Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദ്യം കാണുന്നത് യുവതിയുടെ കയ്യിൽ പിടിച്ചു നിലത്തുകൂടി വലിച്ചിഴച്ചു കൊണ്ടു പോകുന്നത്; കൈ ഉയർത്തിയപ്പോൾ മറുകൈയിൽ ഉണ്ടായിരുന്ന തൂമ്പ കൊണ്ട് തലയ്ക്ക് ആദ്യ പ്രഹരം; കുറച്ചുകൂടി വലിച്ചു കൊണ്ടുപോയ ശേഷം വീണ്ടും തലയ്ക്കടിച്ചു; അബോധാവസ്ഥയിലാക്കി വസ്ത്രങ്ങൾ വലിച്ചുകീറി എറിഞ്ഞു പൂർണനഗ്നയാക്കിയ ശേഷം അതിക്രൂര ബലാത്സംഗം; കാമവെറി തീർത്ത നരാധമൻ സ്ഥലം വിടുമ്പോൾ കണ്ണിലുടക്കിയ സിസി ടി വി ക്യാമറയും തല്ലിപ്പൊളിച്ചു; ഉമർ അലിയുടെ ക്രൂരതയുടെ ദൃശ്യങ്ങൾ കണ്ട് തലമരവിച്ച് പൊലീസുകാരും

ആദ്യം കാണുന്നത് യുവതിയുടെ കയ്യിൽ പിടിച്ചു നിലത്തുകൂടി വലിച്ചിഴച്ചു കൊണ്ടു പോകുന്നത്; കൈ ഉയർത്തിയപ്പോൾ മറുകൈയിൽ ഉണ്ടായിരുന്ന തൂമ്പ കൊണ്ട് തലയ്ക്ക് ആദ്യ പ്രഹരം; കുറച്ചുകൂടി വലിച്ചു കൊണ്ടുപോയ ശേഷം വീണ്ടും തലയ്ക്കടിച്ചു; അബോധാവസ്ഥയിലാക്കി വസ്ത്രങ്ങൾ വലിച്ചുകീറി എറിഞ്ഞു പൂർണനഗ്നയാക്കിയ ശേഷം അതിക്രൂര ബലാത്സംഗം; കാമവെറി തീർത്ത നരാധമൻ സ്ഥലം വിടുമ്പോൾ കണ്ണിലുടക്കിയ സിസി ടി വി ക്യാമറയും തല്ലിപ്പൊളിച്ചു; ഉമർ അലിയുടെ ക്രൂരതയുടെ ദൃശ്യങ്ങൾ കണ്ട് തലമരവിച്ച് പൊലീസുകാരും

പ്രകാശ് ചന്ദ്രശേഖർ

പെരുമ്പാവൂർ: പെരുമ്പാവൂരിൽ ദീപ എന്ന യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം മലയാളികളെ നടുക്കുന്നതാണ്. ഉമർ അലിയെന്ന നരാധമൻ അതിക്രൂരമായാണ് യുവതിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇതര സംസ്ഥാനക്കാരനായ പ്രതി അറസ്റ്റിലായത് സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. ഈ സിസി ടിവി ദൃശ്യങ്ങളിൽ ഉള്ളത് അതിക്രൂരമായ രംഗങ്ങളാണ്. യുവതിയെ വലിച്ചിഴച്ചു കൊണ്ടുപോയ ശേഷം തുമ്പയ്ക്ക് അടിച്ച് അബോധാവസ്ഥയിലാക്കിയ ശേഷമാണ് പീഡനം നടന്നത്.

സിസി ടിവി ദൃശ്യങ്ങളിൽ ആദ്യം കാണുന്നത് യുവതിയെ കയ്യിൽ പിടിച്ച് നിലത്തുകൂടി വലിച്ചുകൊണ്ട് നീങ്ങുന്നതാണ്. ഇതേസമയം കൈയുയർത്തിയപ്പോൾ മറുകൈയിലുണ്ടായിരുന്ന കൈകോട്ടു കൊണ്ട് യുവതിയുടെ തലയ്ക്ക് ആദ്യ പ്രഹരിക്കുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. അൽപ്പദൂരം കൂടി വലിച്ചുകൊണ്ട് പോയ ശേഷം വീണ്ടും തലയ്ക്കടിക്കുകയായിരുന്നു ഇയാൾ ചെയ്തത്. തുടർന്ന് വസ്ത്രങ്ങൾ വലിച്ചുകീറി ദൂരെയെറിഞ്ഞ ശേഷം രക്തമൊലിച്ചിറങ്ങുന്ന ശരീരത്തിൽ അതിക്രൂരമായ ലൈംഗിക വേഴ്‌ച്ച നടത്തിയത്. അരമണിക്കൂറോളം സമയം അവശയായ യുവതിയുടെ ശരീരത്തിൽ കാമദാഹം തീർത്ത നരാധമൻ സ്ഥലം വിടുമ്പോൾ കണ്ണിൽ കണ്ട സി സി ടി വി ക്യാമറയും തല്ലിപ്പൊളിക്കുന്നത് സിസി ടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

മരിച്ചു എന്നുറപ്പായതോടെ യുവതിയുടെ മുഖം വികൃതമാക്കാനും പ്രതി ശ്രമിച്ചു. ഇത് മുഖം വികൃതമാക്കിയത് ആളെ തിരിച്ചറിയാതിരിക്കാനാണെന്നു പൊലീസ് സംശയിക്കുന്നു. അറസ്റ്റിലായ ഇതര സംസ്ഥാന തൊഴിലാളി ഉമർ അലി കഞ്ചാവടക്കമുള്ള മയക്കുമരുന്നുകൾ നിരന്തരം ഉപയോഗിക്കുന്നയാളാണ്. സി.സി. ടിവി ദൃശ്യങ്ങളിൽ നിന്നാണു മരിച്ച യുവതി ആരെന്നും പ്രതി അസം സ്വദേശിയായ ഉമർ അലിയാണെന്നും പൊലീസ് തിരിച്ചറിഞ്ഞത്. ഇയാൾ ചോദ്യം ചെയ്യലുമായി സഹകരിക്കാത്തത പൊലീസിന് തലവേദന ഉണ്ടാക്കുന്നുണ്ട്.

കൊല്ലപ്പെട്ടതു നാടോടി യുവതിയാണെന്നായിരുന്നു ആദ്യം പൊലീസിന്റെ സംശയിച്ചത്. പിന്നീടു നടത്തിയ അന്വേഷണത്തിലാണു നാട്ടുകാരിയാണെന്നു തിരിച്ചറിഞ്ഞത്. ചൊവ്വാഴ്ച രാത്രി ഒന്നരയോടെയാണു സംഭവം. ഹോട്ടലിന്റെ വശത്തുള്ള മറവിൽവച്ചാണ് യുവതിയെ ബലാത്സംഗത്തിനിരയാക്കിയത്. പൂർണനഗ്നമായ രീതിയിലായിരുന്നു മൃതദേഹം. യുവതിയെ ക്രൂരമായി ആക്രമിച്ച് ബലാത്സംഗം ചെയ്യുകയും തുടർന്ന് തന്റെ തൊഴിൽ ഉപകരണമായ തൂമ്പയെ ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപാാതകം നടത്തിയെന്നുമാണ് പ്രതിയുടെ മൊഴി.

തൂമ്പ കൊണ്ടു തലയിലും ശരീരത്തിലും മുറിവേറ്റ പാടുകളോടെയാണു മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ നിരവധി മുറിവുകളും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ അഞ്ചരയോടെ ഹോട്ടലിൽ പാലുമായെത്തിയ ആളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് ജീവനക്കാരെ വിവരം അറിയിച്ചു. ഇവരാണ് പൊലീസിൽ അറിയിച്ചത്. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പൊലീസ് സർജൻ പോസ്റ്റ്മോർട്ടം ചെയ്തു. സമീപത്തെ കടയിലെ സി.സി.ടിവി ദൃശ്യങ്ങളാലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഒളിവിൽ പോകാൻ ശ്രമിച്ച ഉമർ അലിയെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയത്.

പുലർച്ചെ ഹോട്ടൽ തുറക്കാനെത്തിയ ജീവനക്കാരനാണ് മൃതദേഹം ആദ്യം കാണുന്നത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയും സി സി ടി വി ദൃശ്യത്തിൽ കാണുന്ന അക്രമിയുടെ രൂപത്തോട് എല്ലാതരത്തിലും സാദൃശ്യമുള്ള ആസാം സ്വദേശി ഉമർ അലിയെ 6 മണിയോടെ നഗരത്തിൽ നിന്നും പിടികൂടുകയും ചെയ്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം നിഷേധിച്ചെങ്കിലും വിരലടയാളവും ദേഹത്തെ രക്തതക്കറയും പരിശോധിച്ചതിൽ നിന്നും കുറ്റവാളി ഇയാൾ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ച.  ഇയാളുടെ നാട്ടിൽ ഇപ്പോൾ മറ്റൊരു കേസന്വേഷണവുമായി തങ്ങിയിട്ടുള്ള കേരള പൊലീസ് സംഘം അവിടുത്തെ പൊലീസുമായി ബന്ധപ്പെട്ട് ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. 

പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കയാണ്. പെരുമ്പാവൂർ ഡിവൈ.എസ്‌പി: കെ. ബിജുമോൻ, കാലടി ഇൻസ്പെക്ടർ ടി.ആർ. സന്തോഷ്, പെരുമ്പാവൂർ എസ്‌ഐ. ബേസിൽ തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെപിടികൂടിയത്. ഇയാളുടെ വിലാസം വ്യാജമാണോയെന്നു സംശയമുണ്ട്. മറ്റൊരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അസമിലുള്ള പെരുമ്പാവൂർ പൊലീസ് ഉമർ അലിയുടെ വിലാസത്തിലെത്തി അന്വേഷിക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP