പത്ത് മിനിറ്റു നേരത്തെ പണിയല്ലേടാ ഉണ്ടായിരുന്നുള്ളൂ എന്നു നിർമ്മാതാവ്; എനിക്ക് മൂഡാകാതെ താൻ അഭിനയിക്കില്ലെന്ന് ഷെയിൻ നിഗം; ലൊക്കേഷനിൽ നൂറ് പേർ കാത്തിരിക്കുന്നില്ലേ എന്നു ചോദിച്ചപ്പോൾ എനിക്ക് വേണ്ടി ആരും കാത്തിരിക്കേണ്ടെന്ന് മറുപടി; എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ വേറെ വഴി നോക്കിക്കോളാൻ മുന്നറിയിപ്പ്; ജോബി ജോർജ്ജിനെതിരെ ഷെയിൻ നിഗത്തിനൊപ്പം നിന്നു പണി കൊടുത്ത നിർമ്മാതാവ് മഹാസുബൈറിനിട്ടും യുവനടന്റെ ഉഗ്രൻപണി; ഷെയിൻ നിഗം ഒരു കോടി പ്രതിഫലം വാങ്ങാൻ ഒരുങ്ങുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: വെയിൽ സിനിമയുടെ വിവാദത്തിന് പിന്നാലെ നടൻ ഷെയിൻ നിഗം വീണ്ടും വിവാദത്തിൽ ചാടിയ വാർത്ത ഇന്നലെ പുറത്തുവന്നിരുന്നു. ഉല്ലാസം സിനിമയുടെ നിർമ്മാതാവാണ് നടനെതിരെ പരാതിയുമായി പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചത്. ആദ്യം പറഞ്ഞുറപ്പിച്ച പ്രതിഫല തുകയിൽ നിന്നും കൂടുതൽ പണം ഷെയിൻ ആവശ്യപ്പെട്ടു എന്നതായിരുന്നു പരാതി. ഈ പരാതി പ്രഡ്യൂസേഴ്സ് അസോസിയേഷൻ പരിഗണിക്കാനിരിക്കെ ഷെയിനിനെ വെട്ടിലാക്കി മറ്റൊരു ശബ്ദരേഖ കൂടി പുറത്തുവന്നു. വെയിൽ സിനിമയുടെ വിവാദമായി മാറിയത് ഷെയിൻ മുടിവെട്ടിയതായിരുന്നു. കുർബാനി സിനിമയുടെ ഷൂട്ടിംഗിനിടെ ഷെയിൻ പ്രശ്നമുണ്ടാക്കിയ വെളിപ്പെടുത്തലാണ് ശബ്ദരേഖയുടെ രൂപത്തിൽ പുറത്തുവന്നിരിക്കുന്നത്.
വെയിൽ വിവാദത്തിൽ നിർമ്മാതാവ് ജോബി ജോർജ്ജിനെതിരെ നിലകൊണ്ട നിർമ്മാതാവാണ് മഹാസുസൈബർ. ഈ നിർമ്മാതാവിനാണ് യുവ നടൻ ഇപ്പോൾ പണി കൊടുത്തിരിക്കുന്നത്. കുർബാനി സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് പ്രശ്നമുണ്ടായത്. അടിമാലിയിൽ വെച്ചുള്ള ഷൂട്ട് പ്ലാൻ ചെയ്ത ശേഷം ഷെയിൻ നിഗത്തെ വിളിച്ചപ്പോൾ തനിക്ക് സൗകര്യമില്ലെന്നാണ് നിർമ്മാതാവ് മഹാസുബൈറിനോട് ഷെയിൻ പറയുന്നത്. അതേസമയം പത്ത് മിനിറ്റത്തെ പണിയല്ലേ ഉള്ളൂ എന്നു നിർമ്മാതാവ് പറയുമ്പോൾ എനിക്ക് മൂഡാകാതെ അഭിനയിക്കില്ലെന്നാണ് താരം തീർത്തു പറയുന്നത്. എന്നാൽ, ലൊക്കേഷനിൽ നൂറ് പേർ കാത്തിരിക്കുന്നില്ലേ എന്നു ചോദിച്ചപ്പോൾ എനിക്ക് ബുദ്ധിമുട്ടുണ്ടായിരുന്നപ്പോൾ ആരും കാത്തിരുന്നില്ലല്ലോ എന്നു നടന്റെ മറുപടി പറുയുന്നത്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ വേറെ വഴി നോക്കിക്കോളാനും മുന്നറിയിപ്പു നൽകുന്നു.
വൈകുന്നേരം അടിമാലി പ്ലാൻ ചെയ്യട്ടേ എന്നു ചോദിച്ചാണ് മഹാസുബൈർ ഷെയിനിനെ ഫോണിൽ വിളിക്കുന്നത്. എന്നാൽ, വേണ്ട പ്ലാൻ ചെയ്യേണ്ടെന്ന് ഷെയിൻ തറപ്പിച്ചു പറയുന്നു. അത് അൽപ്പം ഇമോഷണൽ, സീനല്ലേ, മരിച്ചു കിടക്കുന്ന സീനല്ലേ, അതിൽ എങ്ങനെ പെട്ടന്ന് അഭിനയിക്കും എന്നാണ് നടന്റെ ചോദ്യം. അല്ലെങ്കിൽ 11 മണിവരെ ഷൂട്ട് പ്ലാൻ ചെയ്യണമെന്നുമായി നടൻ. എടാ എന്നാൽ, അത് പകൽ സീനാണെന്ന് എന്നും മഹാസുബൈർ പറഞ്ഞപ്പോൾ നാളെ ആകട്ടെ എന്നുമാണ് നടൻ പറഞ്ഞത്.
ഇതോടെ മോനെ ഉഷാറായി ചെയ്യടാ.. എന്നായി മാഹാ സുബൈറിന്റെ ചോദ്യം. പൈസയാടാ പോകുന്നത് എന്നും പറയുന്നു. ഇതോടെ ഞാനൊരു മനുഷ്യനാണ് സുബൈർക്കാ, ഇങ്ങനെ പറയുന്നതിൽ ഒന്നു തോന്നുന്നില്ലേ എന്നും ഷെയിൻ ചോദിക്കുന്നു. പത്ത് മിനിറ്റത്തെ പണിയേ ഉള്ളൂവെന്ന് ചോദിക്കുകയും ചെയ്യുന്നു. അടിമാലിയിലേക്ക് രണ്ട് മണിക്കൂർ മാത്രമേ യാത്ര ചെയ്യേണ്ടതുള്ളൂവെന്നും മഹാ സുബൈർ പറയുമ്പോഴും ഷെയിൻ തർക്കിക്കുകയാണ് ചെയ്യുന്നത്.
കുറച്ചു സമയം മതി ഷൂട്ടിങ് തീർക്കാമെന്ന് നിർമ്മാതാവ് പറയുമ്പോഴും എനിക്ക് മൂഡാകാതെ അഭിനയിക്കില്ലെന്ന പിടിവാശിയാണ് ഷെയിൻ തുടരുന്നത്. നീ മൂഡാക്കണം എന്നായി ഇതോടെ സുബൈർ. സാധാരണ ഗതിയിൽ ഒരു ആക്ടറും എടുക്കാത്ത വിധത്തിൽ എഫേർട്ട് താൻ എടുക്കുന്നുണ്ട്, കാര്യങ്ങൾ മനസ്സിലാക്കണമെന്നും നടൻ പറയുന്നു. എനിക്ക് വേണ്ടി ആരും കാത്തു നിൽക്കേണ്ട കാര്യമില്ല. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടേൽ പിന്നീട് സംസാരിക്കാം. ഇപ്പോൾ അതിന് സമയം ഇല്ലെന്നും പറഞ്ഞ് ഷെയിൻ സംഭാഷണം കട്ടു ചെയ്യുകയായിരുന്നു.
നിർമ്മാതാവുമായി തർക്കിക്കുന്ന ഈ സംഭാഷണം കൂടി പുറത്തുവന്നതോടെ ഷെയിനിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന കാര്യം ഉറപ്പായിട്ടുണ്ട്. വെയിൽ വിവാദത്തിന് പിന്നാലെ ഷെയിൻ വിവാദത്തിൽ ചാടിയത് ഉല്ലാസം എന്ന സിനിമക്കായി കൂടുതൽ തുക പ്രതിഫലമായി ചോദിച്ചതിന്റെ പേരിലാണ്. താരം പരസ്യമായി വിലപേശൽ നടത്തുന്നതിന്റെ ശബ്ദരേഖയും പുറത്തുവന്നു. ഉല്ലാസം സിനിമയുടെ കരാർ ഒപ്പിടുന്ന സമയത്ത് 30 ലക്ഷമാണ് തീരുമാനിച്ചിരുന്നതെന്നും പിന്നീട് ഇത് 45 ലക്ഷം രൂപയായി ഷെയിൻ നിഗം കൂട്ടി ചോദിച്ചെന്നുമാണ് പരാതിയിലെ പ്രധാന കര്യം. ഉല്ലാസം സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാടിനോട് കരാർ തുകയിലും കൂടുതൽ ചോദിക്കുന്ന ശബ്ദരേഖയും ഇതോടൊപ്പം പുറത്തുവന്നതോടെ താരം ശരിക്കും വെട്ടിലായിരുന്നു.
സിനിമ പുറത്തിറങ്ങുന്ന സമയത്തെ തന്റെ സ്റ്റാർ വാല്യു പണ്ടുള്ളതിനേക്കാൾ വലുതാണെന്നും ഇനി മുതൽ 45 ലക്ഷമാണ് ചോദിക്കുന്നതെന്നുമാണ് ഷെയിൻ ശബ്ദരേഖയിൽ പറയുന്നത്. മഹാ സുബൈറിന്റെ സിനിമയിൽ 45 ലക്ഷമാണ് പ്രതിഫലം വാങ്ങുന്നത്. ഈ വർഷം ചെയ്യുന്ന രണ്ട് സിനിമ കഴിഞ്ഞാൽ 75 ലക്ഷമായി പ്രതിഫലം ഉയർത്തുമെന്നും ഷെയിൻ പറയുന്നു. അതിന് ശേഷം ഒരു കോടിയാണ് പ്രതിഫലം ചോദിക്കുക എന്നും. തന്റെ സ്റ്റാർ വാല്യു ഉയർന്നിരിക്കയാണെന്നും ഷെയിൻ വ്യക്തമാക്കുന്നു.
ഷെയിൻ നിഗം കരാർ തുകയിലും കൂടുതൽ ചോദിക്കുന്നത് വഴി സിനിമയുടെ ഡബ്ബിങ് അടക്കമുള്ള ജോലികൾ മുടങ്ങിയിരിക്കുകയാണെന്ന് ഉല്ലാസം സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഷാഫി ചെമ്മാട് പറയുന്നത്. പണം കൂടുതൽ കിട്ടിയാൽ തനിക്ക് പ്രശ്നമില്ലെന്നും ഡബ്ബിംഗിന് വരാമെന്ന് ഷെയിൻ നിഗം പറയുന്നുണ്ട്. ഇനി പണം നൽകാൻ സാധിക്കില്ലെങ്കിൽ സിനിമയുടെ മറ്റ് റൈറ്റ്സ് തനിക്ക് തന്നാൽ മതിയെന്നും ഷെയിൻ പറയുന്നുണ്ട്. സാറ്റലൈറ്റ് റൈറ്റ്സോ അങ്ങനെ എന്തെങ്കിലും മതി. ഇപ്പോൾ തനിക്കെ ഇക്കാര്യക്കെ കുറിച്ച് അറിയാം.. സിനിമയിലെ പണം തിരികെ കിട്ടുമെന്ന കാര്യം അറിയാമെന്നും ഷെയിൻ പറയുന്നു. പൈസ കിട്ടില്ല എന്നു പറയാൻ പറ്റില്ല. തന്റെ അധ്വാനം അതിലുണ്ട്. എന്റെ പേരുവെച്ച് സെല്ല് ചെയ്യുന്ന പടവുമാണെന്നും ശബ്ദരേഖയിൽ പറയുന്നു.
അടുത്ത ജനുവരിയിൽ ഒരു മീറ്റിങ് വെക്കാം. അതാണ് നല്ലതെന്നും പയ്യെ തിന്നാൽ പനയും തിന്നാം എന്നല്ലേയെന്നും ഷെയിൻ നിഗം പറയുന്നത്. അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഈ വിഷയം കാര്യമായി പരിഗണിക്കുമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതാവ് അനിൽ തോമസ് പറയുന്നത്. ഇതിന്റെ എല്ലാ വശങ്ങളും പരിഗണിക്കും. ഷെയിനിന് എതിരെ നടപടി ഉണ്ടാകുമെന്നും അനിൽ വ്യക്തമാക്കി. സിനിമിൽ ഡോപ് ടെസ്്റ്റ് പോലുള്ളതും നിർബന്ധമാക്കണമെന്നും അനിൽ പറയുന്നു.
ഉല്ലാസം സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നും ഷെയിനിനെതിരെ ഉയർന്ന മൂന്നാമത്തെ പരാതിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന കരാർ ലംഘനത്തെ തുടർന്നുള്ള പരാതി. ജോ കൈതമറ്റം, ക്രിസ്റ്റി കൈതമറ്റം എന്നീ സഹോദര നിർമ്മാതാക്കളാണ് ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ട പരാതി പ്രൊഡ്രൂസേഴ്സ് അസോസിയേഷനിൽ നൽകിയത്. റൊമാന്റിക് കോമഡി ട്രാവൽ ചിത്രമായ ഉല്ലാസം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ജീവൻ ജോജോയാണ്.
നിരവധി ഗെറ്റപ്പുകളിൽ പ്രത്യക്ഷപ്പെടേണ്ട 'വെയിൽ' സിനിമയിൽ ഷെയിൻ കാരറൊപ്പിട്ട ശേഷം തോന്നിയത് പോലെ മുടിയും താടിയും മുറിച്ചുകളഞ്ഞതിനെ തുടർന്നുണ്ടായ വിവാദത്തിന് പിന്നാലെയാണ് ഉല്ലാസം സിനിമയുമായി ബന്ധപ്പെട്ട വിവാദവും ഉണ്ടായിരിക്കുന്നത്. മുടി വെട്ടി ജ്യൂസ് കുടിക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് ചിത്രത്തിന്റെ സംവിധായകന്റെയും നിർമ്മാതാവിന്റെയും ക്ഷമ കെട്ടത്. ഷെയിൻ തന്റെതായ ന്യായങ്ങൾ നിരത്തിയെങ്കിലും അതൊന്നും നിർമ്മാതാക്കളുടെ സംഘടനയ്ക്ക് ബോധ്യമായിട്ടില്ല.
മുടി വെട്ടിയതിലൂടെ വെയിൽ സിനിമയുമായി ബന്ധപ്പെട്ട കരാറാണ് ലംഘിക്കുന്നത്. ഇതിലൂടെ പ്രതിസന്ധിയിലാകുന്നത് നിർമ്മാതാവ് ജോബി ജോർജാണ്. കന്നി സംവിധായക സംരഭത്തിന് ഇറങ്ങിയ ശരത്തും വെട്ടിലാകും. വെയിൽ എന്ന സിനിമ ഇനി പൂർത്തിയാവുക അസാധ്യമാണ്. സിനിമയുമായി സഹകരിക്കാൻ താനില്ലെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് ഷെയ്ൻ നിഗമിന്റെ ചിത്രം. അതിനിടെ മുടി ഷെയ്ൻ നിഗം വെട്ടിയെങ്കിൽ സിനിമ ചിത്രീകരണം അവസാനിപ്പിക്കുകയാണ് ഷെയ്ൻ നിഗം. സിനിമയെ പ്രതിസന്ധിയിലാക്കുന്നതാണ് നടപടി. അതുകൊണ്ട് തന്നെ സിനിമാക്കാർ ആരും ഷെയ്ൻ നിഗമിനെ പിന്തുണക്കുന്നില്ലെന്നതാണ് വസ്തുത. ഇപ്പോഴത്തെ പരാതിയോടെ ഷെയിനിന്റെ കരിയർ കൂടുതൽ പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്.
ഷെയിനിനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങുകയാണ് നിർമ്മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും മധ്യസ്ഥത വഹിച്ച കരാർ ഷെയിൻ നിഗം ലംഘിച്ചിരിക്കുകയാണ്. ഇതോടെ അമ്മയും കൈവിടുന്ന അവസ്ഥയാണുള്ളത്. കരാർ ചെയ്തിരിക്കുന്നതുമായ എല്ലാ സിനിമകളിൽ നിന്നും ഷെയിൻ നിഗത്തെ മാറ്റാൻ ആലോചിക്കുകയാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. 'അമ്മ'യും നിർമ്മാതാക്കൾക്കൊപ്പം നിൽക്കും. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യാഴാഴ്ച നടപടി പ്രഖ്യാപിക്കാനാണ് സാധ്യത. ഷെയിൻ നിഗത്തിന് വിലക്ക് ഏർപ്പെടുത്തുകയല്ല അസോസിയേഷന്റെ ലക്ഷ്യം. പല സിനിമകളുടെ നിർമ്മാതാക്കൾക്ക് തുടർച്ചയായി ബുദ്ധിമുട്ട് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ് യുവനടൻ. ഈ പശ്ചാത്തലത്തിൽ സിനിമ തടസപ്പെടുന്ന സ്ഥിതിവിശേഷവുമുണ്ട്. നിർമ്മാതാക്കൾ സ്വയം പിന്മാറുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
വെയിൽ നവംബറിൽ റിലീസ് നിശ്ചയിച്ചതാണ്, സ്ട്രീമിങ് പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമുമായി കരാറും ഉണ്ടായിരുന്നു. ചിത്രീകരണം മുടങ്ങിയതും റിലീസ് വൈകുന്നതും സിനിമയുടെ വിപണിയെ സാരമായി ബാധിക്കും. വെയിൽ കൂടാതെ മറ്റൊരു സിനിമയുടെ കാര്യത്തിലും ഷെയിനിനെതിരെ നിർമ്മാതാവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ സമീപിച്ചിരുന്നു. ഷെയിൻ മുടി വെട്ടി വെല്ലുവിളിച്ചിരിക്കുന്നത് സംഘടനയെ ആണെന്നാണ് ഇവർ വിലയിരുത്തുന്നത്.
ഷെയിൻ നിലവിൽ അഭിനയിക്കുന്നതും ഇനി ചിത്രീകരിക്കാനിരിക്കുന്നതുമായ സിനിമകൾ നിർത്തിവയ്ക്കാൻ നിർമ്മാതാക്കളോട് സംഘടന ആവശ്യപ്പെടുമെന്നാണ് സൂചന. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യാഴാഴ്ച യോഗം ചേരുന്നുണ്ട്. വെയിൽ സിനിമയുടെ ചിത്രീകരണത്തിന് 24 ദിവസം ഇനിയും വേണമെന്നും ഇതിൽ അഞ്ച് ദിവസം അഭിനയിച്ചെന്നും മാനസികമായ പീഡനമാണ് ലൊക്കേഷനിൽ നേരിട്ടതെന്നുമാണ് ഷെയിൻ വിവാദങ്ങളോട് പ്രതികരിച്ചത്. ഷെയിൻ സഹകരിക്കാത്തത് മൂലം സിനിമ മുടങ്ങുന്ന സാഹചര്യമാണെന്നാണ് സംവിധായകൻ ശരത് പറഞ്ഞത്.
നേരത്തെ നിർമ്മാതാവ് ജോബി ജോർജുമായുള്ള ഭിന്നതയിൽ പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഷെയ്ൻ വീണ്ടും വെയിലിൽ അഭിനയിക്കാൻ തുടങ്ങിയത്. എന്നാൽ സിനിമയിൽ തിരികെ എത്തിയ ഷെയ്നിനെ പുലർച്ചെ രണ്ടര മണിവരെ നിർബന്ധിപ്പിച്ച് അഭിനയിപ്പിച്ചെന്നും സെറ്റിൽ നിന്നും മാനസികമായി തകർന്നാണ് താരം തിരികെ എത്തിയതെന്നും താരത്തിന്റെ മാനേജർ പറഞ്ഞിരുന്നു. ഇതിനിടയ്ക്ക് ഷെയ്ൻ സംവിധായകൻ ശരത്തിന് അയച്ചെന്ന് പറയുന്ന ഒരു വോയിസ്ക്ലിപ്പും പ്രചരിക്കുന്നുണ്ട്. ഇതോടെ വിഷയം എല്ലാ സീമകളും കടന്ന് മുന്നോട്ട് പോയി. ശരത് മേനോനെ സൂക്ഷിക്കണം എന്നാണ് ഷെയ്ൻ പറയുന്നത്. ഒരാൾക്ക് പരിചയപ്പെടാൻ പറ്റുന്നതിൽ വെച്ച് ഏറ്റവും വൃത്തികെട്ടവനാണ് ശരത് മേനോനെന്നും ഷെയ്ൻ പറയുന്നു. ഇതിന് പിന്നാലെയാണ് മുടി മുറിക്കൽ.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്