അപകടകരമായി വാഹനം ഓടിച്ചു വില്ലനായ ലൂമിയർ ബസിനെ പൊക്കിയപ്പോൾ ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉടമയുടെ വെല്ലുവിളി; ഡ്രൈവർമാരുടെ ലൈസൻസ് രണ്ടുമാസത്തേക്കു റദ്ദാക്കാനേ കഴിയൂ; രണ്ടു മാസം കഴിഞ്ഞാൽ അതേ ഡ്രൈവർമാർ തന്നെ ബസോടിക്കുമെന്നും വാദം; മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ച സംഭവം പണിയാകും എന്നായതോടെ നിർവ്യാജം ഖേദം രേഖപ്പെടുത്തി ലൂമിയർ ബസ് ഉടമകൾ
മറുനാടൻ ഡെസ്ക്
കൊല്ലം: കൊല്ലം അഞ്ചൽ സ്കൂളിൽ അപകടകരമാംവിധം ബസ് ഓടിച്ച സംഭവത്തിൽ മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ചു കൊണ്ടു രംഗത്തുവന്ന ലൂമിയർ ബസ് ഉടമകൾ ഒടുവിൽ പത്തിമടക്കി. ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ചു കൊണ്ടിട്ട പോസ്റ്റ് പണിയാകും എന്ന ഘട്ടത്തിൽ പിൻവലിച്ച് നിർവ്യാജം മാപ്പു പറഞ്ഞു കൊണ്ടാണ് ബസ് ഉടമകൾ ഒടുവിൽ രംഗത്തെത്തിയത്. ഡ്രൈവർമാരുടെ ലൈസൻസ് രണ്ടുമാസത്തേക്കു റദ്ദാക്കാനേ കഴിയൂവെന്നും രണ്ടുമാസം കഴിഞ്ഞാൽ അതേ ഡ്രൈവർമാർ തന്നെ ബസോടിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉടമ വെല്ലുവിളിച്ചിരുന്നു.
നിയമലംഘനം തുടരുമെന്നു പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. സ്കൂൾ മൈതാനത്ത് ബസുകളുടെ അഭ്യാസപ്രകടനത്തെപ്പറ്റി മാധ്യമങ്ങൾ വാർത്ത പുറത്തുവിട്ടതോടെ മോട്ടർ വാഹന വകുപ്പ് ശക്തമായ നടപടികൾ ആരംഭിച്ചിരുന്നു. വിനോദയാത്ര കഴിഞ്ഞു വന്നയുടനെ പുലർച്ചെ തന്നെ മോട്ടർ വാഹന വകുപ്പ് ഈ രണ്ട് ബസുകളും കസ്റ്റഡിയിലെടുക്കുകയും ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്തിരുന്നു. ഒപ്പം ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു.
എന്തൊക്കെ ചെയ്താലും ഡ്രൈവർമാരുടെ ലൈസൻസ് രണ്ടുമാസത്തേക്ക് സസ്പെൻഡ് ചെയ്യാൻ മാത്രമേ സാധിക്കൂ എന്നും ആ കാലാവധി കഴിഞ്ഞാൽ ഈ ഡ്രൈവർമാർ തന്നെ വാഹനങ്ങൾ ഓടിക്കുമെന്നും ലൂമിയർ ബസിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിപ്പിൽ പറഞ്ഞിരുന്നു. ദൃശ്യങ്ങൾ സഹിതം പുറത്തു വിട്ട മാധ്യമങ്ങൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുറിപ്പിൽ പറയുന്നു. ഈ പോസ്റ്റ് മാധ്യമങ്ങളിലൂടെ വീണ്ടും വിവാദമാകുകയും ചെയ്തതോടെ ലൂമിയർ ഗ്രൂപ്പ് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു ഖേദം പ്രകടിപ്പിക്കുകയായിരുന്നു.
ഖേദ പ്രകടനവുമായി ലൂമിയർ ബസ് ഉടമകൾ. മോട്ടോർ വാഹന വകുപ്പിനെയോ പൊലീസ് ഉദ്യോഗസ്ഥരയോ അപകീർത്തിപ്പെടുത്താനല്ല പോസ്റ്റ്. അത്തരത്തിൽ പ്രചരണം ഉണ്ടായിട്ടുണ്ടെങ്കിൽ ഖേദം രേഖപ്പെടുത്തുന്നു. നിയമ സംവിധാനങ്ങളെ പൂർണമായും അംഗീകരിച്ചുകൊണ്ടാണ് സർവീസ് നടത്തിയിട്ടുള്ളത്. ഇനിയും അങ്ങനെയായിരിക്കും എന്നും ബസ് ഉടമകളുടെ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:
പ്രിയ സുഹൃത്തുക്കളെ, കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ രേഖപ്പെടുത്തിയ ഒരു പോസ്റ്റ് ഇന്ന് ദൃശ്യ മാധ്യമങ്ങളിൽ സെൻസേഷൻ ആയി കൊണ്ടിരിക്കുകയാണ്. മോട്ടോർ വാഹന വകുപ്പിനെയോ പൊലീസ് ഉദ്യോഗസ്ഥരെയോ അപകീർത്തിപെടുത്താനല്ല ആ പോസ്റ്റ് എന്ന് മനസിയിലാക്കാവുന്നതാണ്. അത്തരത്തിൽ ഉള്ള പ്രചരണം ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ നിർവ്യാജം ഖേദം രേഖപെടുത്തുന്നു..... നിയമ സംവിധാനങ്ങളെ പൂർണ്ണമായും അംഗീകരിച്ചു കൊണ്ട് മാത്രമാണ് ഇതുവരെ ഞങ്ങൾ സർവീസ് നടത്തിയിട്ടുള്ളത്... തുടർന്നും അങ്ങനെ തന്നെ ആയിരിക്കും... ഞങ്ങൾക്കെതിരെ ആസൂത്രിതമായി പ്രവർത്തിക്കുന്നവരോടും തെറ്റായ രീതിയിൽ വാർത്തകൾ നല്ലിയതിലുള്ള പ്രതിഷേധം അറിയിക്കുകയുമാണ് ചെയ്തിട്ടുള്ളത്.
വിദ്യാർത്ഥികളെ മൈതാന മധ്യത്ത് നിർത്തി അപകടകരമായ രീതിയിൽ വാഹനമോടിച്ച് അഭ്യാസ പ്രകടനം നടത്തിയതിന്റെ പേരിലാണ് ഈ ടൂറിസ്റ്റ് ബസ് വിവാദത്തിൽ ചാടിയത്. അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂളിലെ മൈതാനത്ത് അഭ്യാസ പ്രകടനം നടത്തിയ ലൂമിയർ എന്ന പേരിലുള്ള രണ്ട് ടൂറിസ്റ്റ് ബസുകളാണ് കസ്റ്റഡിയിൽ എടുത്തത്. വാഹനങ്ങളുടെ ഡ്രൈവർമാരായ നിയാസ് എം സലീം, എസ് ബിനു എന്നിവരുടെ ലൈസൻസുകൾ പിടിച്ചെടുക്കുകയും ചെയ്തു. കൊല്ലം ജില്ലാ അതിർത്തിയായ ഏനാത്ത് വച്ചാണ് പുനലൂർ സബ്.ആർ.ടി ഓഫീസിലെ എ.എം വിഐമാരായ രാംജി കെ കരൻ, ജി.ആർ രാജേഷ്, സേഫ് കേരള എൻഫോഴ്സ്മെന്റ് എ.എം വിഐ ഡി.ശരത് എന്നിവരാണ് ബസുകൾ കസ്റ്റഡിയിലെടുത്തത്.
ബസുകൾ പരിശോധിച്ചപ്പോൾ അനധികൃതമായി ഘടിപ്പിച്ചിരുന്ന മുഴുവൻ സാധനങ്ങളും അഴിച്ചുമാറ്റിയതായി കണ്ടു. എന്നാൽ ബസ് കേരളത്തിൽ പ്രവേശിച്ചപ്പോൾ തന്നെ ഇവരെ പിൻതുടർന്ന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസിലുണ്ടായിരുന്ന സൗണ്ട് സിസ്റ്റവും ലൈറ്റും എയർ ഹോണും വർക്കഷോപ്പിൽ വച്ച് അഴിച്ചു മാറ്റിയതായി കണ്ടെത്തി. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. മൂന്നാറിൽ നിന്നും കൊച്ചി വണ്ടർലായിലെത്തിയപ്പോൾ രാവിലെ പതിനൊന്നരയോടെ കുട്ടികളെ ഇറക്കി പുറത്തെ വർക്ക്ഷോപ്പിലേക്ക് കൊണ്ടു പോകുകയായിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന നിരോധിത ഉപകരണങ്ങളൊക്കെയും അഴിച്ചു മാറ്റി. ബസ് പരിശോധിച്ചപ്പോൾ ഇവയൊക്കെ വാഹനത്തിനുള്ളിൽ തന്നെയുണ്ടായിരുന്നു.
അഭ്യാസ പ്രകടനം നടത്തിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വാർത്തയാകുകയും ചെയ്തതോടെ വാഹനങ്ങളിലെ ജീവനക്കാർ നാട്ടുകാർ ആക്രമിക്കുമോ എന്ന പേടിയിലായിരുന്നു എന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. വാഹനം അപടകരമായ രീതിയിലാണ് ഓടിച്ചതെന്നും വിദ്യാർത്ഥികൾ ആവിശ്യപ്പെട്ടിട്ടാണ് ചെയ്തതെന്നും അവർ പറഞ്ഞു. പിന്നീട് മോട്ടോർ വാഹന വകുപ്പിന്റെ എസ്ക്കോർട്ടോടെ ബസ് അഞ്ചലിലെത്തിക്കുകയും വിദ്യാർത്ഥികളെ ഇറക്കിയ ശേഷം അഞ്ചൽ പൊലീസിന് കൈമാറുകയും ചെയ്തു. ഇന്ന് വാഹനം വിശദമായി പരിശോധിക്കും.
ടൂറിസ്റ്റ് ബസുകളുടെ ഫിറ്റ്നസ് അപ്പോൾ തന്നെ ഉദ്യോഗസ്ഥർ റദ്ധ് ചെയ്തു. എയർ ഹോൺ ഘടിപ്പിക്കുന്നത് ബ്രേക്ക് സിസ്റ്റത്തിലെ വാൽവിൽ നിന്നാണ്. ഇത് വളരെ അപകടമാണ്. ഇത്തരത്തിൽ ഇവ ഘടിപ്പിക്കുമ്പോൾ എയർ ലീക്കുണ്ടായി ബ്രേക്ക് തകരാറിലാവാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാലാണ് എയർ ഹോണുകൾ ഘടിപ്പിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് അപ്പോൾ തന്നെ റദ്ദ് ചെയ്യുന്നത്.
അഞ്ചൽ ഈസ്റ്റ് സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെ വിനോദയാത്രയ്ക്ക് കൊണ്ടുപോകാനെത്തിയ ടൂറിസ്റ്റ് ബസ് സ്കൂൾ വളപ്പിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയത്. അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാർത്ഥികളും നോക്കിനിൽക്കെയായിരുന്നു സംഭവം. ക്ലാസ് സമയത്ത് സ്കൂൾ ഗ്രൗണ്ടിലെത്തിയ ബസ് ഹോണടിച്ച് ശബ്ദമുണ്ടാക്കിയതോടെ മറ്റ് വിദ്യാർത്ഥികളും ബസ് കാണാനെത്തി. കുറെ വിദ്യാർത്ഥികൾ ഫുട്ബോൾ ഗോൾപോസ്റ്റിന് സമീപത്ത് നിൽക്കുമ്പോൾ വളരെവേഗം ബസ് അവർക്കുചുറ്റും കറക്കുകയായിരുന്നു. പൊടിപടലമുയർത്തി രണ്ട് ബസുകളാണ് ഇരമ്പിപ്പാഞ്ഞത്. ഭാഗ്യംകൊണ്ട് അപകടം ഉണ്ടായില്ല.
ടൂറിസ്റ്റ് ബസുകൾ തമ്മിലുള്ള മത്സരമാണ് ഇത്തരം അഭ്യാസ പ്രകടനങ്ങൾക്ക് പിന്നിൽ. വാഹനങ്ങളിൽ അധികമായി സൗണ്ട് സിസ്റ്റം, ലൈറ്റുകൾ, ബലൂണുകൾ എന്നിവവെച്ച് കുട്ടികളെ ആകർഷിക്കുകയാണ് ഇവരുടെ രീതി. ഒരു ബസിന് ഓട്ടംകിട്ടിയില്ലെങ്കിൽ മറ്റ് ബസുകാർ ഗതാഗതവകുപ്പിൽ പരാതിനൽകും. ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പാണ് മിക്ക സ്കൂളുകളിലും വിനോദയാത്രയുടെ സംഘാടനം. വിനോദയാത്രയുടെ തുടക്കം പൊടിപാറിക്കാൻ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പുകൾ 25000 രൂപയോളം ഈടാക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥർക്ക് ലഭിച്ച വിവരം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍