് ഗ്രൂപ്പുകളുടെ മറവിൽ കൊച്ചിയിൽ നടക്കുന്നത് ലക്ഷങ്ങളുടെ പെൺവാണിഭമാണെന്ന വിവരമാണ് യുവാവിന്റെ പരാതിയോടനുബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ പൊലീസിന് ലഭിച്ച വിവരം. ചെറുപ്പക്കാരെ ലക്ഷ്യമിട്ടുള്ള ഇത്തരം ചില ഗ്രൂപ്പുകൾ ഇതിനോടകം നിരവധിപ്പേരെ വലയിലാക്കിയതായാണ് വിവരം.
വിചിത്രമായ കഥയാണ് മർദ്ദനമേറ്റ യുവാവ് പൊലീസിനോട് പറഞ്ഞത്. പെൺവിഷയങ്ങളിൽ താത്പര്യമുള്ള ഒരു ഡേറ്റിങ് ഗ്രൂപ്പിൽ അംഗമായി. അംഗമായ ഉടൻ തന്നെ യുവാവ് പെൺകുട്ടിയെ തിരഞ്ഞു. ഒരു യുവതിയുടെ ഫെയ്സ് ബുക്ക് കോൾ യുവാവിനെ തേടിയെത്തി. പരിചയം അടുപ്പമായപ്പോൾ സന്ധിക്കാൻ യുവാവ് ആവശ്യപ്പെട്ടു. ഇതിനായി മുപ്പതിനായിരത്തോളം രൂപയാണ് പെൺകുട്ടി ആവശ്യപ്പെട്ടത്. സമ്മതം മൂളിയ ആലപ്പുഴക്കാരൻ യുവതിയെ കാണാൻ കൊച്ചിയിൽ എത്തി. എന്നാൽ, യുവതിയെ യുവാവിന് ബോധിച്ചില്ല. തന്നെ ഇഷ്ടമായില്ല എന്നതൊന്നും യുവതിക്ക് വിഷയമായില്ല. യുവതി മറ്റൊരു വീട്ടമ്മയെ യുവാവിനു പരിചയപ്പെടുത്തി. യുവാവ് കാണാൻ കൊള്ളാവുന്ന വീട്ടമ്മയുമായി ചാറ്റ് ചെയ്യാൻ തുടങ്ങി. ചാറ്റിങ് ഡേറ്റിംഗിലെക്ക് എത്തിച്ചപ്പോൾ യുവാവ് നടത്തിയ ചാറ്റിങ് ലീക്കായി. ആലപ്പുഴക്കാരന്റെ ചതിയാണ് ഇതിനു പിന്നിൽ എന്ന് സംശയിച്ച വീട്ടമ്മ ആലപ്പുഴക്കാരനെ വെറുതെ വിടാൻ തയ്യാറായില്ല.
ക്രിമിനലുകളെ പോലും അതിശയിപ്പിക്കുന്ന ബുദ്ധിയിൽ വീട്ടമ്മ കരുക്കൾ നീക്കി. മറ്റൊരു പെൺകുട്ടിയെ യുവാവുമായി അടുക്കാൻ വീട്ടമ്മ പ്രേരിപ്പിച്ചു. യുവാവിനു പണികൊടുക്കാൻ പെൺകുട്ടിയും തയ്യാറായി. ഇതോടെ ദൗത്യത്തിനുള്ള മാസ്റ്റർ പ്ലാൻ ഇരുവരും തയ്യാറാക്കി. പെൺകുട്ടി യുവാവുമായി ചാറ്റിങ് ആരംഭിച്ചു. ചാറ്റിങ് മൂത്തപ്പോൾ കാര്യങ്ങൾ ഡേറ്റിംഗിലേക്ക് പെൺകുട്ടി നീക്കി. പെൺകുട്ടി ആലപ്പുഴക്കാരനെ ഹോട്ടലിൽ എത്തിച്ചു. ഇതോടെ വീട്ടമ്മ ഏർപ്പെടുത്തിയ ഗുണ്ടാ സംഘങ്ങൾ യുവാവിനെ കേറി മേഞ്ഞു. ആളുകൾ ഓടിക്കൂടിയപ്പോൾ യുവാവ് നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതോടെയാണ് മൂന്നുപേർ പിടിയിലായത്. ഇതോടെയാണ് ഡേറ്റിങ് ഗ്രൂപ്പ് പെൺവാണിഭത്തെക്കുറിച്ച് അന്വേഷിക്കാൻ കൊച്ചി പൊലീസ് നടപടികൾ സ്വീകരിക്കുന്നത്.
ഫെയ്സ് ബുക്ക് വഴിയുള്ള ഡേറ്റിങ് ഗ്രൂപ്പിലാണ് ആലപ്പുഴക്കാരൻ അംഗമായത്. ആയിരത്തിലധികം പേരാണ് ഇത്തരം ഡേറ്റിങ് ഗ്രൂപ്പിൽ അംഗങ്ങളായുള്ളത്. യുവാക്കളും മദ്ധ്യവയസ്കരും ഗ്രൂപ്പിലുണ്ട്. ഫോൺ നമ്പറടക്കം കൃത്യമായ വിവരങ്ങൾ നൽകിയാൽ മാത്രമേ ഗ്രൂപ്പിൽ അംഗമാക്കൂ. റിക്വസ്റ്റ് അയച്ചാൽ മാസങ്ങൾ നീളുന്ന പരിശോധനകൾക്കും അന്വേഷണത്തിനും ശേഷമേ അംഗത്വം ലഭിക്കുകയുള്ളൂ. അതിനു മുൻപ് അംഗത്വമാകാൻ ആഗ്രഹിക്കുന്ന ആളുകളുടെ ജാതകം വരെ ഇത്തരം ഗ്രൂപ്പിന് നേതൃത്വം നൽകുന്നവർ ചികയും. അംഗമായാൽ ചാറ്റിംഗിനും ഡേറ്റിംഗിനും പെൺകുട്ടികളെ കിട്ടും. എന്തിനും ഏതിനും തയ്യാറാകുന്ന സുന്ദരികളായ പെൺകുട്ടികളും വീട്ടമ്മമാരുമാണ് ഈ ഡേറ്റിങ് ഗ്രൂപ്പുകളിൽ ഉള്ളത്. ഫാഷനബിൾ ആയ യുവതികളും വീട്ടമ്മമാരുമാണ് ഈ ഗ്രൂപ്പുകളിൽ ഉള്ളത് എന്നതിനാൽ അതിനുള്ള തുക തന്നെ യുവാക്കൾ നൽകേണ്ടി വരും. ഇടപാടിന് അരലക്ഷത്തിൽ താഴെയാണ് ആവശ്യപ്പെടുന്നത്. ഷോപ്പിങ് കൂടിയാകുമ്പോൾ ഇത് ഒരു ലക്ഷത്തിൽ താഴെ തുകയാകും.
ഒരു യുവതിയോടൊപ്പം ശയിക്കാൻ യുവാക്കൾക്ക് ചെലവാകുന്നത് ഒരു ലക്ഷത്തിൽ താഴെ തുക എന്നത് പൊലീസിനെയും ഞെട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഇതിന്റെ വിശദാംശങ്ങൾ പൊലീസ് ചികഞ്ഞത്. അപ്പോൾ ലഭ്യമായ വിവരങ്ങൾ ഇങ്ങിനെ: ഒരു ദിവസം ഒപ്പം കഴിയുമ്പോൾ പിഴിയാവുന്നതിന്റെ പരമാവധി യുവതികൾ പിഴിയും. ഷോപ്പിങ് ഇതിനൊപ്പം നിർബന്ധമാണ്. 10000-ൽ താഴെയുള്ള ചുരിദാർ ആണ് ഇവർ വാങ്ങുക. അതിനായി ആദ്യം പെൺകുട്ടി നിർബന്ധം വയ്ക്കും. മുന്തിയ ഹോട്ടലുകളിൽ അടിപൊളി ഭക്ഷണവും ഒപ്പം വേണം. മദ്യപിക്കുന്നവർ ഒപ്പമുള്ള യുവാക്കളെ കൂട്ടി മദ്യപിക്കാനും പോകും. പോകുമ്പോൾ ഒരു കുപ്പി മുന്തിയ ഇനം മദ്യവും കൂടി വാങ്ങും. വിശദാംശങ്ങൾ ലഭ്യമായതോടെ ഇതിന്റെ കൂടുതൽ വിവരങ്ങളും ആരൊക്കെയാണ് ഈ ഗ്രൂപ്പുകൾ നയിക്കുന്നത് എന്നുമാണ് പൊലീസ് ശ്രദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ഡേറ്റിങ് ഗ്രൂപ്പ് പെൺവാണിഭവുമായി ബന്ധപെട്ടു കൂടുതൽ അറസ്റ്റുകൾ കൊച്ചിയിൽ നടക്കും.
ഇതിനുള്ള ഒരുക്കത്തിലാണ് പൊലീസ്. ലൊക്കാന്റോ സൈറ്റുകളിൽ പൊലീസ് പിടിമുറുക്കിയതോടെയാണ് സെക്സ് റാക്കറ്റ് സംഘങ്ങൾ ഫേസ്ബുക്കിലേക്ക് ചേക്കറിയത്. സൗഹൃദ കൂട്ടായ്മയെന്ന് തോന്നിക്കും വിധമാണ് ഫേസ്ബുക്ക് ഗ്രൂപ്പ്. എന്നാൽ ഇതിന്റെ മറവിൽ പെൺവാണിഭമാണ് നടക്കുന്നത്. എന്നാൽ പെൺവാണിഭ സംഘങ്ങളുടെ രീതിയിലല്ല കാര്യങ്ങൾ നടത്തുന്നത്. , മറ്റ് ഗ്രൂപ്പുകളിൽ നിന്നും ഏറെ വ്യത്യസ്തവുമാണ് ഇവരുടെ രീതികൾ. പരിചയപ്പെടുന്നത് ഫേസ്ബുക്കിലൂടെയാണെങ്കിലും മറ്റ് ഇടപാടുകളെല്ലാം വാട്ട്സ്ആപ്പിലും ടെലിഗ്രാമിലൂടെയുമാണ്. ഇവരുടെ ഫോൺ ഇടപാടുകൾ പലപ്പോഴും പിന്തുടരാൻ പൊലീസിന് സാധിക്കാറില്ല. പക്ഷെ വിവരങ്ങൾ ലഭ്യമായതിനെ തുടർന്ന് ഗ്രൂപ്പിന്റെ പ്രവർത്തനരീതികളെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ ഇപ്പോൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്