ഫ്ളോട്ടുകളും വാദ്യമേളങ്ങളും മാർഗം കളിയും തിരുവാതിരയുമായി തെരുവ് നിറഞ്ഞാടി; ദേശിയ പാത അടക്കം സകല റോഡുകളും മണിക്കൂറുകൾ നിശ്ചലമായി; തുല്യ നീതിയും അധികാരത്തിൽ പങ്കാളിത്തവും ആവശ്യപ്പെട്ട് ലത്തീൻ സമുദായക്കാർ നടത്തിയ പടുകൂറ്റൻ റാലിയിൽ ശ്വാസം മുട്ടി നെയ്യാറ്റിൻകര; മുന്നോക്കക്കാർക്ക് പത്ത് ശതമാനം സംവരണം ഉള്ളപ്പോൾ പാവപ്പെട്ട മത്സ്യത്തൊളിലാളികൾ അടങ്ങുന്ന വിഭാഗത്തിന് എന്തുകൊണ്ട് വെറും ഒരു ശതമാനം എന്ന ചോദ്യം ഉയർത്തി ലത്തീൻ സമുദായം
മറുനാടൻ മലയാളി ബ്യൂറോ
നെയ്യാറ്റിൻകര: ഫ്ളോട്ടുകളും വാദ്യമേളങ്ങളും മാർഗം കളിയും തിരുവാതിരയുമായി തെരുവ് നിറഞ്ഞാടി ലത്തീൻ സമുദായക്കാർ നെയ്യാറ്റിൻകരയെ ഉത്സവ ലഹരിയിലാക്കി. നെയ്യാറ്റിൻകര സമീപ കാലത്തെങ്ങും ദർശിക്കാത്ത ജനസഞ്ചയമാണ് ഇന്നലെ റാലിയിൻ പങ്കെടുക്കാനായി എത്തിയത്. സമനീതി, അധികാരത്തിൽ പങ്കാളിത്തം എന്ന മുദ്രാവാക്യവുമായി നെയ്യാറ്റിൻകരയിൽ സംഘടിപ്പിച്ച ലത്തീൻ സമുദായസംഗമം അക്ഷരാർത്ഥത്തിൽ ശക്തി തെളിയിക്കുന്നതായി. അരലക്ഷത്തോളംപേർ അണിനിരന്ന പടുകൂറ്റൻ റാലി നെയ്യാറ്റിൻകര പട്ടണത്തിൽ നടന്ന ഏറ്റവും വലിയ റാലിയായി.
ആറുമണിക്കൂർ അക്ഷരാർത്ഥത്തിൽ നെയ്യാറ്റിൻകര പട്ടണത്തെ നിശ്ചലമാക്കി വെള്ളയും മഞ്ഞയും നിറത്തിലുള്ള പതാകകളും നീലയും മഞ്ഞയും നിറത്തിലുള്ള കെഎൽസിയെ പതാകകളുമായി ലത്തീൻ കത്തോലിക്കർ അണി നിരന്നപ്പോൾ ലത്തീൻ കത്തോലിക്ക സമുദായ സംഗമവും റാലിയും പുതിയൊരു ചരിത്രമായി. നെയ്യാറ്റിൻകരയിൽ സമീപകാലത്തൊന്നും ദർശിക്കാത്ത ജനസഞ്ചയമാണ് റാലിയിൽ പങ്കെടുക്കാനായി എത്തിയത്. കെ.എൽ.സി.എ. സംസ്ഥാന സമ്മേളനത്തിനു സമാപനംകുറിച്ചാണ് നെയ്യാറ്റിൻകര നഗരസഭാ സ്റ്റേഡിയത്തിൽനിന്നു റാലി തുടങ്ങിയത്.
കെ.എൽ.സി.എ. സംസ്ഥാന സമ്മേളന പ്രതിനിധികളും നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുകളിലെ വിശ്വാസികളും മറ്റു രൂപതകളിൽനിന്നുള്ള വിശ്വാസികളും റാലിയിൽ അണിനിരന്നു. മൂന്ന് മണിക്ക് നെയ്യാറ്റിൻകര രൂപത വികാരി ജനറൽ മോൺ.ജി.ക്രിസ്തുദാസ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫ്ളാഗ് ഓഫ് ചെയ്ത റായിലിയുടെ മുൻ നിരയിൽ സംസ്ഥാന നേതാക്കളും കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ കെഎൽസിഎ പ്രതിനിധികളും അതിന് പിന്നിലായി നെയ്യാറ്റിൻകര രൂപതയിലെ നെയ്യാറ്റിൻകര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുളിലെ 11 ഫൊറോനകളിലെ വിശ്വാസികളും അണി നരന്നപ്പോൾ റാലി വൈകിട്ട് 8 വരെ നീണ്ടു. റാലിയുടെ മുൻനിര അക്ഷയ കോപ്ലക്സ് പരിസരത്ത് എത്തിയപ്പോൾ ആരംഭിച്ച പൊതു സമ്മളനവും റാലി അവസാനിക്കും വരെ തുടർന്നു.
അണമുറിയാതെയാണ് റാലി സമുദായസംഗമം നടക്കുന്ന നെയ്യാറ്റിൻകര ബസ് സ്റ്റാൻഡ് കവലയിൽ അക്ഷയ വാണിജ്യസമുച്ചയ അങ്കണത്തിലേക്ക് ഒഴുകിയത്. ഫ്ളോട്ടുകൾ, വാദ്യമേളം, മാർഗംകളി, തിരുവാതിര, ചവിട്ടുനാടകം എന്നിവ റാലിക്കു കൊഴുപ്പേകി. നെയ്യാറ്റിൻകര സ്റ്റേഡിയത്തിൽനിന്നു പൊതുസമ്മേളന വേദിയായ അക്ഷയ വാണിജ്യസമുച്ചയത്തിലേക്കു അണമുറിയാതെ റാലി നീങ്ങി. വൈകീട്ട് മൂന്നിന് തുടങ്ങിയ റാലി മണിക്കൂറുകൾക്കുശേഷമാണ് അവസാനിച്ചത്.
നഗരത്തിലേയ്ക്കുള്ള വാഹനഗതാഗതം പൂർണമായി നിയന്ത്രിച്ച ശേഷമാണ് റാലി നടന്നത്. റാലിയിൽ ലത്തീൻ കത്തോലിക്കാ സമുദായം ഉയർത്തുന്ന വിവിധ ആവശ്യങ്ങൾ പ്ലക്കാർഡുകളിൽ എഴുതി വിശ്വാസികൾ റാലിയിൽ ഉയർത്തിക്കാട്ടി. പടുകൂറ്റൻ റാലി കാരണം നെയ്യാറ്റിൻകര നഗരം അക്ഷരാർഥത്തിൽ സ്തംഭിച്ചു. ബാലരാമപുരം, ഉദിയൻകുളങ്ങര എന്നിവിടങ്ങളിൽവെച്ച് വാഹനഗതാഗതം പൊലീസ് വഴിതിരിച്ചുവിട്ടു.
രൂപതയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്ളോട്ടുകളും, ഇടവകകളിൽ നിന്നുള്ള പ്ളോട്ടുകളും അണി നിരന്നതോടെ റാലി വർണ്ണാഭമായി. പൊതു സമ്മേളനം നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ ഉദ്ഘാടനം ചെയ്തു. കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ആന്റണി നെറോണ അധ്യക്ഷത വഹിച്ച പരിപാടിയിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, പ്രതിപക് ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുത്തു.
കെഎൽസിഎ രൂപത പ്രസിഡന്റ് ഡി.രാജു, സമുദായത്തിന്റെ വക്താവ് ഷാജിജോർജ്ജ്, കെഎൽസിഎ സംസ്ഥാന ജനറൽ സെക്രട്ടറി ഷെറി ജെ തോമസ്, ശശിതരൂർ എംപി, മുൻ കേന്ദ്രമന്ത്രി കെവി തോമസ്, ഫാ.ഫ്രാൻസിസ് സേവ്യർ എംഎൽഎ മാരായ എം.വിൻസെന്റ് കെ.എസ്.ശബരീനാഥൻ, ടി.ജെ.വിനോദ്, മുൻ സ്പീക്കർ എൻ.ശക്തൻ, നഗരസഭാ ചെയർപേഴ്സൺ ഡബ്ല്യൂ.ആർ.ഹീബ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജെ.സഹായദാസ്, സംസ്ഥാന സമിതി അംഗം എസ്.ഉഷകുമാരി, മുൻ എംഎൽഎ ആർ സെൽവരാജ്, കൊച്ചി മുൻ മേയർ ടോണി ചെമ്മണി തുടങ്ങിയവർ പ്രസംഗിച്ചു
ലത്തീൻ സമുദായത്തിന്റെ പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കാത്തത് രഹസ്യ അജൻഡയുടെ ഭാഗമാണെന്ന് നെയ്യാറ്റിൻകര രൂപതാ അധ്യക്ഷൻ വിൻസെന്റ് സാമുവൽ ആരോപിച്ചു. കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ(കെ.എൽ.സി.എ.) സംസ്ഥാന സമ്മേളനത്തിനു സമാപനംകുറിച്ചു നടന്ന സമുദായ സംഗമം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ വിഷയങ്ങൾക്കുപോലും കമ്മിഷനെ നിയമിച്ച് പഠിക്കാൻ താത്പര്യം കാട്ടുകയാണ് സർക്കാർ. അപ്പോഴാണ് ഒരു സമുദായത്തിന്റെ മുഴുവൻ ആവശ്യത്തോട് സർക്കാർ അലംഭാവം കാട്ടുന്നത്. പിന്നാക്കാവസ്ഥ പഠിക്കാൻ കമ്മിഷനെ നിയമിക്കണമെന്ന ആവശ്യം സർക്കാർ ലാഘവത്തോടെയാണ് കാണുന്നത്.
മറ്റു പിന്നാക്ക സമുദായങ്ങൾക്കു സംവരണാനുകൂല്യം നേടാൻ സർക്കാർ നടപടി സ്വീകരിച്ചപ്പോഴും പരമ്പരാഗത മത്സ്യത്തൊഴിലിൽ ഏർപ്പെടുന്ന സമുദായത്തോട് സർക്കാർ അവഗണന കാട്ടുകയാണ്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന മുന്നാക്കക്കാർക്കു വിദ്യാഭ്യാസരംഗത്ത് പത്ത് ശതമാനം സംവരണം നൽകുമ്പോൾ ലത്തീൻ സമുദായത്തിന് ഒരു ശതമാനമാണ് സംവരണം നൽകുന്നത്. വിദ്യാഭ്യാസരംഗത്ത് നാല് ശതമാനം സംവരണം ലത്തീൻ സമുദായത്തിനു ലഭിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
ലത്തീൻ സമുദായത്തിന് ജാതി സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് രൂപത ബിഷപ്പുമാർ നൽകുന്ന സാക്ഷ്യപത്രം അംഗീകരിക്കാത്ത സർക്കാർ നടപടി നീതിനിഷേധമാണ്. സമുദായ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നീക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം. ബോണക്കാട് കുരിശുമല തീർത്ഥാടനത്തിനുള്ള വിലക്ക് നീക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓഖി ദുരന്തത്തിൽ ഇരയായവർക്കുള്ള ധനസഹായം പൂർണമായും നൽകാൻ സർക്കാർ നടപടി സ്വീകരിക്കണം. ഓഖി പുനരധിവാസം ഇരുപത് ശതമാനംപോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും ബിഷപ്പ് വിൻസെന്റ് സാമുവൽ കുറ്റപ്പെടുത്തി.
കെ.എൽ.സി.എ. സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ അധ്യക്ഷനായി. രൂപത പ്രസിഡന്റ് ഡി.രാജു സ്വാഗതം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യാതിഥിയായി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ശശി തരൂർ എംപി., വികാരി ജനറൽ മോൺ. ജി.ക്രിസ്തുദാസ്, എംഎൽഎ.മാരായ എം.വിൻസെന്റ്, കെ.എസ്.ശബരീനാഥൻ, ടി.ജെ.വിനോദ്, സിപിഎം. ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, നഗരസഭാധ്യക്ഷ ഡബ്ല്യു.ആർ.ഹീബ, കെ.വി.തോമസ്, ഷാജി ജോർജ്, ഷെറി ജെ.തോമസ്, റവ. ഫ്രാൻസിസ് സേവ്യർ തുടങ്ങിയവർ സംസാരിച്ചു. 15 ഇന ആവശ്യങ്ങൾ ഉൾപ്പെടുത്തിയ അവകാശപത്രിക ജനപ്രതിനിധികൾക്കു കൈമാറി. സമാപനസമ്മേളനത്തിന്റെ ഭാഗമായി അരലക്ഷത്തോളംപേർ പങ്കെടുത്ത റാലിയും നടന്നു.
ലത്തീൻ സമുദായത്തിന്റെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കും- മന്ത്രി കടകംപള്ളി സുരേന്ദ്രൻ
നെയ്യാറ്റിൻകര: ലത്തീൻ സമുദായത്തിന്റെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ലത്തീൻ സമുദായസംഗമത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലത്തീൻ സമുദായത്തിന്റെ 15 ഇന ആവശ്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ചചെയ്യും. സർക്കാരിനു സാധ്യമായ കാര്യങ്ങളിൽ നടപടി സ്വീകരിക്കും. ഓഖി ദുരന്തത്തിൽ മരിച്ചവരോ, കാണാതായവരോ ആയ മത്സ്യത്തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ ഇരുപതു ലക്ഷം രൂപ വീതമാണ് വിതരണംചെയ്തത്. രണ്ടു ലക്ഷം രൂപ മാത്രമാണ് കേന്ദ്രസർക്കാർ നൽകിയത്. വീട് നഷ്ടപ്പെട്ട 72 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് പത്തുലക്ഷം വീതം ഭവനനിർമ്മാണത്തിനായി നൽകിയെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികൾക്ക് സാറ്റലൈറ്റ് ഫോൺ നൽകുന്ന നടപടി അവസാനഘട്ടത്തിലാണ്. 3.6 കോടി രൂപ ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി അടുത്തമാസം ഉദ്ഘാടനംചെയ്യും. ഓഖി ദുരന്തത്തിൽ ഇനിയെന്തെങ്കിലും കാര്യങ്ങൾ മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കാനുണ്ടെങ്കിൽ അക്കാര്യം വകുപ്പു മന്ത്രിയുമായി കൂടിയാലോചിച്ചു നടപ്പാക്കും. ഇക്കാര്യത്തിൽ തിരുവനന്തപുരം അതിരൂപതാധ്യക്ഷനുള്ള പരാതി നേരിൽക്കണ്ട് ചോദിച്ചറിയുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്