Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡേറ്റ് കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ ശരതിന്റെ മറ്റൊരു മുഖമാണ് ഇപ്പോൾ കാണുന്നത്; നിർമ്മാതാവ് ജോബി ജോർജ് വധ ഭീഷണി മുഴക്കിയിട്ടും സിനിമയോട് സഹകരിച്ചത് താരസംഘടന അമ്മയോടുള്ള ബഹുമാനം കൊണ്ടാണ്; കഴിഞ്ഞ രണ്ട് ദിവസമായി ഉറങ്ങാതെ പോലും ചിത്രീകരണം നടക്കുകയാണ്; സംവിധായകൻ ശരത്ത് എന്റെ മാനേജരോട് പോലും നേരെ പെരുമാറുന്നില്ല; ഞാനും നിങ്ങളിൽ ഒരുവനാണ് അടിമയല്ലെന്ന് പൊട്ടിത്തെറിച്ച്‌ ഷെയിൻ നിഗം

ഡേറ്റ് കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ ശരതിന്റെ മറ്റൊരു മുഖമാണ് ഇപ്പോൾ കാണുന്നത്; നിർമ്മാതാവ് ജോബി ജോർജ് വധ ഭീഷണി മുഴക്കിയിട്ടും സിനിമയോട് സഹകരിച്ചത് താരസംഘടന അമ്മയോടുള്ള ബഹുമാനം കൊണ്ടാണ്; കഴിഞ്ഞ രണ്ട് ദിവസമായി ഉറങ്ങാതെ പോലും ചിത്രീകരണം നടക്കുകയാണ്; സംവിധായകൻ ശരത്ത് എന്റെ മാനേജരോട് പോലും നേരെ പെരുമാറുന്നില്ല; ഞാനും നിങ്ങളിൽ ഒരുവനാണ് അടിമയല്ലെന്ന് പൊട്ടിത്തെറിച്ച്‌ ഷെയിൻ നിഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങും മുൻപ് പുതിയ വെളിപ്പെടുത്തലുമായി നടൻ ഷെയിൻ നിഗം രംഗത്ത്. ലൊക്കേഷനിൽ നിന്ന് തനിക്ക് നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയാണ് ഷെയിൻ രംഗത്തെത്തിയത്. വെയിൽ സിനിമയുമായി ബന്ധപ്പെട്ട് നടൻ ഷെയ്ൻ നിഗവും അണിയറപ്രവർത്തകരും തമ്മിലുള്ള വാദപ്രതിവാദങ്ങൾ പുതിയ തലത്തിലേക്ക് നിൽക്കുമ്പോഴാണ് ഷെയ്ൻ ചിത്രീകരണവുമായി സഹകരിക്കുന്നില്ലെന്ന് കാണിച്ച് കഴിഞ്ഞ ദിവസം സംവിധായകനടക്കം പരാതിയുമായി രംഗത്തു വന്നത്.

ഇതിന് ഉടൻ തന്നെ ഷെയ്ൻ മറുപടി നൽകുകയും ചെയ്തു. എന്നാൽ തനിക്കെതിരെ ചെറിയകാര്യങ്ങൾക്ക് പോലും പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ് സംവിധായകനെന്ന് ഷെയ്ൻ ഇപ്പോൾ ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. തന്റെ ഡേറ്റ് കിട്ടിയില്ലെങ്കിൽ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ ശരതിന്റെ മറ്റൊരു മുഖമാണ് ഇപ്പോൾ കാണുന്നതെന്നും ഈ സിനിമ കഴിഞ്ഞ് കാണിച്ചുതരാമെന്ന് പറഞ്ഞ് ഭീഷണി മുഴക്കിയതായും താരം ഫേസ്‌ബുക്കിൽ കുറിക്കുന്നു. വെയിൽ സിനിമയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ നിർമ്മാതാവ് ജോബി ജോർജ് തനിക്കെതിരെ നിരന്തരം ഭീഷണി മുഴക്കി. അമ്മയോട് പോലും ഫോണിൽ വിളിച്ച് ഭീഷണി സ്വരത്തിൽ സംസാരിച്ചിട്ടും നിർമ്മാതാക്കളുടെ മീറ്റിങ്ങിൽ താൻ സംസാരിച്ചില്ലെന്നും ഷെയിൻ ഫേസ്‌ബുക്ക് കുറിപ്പിൽ ആരോപിക്കുന്നുണ്ട്.

ലൊക്കേഷനിൽ തന്റേ മാനേജരോട് പോലും സംവിധായകൻ ശരത്ത് അപമര്യാദയായിട്ടാണ് പെരുമാറുന്നതെന്നും ഷെയിൻ ആരോപിക്കുന്നു. കലയും ആത്മാഭിമാനവും പണയം വച്ച് ഇനിയും മുന്നോട്ട് പോകാൻ തനിക്ക് കഴിയില്ലെന്നും ഷെയിൻ പറയുന്നു. വെയിൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടങ്ങുന്നത് കഴിഞ്ഞ മാസമാണ്. മറ്റൊരു സിനിമയ്ക്കായി തന്റെ ഹെയർസ്റ്റൈൽ മാറ്റിയതോടെ പ്രകോപിതനായ വെയിൽ സിനിമയുടെ നിർമ്മാതാവ് ഷെയിനെ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഷെയിൻ നിഗം ആദ്യം രംഗത്ത് വന്നത്. പിന്നീട് നിർമ്മാതാവ് ജോബി ജോർജിന്റൈ ഓഡിയോ സംഭാഷണം പുറത്തായതും ഏറെ വാർത്തയായിരുന്നു. താരസംഘടനയുടേയും നിർമ്മാതാക്കളുടേയും സംയു്ത മീറ്റിങ്ങിലൂടെ ഇരുവരുടേയും പ്രശ്‌നങ്ങൾ ഒത്തുതീർപ്പിലാക്കിയതിന് പിന്നാലെയാണ് ലൊക്കേഷനിൽ തനിക്ക് നേരിടുന്ന മാനസിക പീഡനങ്ങൾക്കെതിരെ ഷെയിൻ ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

'ഇന്ന് എന്നെ ഇത്രയും വലിയ മാനസിക വിഷമത്തിൽ കൊണ്ടുനിർത്തിയ എന്റെ പ്രിയസുഹൃത് ശരത്തിനെ എന്റെ ഹൃദയം നിറഞ്ഞ നന്ദി. കിസ്മത്ത് എന്ന സിനിമക്ക് ശേഷം വെയിൽ എന്ന ഈ സിനിമയുടെ കഥ കേൾപ്പിക്കാൻ എന്നെ വന്നു പരിചയപ്പെട്ട ആളാണ് ശരത്.കൊണ്ടുവന്ന തിരക്കഥ ഒത്തിരി പോരായ്മകൾ ഉള്ളതായിരുന്നു. തുമ്പും വാലില്ലാത്തതും ആയ ഒരു കഥ ആയിരുന്നു. ഞാൻ അഭിനയിച്ചു കൊണ്ടിരുന്ന പല സിനിമകളുടെയും ലൊക്കേഷനുകളിൽ ശരത് വന്നുകൊണ്ടിരിക്കുന്നു. അവസാനം കുമ്പളങ്ങി നൈറ്റ്സിന്റെ ലൊക്കേഷനിൽ വച്ചാണ് എകദേശ രൂപം ആയത്. അപ്പോഴേക്കും ഞങ്ങളുടെ പരിജയം സൗഹൃദ ത്തിലേക്ക് മാറിയിരുന്നു. എന്റെ ഡേറ്റ് കിട്ടിയാൽ മാത്രമേ നിർമ്മാതാവ് യെസ് പറയു എന്നും ഇല്ലെങ്കിൽ ആത്മഹത്യ ചെയേണ്ടിവരും എന്നും പറഞ്ഞു കൊണ്ടാണ് ശരത് പിന്നെ എന്നെ കാണാൻ വരുനത്. സുഹൃത്തുക്കളെ അന്തമായി വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതെനിക്ക് എന്നും വിഷമങ്ങൾ സമ്മാനിച്ചിട്ടുണ്ട്.

ഒത്തിരി സിനിമകളുടെ തിരക്കിനിടയിലും ഞാൻ ശരത് എന്ന സുഹൃത്തിന് ഞാൻ സിനിമ ചെയ്യാൻ ഡേറ്റ് കൊടുത്തു. ഈ ഇടക്ക് വെയിൽ എന്ന സിനിമയുമായി തന്നെ ബന്ധപെട്ടു ഉണ്ടായ സംഭവ വികാസങ്ങൾ നിങ്ങൾക് എല്ലാവർക്കും അറിയാമല്ലോ.എറണാകുളം പ്രെസ്സ്‌ക്ലബ്ബിൽ പ്രെസ് മീറ്റിന് പോകുന്നതിന് മുൻപ് ശരത് എന്നെ വിളിച്ചു പറഞ്ഞു എനിക്കു വേണ്ടി സംസാരിക്കാൻ ആണ് ശരത് പോകുന്നത് എന്ന്. അവിടെ ചെന്നിട്ടു നിര്മാതാവിനോട് ചേർന്ന് അവന്റെ ഭാഗം ന്യായീകരിക്കുകയാണ് ചെയ്തത്. അന്നത്തെ പ്രശ്‌നം നിർമ്മാതാക്കളുടെ സങ്കടന മലയാള സിനിമ അഥിനേതാക്കളുടെ സങ്കടന ആയ അമ്മ യുടെ സെക്രട്ടറി ബഹുമാനപ്പെട്ട ബാബു ചേട്ടന്റെ സാന്നിധ്യത്തിൽ ഒത്തുതീർപ്പാക്കി. കുർബാനി എന്ന സിനിമയുടെ നടന്നു കൊണ്ടിരുന്ന ഷെഡ്യൂൾ പൂർത്തിയാക്കിയതിനു ശേഷം വെയിൽ എന്ന ഈ സിനിമക്കുവേണ്ടി 15ദിവസം നീക്കി വെക്കണമെന്ന് ധാരണ ആയി. ഈ സിനിമയുടെ നിർമ്മാതാവ് ജോബി ജോർജ് ആണ് ഡയറക്ർ ശരത്തുമായി കൂടി ആലോചിച്ചു 15ദിവസം മതിയെന്ന് നിർമ്മാതാക്കളുടെ സംഘടനയെയും അമ്മയുടെ സെക്രട്ടറി ബഹുമാനപെട്ട ബാബു ചേട്ടനെയും അറിയിച്ചത്.

നിർമ്മാതാവ് ജോബി ജോർജ് എനിക്കെതിരെ വധഭീഷണി മുഴക്കിയിട്ടും എന്റെ മാതാപിതാക്കളെ കുറിച്ച് മോശമായി സംസാരിച്ചിട്ട് പോലും നിർമ്മാതാക്കളുടെ സംഘടനയോടും മലയാളസിനിമ അഭി നേതാക്കളുടെ സംഘടന ആയ അമ്മയോടുള്ള ബഹുമാനം മൂലമാണ് വീണ്ടും ജോബി ജോർജ് ന്റെ നിർമ്മാണത്തിലിരിക്കുന്ന ഈ സിനിമയിൽ വീണ്ടും അഭിനയിക്കാൻ ഞാൻ തയ്യാറായത്. ഈ ഒത്തുതീർപ്പ് വ്യവസ്ഥയിലെ 15ദിവസം എന്ന വ്യവസ്ഥ ആണ് പുതിയ പ്രശ്‌നങ്ങൾക്ക് തുടക്കം ആവുന്നത്. നവംബർ 11തിയതി രാവിലെ 11മണിക്ക് ശരത് എന്റെ ഉമ്മച്ചിക്ക് ഫോണിൽ മെസേജ് അയച്ചു.

ചാർട്ട് ചെയ്തത് പ്രകാരം ഇരുപതിലധികം ദിവസം വേണ്ടിവരും എന്നായിരുന്നു പുതിയ ആവശ്യം. അസോസിയേഷന്റെ തീരുമാനതിനൊപ്പം നിൽക്കാനാണ് എനിക്ക് താല്പര്യം എന്നും മറിച്ചൊരു തീരുമാനം താല്പര്യമില്ല എന്നും ഞാനറിയിച്ചു.നവംബർ 16തിയതി ലൊക്കേഷനിലെത്തിയപ്പോ കാണാൻ കഴിഞ്ഞത് മറ്റൊരു ശരത് ആയിരുന്നു. ചെറിയ കാര്യങ്ങൾക്കു വരെ പ്രശ്‌നങ്ങൾ ഉണ്ടാക്കി വലുതാക്കി കൊണ്ടിരിന്നു. എന്റെ മാനേജർ സതീഷ് ഷൂട്ടിങ് ഷെഡ്യൂളും ചാർട്ടും ആവശ്യപ്പെട്ടപ്പോൾ അവനെ എല്ലാരുടെയും മുന്നിൽ വെച്ച് മോശം വാക്കുകൾ കൊണ്ട് ശകാരിക്കുകയും ഈ സിനിമ കഴിഞ്ഞു ശെരിയാക്കാം എന്ന് ഭീഷണി മുഴക്കുകയും ചെയ്തു. ഷോട്ട് റെഡിയാണെന്നു എന്നെ വിളിച്ചു വരുത്തിയതിന് ശേഷം ആണ് അവർ ലൈറ്റ് അപ്പ് തുടങ്ങുന്നത്.

കഴിഞ്ഞ രണ്ടുദിവസങ്ങളായി ഉറങ്ങാൻ പോലും അനുവദിക്കതെ തുടർച്ചയായി ചിത്രീകരണം നടത്തുകയായിരുന്നു. ഒരു മനുഷ്യൻ ശരാശരി 8 മുതൽ 10 മണിക്കൂർ വരെ ആണ് ജോലി ചെയ്യാറുള്ളത് ഈ കഴിഞ്ഞ ദിവസങ്ങളിൽ 10 മുതൽ 16 മണിക്കുർ വരെ ആണ് ഈ സിനിമക് വേണ്ടി ഞാൻ സഹകരിച്ചു കൊണ്ടിരിക്കുന്നത്. ഒരു യുവാവിന്റെ ജീവിതത്തിലെ സംഘീര്ണമായ നാലുകാലഘട്ടങ്ങളാണ് ഞാൻ ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഞാൻ ചെയ്തു കൊണ്ടിരിക്കുന്നത് ഒരു ആർട്ട് ഫോം ആണ് അല്ലാതെ യാന്ദ്രികമായി ചെയ്യാൻ പറ്റുന്ന ഒന്നല്ല. എന്റെ മനഃസാന്നിധ്യത്തിനു ഏകാകൃതിക്കും കോട്ടം തട്ടുന്ന തരത്തിലാണ് ശരത്തിന്റെ സമീപനം.എന്നിലെ കലാകാരന് അതു സഹിക്കാവുന്നതിലും അപ്പുറമാണ്. ഈ സിനിമയുടെ അണിയറ പ്രവർത്തകർ ആസൂത്രണം ചെയ്തതിനേക്കാൾ കൂടുതൽ സീനുകൾ ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ ആയി ചെയ്തു തീർത്തിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ആയി 8 സീനുകൾ ഞാൻ ചെയ്തു തീർത്തിട്ടുണ്ട്. സംഗീർണമായ അഭിനയ മുഹൂർത്തം ആവശ്യമായ സീനുകൾ ആയിരുന്നു അതെല്ലാം.

ഇത്രയും സഹകരിച്ചു പ്രവർത്തിച്ച എന്നോട്. ഇന്നലെ രവിലെ കൂടി ശരതത് വളരെ മോശമായി ആണ് പെരുമാറിയത്. കലയും ആത്മാഭിമാനവും പണയം വെച്ചു കൊണ്ട് മുന്നോട്ടു പോകാൻ എനിക്ക് കഴിയില്ല. എനിക്കു ലഭിക്കുന്ന കഥാപാത്രങ്ങൾ എത്രയും നന്നായി ചെയ്യാൻ സാധിക്കുമോ അത്രയും നന്നായി ചെയ്യുവാൻ ശ്രമിക്കുന്ന ഒരു കലാകാരനാണ് ഞാൻ. ഈ കഴിഞ്ഞ വർഷങ്ങളിലായി ഒരുപിടി നല്ല സിനിമകളുടെ ഭാഗം ആകാൻ കഴിഞു.

ഈ സിനിമകളുടെ സംവിധായകരും നിർമ്മാതാക്കളും എന്റെ കാര്യത്തിൽ സന്തുഷ്ടരാണ് എനിക്കു ഉണ്ടായിട്ടുള്ള ഈ മാനസിക സംഘർഷം ബഹുമാനപെട്ട നിർമ്മാതാക്കളുടെ സംഘടനയിലെ ഭാരവാഹികളും ഞാനും കൂടി അംഗമായ മലയാളം സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ഭാരവാഹികളും മനസിലാക്കി എനിക്ക് വേണ്ട ശക്തമായ സഹകരണം തരണമെന്ന് അഭ്യർത്ഥിക്കുന്നു. ഞാനും നിങ്ങളിൽ ഒരുവൻ ആണ്. ഞാൻ ആരുടെയും അടിമയല്ല ഞാനും ഒരു മനുഷ്യനാണ്. 'സത്യമേവ ജയതേ'

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP