വ്യാജരേഖ ചമച്ച് ഭൂമിയും വീടും തട്ടിയെന്ന് വാർത്ത വന്നത് മംഗളം പത്രത്തിൽ; പിതൃ സഹോദരന്റെ ഭൂമി പ്രശ്നത്തിൽ തെറ്റ് പറ്റിയെന്നു മനസിലായി പത്രം ഖേദപ്രകടനം നടത്തി തലയൂരിയപ്പോൾ ഒന്നും മിണ്ടാതെ ലേഖകൻ ഹരിദാസൻ പാലയിൽ; നിയമ പോരാട്ടവുമായി ക്രൈംബ്രാഞ്ച് ഐജി മുമ്പോട്ട് പോയപ്പോൾ മുൻ മംഗളം ലേഖകന് ഒരു മാസം തടവും 10000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി: വ്യാജ വാർത്ത നൽകിയവരെ ശ്രീജിത്ത് ഐപിഎസ് തളയ്ക്കുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: ക്രൈംബ്രാഞ്ച് ഐജി എസ്.ശ്രീജിത്തിനെതിരെ വ്യാജവാർത്ത നൽകിയ മംഗളം പത്രത്തിന്റെ മുൻ ലേഖകൻ ഹരിദാസൻ പാലയിലിന് ഒരു മാസം തടവും 10000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ രണ്ടു മാസം അധികം തടവും അനുഭവിക്കണം. വ്യാജരേഖ ചമച്ച് കൊച്ചിയിലെ ഒരു വ്യക്തിയുടെ ഭൂമിയും സ്ഥലവും ശ്രീജിത്ത് തട്ടിയെടുത്തെന്ന വ്യാജവാർത്ത മംഗളം പത്രത്തിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ശ്രീജിത്ത് നൽകിയ കേസിനെ തുടർന്നാണ് കോഴിക്കോട് മജിസ്ട്രേട്ട് കോടതിയുടെ വിധി വന്നത്.
ഒമ്പത് വർഷമായി കോഴിക്കോട് കോടതിയിൽ തുടരുന്ന കേസിനാണ് ഇങ്ങിനെ ഒരു പരിസമാപ്തി വന്നത്. പിതാവിന്റെ സഹോദരന് കൊച്ചിയിലുണ്ടായിരുന്ന വീടും സ്ഥലവും വ്യാജരേഖ ചമച്ച് പി.വി.ബിജു സ്വന്തമാക്കിയതിനെ തുടർന്ന് ഹൈക്കോടതിയിൽ നൽകിയ കേസിന് അനുബന്ധമായാണ് ശ്രീജിത്ത് ഈ കേസും നൽകിയത്. മംഗളത്തിന്റെ ചീഫ് എഡിറ്ററും എംഡിയും സിഇഒയും ഹരിദാസനും ഉൾപ്പെടെ നാല്പേർക്ക് എതിരെയാണ് കോഴിക്കോട് കോടതിയിൽ കേസ് നൽകിയത്. പക്ഷെ മംഗളം ഖേദപ്രകടനം നടത്തി തലയൂരുകയായിരുന്നു. ഹരിദാസൻ വാർത്തയിൽ ഉറച്ച് നിന്നതിനെ തുടർന്നാണ് കേസ് കോടതിയിൽ തുടർന്നത്. ഈ കേസിലാണ് ഇപ്പോൾ വിധി വന്നത്. അഡ്വക്കേറ്റ് പി.എം.ഹാരിസാണ് ശ്രീജിത്തിനു വേണ്ടി കോടതിയിൽ ഹാജരായത്.
ശ്രീജിത്തിന്റെ പിതാവിന്റെ സഹോദരന്റെ ഭൂമി തട്ടിയെടുത്തതിനെ തുടർന്ന് ഹൈക്കോടതിയിൽ വന്ന കേസിനെ തുടർന്ന് മീഡിയേഷനിൽ അൻപത് ലക്ഷം രൂപ ശ്രീജിത്തിന്റെ പിതൃസഹോദരന് നൽകി ബിജു കേസ് ഒത്തുതീർത്തിരുന്നു. ഭൂമി ശ്രീജിത്തിന്റെ പിതാവിന്റെ സഹോദരന്റെത് തന്നെയെന്നു ഹൈക്കോടതിയിൽ എഴുതി നൽകി ഒപ്പം 50 ലക്ഷം രൂപയും നൽകിയാണ് കേസ് ഒത്തുതീർത്തത്. വാർത്ത വ്യാജമാണെന്ന് മനസിലായതിനെ തുടർന്ന് മംഗളം ദിനപത്രം ഖേദം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ വാർത്ത എഴുതിയ ഹരിദാസൻ പാലയിൽ ഖേദം എഴുതി നൽകാൻ തയ്യാറായിരുന്നില്ല. തുടർന്ന് കോഴിക്കോട് സിജെഎം കോടതിയിൽ നൽകിയ കേസിന്റെ വിധിയാണ് ഇപ്പോൾ പുറത്ത് വന്നത്. കൈയേറി കൈവശപ്പെടുത്തിയിരിക്കുന്ന വീടിന്റെ പൂമുഖത്തിരുന്നു പത്രം വായിക്കുന്ന ശ്രീജിത്തിന്റെ ചിത്രം സഹിതമാണ് 2009-ൽ മംഗളം വാർത്ത നൽകിയത്. അന്ന് കോഴിക്കോട് മംഗളത്തിൽ ജോലി ചെയ്ത ഹരിദാസൻ കൊച്ചിയിലെ സംഭവം കോഴിക്കോടിരുന്നാണ് വാർത്തയാക്കിയത്. വാർത്തയിൽ ഖേദം പ്രകടിപ്പിച്ച് മംഗളം തലയൂരിയപ്പോൾ പാലായിൽ തന്റെ വാർത്തയിൽ ഉറച്ചു നിൽക്കുകയായിരുന്നു.
കൊച്ചിയിലെ ഭൂമി മാഫിയയിൽപ്പെട്ടയാൾ തന്റെ പിതാവിന്റെ സഹോദരന്റെ ഭൂമി തട്ടിയെടുത്തത് ശ്രീജിത്ത് വൈകിയാണ് അറിഞ്ഞത്. പിതാവിന്റെ സഹോദരൻ ഇന്ത്യയിൽ ഇല്ലാതിരുന്ന സമയത്താണ് കൊച്ചി പാലാരിവട്ടത്തെ ഭൂമിയും സ്ഥലവും പി.വി.ബിജു തട്ടിയെടുത്തത്. ഭൂമിയുടെ വ്യാജ ആധാരം ചമച്ച് ബാങ്കിൽ നിന്ന് 60 ലക്ഷം രൂപ ലോൺ എടുത്തിരുന്നു. ലോൺ തിരിച്ചടച്ചില്ല. ബാങ്ക് വീട് അറ്റാച്ച് ചെയ്തു. ഇതോടെയാണ് ശ്രീജിത്തും കുടുംബവും ഭൂമാഫിയ തട്ടിയെടുത്ത വിവരം അറിയുന്നത്. ഇതോടെ ഹൈക്കോടതിയിൽ ശ്രീജിത്ത് പരാതി നൽകി.
ഹൈക്കോടതി വീട് തിരികെ പിതാവിന്റെ സഹോദരന് തന്നെ തിരികെ നൽകി. പ്രതിസ്ഥാനത്തിരുന്നവർ എല്ലാം തങ്ങൾ ചെയ്ത ചതിയായിരുന്നുവെന്ന് ഹൈക്കോടതിക്ക് എഴുതി നൽകുകയും ചെയ്തു. മംഗളം ഖേദം പ്രകടിപ്പിക്കുകയും ഭൂമി തട്ടിയെടുത്തവർ അത് സമ്മതിച്ച് 50 ലക്ഷം നഷ്ടപരിഹാരവും കോടതിയിൽ കത്ത് നൽകുകയും ചെയ്തപ്പോൾ പ്രശ്നം ഒത്തുതീരേണ്ടതായിരുന്നു. എന്നാൽ ഹരിദാസൻ പാലയിൽ ഖേദപ്രകടത്തിനു തയ്യാറാകാതിരുന്നത് കാരണമാണ് കോഴിക്കോട് കേസ് നൽകാൻ കാരണമായത്. കോഴിക്കോടിരുന്നു കൊച്ചിയിലെ വാർത്ത നല്കിയതും സംശയാസ്പദമായ കാര്യമാണെന്ന് ഐജി ശ്രീജിത്ത് അന്ന് തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.
ശ്രീജിത്തിന്റെ പിതൃസഹോദരന് സ്വന്തം ഭൂമിയും വീടും നഷ്ടമായപ്പോൾ വാർത്ത വന്നത് ശ്രീജിത്ത് ഒരു വ്യക്തിയുടെ കൈവശമിരുന്ന ഭൂമിയും വീടും വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തു എന്നായിരുന്നു. ഹൈക്കോടതിയിൽ കേസ് നൽകി പിതൃസഹോദരന്റെ ഭൂമി വീണ്ടെടുത്തപ്പോൾ തനിക്ക് അപകീർത്തിയുണ്ടാക്കിയ മംഗളത്തിനും ഹരിദാസൻ പാലയിലിനും എതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യുകയായിരുന്നു. കേസ് നൽകിയപ്പോൾ മംഗളം ഖേദ പ്രകടനം നടത്തി തലയൂരി. എന്നാൽ ഹരിദാസൻ പാലയിൽ തന്റെ വാർത്ത ശരിയായിരുന്നു എന്ന രീതിയിൽ ഉറച്ചു നിന്നു. ഹൈക്കോടതി വീട് ഉടമകൾക്ക് തന്നെ തിരികെ നൽകിയിട്ടും ഹരിദാസൻ തന്റെ വാദമുഖങ്ങളിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഒത്തുതീർപ്പ് സാധ്യതകൾ കോടതി തേടിയെങ്കിലും ഹരിദാസന്റെ ഖേദപ്രകടനമാണ് ആവശ്യം എന്ന ആവശ്യമാണ് ശ്രീജിത്ത് മുന്നോട്ടു വെച്ചത്. എന്നാൽ ഖേദപ്രകടനത്തിനു ഹരിദാസൻ തയ്യാറായില്ല. ഇതോടെയാണ് ഒരു മാസം തടവും 10000 രൂപ പിഴയും എന്ന ശിക്ഷ വന്നത്.
ശ്രീജിത്തിന്റെ പിതൃസഹോദരൻ വിദേശത്തായിരുന്നതിനാൽ വീട് വാടകയ്ക്ക് നൽകുകയായിരുന്നു. ഈ വ്യക്തിയാണ് വീട് കൈവശമാക്കാൻ ശ്രമിച്ചത്. വർഷങ്ങൾ ആയി സ്ഥലത്ത് ഇല്ലാതിരുന്നതിനാൽ സ്ഥലം കൈവശപ്പെടുത്തിയയാൾ വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കുകയായിരുന്നു. ഇങ്ങിനെയാണ് ബാങ്കിൽ നിന്നും 60 ലക്ഷം രൂപ ഇയാൾ ലോൺ എടുത്തത്. ലോൺ തിരികെ അടക്കാത്തതിനാൽ സ്ഥലം ബാങ്ക് അറ്റാച്ച് ചെയ്തു. ഇതോടെയാണ് ശ്രീജിത്തും ബന്ധുക്കളും ഹൈക്കോടതിയിൽ പരാതി നൽകിയത്. കേസ് നീണ്ടുപോയപ്പോൾ മീഡിയെഷനിൽ സ്ഥലം ഉടമയ്ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി ഭൂമി കൈവശപ്പെടുത്തിയയാൾ കേസ് അവസാനിപ്പിക്കുകയായിരുന്നു.
തങ്ങൾ വീടും സ്ഥലവും തട്ടിയെടുക്കുകയായിരുന്നുവെന്ന് ഇവർ ഹൈക്കോടതിയിൽ എഴുതി നൽകുകയും ചെയ്തു. ഇതോടെയാണ് ഹൈക്കോടതിയിൽ കേസ് ഒത്തുതീർന്നത്. ശ്രീജിത്തിനെതിരെ വാർത്ത നൽകുമ്പോൾ പി.വി.ബിജു ഇങ്ങിനെ വായ്പ തട്ടിപ്പിന്റെ പേരിൽ സിബിഐ അന്വേഷണം നേരിടുന്ന വ്യക്തിയാണെന്ന് ഹരിദാസൻ പാലയിൽ കണക്കിലെടുത്തില്ലെന്ന് സൂചനയുണ്ട്. തന്റെ എക്സ്പോർട്ട് സ്ഥാപനത്തിന്റെ പേരിൽ എട്ടു കോടിയോളം രൂപ വായ്പ എടുത്തതിന്റെ പേരിൽ പി.വി.ബിജുവിന്റെ പേരിലും കനറാ ബാങ്ക് ഉദ്യോഗസ്ഥരുടെ പേരിലുമാണ് സിബിഐ കേസ് എടുത്തിട്ടുള്ളത്. ശ്രീജിത്തിന്റെ പിതൃസഹോദരൻ നൽകിയ കേസ് ഹൈക്കോടതിയിൽ തുടരവേ തന്നെയാണ് വായ്പാ തട്ടിപ്പിന്റെ പേരിൽ സിബിഐ പി.വി.ബിജുവിന്റെ പേരിൽ കേസ് ചാർജ് ചെയ്തിരുന്നത്. സിബിഐ കേസ് ശ്രീജിത്തിന്റെ സ്ഥാപിത താത്പര്യത്തിന്റെ പുറത്താണ് എന്ന് ചൂണ്ടിക്കാട്ടി പി.വി.ബിജുവും ടീമും സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
കേസ് കോടതിയിൽ വന്നപ്പോൾ ശ്രീജിത്തിന്റെ താത്പര്യം അങ്ങിനെ നിൽക്കട്ടെ, നിങ്ങൾ വായ്പാ തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. അതിനു ബിജുവിനു മറുപടിയുമില്ലായിരുന്നു. നിങ്ങൾ വിചാരണയെ അഭിമുഖീകരിക്കൂ എന്നാണ് സുപ്രീംകോടതി ഇവരോട് ആവശ്യപ്പെട്ടിരുന്നത്. ഇങ്ങിനെ ഒരു നിവൃത്തിയുമില്ലാത്ത ഘട്ടത്തിലാണ് കൊച്ചിയിലെ ഭൂമി പ്രശ്നത്തിൽ തങ്ങൾക്ക് തെറ്റ് പറ്റിയെന്നു ഇവർ ഹൈക്കോടതിയിൽ എഴുതി നൽകിയത്. മീഡിയെഷൻ എന്ന ആവശ്യം വന്നപ്പോൾ ശ്രീജിത്തിന്റെ കുടുംബവും ഇതിനു വഴങ്ങുകയായിരുന്നു. 50 ലക്ഷം രൂപ നഷ്ടവും നൽകിയതിനെ തുടർന്ന് കേസ് ഒത്തുതീരുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഈ കേസ് ഒത്തുതീർന്നത്. ഇതോടെയാണ് ഹരിദാസൻ പാലയിൽ നൽകിയ വാർത്ത വ്യാജമായിരുന്നുവെന്ന് തെളിയുന്നത്.
Stories you may Like
- എസ് പി ബാസ്റ്റിൻ സാബുവിനെ ഐപിഎസ് സെലക്ഷനിൽ പരിഗണിക്കാൻ ഉത്തരവ്
- ദേശാഭിമാനി മാപ്പുപറയാത്ത വ്യാജവാർത്തകൾ അനവധി!
- പരിഷ്കരിച്ച പട്ടിക മുഖ്യമന്ത്രി ഒപ്പിട്ടിട്ടും പട്ടിക സെക്രട്ടറിയേറ്റിൽ പൂഴ്ത്തി അട്ടിമറി
- മുൻ എസ്പി ബാസ്റ്റിൻ സാബുവിന് മുൻകാല പ്രാബല്യത്തോടെ ഐപിഎസ്
- മാനദണ്ഡം മറികടന്ന നാലു വർഷത്തെ ഐപിഎസ് കൺഫർ പട്ടിക യുപിഎസ് സി മടക്കുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്