എന്തിനും ഏതിനും മലയാളിക്ക് വേണ്ടത് ഇതരസംസ്ഥാന തൊഴിലാളികൾ! സ്കൂൾ ഗെയിംസിൽ മെഡൽ പട്ടികയിൽ പിടിക്കാൻ സ്കൂളുകൾ ഇപ്പോൾ ആശ്രയിക്കുന്നതും വടക്ക് കിഴക്കൻ സംസ്ഥാനത്തു നിന്നുള്ള ഇറക്കുമതി താരങ്ങളെ; ബോൺ ടെസ്റ്റ് നടത്താതേയും മറ്റും സ്കൂളുകളുടെ താൽപ്പര്യങ്ങൾക്കൊപ്പം നിന്ന് പൊതു വിദ്യാഭ്യാസ വകുപ്പും; സബ് ജൂനിയറിൽ നിറയുന്നത് മണിപ്പൂരി താരങ്ങളുടെ സാന്നിധ്യം; കേരളത്തിന്റെ കായിക ഭാവിയെ തകർത്തെറിഞ്ഞ് സ്കൂൾ മീറ്റിൽ ഇറക്കുമതി താരങ്ങൾ നിറയുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: എങ്ങനേയും കിരീടം നേടണം. അതിന് എന്ത് ചെയ്യും. പ്രായം കുറച്ച സർട്ടിഫിക്കറ്റുമായി ചേട്ടന്മാരെ ഇറക്കി സ്കൂൾ കിരീടം നേടിയവർ. ജില്ലയിൽ കരുത്ത് കാട്ടാൻ അന്യ ജില്ലകളിലെ മിടുമിടുക്കന്മാരെ ചാക്കിട്ട് പടിക്കുന്ന തന്ത്രം. അങ്ങനെ പലതും സ്കൂൾ ഗെയിംസുകളിൽ ചർച്ചയായി. മരുന്നടിക്കെതിരെ ജാഗരൂരായി സംഘാടകരെത്തിയതും നിർണ്ണായകമായി. ഇത്തരം തട്ടിപ്പുകൾ നടക്കാതെ വന്നപ്പോൾ പുതിയ തന്ത്രം. ഇതരസംസ്ഥാനങ്ങളിൽ നിന്ന് മസിൽ പവറുള്ള താരങ്ങളെ എത്തിച്ച് നേട്ടമുണ്ടാക്കുകയാണ് സ്കൂളുകൾ.
ഇതരസംസ്ഥാന കുട്ടികളെ കച്ചവടത്തിനു വേണ്ടി സ്കൂളുകൾ കൊണ്ടുവന്ന് രണ്ടോ മൂന്നോ വർഷം റിസൽറ്റ് ഉണ്ടാക്കി സംസ്ഥാന മീറ്റിൽ മെഡൽ നേടിക്കാണിച്ച് സ്കൂൽന് പേരുണ്ടാക്കിയെടുക്കുകയാണ്. പിന്നീട് ഈ കുട്ടികൾ എവിടെയാണെന്നു പോലും കാണാൻ കിട്ടില്ല. അത് കേരളത്തിലെ നമ്മുടെ പാവപ്പെട്ട കുട്ടികളോട് ചെയ്യുന്ന ക്രൂരതയാണ്. ഇത്തവണ തന്നെ സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ 100 മീറ്റർ, 600 മീറ്റർ, 80 മീറ്റർ ഹർഡിൽസ്, ലോങ് ജമ്പ് ഈ നാല് ഇനങ്ങളിലും സ്വർണം നേടിയത് മണിപ്പൂരി കുട്ടികളാണ്. കേരളത്തിലെ കുട്ടികളുടെ അവസരമാണ് ഇത്തരത്തിൽ നഷ്ടമാകുന്നത്.
മറ്റു സംസ്ഥാനങ്ങളിലാണെങ്കിൽ അവിടെ പുറത്തുനിന്നുള്ള ഒരു താരത്തിന് മത്സരിക്കണമെങ്കിൽ മൂന്നു വർഷം ആ സംസ്ഥാനത്ത് സ്ഥിരമായി താമസിക്കുന്നു എന്നതിന്റെ തെളിവായ ഡൊമിസിൽ സർട്ടിഫിക്കറ്റ് (റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്) സമർപ്പിക്കേണ്ടതായിട്ടുണ്ട്. കേരളത്തിലല്ലാതെ മറ്റ് ഏത് സംസ്ഥാനത്തായാലും ഇത് വേണം. ഈ പശ്ചാത്തലത്തെ സമർത്ഥമായി ഉപയോഗിച്ച് മണിപ്പൂർ അടക്കമുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്ന് കുട്ടികളെ എത്തിക്കുകയാണ് സ്കൂളുകൾ. വമ്പൻ ഓഫർ നൽകി ജോലി നൽകും പോലെയാണ് ഇതരസംസ്ഥാന കുട്ടികളെ കേരളത്തിൽ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ അവരെ വെല്ലാൻ മലയാളി കുട്ടികൾക്ക് പലപ്പോഴും കഴിയാതെ പോകുന്നു.
പിടി ഉഷയും എംഡി വൽസമ്മയും ഷൈനി വിൽസണും അഞ്ജു ബോബി ജോർജും ബോബി അലോഷ്യസും ബീനാ മോളുമെല്ലാം സ്കൂൾ ഗെയിംസുകൾ രാജ്യത്തിന് നൽകിയ അത്ലറ്റുകളാണ്. ഇത്തരക്കാരെ വാർത്തെടുക്കുന്നതിന് പകരം എങ്ങനേയും കപ്പടിക്കുകയെന്ന നിലയിലേക്ക് കാര്യങ്ങൾ ചുരുങ്ങിയതിന് തെളിവാണ് സംസ്ഥാന സ്കൂൾ കായിക മേളയിലെ ഇതരസംസ്ഥാന കായികതാരങ്ങളുടെ സാന്നിധ്യം. പൊതു വിദ്യാഭ്യാസ വകുപ്പും ചട്ടങ്ങളിൽ മാറ്റം വരുത്തി ഈ ദുഷ് പ്രവണതയെ മാറ്റുന്നില്ല. സ്കൂൾ മാനേജ്മെന്റെ മാഫിയയയുടെ താളത്തിനൊപ്പം തുള്ളി കേരളത്തിലെ സ്കൂൾ ഗെയിംസ് മണിപ്പൂരിന്റേതാണോ എന്ന് ഒറ്റനോട്ടത്തിൽ തോന്നുവിധമാക്കുകയാണ്. അതുകൊണ്ട് തന്നെ കേരളത്തിലെ കായിക മിടുക്കർ പറയുന്നത് ഇങ്ങനെയാണ്- ''ഞങ്ങൾ പോയിട്ട് കാര്യമില്ല സാറെ, അവിടെ മണിപ്പൂരി കുട്ടികളുണ്ടാകും ഞങ്ങൾക്ക് മെഡലൊന്നും കിട്ടില്ല'',
വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികളെ കേരളത്തിലെ സ്കൂൾ ഗെയിംസിലേക്ക് ഇറക്കുമതി ചെയ്യുന്ന പ്രവണത വ്യാപകമാണ്. ഇത്തവണ തന്നെ സബ് ജൂനിയർ വിഭാഗത്തിൽ പല ഇനങ്ങളിലും ഒന്നാമതെത്തിയ കുട്ടികൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അതായത് മണിപ്പൂർ പോലെയുള്ള വടക്കു കിഴക്കൻ സൈഡിൽ നിന്നുള്ളവർ. കേരളത്തിൽ കഴിഞ്ഞ പത്തു വർഷത്തിനിടെയാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുട്ടികൾ വന്ന് മത്സരിക്കുന്ന പ്രവണത കണ്ടുവരുന്നത്. സബ് ജൂനിയർ വിഭാഗത്തിലാണ് ഇത്തരക്കാർ അധികവും മത്സരിക്കുന്നത്. പ്രായം തെളിയിക്കുന്നതിന് അവരുടെ നാട്ടിൽ നിന്ന് അവർ കൊണ്ടുവരുന്ന രേഖകൾ മാത്രം വച്ചാണ് ഇവിടെ അവരെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത്. ഇത്തരക്കാരുടെ പ്രായം പരിശോധിക്കാനോ മറ്റോ ഇവിടെ യാതൊരു സംവിധാനങ്ങളുമില്ല.
പങ്കെടുക്കുന്നതിനു മുമ്പ് ഇവരെ ഒരു ഡോക്ടറുടെ മുന്നിൽവെച്ച് പ്രായ പരിശോധന അതായത് ബോൺ ടെസ്റ്റ് അടക്കമുള്ള പരിശോധനകൾ നടത്തണമെന്നാണ് ഉയരുന്ന അഭിപ്രായം. മൂന്നു വർഷമായി ഇവിടെ താമസിക്കുന്നവരോ പഠിക്കുന്നവരോ ആണെങ്കിൽ അവരെ പങ്കെടുപ്പിച്ചോട്ടെയെന്നും അഭിപ്രായമുണ്ട്. അല്ലാത്ത പക്ഷം ഇത്തരത്തിൽ കുട്ടികളെ വടക്കു കിഴക്കൻ സൈഡിൽ നിന്നും ഇറക്കുമതി ചെയ്യുന്നത് ഒരു കച്ചവടമെന്ന രീതിയിലാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇതു കാരണം മെഡൽ പ്രതീക്ഷിച്ചുവരുന്ന മലയാളി കുട്ടികൾ പിന്തള്ളപ്പെടുകയും പിന്നീട് അവർക്ക് സ്പോർട്സ് തന്നെ മടുത്ത് പോകുകയും ചെയ്യും.
അന്യ സംസ്ഥാനങ്ങളിലെ കുട്ടികൾ ഇവിടെ വന്ന് വിജയിക്കുന്നതോടെ നമ്മുടെ നാട്ടിലെ കുട്ടികൾക്ക് മുന്നോട്ടുവരാനുള്ള വഴി തന്നെ അടഞ്ഞു പോകുകയാണ്. സബ് ജൂനിയർ, ജൂനിയർ വിഭാഗത്തിൽ പെർഫോം ചെയ്തു വന്നാലേ പിന്നീട് സീനിയർ കാറ്റഗറിയിൽ നമുക്ക് അവരെ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കൂ. തൃശൂർ ഇരിങ്ങാലക്കുട എൻഎച്ച്എസ്എസിലെ വിദ്യാർത്ഥിയും മണിപ്പൂരി താരവുമായ വാങ് മയൂം മുഖ്റം ട്രിപ്പിൾ സ്വർണം നേടി എന്നതാണ് കായിക മേളയുടെ ഹൈലൈറ്റ്. സബ് ജൂനിയർ 100 മീറ്റർ ഓട്ടത്തിലും ലോങ് ജമ്പിലും സ്വർണം നേടിയിരുന്ന മുഖ്റം മൂന്നാം ദിനം 80 മീറ്റർ ഹർഡിൽസിലും ഒന്നാമതെത്തി. ഇതോടെ ഈ മീറ്റിലെ ആദ്യ ട്രിപ്പിളിന് അവകാശിയായി ഈ മണിപ്പൂരി താരം.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍