Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മകന്റെ ചികിത്സക്കെത്തിയ യുവതിയുടെ ഫോൺനമ്പർ വാങ്ങി വിളിയും മെസ്സേജുമായി; പരിചയം വളർന്നപ്പോൾ 8500രൂപ ശമ്പളത്തിൽ വീട്ടുജോലിക്കാരിയാക്കി; അവസാനം ജോലിക്കിടെ ബലാൽസംഗം ചെയ്തു; യുവതിയുടെ വസ്തു കൈവശപ്പെടുത്താനും ശ്രമം; കേസാകുമെന്ന് ഉറപ്പായപ്പോൾ സ്വന്തം ഭാര്യയാണെന്ന് പൊലീസിന് മുമ്പാകെ സ്ഥാപിച്ച് രക്ഷപ്പെടാനും ശ്രമം; മലപ്പുറത്ത് ബലാൽസംഗക്കേസിൽ അറസ്റ്റിലായ സിദ്ധൻ ഉമ്മർ ഒരു ജഗ ഗില്ലാഡി തന്നെ

മകന്റെ ചികിത്സക്കെത്തിയ യുവതിയുടെ ഫോൺനമ്പർ വാങ്ങി വിളിയും മെസ്സേജുമായി; പരിചയം വളർന്നപ്പോൾ 8500രൂപ ശമ്പളത്തിൽ വീട്ടുജോലിക്കാരിയാക്കി; അവസാനം ജോലിക്കിടെ ബലാൽസംഗം ചെയ്തു; യുവതിയുടെ വസ്തു കൈവശപ്പെടുത്താനും ശ്രമം; കേസാകുമെന്ന് ഉറപ്പായപ്പോൾ സ്വന്തം ഭാര്യയാണെന്ന് പൊലീസിന് മുമ്പാകെ സ്ഥാപിച്ച് രക്ഷപ്പെടാനും ശ്രമം; മലപ്പുറത്ത് ബലാൽസംഗക്കേസിൽ അറസ്റ്റിലായ സിദ്ധൻ ഉമ്മർ ഒരു ജഗ ഗില്ലാഡി തന്നെ

ജംഷാദ് മലപ്പുറം

മലപ്പുറം: വീട്ടുജോലിക്കാരിയെ ബലാൽസംഗം ചെയ്ത കേസിൽ പിടിയിലായ സിദ്ധനെ കോടതി റിമാൻഡ് ചെയ്തു. തയ്യിലക്കടവ് ചേറക്കോട് താമസിക്കുന്ന പറമ്പിൽ ഉമ്മറി (53) നെയാണ് തിരൂരങ്ങാടി എസ്ഐ. നൗഷാദ് ഇബ്രാഹീമും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം യുവതി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാക്കെതിരെ കേസെടുത്തത്. വീട്ടിൽ ചികിത്സനടത്തി വരുകയായിരുന്ന ഇയാളുടെ അടുക്കൽ മകന്റെ ചികിത്സക്കെത്തിയതായിരുന്നു യുവതി. ഇതിനിടെ സ്ത്രീയുടെ ഫോൺ നമ്പർ വാങ്ങിയ ഇയാൾ നിരന്തരം ഫോൺ വിളിച്ചും മെസ്സേജ് അയക്കുകയും ചെയ്തിരുന്നുവത്രെ. തുടർന്ന് 8500 രൂപ മാസ ശമ്പളത്തിൽ ഇയാളുടെ വീട്ടിൽ സ്ത്രീക്ക് ജോലിയും നൽകി. ജോലിക്കിടെ ഇയാൾ സ്ത്രീയെ ബലാൽസംഗം ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ വസ്തു കൈവശപ്പെടുത്താൻ ശ്രമിക്കുന്നതായും പരാതിയിലുണ്ട്. സ്ത്രീ തനിക്കെതിരെ പരാതി നല്കുമെന്നറിഞ്ഞ ഇയാൾ കൊണ്ടോട്ടിലെ ഒരു ഖത്തീബിൽ നിന്നും വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിച്ചെടുക്കുകയും തന്റെ ഭാര്യയാണെന്നവകാശപ്പെട്ട് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയതായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിനിടെയാണ് സ്ത്രീ ഇയാൾക്കെതിരെ പരാതി നൽകിയത്.

അവാട്സ് ആപ്പിലൂടെ സ്ത്രീയാണെന്ന വ്യാജേന ഇക്കിളിപ്പെടുത്തുന്ന ചാറ്റിങ്ങിലൂടെയും, പഞ്ചാര വർത്തമാനം പറഞ്ഞും സൗഹൃദം സ്ഥാപിച്ച് യുവാവ് മുസ്ലിംയുവ മതപണ്ഡിതന്റെ കയ്യിൽനിന്നും പണംതട്ടിയത് കഴിഞ്ഞ ദിവസമാണ്. കേസിൽ പ്രതിയായ കാളികാവ് തോട്ടപ്പശേരി കൃഷ്ണദേവിനെ (36) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വാട്സാപ്പിൽ പത്തരിയാലിലുള്ള ജസ്നയാണ് താനെന്ന് പരിചയപ്പെടുത്തിയാണ് യുവാവ് മതപണ്ഡിതനുമായി അടുപ്പം സ്ഥാപിച്ചത്. സ്ത്രീയാണെന്ന രീതിയിൽ തന്നെ യുവാവ് മത പണ്ഡിതനെ വിശ്വസിപ്പിച്ചു. വാട്സ് ആപ്പിൽ മുഖചിത്രം പൂക്കൾ മാത്രമായിരുന്നു. സാധാരണ യുവതികളിൽ പലരും ഇത്തരത്തിൽ ഫോട്ടോക്ക് പകരം പൂക്കൾ വെക്കുന്നതിനാൽ ഇതും മത പണ്ഡിതൻ വിശ്വസിച്ചു. നാലുദിവസത്തിനുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്. പരിചയപ്പെടൽ കഴിഞ്ഞ ഉടൻ തന്നെ സംസാരങ്ങളുടെ രീതിമാറുകയായിരുന്നു.സ്ത്രീയെന്ന വ്യാജേന ചാറ്റിങ്ങിലൂടെ സൗഹൃദം സ്ഥാപിച്ച് പണം കൈവശപ്പെടുത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം മേലാറ്റൂരിലാണ് സംഭവം. കാളികാവ് തോട്ടപ്പശേരി കൃഷ്ണദേവ് (36) ആണ് മേലാറ്റൂർ പൊലീസിന്റെ പിടിയിലായത്. വേങ്ങൂർ സ്വദേശിയായ യുവ മതപണ്ഡിതനെയാണ് ഇയാൾ വലയിലാക്കിയത്.

കഴിഞ്ഞ ചൊവ്വാഴ്ച മതപണ്ഡിതന്റെ വീട്ടിലെത്തിയ പ്രതി ചാനലിൽനിന്നാണെന്നും ലഹരിവിരുദ്ധ സന്ദേശം കൊടുക്കാനാണെന്നും പറഞ്ഞ് സന്ദേശം ഷൂട്ട് ചെയ്തു. ഇതിനുശേഷം താനാണ് സ്ത്രീയുടെ പേരിൽ നിങ്ങളോട് ചാറ്റ് ചെയ്തതെന്നും ചാറ്റിങ്ങുകൾ സോഷ്യൽ മീഡിയയിലും ചാനലിലും പ്രസിദ്ധീകരിക്കുമെന്നും അല്ലെങ്കിൽ രണ്ട് ലക്ഷം രൂപ തരണമെന്നും ആവശ്യപ്പെട്ടു. ഈ സമയം കൈവശമുണ്ടായിരുന്ന പതിനായിരം രൂപ പ്രതിക്ക് നൽകിയതായും മതപണ്ഡിതൻ നൽകിയ പരാതിയിൽ പറയുന്നു. ബാക്കി തുകയിൽ 50,000 രൂപ വ്യാഴാഴ്ച പകൽ 11നുള്ളിൽ കിട്ടണമെന്ന് പ്രതി നിർബന്ധം പിടിക്കുകയും പണം സ്വീകരിക്കാനായി എത്തിയപ്പോൾ എസ്ഐ പി എം ഷമീറിന്റെ നേതൃത്വത്തിൽ തന്ത്രപരമായി പിടികൂടുകയുമായിരുന്നു.എഎസ്ഐ അഷ്റഫ് അലി, എസ്സിപിഒ ഫക്രുദ്ദീൻ, സിപിഒമാരായ ഷൈജു, റഹീം, ഉണ്ണി, ഹോം ഗാർഡ് ജോൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കൃഷ്ണദേവിനെപെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP