ബോർഡിന് പ്രധാനം ആചാര സംരക്ഷണം തന്നെ... ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ എസ് എസ് ആസ്ഥാനത്ത് എത്തിയത് ഈ ഉറപ്പ് നൽകാൻ; വിശ്വാസികൾക്ക് അനുഗണമായ രീതിയിൽ ശബരിമല തീർത്ഥാടനം തുടരുമെന്നും വിശദീകരണം; ആക്ടിവിസ്റ്റുകളെ പിന്തുണക്കില്ലെന്നും എൻ വാസു; വട്ടിയൂർക്കാവിലെ കേസ് പിൻവലിക്കലിന് ശേഷം ദൂതനെ പെരുന്നയിലേക്ക് അയച്ച് സിപിഎം; സുകുമാരൻ നായരെ കണ്ട് എല്ലാം ശരിയാക്കാമെന്ന് ഉറപ്പ് നൽകി തിരുവിതാകൂർ ദേവസ്വം ബോർഡിന്റെ മലക്കം മറിച്ചിൽ
മറുനാടൻ മലയാളി ബ്യൂറോ
പെരുന്ന: തെറ്റുകൾ ചെയ്യില്ലെന്ന് ബോധ്യപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റെ എൻ വാസു എൻ എസ് എസ് ആസ്ഥാനത്ത് എത്തി. കഴിഞ്ഞ ദിവസമാണ് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരെ കാണാൻ വാസു എത്തിയത്. ആചാര സംരക്ഷണത്തിന് തന്നെയാകും ബോർഡ് പ്രാധാന്യം നൽകുകയെന്ന് സുകുമാരൻ നായരെ വാസു അറിയിച്ചതായാണ് സൂചന. യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതി ഇനി നിലപാട് ചോദിച്ചാൽ വിശ്വാസികൾക്ക് ഒപ്പം നിന്നുള്ള മറപടി നൽകുമെന്നും വിശദീകരിച്ചു. ശബരിമലയിൽ യുവതി പ്രവേശനത്തിന് അവസരമൊരുക്കിയത് കഴിഞ്ഞ തവണ ദേവസ്വം കമ്മീഷണറായിരുന്ന താനാണെന്ന വാദം തെറ്റാണെന്നും പറഞ്ഞു. തെറ്റിധാരണയാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്നും സുകുമാരൻ നായരെ വാസു അറിയിച്ചതായാണ് സൂചന. പ്രശ്നങ്ങൾക്ക് കാരണം സുപ്രീംകോടതി വിധി നടപ്പിലാക്കേണ്ട ബാധ്യത സർക്കാരിനുണ്ടായതു കൊണ്ടാണെന്നും വിശദീകരിച്ചു.
ശബരിമലയിലെ യുവതി പ്രവേശനത്തിലൂടെ സിപിഎമ്മും എൻഎസ് എസും രണ്ട് വഴിക്ക് പോയിരുന്നു. നിരന്തരം ആക്രമിക്കുന്ന പ്രസ്താവനയാണ് സിപിഎമ്മും എൻ എസ് എസും നടത്തിയത്. എന്നാൽ ആചാര സംരക്ഷണത്തിൽ മാത്രമാണ് തങ്ങൾക്ക് സർക്കാരുമായും സിപിഎമ്മുമായും ആശയ ഭിന്നതയുള്ളൂവെന്ന് എൻ എസ് എസ് വ്യക്തമാക്കി. ലോക്സഭയിൽ എല്ലാ അർത്ഥത്തിലും എൻ എസ് എസ് ഇടതുപക്ഷത്തെ കൈവിട്ടു. ഉപതെരഞ്ഞെടുപ്പിൽ പരസ്യ നിലപാടും എടുത്തു. എന്നാൽ വട്ടിയൂർക്കാവിൽ അടക്കം ഇത് വിലപ്പോയില്ല. ഇതിനിടെ എൻ എസ് എസിനെതിരെ സിപിഎം നൽകിയ പരാതികൾ ചർച്ചയായി. ഈയിടെ ഈ പരാതികൾ സിപിഎം പിൻവലിച്ചു. ഇതിന് ശേഷമാണ് ദേവസ്വം ബോർഡ് പ്രസിഡന്റായ വാസു പെരുന്നയിൽ എത്തിയത്. എൻ എസ് എസ് താൽപ്പര്യത്തിന് വിരുദ്ധമായാണ് വാസുവിനെ ദേവസ്വം ബോർഡ് പ്രസിഡന്റാക്കിയതെന്നും അഭ്യൂഹമുണ്ടായിരുന്നു. അങ്ങനെ ഒന്നില്ലെന്ന് സുകുമാരൻ നായരെ ബോധ്യപ്പെടുത്താൻ കൂടിയാണ് വാസു കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലൂടെ ശ്രമിച്ചത്.
സിപിഎമ്മിനോട് എൻ എസ് എസിനെ അടുപ്പിക്കാനുള്ള ദൗത്യമാണ് വാസു ഏറ്റെടുത്തതെന്നും സൂചനയുണ്ട്. എന്നാൽ തന്നെ വന്നു കണ്ട വാസുവിനോട് എൻ എസ് എസ് ജനറൽ സെക്രട്ടറി കരുതലോടെ മാത്രമാണ് പ്രതികരിച്ചത്. പതിവ് സന്ദർശനത്തിന് അപ്പുറം ഒരു പ്രാധാന്യവും നൽകിയില്ല. വിശ്വാസ സംരക്ഷണത്തിന് മുന്നിൽ നിൽക്കണ്ടത് ദേവസ്വം ബോർഡാണെന്ന സന്ദേശവും നൽകി. ഇതെല്ലാം അംഗീകരിച്ചാണ് വാസു പെരുന്നയിൽ നിന്ന് മടങ്ങിയത്. ദേവസ്വം ബോർഡ് പ്രസിഡന്റായപ്പോൾ തന്നെ വാസു പലപ്പോഴും പെരുന്നയിൽ എത്തി ജനറൽ സെക്രട്ടറിയെ കാണാൻ സമയം ചോദിച്ചിരുന്നു. ആദ്യമെല്ലാം അത് നിഷേധിച്ചു. ഒടുവിൽ സുകുമാരൻ നായർ അനുവദിക്കുകയും ചെയ്തു. ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിന് പൊലീസും ദേവസ്വം ബോർഡും തയ്യാറായ സാഹചര്യത്തിലാണ് ഇത്. തൃപ്തി ദേശായിയെ കൊച്ചിയിൽ നിന്ന് തന്നെ മടക്കി അയച്ച സാഹചര്യത്തിൽ കൂടിയാണ് വാസുവിന് പെരുന്ന സന്ദർശനത്തിനുള്ള പച്ചക്കൊടി കിട്ടിയത്.
വിശ്വാസികൾക്ക് അനുഗുണമായ രീതിയിൽ ശബരിമല തീർത്ഥാടനം തുടരുന്നതിനു തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും സഹകരിക്കണമെന്നു എൻ എസ് എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായതുപോലുള്ള അനിഷ്ട സംഭവങ്ങൾക്ക് ഇട നൽകാതിരിക്കാനും ശ്രമം വേണം. എൻഎസ്എസ് മുഖപത്രമായ സർവീസിന്റെ എഡിറ്റോറിയലിലാണു ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ നിലപാടു വ്യക്തമാക്കിയിരുന്നത്. ശബരിമലയിൽ യുവതികൾക്കു പ്രവേശനം അനുവദിച്ച വിധി ഏഴംഗ ബെഞ്ചിന്റെ പരിഗണനയ്ക്കു വിടാനുള്ള സുപ്രീം കോടതി തീരുമാനം വിശ്വാസത്തിന്റെയും വിശ്വാസി സമൂഹത്തിന്റെയും വിജയമാണ്. കേസ് ഏഴംഗ ബെഞ്ചിന്റെ പരിഗണനയിൽ വരുമ്പോഴും വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാൻ വേണ്ടിയുള്ള എൻഎസ്എസിന്റെ ഉറച്ച നിലപാട് തുടർന്നുള്ള നടപടികളിലുമുണ്ടാകും. അന്തിമഫലവും വിശ്വാസികൾക്ക് അനുകൂലമാകുമെന്നാണു കരുതുന്നതെന്നും സുകുമാരൻ നായർ വിശദീകരിച്ചിരുന്നു.
യുവതീപ്രവേശം അനുവദിച്ച വിധി വന്നപ്പോൾ സംസ്ഥാന സർക്കാരും ദേവസ്വം ബോർഡും വിധി നടപ്പാക്കാൻ തിടുക്കത്തിൽ നടപടികൾ സ്വീകരിച്ചതാണു പ്രശ്നങ്ങൾക്കു വഴിവച്ചത്. ഈശ്വരവിശ്വാസവും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കുക എന്നതാണ് എൻഎസ്എസിന്റെ പ്രഖ്യാപിതനയം. അതിനു വേണ്ടിയാണു ജാതി-മത-രാഷ്ട്രീയ ഭേദമില്ലാതെ വിശ്വാസികളോടൊപ്പം പങ്കുചേർന്നത്. 2018 ഒക്ടോബർ 2 മുതൽ നാമജപഘോഷയാത്ര ആദ്യഘട്ടമായി താലൂക്കുതലത്തിൽ നടത്തി. എൻഎസ്എസ് പതാകാദിനത്തിൽ കരയോഗമന്ദിരങ്ങളിൽ പതാക ഉയർത്തിയ ശേഷം, അയ്യപ്പന്റെ ചിത്രത്തിനു മുന്നിൽ നിലവിളക്കു കൊളുത്തി വിശ്വാസസംരക്ഷണ നാമജപം നടത്തി. പുനഃപരിശോധനാ ഹർജി സുപ്രീം കോടതി പരിഗണിച്ച 2018 നവംബർ 13ന് ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കണമെന്ന പ്രാർത്ഥനയുമായി ക്ഷേത്രങ്ങളിൽ വഴിപാടുകളും ഭവനങ്ങളിൽ അയ്യപ്പനാമജപവും നടത്തി. എൻഎസ്എസിനു വേണ്ടി മുൻ അറ്റോർണി ജനറലും സീനിയർ അഭിഭാഷകനുമായ കെ.പരാശരൻ മുഖേന പുനഃപരിശോധനാ ഹർജിയും ഫയൽ ചെയ്തകാര്യവും എൻ എസ് എസ് ചർച്ചയാക്കിയിരുന്നു. ഈ നിലപാട് അംഗീകരിക്കുന്ന ആരുമായും എൻ എസ് എസ് സഹകരിക്കും. ഈ സന്ദേശത്തോടെയാണ് വാസുവിനേയും ജനറൽ സെക്രട്ടറി കണ്ടത്.
സംവരണേതര ഹൈന്ദവ സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ദേവസ്വം ബോർഡ് നിയമനങ്ങളിൽ 10 ശതമാനം സംവരണം നിലവിൽ വന്നെന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ പ്രസ്താവനയിൽ അവ്യക്തതയുണ്ടെന്ന് ആശങ്ക പരിഹിക്കുമെന്നും വാസു ഉറപ്പ് നൽകിയിട്ടുണ്ട്. സംവരണേതര സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകാൻ തീരുമാനിച്ചു എന്നറിഞ്ഞപ്പോൾതന്നെ നിയമപരമായി നേരിടുമെന്ന ചിലരുടെ പ്രഖ്യാപനമാണു സംശയങ്ങൾക്ക് ഇടയാക്കിയത്. ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് സ്ഥാപിതമായതിനെ തുടർന്ന് 68 ശതമാനം ജനറൽ ക്വോട്ടായും 32 ശതമാനം സംവരണക്വോട്ടായും ആയി വ്യവസ്ഥ ചെയ്തിരുന്നു. 2017 നവംബർ 15ലെ മന്ത്രിസഭായോഗത്തിൽ, 10 ശതമാനം സാമ്പത്തികസംവരണം നൽകുമെന്ന് പ്രഖ്യാപിച്ചതാണ്. അതു പ്രാബല്യത്തിൽ വരുത്തുന്നതിന് നിലവിലെ ചട്ടങ്ങളിൽ ഭേദഗതിവരുത്തി പ്രസിദ്ധീകരിക്കുകയോ തുടർനടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന പരാതി എൻ എസ് എസിനുണ്ട്.
ജനറൽവിഭാഗത്തിലെ 68 ശതമാനത്തിൽനിന്നു 18 ശതമാനം സംവരണവിഭാഗത്തിലേക്കു മാറ്റിയാണ് ഇപ്പോൾ സംവരണം 50 ശതമാനമാക്കിയത്. അങ്ങനെ മാറ്റിയ 18 ശതമാനത്തിൽനിന്നു 10 ശതമാനം മുന്നാക്കവിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവർക്ക് നൽകിയും ഈഴവസമുദായത്തിന് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന 14 ശതമാനം 17 ശതമാനം ആയി വർധിപ്പിച്ചും പട്ടികജാതി-പട്ടികവർഗത്തിന് ഇപ്പോൾ ലഭിക്കുന്ന 10 ശതമാനം 12 ശതമാനം ആയി വർധിപ്പിച്ചും മറ്റു പിന്നാക്കവിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന 3 ശതമാനം 6 ശതമാനം ആയി വർധിപ്പിച്ചുമാണ് നിലവിലെ 68:32 എന്നത് 50:50 ശതമാനമാക്കി മാറ്റിയതെന്നാണ് എൻ എസ് എസ് പറയുന്നത്. ഈ വിഷയത്തിലെ ആശങ്കയും ഉടൻ പരിഹരിക്കപ്പെടുമെന്ന് വാസു എൻ എസ് എസിന് ഉറപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്നാണ് സുകുമാരൻ നായരോട് വാസു പറഞ്ഞതെന്നാണ് സൂചന.
സാധാരണ നിലയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണക്കുമ്പോൾ എൻഎസ്എസ് പ്രതിനിധിക്കാണ് മുൻതൂക്കം ലഭിക്കാറ്. ഇത്തവണ ആ പതിവും തെറ്റിച്ചാണ് വാസുവിനെ പ്രസിഡന്റാക്കിയത്. സിപിഎം. സംസ്ഥാനസമിതി അംഗങ്ങളായ സി.ബി.ചന്ദ്രബാബു, ആർ.ഉണ്ണിക്കൃഷ്ണപിള്ള, പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.ബി.ഹർഷകുമാർ തുടങ്ങിയവരുടെ പേരുകൾ സിപിഎമ്മിലെ ചർച്ചയിലുണ്ടായിരുന്നുവെങ്കിലും അവസാനം നറുക്ക് വീണത് വാസുവിനായിരുന്നു. യുവതീ പ്രവേശന വിവാദത്തിന്റെ വേളയിൽ സർക്കാറിന് ഒപ്പം നിന്ന നിലപാടാണ് വാസു സ്വീകിരച്ചത്. അതിന്റെ പ്രത്യുപകാരമാണ് ഈ പദവിയെന്ന വാദവും സജീവമായി. എന്നാൽ ദേവസ്വം ബോർഡ് പ്രസിഡന്റായ വാസു വിശ്വാസികൾക്കൊപ്പാണ് നിലകൊണ്ടത്.
പ്രസിഡന്റും അംഗങ്ങളും അറിയാതെ, യുവതി പ്രവേശ വിഷയത്തിൽ സുപ്രീംകോടതിയിൽ ദേവസ്വം ബോർഡ് മലക്കം മറിയാൻ കാരണമായത് അന്ന് ദേവസ്വം കമ്മിഷണർ എൻ. വാസുവിന്റെ ഇടപെടലാണെന്ന ആരോപണം സജീവമായിരുന്നു. രണ്ടാം വട്ടം് എൻ. വാസു തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണറായിരുന്നു്. സിപിഎമ്മിന്റെ കൊല്ലം ജില്ലയിലെ പ്രധാന പ്രവർത്തകനായിരുന്നു വാസു. കുളക്കട പഞ്ചായത്തിൽ രണ്ടു തവണ അദ്ദേഹം പ്രസിഡന്റായി. 1977 ലും 82 ലും.. 82 ൽ രണ്ടു വർഷം മാത്രമാണ് പ്രസിഡന്റ് സ്ഥാനത്ത് തുടർന്നത്. 84 ൽ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വച്ച് വിജിലൻസ് ട്രിബ്യൂണലിൽ ജഡ്ജിയായി. പിന്നീട് കുറേക്കാലം മന്ത്രി പി.കെ. ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ദേവസ്വം കമ്മിഷണറായിരുന്ന നളിനാക്ഷൻ നായരെ തെറിപ്പിച്ചാണ് വാസുവിനെ ആ സ്ഥാനത്ത് നിയമിച്ചത്. അതുവരെ ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥർ വഹിച്ചിരുന്ന പദവിയാണ് ഒരു ജുഡീഷ്യൽ ഓഫീസറായിരുന്നു എന്ന പേരിൽ വാസുവിന് കൈമാറിയത്. യുഡിഎഫ് സർക്കാർ വന്നതിന് പിന്നാലെ വാസുവിനെ നീക്കി ഐഎഎസുകാരനായ വേണുഗോപാലിനെ കമ്മിഷണറാക്കി നിയമിച്ചു.
കഴിഞ്ഞ ബോർഡിന്റെ കാലത്ത് വേണുഗോപാലായിരുന്നു കമ്മിഷണറെ മാറ്റിയാണ് വാസുവിനെ വീണ്ടും നിയമിച്ചത്. കമ്മിഷണർ സ്ഥാനത്തേക്ക് രാഷ്ട്രീയ നിയമനം പാടില്ലെന്ന് കഴിഞ്ഞ മണ്ഡല-മകര വിളക്ക് കാലത്തിന് മുൻപാണ് ഹൈക്കോടതി വിധിച്ചത്. ഇതോടെ വാസുവിന്റെ കസേര ഇളകി ഇരിക്കുകയായിരുന്നു. ദേവസ്വം കമ്മിഷണറായിരുന്ന നളിനാക്ഷൻ നായരെ തെറിപ്പിച്ചാണ് കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത് വാസുവിനെ ആദ്യമായി ആ സ്ഥാനത്ത് നിയമിച്ചത്. എന്നാൽ, യു.ഡി.എഫ് സർക്കാർ വന്നതിനു പിന്നാലെ വാസുവിനെ നീക്കി ഐ.എ.എസുകാരനായിരുന്ന വേണുഗോപാലിനെ കമ്മിഷണറാക്കി. പിണറായി സർക്കാർ അധികാരത്തിലെത്തിയതോടെ വാസു വീണ്ടും കമ്മിഷണറായി. കമ്മീഷണറായിരുന്ന വാസുവിനെ പുതിയ ദേവസ്വം പ്രസിഡന്റായും പിണറായി നിയമിക്കുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്