പണത്തോടുള്ള ആർത്തിയിൽ ആദ്യം ഭാര്യാ പിതാവിനെ ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയത് ജംഗ്ഷനിലെ ബേക്കറി; ആർത്തി തീരാതെ വാഹനവും സ്വന്തം പേരിലാക്കി; എന്നിട്ടും താലി കെട്ടിയ ഭാര്യയെ നിരന്തരം ക്രൂശിച്ചു; സഹിക്കാനാവാതെ എന്റെ മകനെ ഭർതൃവീട്ടുകാർക്ക് വിട്ടുകൊടുക്കരുത് എന്ന കുറിപ്പെഴുതി ആറ്റിൽ ചാടി ഷാലുവിന്റെ ആത്മഹത്യ; പുളിമൂട്ടിലെ സിപിഎം നേതാവ് പ്രശാന്തിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; ആര്യനാട്ടെ ടിക് ടോക് പെർഫോർമറുടെ മരണം സ്ത്രീധന പീഡനത്തിന്റെ ബാക്കിപത്രം
എം മനോജ് കുമാർ
തിരുവനന്തപുരം: കരമനയാറ്റിൽ ചാടി മരിച്ച ഷാലുവിന്റെ ആത്മഹത്യക്ക് പിന്നിൽ ഭർത്താവിന്റെ നിരന്തര പീഡനം തന്നെ. സിപിഎം നേതാവായ ഷാലുവിന്റെ ഭർത്താവ് കേസിൽ പ്രതിയായി. പ്രശാന്തിന്റേയും അടുത്ത ബന്ധുക്കളുടേയും മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലാണ്. ഇതിൽ തീർപ്പുണ്ടായാൽ ഉടൻ പൊലീസ് പ്രശാന്തിനെ അറസ്റ്റ് ചെയ്യും. പീഡനത്തിനുള്ള തെളിവുകൾ പൊലീസിന് കിട്ടിക്കഴിഞ്ഞു. സാമ്പത്തികമാണ് ഷാലുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച പ്രധാന കാരണം. ഭർത്താവിനെ കുറിച്ച് ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് പുളിമൂട് പ്രശാന്ത് ഭവനിൽ പ്രശാന്തിന്റെ ഭാര്യ ഷാലു(24) ആര്യനാട് ആറ്റിൽ ചാടി ആത്മഹത്യ ചെയ്തത്. ഷാലു സഞ്ചരിച്ച സ്കൂട്ടർ സമീപം നിർത്തിയിട്ടിരുന്നു. വാഹനത്തിൽ ആത്മഹത്യാ കുറിപ്പും ഉണ്ടായിരുന്നു.
ഷാലുവിന്റെ ഭർത്താവ് കഴിഞ്ഞ തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിയായിരുന്നു. ഉഴമലയ്ക്കൽ പഞ്ചായത്തിലെ പുളിമൂട് ഏഴാം വാർഡിൽ മത്സരിച്ച പ്രശാന്തിന് മൂന്നാം സ്ഥാനമേ കിട്ടിയുള്ളൂ. കോൺഗ്രസിനും ബിജെപിക്കും പിന്നിലായിരുന്നു വോട്ട് നില. രാഷ്ട്രീയത്തിൽ സജീവമായ പ്രശാന്ത് അഡ്വക്കേറ്റുമാണ്. മോശമല്ലാത്ത സാമ്പത്തിക പശ്ചാത്തലമാണ് ഇരുവീട്ടുകാർക്കുമുള്ളത്. ആര്യനാട് ജംഗ്ഷനിൽ ബേക്കറി-ജ്യൂസ് കട നടത്തുകയായിരുന്നു് പ്രശാന്ത്.
ഈ കടയിൽ സഹായിക്കാൻ ഷാലു എത്തുകയും ചെയ്തിരുന്നു. ഇവിടുന്നു തന്നെയാണ് രാത്രി സ്കൂട്ടർ എടുത്ത് മെഡിക്കൽ ഷോപ്പിൽ പോകണം എന്ന് പറഞ്ഞു ഷാലു ഇറങ്ങി ആത്മഹത്യ ചെയ്തത്. രണ്ടര വർഷം നീണ്ടുനിന്ന വിവാഹ ജീവിതത്തിൽ നിറയെ പൊരുത്തക്കേടുകളായിരുന്നുവെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. ഭർത്താവിന്റെയും വീട്ടുകാരുടേയും ഉപദ്രവം താങ്ങാനാവതെയാണ് ഷാലു ജീവനൊടുക്കിയത്. എഴുതിവെച്ച ആത്മഹത്യ കുറിപ്പിൽ, ഭർത്താവിനെ കുറിച്ചുള്ള ഗുരുതര ആരോപണങ്ങൾ മാത്രമാണുണ്ടായിരുന്നത്.
ജീവിതത്തെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങൾ നെയ്യുകയും അത് പങ്കിടുകയും ചെയ്ത ടിക് ടോക് താരത്തിന്റെ ജീവിതം പക്ഷെ അതായിരുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ നിന്നും തെളിഞ്ഞിരുന്നു. 'ഞാൻ പോകുന്നു. എന്റെ മകനെ ഭർതൃവീട്ടുകാർക്ക് വിട്ടുകൊടുക്കരുത്. ഭർത്താവും വീട്ടുകാരും ഉപദ്രവിക്കുമായിരുന്നു. ഭർത്താവിനു എന്നോടു ഒട്ടും സ്നേഹമോ താത്പര്യമോ ഇല്ല. 'ഇങ്ങിനെയുള്ള നാല് വരികളായിരുന്നു ആത്മഹത്യാകുറിപ്പിലുണ്ടായിരുന്നത്. രണ്ടര വർഷത്തോളം നീണ്ട വിവാഹജീവിതത്തിലെ പൊരുത്തക്കേടുകൾ ഷാലുവിന്റെ കുടുംബത്തിനും അറിയാമായിരുന്നു. അതുകൊണ്ട് തന്നെ അവർ പൊലീസിൽ പരാതി നൽകി. ഷാലു മരിച്ച് രണ്ട് ദിവസമായപ്പോൾ തന്നെ ഭർത്താവ് പ്രശാന്ത് ഒളിവിൽ പോയി.
ആത്മഹത്യാ കുറിപ്പിലെ പൊരുത്തക്കേടുകൾ വ്യക്തമാക്കുന്നതാണ് ഷാലുവിന്റെ അവസാനത്തെ നീക്കങ്ങളും. മകൻ ആരവിനെ സ്വന്തം വീട്ടിൽ നിർത്തിയാണ് ഷാലു ജീവിതം അവസാനിപ്പിക്കാൻ കരമനയാറ്റിലെ കുത്തൊഴുക്കിലേക്ക് എടുത്ത് ചാടിയത്. മകനെ ഭർതൃവീട്ടുകാർക്ക് കൈമാറരുതെന്ന് ഷാലു കുറിപ്പിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഭർത്താവ് പ്രശാന്തിന്റെ ബേക്കറിയിൽ നിന്ന് സ്കൂട്ടറിൽ പോയ ശേഷം കാണാതായ ഷാലുവിനെ കാണുന്നില്ലെന്ന് പരാതി നൽകുന്നതും ഷാലുവിന്റെ വീട്ടുകാർ തന്നെയാണ്. പിന്നീട് നടത്തിയ അന്വേഷണത്തിൽ പ്രശാന്തിന്റെ ബേക്കറിയുടെ യഥാർത്ഥ ഉടമ ഷാലുവിന്റെ അച്ഛനാണെന്ന് കണ്ടെത്തി. അച്ഛനിൽ നിന്ന് നിർബന്ധിച്ച ഈ ബേക്കറി ഷാലുവിന്റെ പേരിലേക്ക് മാറ്റുകയായിരുന്നു. ഒരു വണ്ടിയും പ്രശാന്തിന്റെ പേരിലേക്ക് മാറ്റിയിരുന്നു. എന്നിട്ടും സ്ത്രീധനത്തിന്റെ പേരിൽ പീഡനം തുടർന്നു.
ആര്യനാട് നിന്നും മൂന്നു കിലോമീറ്റർ അകലത്തിലാണ് ഷാലുവിന്റെ വീടും ഭർത്താവിന്റെ വീടും. കടയിൽ നിന്ന് ഭർത്താവായ പ്രശാന്തിനോട് മെഡിക്കൽ സ്റ്റോറിൽ പോകണമെന്നു പറഞ്ഞാണ് വാഹനവുമായി ഷാലു ഇറങ്ങിയത്. നിരന്തര പീഡനങ്ങൾ ഷാലുവിന് ഏറ്റുവാങ്ങേണ്ടി വന്നതായി കുടുംബത്തിനും അറിയാം. ഷാലുവിന്റെ സഹോദരൻ നിധീഷാണ് പരാതി നൽകിയത്. സ്ത്രീധന പീഡന നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു. ഭർത്താവും ബന്ധുക്കളും ചേർന്ന് സ്ത്രീധനം ആവശ്യപ്പെട്ട് ശാലുവിനെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതിൽ സത്യമുണ്ടെന്ന് പൊലീസും കണ്ടെത്തിയിട്ടുണ്ട്.
മരിക്കും മുൻപ് നിരവധി ടിക് ടോക് വീഡിയോകൾ സ്വന്തം ഫെയ്സ് ബുക്ക് പോസ്റ്റിൽ ഷാലു പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്നേഹവും പ്രണയവും നിറഞ്ഞൊഴുകുന്ന ടിക് ടോക് വീഡിയോകൾ ആണ് ഏറിയ പങ്കും. നീ ഇല്ലെങ്കിൽ ഞാൻ ഇല്ല എന്ന സൂചനകൾ ഈ വീഡിയോയിൽ ഷാലു പങ്കു വയ്ക്കുകയും ചെയ്യുന്നുണ്ട്. അതെ സമയം മരണത്തിലേക്ക്, വേർപാടിലേക്ക് നയിക്കുന്ന സൂചനകളുള്ള ടിക് ടോക് വീഡിയോയും ഈ കൂട്ടത്തിലുണ്ട്. പരസ്പരം നഷ്ടമാകുന്നത് വരെ ആർക്കും ആരെയും മനസിലാകില്ല. ഒരു വീഡിയോയിൽ വരികളായി ഷാലു പോസ്റ്റ് ചെയ്തിരുന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള ആഗ്രഹങ്ങളാണ് വീഡിയോകളിൽ പങ്കു വയ്ക്കപ്പെടുന്നത്. പ്രണയം തുടിച്ച് നിൽക്കുന്ന സ്നേഹം തുടിച്ച് നിൽക്കുന്ന നിരവധി വീഡിയോകൾ ഈ ശേഖരത്തിൽ കാണാം.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍