താരങ്ങൾക്കും, കഥാപാത്രങ്ങൾക്കുമപ്പുറം സിനിമയ്ക്കും പ്രമേയത്തിനും മുൻഗണന നൽകി കമല; ഇതുവരെയും കാണാത്ത ഭാവമാറ്റത്തിലെത്തിയ അജുവർഗീസിനെ കണ്ട് ഞെട്ടി പ്രേക്ഷകർ; സിനിമയിൽ ആവശ്യത്തിന് മാത്രം ഗാനം മതിയെന്ന ആശയം കമലയിലും നിലനിർത്തി രഞ്ജിത്ത് ശങ്കർ; ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന സിനിമ അവതരണത്തിൽ മികച്ച് നിൽക്കുമ്പോൾ കഥയുടെ പ്രമേയറ്റത്തിൽ പുതുമ നിലനിർത്താൻ കഴിഞ്ഞില്ല; കമല ഒരു ശരാശരി സിനിമ
സുവർണ്ണ പി എസ്
താരങ്ങൾക്കും കഥാപാത്രങ്ങൾക്കുമപ്പുറം സിനിമയ്ക്കും പ്രമേയത്തിനും മുൻഗണന നൽകിയെത്തിയ സിനിമയാണ് കമല. അജു വർഗീസ് ആദ്യമായി ഒരു സീരിയസ് കഥാപാത്രമായി ലീഡ് റോളിൽ എത്തിയ സിനിമ എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രഞ്ജിത്ത് ശങ്കർ തിരക്കഥയെഴുതി, സംവിധാനം ചെയ്ത സിനിമ ഒരു ത്രില്ലർഡ്രാമ വിഭാഗത്തിൽ പെടുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഡ്രീംസ് ആൻ ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കർ തന്നെയാണ്. അജു വർഗീസിന് പ്രാധാന്യമുള്ള ചിത്രമാണെങ്കിൽ പോലും ഏറെ കുറെ ഫീമെയിൽ ഓറിയെന്റഡ് ആയ സിനിമയാണ് കമല. ഫീമെയിൽ ലീഡ് റോളിൽ എത്തുന്നത് തെലുങ്ക്, കന്നട, ഹിന്ദി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത നടിയും പഞ്ചാബി മോഡലുമായ റൂഹാനി ശർമയാണ്.
റൂഹാനി, അജു എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ മുന്നോട്ട് പോവുന്ന സിനിമ പ്രേക്ഷകർക്ക് കണ്ടിരിക്കാം എന്ന് പറയാം. ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയിൽ പ്രേക്ഷകനെ ത്രില്ലടിപ്പിക്കുന്ന എലമെന്റുകൾ ധാരാളം നൽകിയിട്ടുണ്ടെങ്കിലും കാമ്പില്ലാത്ത കഥ അതിനെല്ലാം തിരിച്ചടിയാവുന്നുമുണ്ട്. അതുകൊണ്ട് തന്നെ സിനിമയുടെ ചിലയിടങ്ങളിൽ ചില പ്രശ്നങ്ങൾ പ്രേക്ഷകന് തോന്നിയേക്കാം. എന്നാൽ തിരക്കഥയുടെ പോരായ്മയെ മറികടക്കാൻ അജു വർഗീസിന്റെയും റൂഹാനിയുടെയും അഭിനയ മികവ് കൊണ്ട് സാധിച്ചുവെന്ന് എടുത്ത് പറയാം. ഇവർക്ക് പുറമേ ബിജു സോപാനം, സുനിൽ സുഖദ, പത്രപ്രവർത്തകയും വാർത്താ അവതാരകയുമായ ശ്രീജ ശ്യാം, തമിഴ് താരം രാജേന്ദ്രൻ, അനൂപ് മേനോൻ എന്ന് തുടങ്ങിയ ചുരുക്കം ചില താരങ്ങളും സിനിമയിൽ അണിനിരക്കുന്നുണ്ട്.
നാം ഇതുവരെ കണ്ട അജുവിനെ ഈ സിനിമയിൽ കാണാനില്ല
പൊതുവേ കോമഡി കഥാപാത്രങ്ങളിലൂടെ എത്തി പ്രേക്ഷകനെ ചിരിപ്പിച്ച് പോവാറുള്ള അജുവിന്റെ ഇതുവരെയും കാണാത്ത തരത്തിലുള്ള കഥാപാത്രമാണ് കമലയിലെ സഫറിന്റേത്. നായകനായി ഇതിന് മുമ്പും താരം എത്തിയിട്ടുണ്ടെങ്കിലും നായക കഥാപാത്രമായി തന്നെ ഒരു സീരിയസ് വേഷം കൈകാര്യം ചെയ്യുന്നത് ഇത് ആദ്യമാവും. എന്തായാലും അജുവിനെ കൊണ്ട് സീരിയസ് വേഷങ്ങളും മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ചിത്രം കാണുന്നവർ മനസിൽ ഉറപ്പിക്കും. സിനിമയിൽ നമ്മുടെ അജു എവിടെ എന്ന് പ്രേക്ഷകർ ചോദിച്ചുപോകുന്ന രീതിയിലുള്ള അഭിനയമാണ് ഈ നടൻ കാഴ്ച വയ്ക്കുന്നത്. ഈ നടനെ സംബന്ധിച്ച് താരത്തിന്റെ കരിയറിൽ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണ് കമലയിലെ സഫർ. സാമാന്യത്തിൽ കവിഞ്ഞ ബുദ്ധിയുള്ള സഫർ എന്ന കഥാപാത്രത്തെ കയ്യടക്കത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്.
നായകന്റെ ഒപ്പം നിൽക്കുന്ന അല്ലെങ്കിൽ നായകനെക്കാൾ ഒരുപടി മുന്നിൽ നിൽക്കുന്ന ഒരുപാട് നിഗൂഡതകൾ ഒളിഞ്ഞിരിക്കുന്ന കമലയായി എത്തിയ റൂഹാനി ശർമയും തന്റെ വേഷം നന്നായി തന്നെ ഒതുക്കത്തോടെ കൈകാര്യം ചെയ്തു. ചില രംഗങ്ങളിൽ അസാമാന്യമായ പ്രകടനമാണ് താരം കാഴ്ച്ചവെയ്ക്കുന്നത്. പ്രണയത്തിന് സിനിമയിൽ എവിടെയും സ്ഥാനമില്ലെങ്കിൽ പോലും സിനിമയിൽ എവിടെയൊക്കെയോ അജുവിന്റെയും റൂഹാനിയുടെയും മുഖഭാവങ്ങളിലൂടെ പ്രേക്ഷകരിൽ പ്രണയം എന്ന ഫീൽ വന്ന് പോവുന്നുണ്ട്. സംവിധായകൻ അങ്ങനെയൊന്ന് ഉദ്ദേശിച്ചിരിക്കാൻ സാധ്യതയില്ലെങ്കിൽ കൂടി ഇരുവരും തമ്മിൽ ഒരു പ്രണയ സീനെങ്കിലും ഉണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചിരിക്കാം, അല്ലെങ്കിൽ ആഗ്രഹിച്ചിരിക്കാം.
കമല എന്ന സിനിമയിൽ എടുത്ത് പറയേണ്ട ഒരു ഘടകം സിനിമയിലെ അഭിനേതാക്കളുടെ പെർഫോമെൻസിനെ കുറിച്ച് തന്നെയാണ്. എല്ലാവരും വളരെ ഭംഗിയായി തന്നെ അവരവരുടെ വേഷങ്ങളെ കൈകാര്യം ചെയ്തിട്ടുണ്ട്. അജുവിന്റെ സഫർ എന്ന കഥാപാത്രത്തിന്റെ ഒപ്പം തന്നെ ഒരു ത്രൂ ഔട്ട് ക്യാരക്ടറായി എത്തിയ ബിജു സോപാനവും നന്നായി തന്നെ പെർഫോം ചെയ്തു. ഇവർക്കെല്ലാം പുറമേ അനൂപ് മേനോനും തമിഴ് നടൻ മൊട്ട രാജേന്ദ്രനും ഒരു പ്രധാന വേഷത്തിൽ എത്തുന്നു. മറ്റ് ചെറിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചവർ വരെ വളരെ റിയലിസ്റ്റിക്കായി അഭിനയിച്ചിട്ടുണ്ട്. എന്നാൽ താരങ്ങളുടെ അഭിനയം നന്നായതുകൊണ്ട് മാത്രം ഒരു സിനിമ വിജയിക്കണമെന്ന് ഇല്ലല്ലോ.
അതേസമയം പരിമിതമായ താരങ്ങളെയും ആവർത്തിച്ച് വരുന്ന ലൊക്കേഷനുകളെയും വെച്ച് സിനിമയുടെ തുടക്കം മുതൽ അവസാനം വരെ ബോറടിപ്പിക്കാതെ കൊണ്ടുപോവാൻ സംവിധായകനെ കൊണ്ട് സാധിച്ചിട്ടുണ്ട് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു. കാരണം പ്രേക്ഷകർക്ക് സുപരിചിതരായ താരങ്ങൾ ചുരുക്കം ചിലർ മാത്രമേ സിനിമയിൽ ഉള്ളൂ. കൂടാതെ കേരള തമിഴ്നാട് ബോർഡറായ അറുകാണിയിൽ പുഴയോട് അടുത്തു കിടക്കുന്ന കാടിനോട് ചേർന്ന ഒരു പ്രദേശത്താണ് 'കമല' എന്ന ചിത്രത്തിന്റെ കഥ നടക്കുന്നത്. അതിനാൽ തന്നെ സിനിമയുടെ ഭൂരിഭാഗവും ആ കാടിനുള്ളിൽ തന്നെയാണ്. അങ്ങനെ വരുമ്പോൾ ആവർത്തനവിരസത വരാൻ സാധ്യതയേറെയാണ്. എന്നാൽ അത്തരം ബോറടിപ്പിക്കൽ പ്രേക്ഷകന് അനുഭവപ്പെടാനുള്ള സാധ്യത വളരെ കുറവാണ്. സാധാരണ ത്രില്ലർ സിനിമകളിൽ നിന്ന് വ്യത്യസ്തമായി പതിഞ്ഞ രീതിയിൽ കഥ പറയുന്ന സിനിമ ഒരു പരീക്ഷണ സ്വഭാവമുള്ള ചിത്രമാണെന്ന് പറയാം.
കാടിനുള്ളിൽ ചിത്രീകരിച്ച പ്രതികാര കഥ
ഒരു കാടിനുള്ളിൽ ചിത്രീകരിച്ചിരിക്കുന്ന സിനിമ പ്രതികാര കഥയാണ് പറയുന്നത്. സഫർ എന്ന റിയൽ എസ്റ്റേറ്റ് ബ്രോക്കർ ഭൂമിയിടപാടുമായി കാടിനുള്ളിൽ എത്തുകയും അവിടെ വെച്ച് തന്റെ സൈബർ സുഹൃത്തായ കമലയെക്കാണുന്നതും, പിന്നീട് അവിടെ നിന്നും ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് കഥയുടെ ഉള്ളടക്കം. അതുപോലെ തന്നെ പ്രേക്ഷകന് പിടിതരാതെ സിനിമയുടെ അവസാനം വരെ കൊണ്ടെത്തിക്കുന്ന കമല എന്ന കഥാപാത്രം ആരാണ്, എന്താണ് അവളുടെ ലക്ഷ്യം, അവൾ യഥാർത്ഥ കമലയാണോ എന്ന ചോദ്യങ്ങൾ സഫറിന് ഉണ്ടാവുന്നത് പോലെ പ്രേക്ഷകനിലും ഉണ്ടാക്കാൻ സാധിച്ചു എന്നതിലപ്പുറം മറ്റൊരു ത്രില്ലിങ്ങ് എലമെന്റും ത്രില്ലർ വിഭാഗത്തിൽ പെടുന്ന സിനിമയായ കമലയിൽ ഇല്ല.
കാടിന്റെ ഭംഗിയും വന്യതയും മികച്ച രീതിയിൽ ഒപ്പിയെടുക്കാൻ ക്യാമറാമാനെകൊണ്ട് സാധിച്ചിട്ടുണ്ട്. എഡിറ്റിങ്ങും മികച്ച് നിൽക്കുന്നു. രഹസ്യങ്ങളുടെ ചുരുളഴിച്ചെടുക്കുന്ന കഥയെ വളരെ മനോഹരമായി അവതരിപ്പിക്കാൻ ആദിൽ എൻ അഷ്റഫിന്റെ എഡിറ്റിങ്ങിലൂടെ സാധിച്ചിട്ടുണ്ട്. ഒരു സിനിമയെ നന്നാക്കുന്നതിനും മോശമാക്കുന്നതിനും പ്രധാന പങ്ക് വഹിക്കുന്നത് എഡിറ്റിങ്ങ് ആണല്ലോ. കമലയെ സംബന്ധിച്ചിടത്തോളം എഡിറ്റിങ്ങ് വശം പെർഫെക്ടാണ്. അതായത് സിനിമയുടെ സാങ്കേതിക വശങ്ങളെ കുറിച്ച് കുറ്റമൊന്നും പറയാനില്ല. ഇനി പറയേണ്ടത് സിനിമയിലെ ഗാനങ്ങളെക്കുറിച്ചാണ്. എന്താ മുല്ലേ എന്ന് തുടങ്ങുന്ന ഗാനം വളരെയേറെ വ്യത്യസ്തത പുലർത്തുന്നുണ്ട്. സാധാരണ സിനിമാ ഗാനങ്ങളിൽ നിന്ന് മാറി നിൽക്കുന്നു. സാധാരണ സംസാരിക്കുന്ന രീതിയിലുള്ള ഭാഷയിലാണ് പാട്ടിന്റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഏറെ അർത്ഥതലങ്ങളുള്ള ഗാനം കമല എന്ന സിനിമയിൽ എടുത്ത് പറയേണ്ട ഒന്നാണ്. കൂടാതെ സിനിമയുടെ കഥാഗതിക്ക് അനുസരിച്ച് നൽകിയിരിക്കുന്ന പശ്ചാത്തല സംഗീതം ഒരു ത്രില്ലർ സിനിമയെന്ന മൂഡ് പ്രേക്ഷകനിൽ ഉണ്ടാക്കുന്നുണ്ട്. അതേസമയം നായികയെ കാണിക്കുന്ന സീനുകളിൽ കൂടുതലായും ഉപയോഗിച്ചിരിക്കുന്ന ബിജിഎം ചിത്രത്തിന്റെ ഐഡന്റിറ്റി ബിജിഎം ആയിതന്നെ മാറി...
അടിപൊളി പടമെന്നും വളരെ മോശം പടമെന്നും സിനിമയെ കുറിച്ച് പറയാൻ കഴിയില്ല. രണ്ടിനും ഇടയിൽ നിൽക്കുന്നു സിനിമ. രണ്ട് മണിക്കൂർ നാല് മിനിട്ടുള്ള സിനിമ കണ്ടിരിക്കാം. അല്ലാതെ ത്രില്ലടിച്ച് കാണാനുള്ള ഒന്നും തന്നെ സിനിമയിൽ ഇല്ല. ചിലപ്പോഴൊക്കെ ചിത്രം ലാഗ് ആയി പോവുന്നുമുണ്ട്. പ്രേക്ഷകർക്ക് ചിന്തിച്ചെടുക്കാവുന്ന രീതിയിലാണ് സിനിമയുടെ കഥ. എന്നാൽ ആ കഥ ഒരു വ്യത്യസ്തമായ രീതിയിൽ പറഞ്ഞ് പോവാൻ സംവിധായകൻ നന്നായി തന്നെ കഷ്ടപ്പെട്ടിട്ടുണ്ട്. കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു സിനിമ എന്ന് കണ്ടിറങ്ങിയവർ പറഞ്ഞേക്കാം. കാരണം കുറച്ചുകൂടി കാമ്പുള്ള കഥയായിരുന്നുവെങ്കിൽ സിനിമ കൂറച്ചുകൂടി മികച്ച് നിൽക്കുമായിരുന്നു. കാരണം സിനിമയിലെ കാസ്റ്റിങ്ങ്, ലൊക്കേഷൻ, ക്യാമറ, ഛായാഗ്രഹണം ഇവയെല്ലാം വളരെ മികച്ച് നിൽക്കുന്നതാണ്.
സഫർ എന്ന കഥാപാത്രത്തിന്റെ ജീവിതത്തിൽ ഒന്നര ദിവസം സംഭവിക്കുന്ന കാര്യങ്ങളിലൂടെയാണ് സിനിമ പോവുന്നതെങ്കിലും. ഇതിനിടയിൽ ആദിവാസി ജനത നേരിടുന്ന പ്രശ്നങ്ങളും ചൂഷണങ്ങളും സിനിമ മുന്നോട്ട് വെയ്ക്കുന്നുണ്ട്. രഞ്ജിത്ത് ശങ്കർ ഇതുവരെ ചെയ്ത സിനിമകളിൽ നിന്ന് തീർത്തും വ്യത്യസ്തമായ സിനിമ തന്നെയാണ് കമല. താരങ്ങൾക്കും, കഥാപാത്രങ്ങൾക്കുമെല്ലാം അപ്പുറം ഇവിടെ സിനിമയ്ക്കും കഥയ്ക്കുമാണ് പ്രാധാന്യം നൽകിയിരിക്കുന്നത് എന്നതാണ് ഈ സിനിമയെ മറ്റ് സിനിമകളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. എന്നാൽ ഏറെ നിഗൂഢതകൾ ഒളിപ്പിച്ചു വെച്ച് പുറത്തെത്തിയ സിനിമയുടെ ട്രെയിലറും പോസ്റ്ററുകളും നൽകിയ കൗതുകം സിനിമ തിയേറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകന് കിട്ടിയില്ല. ഒരുപക്ഷേ ട്രെയിലറും പോസ്റ്ററുമെല്ലാം കണ്ട് പ്രേക്ഷകർ ചിന്തിച്ചുവെച്ചിരുന്ന രീതിയിലായിരിക്കില്ല സിനിമ മുന്നേറിയത്. ഇതിനു മുമ്പും പല സിനിമകളിലും പറഞ്ഞുപോയ പ്രതികാര കാരണങ്ങൾ തന്നെ കമലയും മുന്നോട്ട് വെച്ചത് പ്രേക്ഷകരിൽ നിരാശയുണ്ടാക്കി. ട്രെയിലർ കണ്ട് സ്വാഭാവികമായും മനസ്സിൽ ഉയർന്ന ചോദ്യങ്ങൾക്ക് ഉത്തരം കിട്ടുന്നതിനായി തീയേറ്ററിൽ എത്തിയവർ നിരാശരായി മടങ്ങേണ്ടി വന്നിരിക്കാം.
എന്തായാലും അജുവിന്റെ ഇതുവരെയും കാണാത്ത ഒരു കഥാപാത്രമാണ് കമലയിലേത്. അതുകൊണ്ട് വ്യത്യസ്ഥ റോളിൽ എത്തുന്ന അജുവിനെ കാണാൻ ആഗ്രഹിക്കുന്നവർക്കും. കമല എന്ന പേരിൽ തോന്നുന്ന കൗതുകം കൊണ്ട് സിനിമ കാണാൻ പോവുന്നവർക്കും സിനിമ ധൈര്യമായി തിയേറ്ററിൽ പോയി കാണാം. അല്ലാതെ ഒരു പക്കാ ത്രില്ലർ മൂവി എന്ന ചിന്തയിൽ സിനിമ കാണാൻ പോവുന്നവരെ ചിത്രം നിരാശപ്പെടുത്തിയേക്കാം. അജുവിനെയും അജുവിന്റെ കമലയെയും കാണാൻ തീയേറ്ററിൽ പോവുന്നവർക്ക് രണ്ട് മണിക്കൂർ കണ്ട് പോകാവുന്ന സിനിമ മാത്രമാണ് കമല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്