Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആറ് കിലോമീറ്റർ അകലെയുള്ള വീട്ടിൽ മൃതദേഹമെത്തിക്കാൻ ആംബുലൻസ് ആശുപത്രിയിലും പുറത്തും തേടിയിട്ടും കിട്ടിയില്ല; ആംബുലൻസ് ഉണ്ടെങ്കിലും തരാൻ നിയമം അനുവദിക്കുന്നില്ലെന്ന് ഫയർഫോഴ്‌സ്; ഒടുവിൽ മൃതദേഹം വീട്ടിലെത്തിച്ചത് പിക്കപ്പ് വാനിൽ; കടുത്ത അനാദരവ് കാട്ടിയെന്ന് വിലയിരുത്തി കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

ആറ് കിലോമീറ്റർ അകലെയുള്ള വീട്ടിൽ മൃതദേഹമെത്തിക്കാൻ ആംബുലൻസ് ആശുപത്രിയിലും പുറത്തും തേടിയിട്ടും കിട്ടിയില്ല; ആംബുലൻസ് ഉണ്ടെങ്കിലും തരാൻ നിയമം അനുവദിക്കുന്നില്ലെന്ന് ഫയർഫോഴ്‌സ്; ഒടുവിൽ മൃതദേഹം വീട്ടിലെത്തിച്ചത് പിക്കപ്പ് വാനിൽ; കടുത്ത അനാദരവ് കാട്ടിയെന്ന് വിലയിരുത്തി കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

മറുനാടൻ മലയാളി ബ്യൂറോ

 ഇടുക്കി: ചികിത്സയിലിരിക്കെ മരിച്ചയാളുടെ മൃതദേഹം പിക്കപ്പ് വാനിൽ വീട്ടിലേക്ക് എത്തിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജില്ലാ കളക്ടറും ജില്ലാ മെഡിക്കൽ ഓഫീസറും സംഭവത്തെ കുറിച്ച് അന്വേഷിച്ച് നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ആന്റണി ഡൊമനിക് ആവശ്യപ്പെട്ടു. മനഷ്യാവകാശ പ്രവർത്തകനായ ഡോ.ഗിന്നസ് മാടസ്വാമി സമർപ്പിച്ച പരാതിയെ തുടർന്നാണ് കമ്മീഷൻ കേസെടുത്തത്. മൃതദേഹത്തോട് കടുത്ത അനാദരവാണ് കാട്ടിയതെന്നും പരാതിയിൽ ഡോ.മാടസ്വാമി ചൂണ്ടിക്കാട്ടി.

ചൊവ്വാഴ്ച വൈകിട്ടാണ് പീരുമേട് താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയവേ മരിച്ച ഏലപ്പാറ സ്വദേശി രാജു(70)വിന്റെ മൃതദേഹം ആംബുലൻസ് നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ പിക്കപ് ജീപ്പിൽ അകന്ന ബന്ധുവിന്റെ വീട്ടിൽ എത്തിച്ചത്.

ആശുപത്രിയിൽ നിന്ന് 6 കിലോമീറ്റർ അകലെ പള്ളിക്കുന്ന് പുതുവലിൽ മൃതദേഹം എത്തിക്കാൻ ആംബുലൻസ് ആവശ്യപ്പെട്ടപ്പോൾ ആശുപത്രി വക ആംബുലൻസ് അപകടത്തിൽ പരുക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളജിൽ എത്തിക്കാൻ പോയി എന്ന മറുപടിയാണു നാട്ടുകാർക്കു ലഭിച്ചത്. 300 മീറ്റർ അകലെയുള്ള പീരുമേട് അഗ്നിശമനസേനാ വിഭാഗത്തിന്റെ ആംബുലൻസിന്റെ സേവനം ആവശ്യപ്പെട്ടെങ്കിലും മൃതദേഹം കൊണ്ടുപോകാൻ നൽകുന്നതിനു നിയമം അനുവദിക്കുന്നില്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. സമീപ പ്രദേശങ്ങളിൽ അന്വേഷണം നടത്തിയിട്ടും ആംബുലൻസ് കിട്ടിയില്ല.

തുടർന്ന് നാട്ടുകാർ പിക്കപ് ജീപ്പ് വരുത്തി പള്ളിക്കുന്ന് പുതുവേലിലുള്ള അകന്ന ബന്ധുവിന്റെ വീട്ടിൽ മൃതദേഹം എത്തിക്കുകയായിരുന്നു. ഒറ്റയ്ക്ക് കഴിയുകയായിരുന്ന രാജുവിനെ അവശനിലയിൽ കണ്ടതിനെ തുടർന്ന് 10 ദിവസം മുൻപ് നാട്ടുകാരാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അടുത്ത ബന്ധുക്കൾ ഇല്ലാത്ത രാജുവിന്റെ മൃതദേഹം നാട്ടുകാർ ഏറ്റെടുത്ത ശേഷം കുട്ടിക്കാനത്ത് ശ്മശാനത്തിൽ സംസ്‌കരിച്ചു.

മൃതദേഹം എത്രയും വേഗം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് ഡോക്ടർമാർ ദേഷ്യപ്പെട്ടെന്നും, മറ്റൊരു മാർഗവുമില്ലാത്തതിനാലാണ് പിക്കപ്പ് വിളിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. മേഖലയിൽ ആംബുലൻസ് കുറവെന്ന കാര്യം ആരോഗ്യവകുപ്പിനെ പലകുറി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന ആരോപണവുമായി കോൺഗ്രസും രംഗത്ത് എത്തിയിട്ടുണ്ട്.

മൂന്നാഴ്ചയോളം രാജു ചികിത്സയിലിരിക്കെ ബന്ധുക്കളാരും തിരിഞ്ഞ് നോക്കിയില്ലെന്നും മരിച്ച ശേഷം പഞ്ചായത്തിലും പൊലീസിലും അറിയിച്ചതിന് പിന്നാലെ പന്ത്രണ്ട് മണിയോടെയാണ് അവരെത്തിയതെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്. എങ്ങനെയെങ്കിലും മൃതദേഹം കൊണ്ടുപോകാം എന്ന അവരുടെ തന്നെ ഉറപ്പിലാണ് മൃതദേഹം വിട്ടു നൽകിയതെന്നും ആശുപത്രി സൂപ്രണ്ട് വിശദീകരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP