കിതാബിന് ശേഷം വിവാദമായി 'ദേശി'; കിതാബിനെതിരെ രംഗത്തെത്തിയത് പോപ്പുലർ ഫ്രണ്ടെങ്കിൽ ദേശിക്കെതിരെ ഉറഞ്ഞു തുള്ളി ഹിന്ദു ഐക്യവേദി; നാടകത്തിന് അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ടവരിൽ ശശികല ടീച്ചറും; വെല്ലുവിളികളെ നേരിട്ട് സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിച്ച നാടകത്തിന് മികച്ച പ്രതികരണം; ചിത്രീകരിച്ചത് പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാതെ പോകുന്നവരുടെ ജീവിതാവസ്ഥകൾ; വിഷയം കത്തിക്കാൻ പ്രവർത്തിച്ചത് മറ്റൊരു സ്കൂൾ അധികൃതരെന്നും ആക്ഷേപം; നാടകത്തെക്കുറിച്ച് പ്രതികരിക്കാതെ ദേശി സംവിധായകൻ
കെ വി നിരഞ്ജൻ
കാഞ്ഞങ്ങാട്: കഴിഞ്ഞ വർഷം കോഴിക്കോട് മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച കിതാബ് എന്ന നാടകത്തിനെതിരെ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള ഇസ്ലാമിക സംഘടനകൾ ഉറഞ്ഞു തുള്ളിയത് കേരളം കണ്ടതാണ്. പ്രതിഷേധത്തെ തുടർന്ന് റഫീഖ് മംഗലശ്ശേരി സംവിധാനം ചെയ്ത ഈ നാടകത്തിന് സംസ്ഥാന കലോത്സവത്തിലേക്കുള്ള പ്രവേശനവും നഷ്ടപ്പെട്ടു. സമാനമായ അവസ്ഥയാണ് 'ദേശി' എന്ന നാടകത്തിനും ഉണ്ടായത്. കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂളിന്റെ ഈ നാടകത്തിനെതിരെ രംഗത്ത് വന്നത് ഹിന്ദു ഐക്യവേദിയാണ്. നാടകം സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹിന്ദു ഐക്യവേദിയുടെ പോസ്റ്ററുകൾ നിറഞ്ഞ കാഞ്ഞങ്ങാട് തന്നെ, നിറഞ്ഞ സദസ്സിൽ ദേശി അവതരിപ്പിക്കപ്പെട്ടു. സംസ്ഥാന സ്കുൾ കലോത്സവത്തിലെ നാടക ആരാധകർ സഹർഷമാണ് ഈ നാടകത്തെ സ്വീകരിച്ചത്.
അതിർത്തിഗ്രാമങ്ങളിൽ മതിയായ രേഖകളില്ലാത്തതിന്റെ പേരിൽ ഇന്ത്യക്കാരല്ലാതായിപ്പോകുന്ന ഒരു ജനതയുടെ നിസ്സഹായാവസ്ഥ അനുഭവിപ്പിക്കുന്നു ഈ നാടകം. പൗരത്വ രജിസ്റ്ററിൽ ഉൾപ്പെടാതെ പോകുന്ന കഥാപാത്രങ്ങളുടെ ജീവിതാവസ്ഥകൾ മികവുറ്റ രീതിയിൽ അവതരിപ്പിച്ചാണ് ദേശി പ്രേക്ഷകരുടെ പ്രിയം നേടിയത്. രാജ്യത്തിന്റെ മതേതര സ്വഭാവത്തിനും അഖണ്ഡതയ്ക്കും എതിരായതിനാൽ സംസ്ഥാന കലോത്സവത്തിൽ നാടകം പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹിന്ദു ഐക്യവേദി രംഗത്ത് വന്നിരുന്നത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, സാംസ്കാരിക വകുപ്പ് മന്ത്രി, വിദ്യാഭ്യാസ വ കുപ്പ് മന്ത്രി എന്നിവർക്ക് സംഘടന പരാതി നൽകുകയും ചെയ്തു. എന്നാൽ എതിർപ്പുകളെയും വെല്ലുവിളികളെയും സധൈര്യം നേരിട്ടാണ് കൗമാര കലാകാരന്മാർ നാടകത്തിലൂടെ മറുപടി നൽകിയത്. ദേശി എന്ന നാടകത്തിന് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ അവതരണാനുമതി നൽകരുതെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല ടീച്ചറും ആവശ്യപ്പെട്ടിരുന്നു.
ചില സാങ്കേതികതകളുടെ പേരിൽ പൗരത്വ പട്ടികയിൽ പെടാതെ പോകുമോ എന്ന ആശങ്ക നെഞ്ചിലേറ്റുന്ന കഥാപാത്രങ്ങളുടെ ജീവിതമാണ് ദേശി. അസമിലെ ഒരു ഗ്രാമത്തിലെ നിഷ്കളങ്കവും സംഗീതസാന്ദ്രവുമായ സാധാരണ ജീവിതത്തിലേക്ക് പൗരത്വനിർണയമെന്ന ഇടിത്തീ വന്നുപതിക്കുന്നു. അതുവരെ മതങ്ങളുടെ വേർതിരിവുകൾക്കപ്പുറം നിർമലമായ പ്രണയവും സഹവർത്തിത്വവും സഹിഷ്ണുതയും അനുവർത്തിച്ചുപോരുന്ന ജനമനസ്സുകളിൽ കടുത്ത വിഭാഗീയത വളർത്തുന്നത് അധികാരകേന്ദ്രങ്ങൾ തന്നെയാണെന്ന് നാടകം പറയുന്നു. ആസാമീസ് അതിർത്തി ഗ്രാമത്തിൽ താമസിക്കുന്ന അൻവറുള്ള എന്ന ദേശീയ ബോധമുള്ള കഥപാത്രത്തിന്റെയും കുടുംബത്തിന്റേയും കഥ കൂടിയാണിത്. അൻവറുള്ളയുടെ പിതാവ് സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്നു. പ്രളയത്തിൽ നഷ്ടപ്പെട്ടു പോയ ആധാർ കാർഡും വോട്ടർ ഐഡിയും വീണ്ടെടുക്കാനാകാതെ വിഷമിക്കുന്ന സാധാരണ മനുഷ്യരുടെ കഥയാണ് നാടകം പറയുന്നത്. അൻവറുള്ളയുടെ എന്ന കഥാപാത്രത്തിന്റെ മകളും രൺവീർ എന്ന ഹിന്ദുവായ യുവാവും തമ്മിലുള്ള പ്രണയവും നാടകം പറയുന്നുണ്ട്. അൻവറുള്ളയുടെ മകളെ ഒരു ഹിന്ദുവായ എംഎൽഎ ബലാത്സംഗം ചെയ്യുന്നുണ്ട്. ഇതെല്ലാം ഹിന്ദുക്കളെ അപമാനിക്കുന്നതും ബിജെപിയെ ഉദ്ദേശിച്ച് രൂപപ്പെടുത്തിയതുമാണെന്നാണ് സംഘപരിവാർ സംഘടനകളുടെ ആക്ഷേപം. വരേണ്യവർഗം ബലാൽക്കാരം ചെയ്തുകൊന്നുതള്ളുന്ന വടക്കേ ഇന്ത്യയിലെ പെൺകുട്ടികളിൽ ഒരാൾമാത്രമാണ് ഈ നാടകത്തിലെ അൻവറുള്ളയുടെ മകൾ. കൊലചെയ്യപ്പെട്ട മകളുടെ മൃതശരീരം സ്വന്തം സൈക്കളിൽ ചേർത്തുകെട്ടി അഭയാർഥിപ്രയാണത്തിനു തൊട്ടുമുമ്പ് അൻവറുള്ള പറയുന്നു, 'ഇന്ത്യ എന്റെ രാജ്യമായിരുന്നു'.
രാഷ്ട്രീയ പാർട്ടികളേയോ മത-സാമുദായിക സംഘടനകളെയോ ഒന്നും നാടകത്തിൽ പരാമർശിക്കുന്നില്ലെന്ന് നാടകത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. സാങ്കേതിക പ്രശ്നങ്ങൾ കാരണം പൗരത്വ രജിസ്റ്ററിൽ പെടാതെ പോകുന്ന നിസ്സഹായരായ ജീവിതങ്ങളുടെ ദുരവസ്ഥ മാത്രമാണ് നാടകത്തിലൂടെ പറയുന്നതെന്നും അവർ വ്യക്തമാക്കുന്നു. കെ പി എ സിയുടെ നിരവധി നാടകങ്ങൾ രചിച്ച സുരേഷ് ബാബു ശ്രീസ്ഥയാണ് നാടകം രചിച്ചിരിക്കുന്നത്. ഇതേ സമയം നാടകത്തെക്കുറിച്ച് പ്രതികരിക്കാൻ സംവിധായകൻ തയ്യാറായില്ല. സർക്കാർ ഉദ്യോഗസ്ഥനായതുകൊണ്ട് തനിക്ക് പ്രശ്നമുണ്ടാവുമെന്ന് ഭയന്നാണ് സംവിധായകൻ മൗനം പാലിക്കുന്നത്.
ഇതേ സമയം നാടകം വിവാദമാക്കിയതിന് പിന്നിൽ മറ്റൊരു സ്കൂളിലെ ചിലർക്ക് പങ്കുണ്ടെന്നാണ് അറിയുവാൻ കഴിയുന്നത്. മറ്റൊരു വിദ്യാലയം പ്രശസ്ത ചലച്ചിത്ര സംവിധായകനെകൊണ്ടുവന്ന് മൂന്നര ലക്ഷത്തോളം രൂപ ചെലവഴിച്ച് ഒരു നാടകം രൂപപ്പെടുത്തിയിരുന്നു. എന്നാൽ ജില്ലയിൽ ദേശി ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ ഈ നാടകം പിന്നോക്കം പോയി.ഇതോടെ ഒരു അദ്ധ്യാപകൻ ദേശി നാടകം ഹിന്ദു വിരുദ്ധമാണ് എന്നെല്ലാം പറഞ്ഞ് ഹിന്ദു ഐക്യവേദിയെ സമീപിക്കുകയും അവരെക്കൊണ്ട് നാടകത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയുമായിരുന്നെന്നാണ് ചിലർ വ്യക്തമാക്കുന്നത്. ഹിന്ദു ഐക്യവേദിക്കാർ ഈ നാടകം കണ്ടിട്ടില്ലെന്നും കണ്ടവർക്ക് നാടകത്തിന്റെ അന്തസത്ത മനസ്സിലായിട്ടുമില്ലെന്നും ഇവർ പറയുന്നു. അവരെ ഹിന്ദു വിരുദ്ധമെന്ന് പറഞ്ഞ് പ്രകോപിപ്പിച്ച് നാടകത്തിനെതിരെ രംഗത്തിറക്കുകയായിരുന്നു ഈ അദ്ധ്യാപകൻ ചെയ്തതെന്നും ആക്ഷേപമുണ്ട്.
Stories you may Like
- റഫീഖ് മംഗലശ്ശേരി സ്കുൾ നാടകവേദിയിൽ നിന്ന് പിന്മാറുന്നു
- കേരളത്തിലെ ആവിഷ്ക്കാര സ്വാതന്ത്ര്യ നാടകങ്ങളുടെ കഥ
- പോപ്പുലർ ഫ്രണ്ട് നേതാവ് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങി
- സച്ചിദാനന്ദന്റെ വൺസൈഡ് നവോത്ഥാനവാദത്തെ ട്രോളി സോഷ്യൽ മീഡിയ
- പോപ്പുലർ ഫ്രണ്ട് കേന്ദ്രം കണ്ടുകെട്ടിയത് സംസ്ഥാന സർക്കാരിന്റെ മുഖത്തേറ്റ പ്രഹരം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍