നീ എന്താടി കരുതി വെച്ചിരിക്കുന്നത്? കുട്ടിയെ ഏറ്റെടുക്കണമെന്നു പറഞ്ഞു വിളിക്കുകയോ മെസ്സേജ് വിടുകയോ ചെയ്താൽ നീയോ വയറ്റിൽ കിടക്കുന്ന കുഞ്ഞോ ഭൂമിയിൽ ജീവിച്ചിരിക്കില്ല; കേട്ടോടി... ട്ടി.... മോളേ....; കുഞ്ഞിനെ നീ കളഞ്ഞേക്കണം: നിറപറ മുതലാളിക്ക് വേണ്ടി ഭീഷണിയുമായെത്തിയത് ചാലക്കുടിക്കാരൻ ഷമ്മിയും സുഹൃത്ത് ഷാജിയും; ബിജു കർണ്ണനെതിരായ പീഡന പരാതിയിലുള്ളത് ഗൗരവതരമായ ആരോപണങ്ങൾ; നെടുമ്പാശേരി സാജ് ഏർത്തിലെ ബാലാത്സംഗ പരാതിയിൽ ഒളിച്ചു കളിച്ച് പൊലീസ്; അരി മുതലാളിയെ അറസ്റ്റ് ചെയ്യില്ല
എം മനോജ് കുമാർ
കൊച്ചി: ലൈംഗിക പീഡനക്കേസിൽ നിറപറ മുതലാളി ബിജു കർണ്ണനെതിരെ നൽകിയ പരാതിയിൽ പൊലീസ് നടത്തുന്നത് കള്ളക്കളി. വിവാഹ വാഗ്ദാനം നൽകി നിരന്തര ബലാത്സംഗം തന്നെയാണ് ബിജു കർണ്ണൻ നടത്തിയതെന്നാണ് യുവതിയുടെ ആരോപണം. നെടുമ്പാശ്ശേരിയിലെ ലോഡ്ജിൽ വെച്ച് നടത്തിയ തുടരൻ ബലാത്സംഗം കാരണമാണ് ഗർഭിണിയായത്. വിവാഹ കാര്യങ്ങൾ സംസാരിക്കാൻ എന്ന് പറഞ്ഞു എന്നെക്കൊണ്ട് റൂം എടുപ്പിച്ച ശേഷം ആ റൂമിലേക്ക് ബിജു എത്തുകയായിരുന്നു. രണ്ടു തവണയാണ് ആ ദിവസം ബിജു എന്നെ പീഡിപ്പിച്ചത്. സമ്മതത്തോടെയുള്ള ബന്ധമായിരുന്നില്ല. അതിക്രമിച്ച് കയറലായിരുന്നു അത്. ബിജു എന്നെ വിവാഹം ചെയ്യുമെന്ന് ഞാൻ ഉറച്ചു വിശ്വസിച്ചിരുന്നു. ഒൻപത് വർഷം നീണ്ട ബന്ധമാണ് ബിജു കർണനുമായുള്ളതെന്നും പരാതിയിൽ പറയുന്നു. ഈ പരാതിയുടെ പകർപ്പ് മറുനാടൻ മലയാളിക്ക് ലഭിച്ചു.
ബിജു വിവാഹിതനാണ് എന്ന കാര്യം വളരെ വൈകിയാണ് അറിഞ്ഞതെന്ന് യുവതി പറയുന്നു. വിവാഹ വാഗ്ദാനം നടത്തി നടത്തിയത് മുഴുവൻ ബലാത്സംഗം തന്നെയായിരുന്നു. മുതലാളിയുടെ ലൈംഗിക ദാഹം തീർക്കാനുള്ള ഒരു ഉപകരണം മാത്രമായിരുന്നു ഞാൻ. ഇപ്പോൾ അഞ്ച് മാസം ഗർഭിണിയുമാണ്. എന്നെയും ഗർഭസ്ഥ ശിശുവിനെയും വധിക്കാനാണ് ബിജുവിന്റെയും ബിജു ഏർപ്പെടുത്തിയ ഗുണ്ടകളുടെയും ശ്രമം. ബിജു നടത്തിയ പീഡന കഥകൾ അക്കമിട്ടു നിരത്തിയ കണ്ണിരിന്റെ നനവുള്ള പരാതിയിൽ യുവതി പറയുന്നു. യുവതിയുടെ പരാതിയിൽ നെടുമ്പാശ്ശേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷേ അരിമുതലാളിയെ പൊലീസ് അറസ്റ്റ് ചെയ്യില്ല. യുവതിയുടെ പ്രസവ ശേഷം മാത്രം കേസ് ഫയൽ തുറന്നാൽ മതിയെന്നാണ് പൊലീസ് നിലപാട്.
ബിജു കർണൻ വിവാഹവാഗ്ദാനം നൽകി ഒൻപത് വർഷങ്ങളാണ് തന്നെ പീഡിപ്പിച്ചത് എന്നാണ് മറുനാടനോട് യുവതി പറഞ്ഞത്. ഒടുവിൽ താൻ ഗർഭിണിയുമായി. ഇപ്പോൾ ഗർഭം ബിജു കർണൻ തള്ളിപ്പറയുകയാണ്. എത്ര തള്ളിപ്പറഞ്ഞാലും ബിജു കർണന് അറിയാം കുട്ടി അയാളുടേത് തന്നെയെന്ന്. മറുനാടനോട് യുവതി പറഞ്ഞു. എല്ലാ പിറന്നാളിനും എന്നെ വിളിച്ച് വിഷ് ചെയ്യുന്ന ആൾ കൂടിയാണ് ബിജു കർണൻ. എറണാകുളത്ത് ഒരു പ്രമുഖ ജൂവലറിയുടെ ഉദ്ഘാടനത്തിനു വന്നപ്പോൾ എന്റെ കൂടിയാണ് താമസിച്ചത്. എന്നും എന്നെ ബലാത്സംഗം ചെയ്തു. ബിജുവിന്റെ വിവാഹം കഴിഞ്ഞത് ഞാൻ വളരെ വൈകിയാണ് അറിഞ്ഞത്. ഇതേ സമയം നല്ല ദാമ്പത്യം നമുക്ക് നയിക്കാം എന്നാണ് ബിജു എന്നോടു പറഞ്ഞത്. ബിജു എന്നെ വിവാഹം കഴിക്കുമെന്നാണ് ഞാൻ ഉറച്ച് വിശ്വസിച്ചത്. എന്നെ ലൈംഗിക ചൂഷണം നടത്തുക മാത്രമായിരുന്നു ബിജു കർണ്ണന്റെ ഉദ്ദേശ്യമെന്നു ഇപ്പോൾ ഞാൻ മനസിലാക്കുന്നു.
ഞാൻ വിവാഹിതയല്ല. എന്നാൽ വിവാഹിത എന്ന തെറ്റായ വാർത്തയാണ് സോഷ്യൽ മീഡിയകളിൽ വരുന്നത്. എനിക്ക് നീതി നിഷേധിക്കപ്പെടുകയാണ്. ബിജു കർണനും കൂട്ടാളികളും എന്നെയും കുഞ്ഞിനേയും കൊന്നുകളയുമെന്നു ഞാൻ ഭയപ്പെടുന്നു. എനിക്ക് പൊലീസ് സംരക്ഷണം അനുവദിക്കണം. ബിജുവിനെയും കൂട്ടാളികളെയും അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറാകണം. ബിജു തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്. ബിജു കർണ്ണനെ ബലാത്സംഗം കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണം-യുവതി പരാതിയിൽ ആവശ്യപ്പെടുന്നു. യുവതിയുടെ പരാതി പ്രകാരം നെടുമ്പാശ്ശേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷെ ഇതുവരെ ബിജുവിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾ ഒന്നും പൊലീസ് ഭാഗത്ത് നിന്നും വന്നിട്ടില്ലെന്നും യുവതി പറയുന്നു.
യുവതി നെടുമ്പാശ്ശേരി പൊലീസിൽ നൽകിയ പരാതിയുടെ വിശദാംശങ്ങൾ ഇങ്ങിനെ:
എട്ടു വർഷമായി ഞാനും നിറപറയുടെ ബിജു കർണനും അഗാധമായ പ്രണയത്തിലാണ്. വിവാഹം ചെയ്യുമെന്നാണ് എന്നെ പറഞ്ഞു വിശ്വസിപ്പിച്ചത്. എന്റെ സമ്മതമില്ലാതെ എന്നെ ബിജു ബലാത്സംഗം ചെയ്യുകയായിരുന്നു. പല സ്ഥലങ്ങളിൽ വെച്ച് ബിജു എന്നെ ബലാത്സംഗം ചെയ്തു. അപ്പോഴൊക്കെ ബിജു വിവാഹം ചെയ്യുമെന്ന വിശ്വാസമാണ് എനിക്കുണ്ടായിരുന്നത്. ഈ കഴിഞ്ഞ മെയ് മാസം ബിജു എന്നെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചു. വാട്സ് അപ്പിൽ എന്നെ വിളിച്ച് നെടുമ്പാശ്ശേരി എയർപോർട്ട് റോഡിലുള്ള സാജ് എർത്ത് ഹോട്ടലിൽ എന്റെ പേരിൽ റൂം ബുക്ക് ചെയ്യാൻ പറഞ്ഞു. റൂം എടുത്ത് എന്നെ കാത്തിരിക്കാനാണ് ബിജു നൽകിയ നിർദ്ദേശം. വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ എന്നാണ് എന്നോടു പറഞ്ഞത്. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഞാൻ ഹോട്ടലിൽ എത്തി ബിജുവിനെ കാത്തിരുന്നു.
ഉച്ചയ്ക്ക് ബിജു വന്ന ശേഷം രണ്ടു മണിക്കൂറോളം ഞാനുമായി സംസാരിച്ചു. അതിനു ശേഷം ബിജു എന്നെ ബലാത്സംഗം ചെയ്തു. ഒരു തവണയല്ല രണ്ടു തവണ. ഈ ബലാത്സംഗത്തെ തുടർന്നാണ് ഞാൻ ഗർഭിണിയായത്. റൂം വാടകയായി 4500 രൂപ ബിജു എന്നെ ഏൽപ്പിച്ചിരുന്നു. ഈ ബലാത്സംഗത്തെ തുടർന്ന് ഒന്നര മാസം കഴിഞ്ഞപ്പോൾ ഞാൻ ഗർഭിണിയായി. പ്രഗ്നൻസി ടെസ്റ്റിൽ ഗർഭം ഉറപ്പിച്ചതിനെ തുടർന്ന് ഞാൻ വാട്ട്സ് ആപ്പ് വഴി ബിജുവിനെ വിവരം അറിയിച്ചു. ബിജു ഒരു പ്രതികരണവും നൽകിയില്ല. ഗർഭാലസ്യത്തെ തുടർന്ന് ഈയിടെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എനിക്ക് അഡ്മിറ്റ് ആകേണ്ടിയും വന്നിരുന്നു.
ബിജു കർണ്ണൻ പല വീടുകളിലും ഫ്ളാറ്റുകളിലും വെച്ച് എന്നെ പീഡിപ്പിച്ചിട്ടുണ്ട്. എല്ലാം വിവാഹവാഗ്ദാനത്തിന്റെ പുറത്തായിരുന്നു. ഗർഭിണിയായിരിക്കെ തന്നെ ഞാൻ ചികിത്സയിൽ കഴിഞ്ഞ സമയത്ത് എന്നെ കാണാനും സംസാരിക്കാനുമായി ബിജു കർണ്ണന്റെ കുടുംബ സുഹൃത്തായ ഷാജിയും ചാലക്കുടിക്കാരൻ ഷമ്മിയും വന്നിരുന്നു. ഷാജി എന്നെ ഭീഷണിപ്പെടുത്തി ' ബിജുവിനെക്കുറിച്ച് നീ എന്താടി കരുതിവെച്ചിരിക്കുന്നത്? നിന്റെ വയറ്റിൽ കിടക്കുന്ന കുട്ടിയുടെ ഉത്തരവാദിത്തം അവൻ ഏറ്റെടുക്കണമെന്നോ? അത് നടക്കാത്ത കാര്യമാണ്. കുട്ടിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നു പറഞ്ഞു ബിജുവിനെ വിളിക്കുകയോ ഫോണിലേക്ക് മെസ്സേജ് വിടുകയോ ചെയ്താൽ നീയോ നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞോ ഈ ഭൂമിയിൽ ജീവിച്ചിരിക്കില്ല. കേട്ടോടി... ട്ടി.... മോളേ....നിന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ നീ കളഞ്ഞേക്കണം. എന്നെ ഇനി ഇവിടെ വരുത്തരുത്... ഷാജി എന്നെ ഭീഷണിപ്പെടുത്തി. ഷാജിയുടെ സംസാരവും മുഖഭാവവും കണ്ടു എനിക്ക് പേടി തോന്നുകയും തല ചുറ്റുന്നതായി തോന്നുകയും ചെയ്തു. ചാലക്കുടിക്കാരൻ ഷമ്മി അതിനു ദൃക്സാക്ഷിയാണ്.
അതേ ദിവസം ഞങ്ങൾ പർച്ചേസ് ചെയ്യാൻ പുറത്ത് പോയ സമയത്ത് ഷാജിയുടെ നിർദ്ദേശ പ്രകാരം ഷമ്മി ഞങ്ങൾ സഞ്ചരിച്ച വാഹനം തടഞ്ഞു. ഷാജിയുടെ നിർദ്ദേശ പ്രകാരം ഷമ്മി വാഹനം തടഞ്ഞപ്പോൾ ഷാജി കാറിന്റെ ഡോർ വലിച്ച് തുറന്നു അകത്ത് കയറി ''എടീ നീ ഇന്ന് തന്നെ ഫെയ്സ് ബുക്കും വാട്ട്സ് അപ്പും ഡിലീറ്റ് ചെയ്യണം. ബിജു കർണ്ണന് പൊലീസിലുള്ള സ്വാധീനം നിനക്ക് അറിയാമോടീ..നിന്നെയൊക്കെ കള്ളക്കേസിൽ കുടുക്കി അകത്താക്കുമേടീ എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി...ഇതും പറഞ്ഞാണ് ഇവർ കാറിൽ നിന്നും ഇറങ്ങിപ്പോയത്. ഞാൻ ആകെ ഭയന്ന് വിറച്ചു. ഷാജിയെ എനിക്ക് കണ്ടാൽ അറിയാം...ബിജുവിന്റെ നിർദ്ദേശ പ്രകാരം എന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ ഇല്ലാതാക്കുകയായിരുന്നു ബിജുവിന്റെ ലക്ഷ്യം. എന്നെ ഇല്ലാതാക്കാൻ ബിജുവും ഷാജിയും ഗൂഢാലോചന നടത്തിയിട്ടുണ്ട്.
കാമുകിയായ എന്നെ വിവാഗവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം ഇപ്പോൾ എന്റെ കുഞ്ഞിനെ ഇല്ലായ്മ ചെയ്യാനാണ് നോക്കുന്നത്. പൊതുസമൂഹത്തിൽ ഞാൻ മോശക്കാരിയാണ് എന്ന് ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. കാര്യങ്ങൾ ഞാൻ ഇനി തുറന്നു പറയാതിരിക്കാനും ശ്രമിക്കുന്നു. ബിജുവിൽ നിന്നും ഞാൻ പണാപഹരണം നടത്തി എന്ന് പറഞ്ഞു എന്നെ ജയിലിൽ അടയ്ക്കാൻ പെരുമ്പാവൂർ പൊലീസിനെ സ്വാധീനിച്ച് കള്ളക്കേസ് ഉണ്ടാക്കിയെന്നും പരാതിയിൽ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്