Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നീ എന്താടി കരുതി വെച്ചിരിക്കുന്നത്? കുട്ടിയെ ഏറ്റെടുക്കണമെന്നു പറഞ്ഞു വിളിക്കുകയോ മെസ്സേജ് വിടുകയോ ചെയ്താൽ നീയോ വയറ്റിൽ കിടക്കുന്ന കുഞ്ഞോ ഭൂമിയിൽ ജീവിച്ചിരിക്കില്ല; കേട്ടോടി... ട്ടി.... മോളേ....; കുഞ്ഞിനെ നീ കളഞ്ഞേക്കണം: നിറപറ മുതലാളിക്ക് വേണ്ടി ഭീഷണിയുമായെത്തിയത് ചാലക്കുടിക്കാരൻ ഷമ്മിയും സുഹൃത്ത് ഷാജിയും; ബിജു കർണ്ണനെതിരായ പീഡന പരാതിയിലുള്ളത് ഗൗരവതരമായ ആരോപണങ്ങൾ; നെടുമ്പാശേരി സാജ് ഏർത്തിലെ ബാലാത്സംഗ പരാതിയിൽ ഒളിച്ചു കളിച്ച് പൊലീസ്; അരി മുതലാളിയെ അറസ്റ്റ് ചെയ്യില്ല

നീ എന്താടി കരുതി വെച്ചിരിക്കുന്നത്? കുട്ടിയെ ഏറ്റെടുക്കണമെന്നു പറഞ്ഞു വിളിക്കുകയോ മെസ്സേജ് വിടുകയോ ചെയ്താൽ നീയോ വയറ്റിൽ കിടക്കുന്ന കുഞ്ഞോ ഭൂമിയിൽ ജീവിച്ചിരിക്കില്ല; കേട്ടോടി... ട്ടി.... മോളേ....; കുഞ്ഞിനെ നീ കളഞ്ഞേക്കണം: നിറപറ മുതലാളിക്ക് വേണ്ടി ഭീഷണിയുമായെത്തിയത് ചാലക്കുടിക്കാരൻ ഷമ്മിയും സുഹൃത്ത് ഷാജിയും; ബിജു കർണ്ണനെതിരായ പീഡന പരാതിയിലുള്ളത് ഗൗരവതരമായ ആരോപണങ്ങൾ; നെടുമ്പാശേരി സാജ് ഏർത്തിലെ ബാലാത്സംഗ പരാതിയിൽ ഒളിച്ചു കളിച്ച് പൊലീസ്; അരി മുതലാളിയെ അറസ്റ്റ് ചെയ്യില്ല

എം മനോജ് കുമാർ

കൊച്ചി: ലൈംഗിക പീഡനക്കേസിൽ നിറപറ മുതലാളി ബിജു കർണ്ണനെതിരെ നൽകിയ പരാതിയിൽ പൊലീസ് നടത്തുന്നത് കള്ളക്കളി. വിവാഹ വാഗ്ദാനം നൽകി നിരന്തര ബലാത്സംഗം തന്നെയാണ് ബിജു കർണ്ണൻ നടത്തിയതെന്നാണ് യുവതിയുടെ ആരോപണം. നെടുമ്പാശ്ശേരിയിലെ ലോഡ്ജിൽ വെച്ച് നടത്തിയ തുടരൻ ബലാത്സംഗം കാരണമാണ് ഗർഭിണിയായത്. വിവാഹ കാര്യങ്ങൾ സംസാരിക്കാൻ എന്ന് പറഞ്ഞു എന്നെക്കൊണ്ട് റൂം എടുപ്പിച്ച ശേഷം ആ റൂമിലേക്ക് ബിജു എത്തുകയായിരുന്നു. രണ്ടു തവണയാണ് ആ ദിവസം ബിജു എന്നെ പീഡിപ്പിച്ചത്. സമ്മതത്തോടെയുള്ള ബന്ധമായിരുന്നില്ല. അതിക്രമിച്ച് കയറലായിരുന്നു അത്. ബിജു എന്നെ വിവാഹം ചെയ്യുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു. ഒൻപത് വർഷം നീണ്ട ബന്ധമാണ് ബിജു കർണനുമായുള്ളതെന്നും പരാതിയിൽ പറയുന്നു. ഈ പരാതിയുടെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു.

ബിജു വിവാഹിതനാണ് എന്ന കാര്യം വളരെ വൈകിയാണ് അറിഞ്ഞതെന്ന് യുവതി പറയുന്നു. വിവാഹ വാഗ്ദാനം നടത്തി നടത്തിയത് മുഴുവൻ ബലാത്സംഗം തന്നെയായിരുന്നു. മുതലാളിയുടെ ലൈംഗിക ദാഹം തീർക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു ഞാൻ. ഇപ്പോൾ അഞ്ച് മാസം ഗർഭിണിയുമാണ്. എന്നെയും ഗർഭസ്ഥ ശിശുവിനെയും വധിക്കാനാണ് ബിജുവിന്റെയും ബിജു ഏർപ്പെടുത്തിയ ഗുണ്ടകളുടെയും ശ്രമം. ബിജു നടത്തിയ പീഡന കഥകൾ അക്കമിട്ടു നിരത്തിയ കണ്ണിരിന്റെ നനവുള്ള പരാതിയിൽ യുവതി പറയുന്നു. യുവതിയുടെ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷേ അരിമുതലാളിയെ പൊലീസ് അറസ്റ്റ് ചെയ്യില്ല. യുവതിയുടെ പ്രസവ ശേഷം മാത്രം കേസ് ഫയൽ തുറന്നാൽ മതിയെന്നാണ് പൊലീസ് നിലപാട്.

ബിജു കർണൻ വിവാഹവാഗ്ദാനം നൽകി ഒൻപത് വർഷങ്ങളാണ് തന്നെ പീഡിപ്പിച്ചത് എന്നാണ് മറുനാടനോട് യുവതി പറഞ്ഞത്. ഒടുവിൽ താൻ ഗർഭിണിയുമായി. ഇപ്പോൾ ഗർഭം ബിജു കർണൻ തള്ളിപ്പറയുകയാണ്. എത്ര തള്ളിപ്പറഞ്ഞാലും ബിജു കർണന് അറിയാം കുട്ടി അയാളുടേത് തന്നെയെന്ന്. മറുനാടനോട് യുവതി പറഞ്ഞു. എല്ലാ പിറന്നാളിനും എന്നെ വിളിച്ച് വിഷ് ചെയ്യുന്ന ആൾ കൂടിയാണ് ബിജു കർണൻ. എറണാകുളത്ത് ഒരു പ്രമുഖ ജൂവലറിയുടെ ഉദ്ഘാടനത്തിനു വന്നപ്പോൾ എന്റെ കൂടിയാണ് താമസിച്ചത്. എന്നും എന്നെ ബലാത്സംഗം ചെയ്തു. ബിജുവിന്റെ വിവാഹം കഴിഞ്ഞത് ഞാൻ വളരെ വൈകിയാണ് അറിഞ്ഞത്. ഇതേ സമയം നല്ല ദാമ്പത്യം നമുക്ക് നയിക്കാം എന്നാണ് ബിജു എന്നോടു പറഞ്ഞത്. ബിജു എന്നെ വിവാഹം കഴിക്കുമെന്നാണ് ഞാൻ ഉറച്ച് വിശ്വസിച്ചത്. എന്നെ ലൈംഗിക ചൂഷണം നടത്തുക മാത്രമായിരുന്നു ബിജു കർണ്ണന്റെ ഉദ്ദേശ്യമെന്നു ഇപ്പോൾ ഞാൻ മനസിലാക്കുന്നു.

ഞാൻ വിവാഹിതയല്ല. എന്നാൽ വിവാഹിത എന്ന തെറ്റായ വാർത്തയാണ് സോഷ്യൽ മീഡിയകളിൽ വരുന്നത്. എനിക്ക് നീതി നിഷേധിക്കപ്പെടുകയാണ്. ബിജു കർണനും കൂട്ടാളികളും എന്നെയും കുഞ്ഞിനേയും കൊന്നുകളയുമെന്നു ഞാൻ ഭയപ്പെടുന്നു. എനിക്ക് പൊലീസ് സംരക്ഷണം അനുവദിക്കണം. ബിജുവിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകണം. ബിജു തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്. ബിജു കർണ്ണനെ ബലാത്സംഗം കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം-യുവതി പരാതിയിൽ ആവശ്യപ്പെടുന്നു. യുവതിയുടെ പരാതി പ്രകാരം നെടുമ്പാശ്ശേരി പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷെ ഇതുവരെ ബിജുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ഒന്നും പൊലീസ് ഭാഗത്ത് നിന്നും വന്നിട്ടില്ലെന്നും യുവതി പറയുന്നു.

യുവതി നെടുമ്പാശ്ശേരി പൊലീസിൽ നൽകിയ പരാതിയുടെ വിശദാംശങ്ങൾ ഇങ്ങിനെ:

എട്ടു വർഷമായി ഞാനും നിറപറയുടെ ബിജു കർണനും അഗാധമായ പ്രണയത്തിലാണ്. വിവാഹം ചെയ്യുമെന്നാണ് എന്നെ പറഞ്ഞു വിശ്വസിപ്പിച്ചത്. എന്റെ സമ്മതമില്ലാതെ എന്നെ ബിജു ബലാത്സംഗം ചെയ്യുകയായിരുന്നു. പല സ്ഥലങ്ങളിൽ വെച്ച് ബിജു എന്നെ ബലാത്സംഗം ചെയ്തു. അപ്പോഴൊക്കെ ബിജു വിവാഹം ചെയ്യുമെന്ന വിശ്വാസമാണ് എനിക്കുണ്ടായിരുന്നത്. ഈ കഴിഞ്ഞ മെയ്‌ മാസം ബിജു എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. വാട്‌സ് അപ്പിൽ എന്നെ വിളിച്ച് നെടുമ്പാശ്ശേരി എയർപോർട്ട് റോഡിലുള്ള സാജ് എർത്ത് ഹോട്ടലിൽ എന്റെ പേരിൽ റൂം ബുക്ക് ചെയ്യാൻ പറഞ്ഞു. റൂം എടുത്ത് എന്നെ കാത്തിരിക്കാനാണ് ബിജു നൽകിയ നിർദ്ദേശം. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ എന്നാണ് എന്നോടു പറഞ്ഞത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഞാൻ ഹോട്ടലിൽ എത്തി ബിജുവിനെ കാത്തിരുന്നു.

ഉച്ചയ്ക്ക് ബിജു വന്ന ശേഷം രണ്ടു മണിക്കൂറോളം ഞാനുമായി സംസാരിച്ചു. അതിനു ശേഷം ബിജു എന്നെ ബലാത്സംഗം ചെയ്തു. ഒരു തവണയല്ല രണ്ടു തവണ. ഈ ബലാത്സംഗത്തെ തുടർന്നാണ് ഞാൻ ഗർഭിണിയായത്. റൂം വാടകയായി 4500 രൂപ ബിജു എന്നെ ഏൽപ്പിച്ചിരുന്നു. ഈ ബലാത്സംഗത്തെ തുടർന്ന് ഒന്നര മാസം കഴിഞ്ഞപ്പോൾ ഞാൻ ഗർഭിണിയായി. പ്രഗ്‌നൻസി ടെസ്റ്റിൽ ഗർഭം ഉറപ്പിച്ചതിനെ തുടർന്ന് ഞാൻ വാട്ട്‌സ് ആപ്പ് വഴി ബിജുവിനെ വിവരം അറിയിച്ചു. ബിജു ഒരു പ്രതികരണവും നൽകിയില്ല. ഗർഭാലസ്യത്തെ തുടർന്ന് ഈയിടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എനിക്ക് അഡ്‌മിറ്റ് ആകേണ്ടിയും വന്നിരുന്നു.

ബിജു കർണ്ണൻ പല വീടുകളിലും ഫ്‌ളാറ്റുകളിലും വെച്ച് എന്നെ പീഡിപ്പിച്ചിട്ടുണ്ട്. എല്ലാം വിവാഹവാഗ്ദാനത്തിന്റെ പുറത്തായിരുന്നു. ഗർഭിണിയായിരിക്കെ തന്നെ ഞാൻ ചികിത്സയിൽ കഴിഞ്ഞ സമയത്ത് എന്നെ കാണാനും സംസാരിക്കാനുമായി ബിജു കർണ്ണന്റെ കുടുംബ സുഹൃത്തായ ഷാജിയും ചാലക്കുടിക്കാരൻ ഷമ്മിയും വന്നിരുന്നു. ഷാജി എന്നെ ഭീഷണിപ്പെടുത്തി ' ബിജുവിനെക്കുറിച്ച് നീ എന്താടി കരുതിവെച്ചിരിക്കുന്നത്? നിന്റെ വയറ്റിൽ കിടക്കുന്ന കുട്ടിയുടെ ഉത്തരവാദിത്തം അവൻ ഏറ്റെടുക്കണമെന്നോ? അത് നടക്കാത്ത കാര്യമാണ്. കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നു പറഞ്ഞു ബിജുവിനെ വിളിക്കുകയോ ഫോണിലേക്ക് മെസ്സേജ് വിടുകയോ ചെയ്താൽ നീയോ നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞോ ഈ ഭൂമിയിൽ ജീവിച്ചിരിക്കില്ല. കേട്ടോടി... ട്ടി.... മോളേ....നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ നീ കളഞ്ഞേക്കണം. എന്നെ ഇനി ഇവിടെ വരുത്തരുത്... ഷാജി എന്നെ ഭീഷണിപ്പെടുത്തി. ഷാജിയുടെ സംസാരവും മുഖഭാവവും കണ്ടു എനിക്ക് പേടി തോന്നുകയും തല ചുറ്റുന്നതായി തോന്നുകയും ചെയ്തു. ചാലക്കുടിക്കാരൻ ഷമ്മി അതിനു ദൃക്‌സാക്ഷിയാണ്.

അതേ ദിവസം ഞങ്ങൾ പർച്ചേസ് ചെയ്യാൻ പുറത്ത് പോയ സമയത്ത് ഷാജിയുടെ നിർദ്ദേശ പ്രകാരം ഷമ്മി ഞങ്ങൾ സഞ്ചരിച്ച വാഹനം തടഞ്ഞു. ഷാജിയുടെ നിർദ്ദേശ പ്രകാരം ഷമ്മി വാഹനം തടഞ്ഞപ്പോൾ ഷാജി കാറിന്റെ ഡോർ വലിച്ച് തുറന്നു അകത്ത് കയറി ''എടീ നീ ഇന്ന് തന്നെ ഫെയ്‌സ് ബുക്കും വാട്ട്‌സ് അപ്പും ഡിലീറ്റ് ചെയ്യണം. ബിജു കർണ്ണന് പൊലീസിലുള്ള സ്വാധീനം നിനക്ക് അറിയാമോടീ..നിന്നെയൊക്കെ കള്ളക്കേസിൽ കുടുക്കി അകത്താക്കുമേടീ എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി...ഇതും പറഞ്ഞാണ് ഇവർ കാറിൽ നിന്നും ഇറങ്ങിപ്പോയത്. ഞാൻ ആകെ ഭയന്ന് വിറച്ചു. ഷാജിയെ എനിക്ക് കണ്ടാൽ അറിയാം...ബിജുവിന്റെ നിർദ്ദേശ പ്രകാരം എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ഇല്ലാതാക്കുകയായിരുന്നു ബിജുവിന്റെ ലക്ഷ്യം. എന്നെ ഇല്ലാതാക്കാൻ ബിജുവും ഷാജിയും ഗൂഢാലോചന നടത്തിയിട്ടുണ്ട്.

കാമുകിയായ എന്നെ വിവാഗവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഇപ്പോൾ എന്റെ കുഞ്ഞിനെ ഇല്ലായ്മ ചെയ്യാനാണ് നോക്കുന്നത്. പൊതുസമൂഹത്തിൽ ഞാൻ മോശക്കാരിയാണ് എന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. കാര്യങ്ങൾ ഞാൻ ഇനി തുറന്നു പറയാതിരിക്കാനും ശ്രമിക്കുന്നു. ബിജുവിൽ നിന്നും ഞാൻ പണാപഹരണം നടത്തി എന്ന് പറഞ്ഞു എന്നെ ജയിലിൽ അടയ്ക്കാൻ പെരുമ്പാവൂർ പൊലീസിനെ സ്വാധീനിച്ച് കള്ളക്കേസ് ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP