ഇതര സംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങൾ അന്താരാഷ്ട്രീയമായി വരെ പ്രശ്നം വളരും; അതുകൊണ്ട് പ്രതിരോധ നടപടികൾ ഇപ്പോഴേ എടുക്കുന്നതാണ് നല്ലത്; കേരളത്തിൽ വരുന്ന മറുനാടൻ തൊഴിലാളികളിൽ കുറ്റവാളികൾ ഉണ്ടാകാമെങ്കിലും കേരളത്തിൽ വരുന്ന മറുനാട്ടുകാർ എല്ലാം കുറ്റകൃത്യം ചെയ്തവരാണെന്ന ചിന്ത നൂറു ശതമാനം തെറ്റാണ്; ബണ്ടി ചോറിനെ പോലുള്ള കുറ്റവാളികൾ കേരളത്തിലേക്ക് വിമാനം കയറി വരുന്ന സാഹചര്യവും മനസ്സിലാക്കണം: മുരളി തുമ്മാരുകുടി എഴുതുന്നു
മുരളി തുമ്മാരുകുടി
ഇന്ന് എന്റെ വേറൊരു പോസ്റ്റിനിട്ട കമന്റാണ്. സത്യത്തിൽ ഈ വാർത്ത ഞാൻ അറിഞ്ഞിരുന്നു, അതിനെ പറ്റി എഴുതണമെന്നും പ്ലാൻ ഉണ്ടായിരുന്നു. പക്ഷെ തിരക്കുള്ള ആഴ്ച ആയതിനാൽ അധികം എഴുതാൻ പറ്റിയില്ല. 'ചേട്ടന് എന്ത് പറ്റി? കാണുന്നില്ലല്ലോ' എന്ന് പലരും മെസ്സേജിൽ വന്നു ചോദിച്ചിരുന്നു.
ദീപുവിന്റെ അഭിപ്രായത്തിൽ ഞാൻ വായിൽ പഴവും ആയിട്ടിരിക്കുകയാണ്.
ആദ്യമായിട്ടല്ല മറുനാടൻ തൊഴിലാളികളെ പറ്റിയുള്ള എന്റെ അഭിപ്രായങ്ങൾ ദീപുവിന്റെ അഭിപ്രായത്തോട് യോജിച്ച് പോകാത്തത്.
'ഇത്തരം സാഹചര്യങ്ങളിൽ റോബസ്റ്റ ആണ് ബെസ്റ്റ്' എന്ന് പറഞ്ഞു കോന്പ്ലിമെന്റ് ആക്കാം എന്നാണ് ആദ്യം കരുതിയത്.
കാരണം എന്റെ നാട്ടുകാരോ ബന്ധുക്കളോ ആയ ആളുകളോട് ഫേസ്ബുക്കിൽ ഞാൻ ഉടക്കാൻ നിൽക്കാറില്ല. കാരണം അവരെക്കൊണ്ട് നമുക്കോ നമ്മളെക്കൊണ്ട് അവർക്കോ പ്രത്യേകിച്ച് ഗുണം ഒന്നുമില്ലെങ്കിലും അവസാനം വടിയാകുന്പോൾ ശവമടക്കിന് ഇവരൊക്കെയേ കാണൂ. ഫേസ്ബുക്കിലുള്ള ബാക്കി ഒരു ലക്ഷം ഒരു സാഡ് ഫേസ് ഇമോജി ഇട്ട് കാര്യം കഴിക്കും.
എനിക്കാകട്ടെ വെങ്ങോല കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ശവസംസ്കാരം എന്റേതായിരിക്കണം എന്ന ആഗ്രഹവും ഉണ്ട്. സാഹിത്യ അക്കാദമി അവാർഡ് കിട്ടിയ നിലക്ക് ആചാര വെടി, കേരള പുനർ നിർമ്മാണത്തിന്റെ ഉപദേശകൻ ആയതിനാൽ ചുരുങ്ങിയത് രണ്ടു മന്ത്രിമാർ ഇത്രയൊക്കെ പ്രതീക്ഷയുണ്ട്. പക്ഷെ ഇവരൊക്കെ വരുന്പോൾ മോശമല്ലാത്ത ആൾക്കൂട്ടം ഉണ്ടാകണമെങ്കിൽ നാട്ടുകാരോടും ബന്ധുക്കളോടും കാരണമില്ലാതെ ഉടക്കരുത്. അല്ലെങ്കിൽ ഇവരൊക്കെ എന്നേ എന്റെ തനി ഗുണം കണ്ടേനേ . സ്മരണ വേണം കേട്ടോ...
പക്ഷെ ദീപു പറഞ്ഞ കാര്യങ്ങളെ ഞാൻ നിസ്സാരമായി കാണുന്നില്ല. പെരുന്പാവൂരിലെ അതി ദാരുണമായ കൊലപാതകത്തിന് ഒന്നോ രണ്ടോ ആഴ്ച മുൻപാണ് മധ്യകേരളത്തിൽ ദന്പതികളെ കൊലപ്പെടുത്തിയതിന് ശേഷം ബംഗ്ലാദേശുകാരായ രണ്ടുപേർ കടന്നു കളഞ്ഞത്. ഭാഗ്യത്തിനാണ് അതിർത്തി കടക്കുന്നതിന് മുൻപ് അവരെ പിടികിട്ടിയത്. പെരുന്പാവൂരിൽ തന്നെ മറുനാടൻ തൊഴിലാളികളാൽ പെൺകുട്ടികൾ കൊല്ലപ്പെടുന്നത് ഇത് ആദ്യമായിട്ടല്ല. അതിനാൽ മറുനാടൻ തൊഴിലാളികളോടുള്ള ഭയം സ്വാഭാവികമാണ്.
മൂന്നു പ്രധാന പ്രശ്നങ്ങളാണ് മറുനാടൻ തൊഴിലാളികളും കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടു മലയാളികളുടെ മനസ്സിലുള്ളത്.
1. 'അവരവരുടെ നാടുകളിൽ എന്ത് കുറ്റകൃത്യവും നടത്തിയതിന് ശേഷം കേരളത്തിൽ വന്ന് സാധാരണ ജീവിതം നയിക്കാൻ ആളുകൾക്ക് സാധിക്കും.' ശരിയാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇപ്പോൾ കേരളത്തിൽ ഉള്ളവരുടെയോ ഓരോ ദിവസവും കേരളത്തിൽ വന്നിറങ്ങുന്നവരുടെയോ ക്രിമിനൽ പശ്ചാത്തലം ആർക്കും അറിയില്ല. കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷം നാടുവിടാൻ ശ്രമിക്കുന്നത് സ്വാഭാവികം ആണല്ലോ. ആലുവയിൽ ആറു കൊലപാതകങ്ങൾ നടത്തിയതിന് ശേഷം ആന്റണി പോയത് സൗദിയിലേക്കാണ്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് ശേഷം ഗൾഫിലേക്ക് കടന്ന ഒരു മലയാളി ആ പെൺകുട്ടിയുടെ പടം ഇന്റർനെറ്റിൽ ഇട്ടതിന് ശേഷം ഗൾഫിൽ ഇരുന്ന് നമ്മുടെ നീതി ന്യായ വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നു. ഇത് പോലെ എത്രയോ കേസുകൾ നമുക്കറിയാം. അതുപോലെ തന്നെ മറുനാട്ടിൽ കുറ്റകൃത്യങ്ങൾ നടത്തിയവർ പലരും കേരളത്തിലും കാണ്ടേക്കാം.
2. കുറ്റകൃത്യങ്ങൾക്ക് മാത്രമായി കേരളത്തിൽ വരുന്നവർ ഉണ്ടാകാം. സാമ്പത്തികമായി ഉയർന്ന നില, സുരക്ഷാ കാര്യങ്ങളിൽ അത്ര ശ്രദ്ധയില്ലാതിരിക്കുക, വീടുകൾ ഒറ്റപ്പെട്ടതായിരിക്കുക, വയസ്സായ ധാരാളം ആളുകൾ ഒറ്റക്ക് ജീവിക്കുക, എന്നിങ്ങനെ കളവിന് അനുകൂലമായ ഏറെ സാഹചര്യങ്ങൾ കേരളത്തിലുണ്ട്. ബണ്ടി ചോറിനെ പോലെ ഇത്തരം കാര്യങ്ങൾ മനസ്സിലാക്കി കേരളത്തിലേക്ക് വിമാനം കയറി വരെ കുറ്റവാളികൾ വരുന്നുമുണ്ട്.
3. കുറ്റകൃത്യങ്ങൾ നടത്തിയതിന് ശേഷം കടന്നു കളയാൻ എളുപ്പമാണ്, പ്രത്യേകിച്ചും രാജ്യാതിർത്തി കടക്കാൻ. കേരളത്തിൽ കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷം മലയാളികൾ പോലും അതിർത്തി കടക്കാൻ ശ്രമിക്കാറുണ്ടല്ലോ. അതുപോലെ മറ്റു നാട്ടുകാരും തീർച്ചയായും ശ്രമിക്കും, കുറ്റകൃത്യങ്ങൾ നടത്തിയതിന് ശേഷം കേരളത്തിന് പുറത്തേക്ക് പോയിക്കഴിഞ്ഞാൽ അവരെ കണ്ടുപിടിക്കുകയും തിരിച്ചെത്തിക്കുകയും എളുപ്പമല്ല. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നമ്മുടെ പൊലീസുകാർ എത്തുന്പോൾ കുറ്റവാളികൾക്ക് അവിടെ നിന്നും വലിയ സംരക്ഷണം കിട്ടുന്നു. വിദേശത്തേക്ക് പോയാൽ കൂടുതൽ ബുദ്ധിമുട്ടാണ്. കേരളത്തിൽ കുറ്റകൃത്യം നടത്തിയതിന് ശേഷം ഗൾഫിൽ പോയ മലയാളി കുറ്റവാളികളെ തിരിച്ചു കൊണ്ട് വരുന്നത് പോലെ എളുപ്പമാവില്ല, കേരളത്തിൽ കുറ്റം ചെയ്തതിന് ശേഷം ബംഗ്ലാദേശിലേക്ക് പോകുന്ന ബംഗ്ലാദേശിയെ തിരിച്ചെത്തിക്കാൻ.
ഈ മൂന്നു കാര്യങ്ങളിലും തീർച്ചയായും സർക്കാരിന്റെ അടിയന്തിര ശ്രദ്ധ വേണം. കേരളത്തിലേക്ക് ഓരോ ദിവസവും വന്നെത്തുന്ന മറുനാട്ടുകാരുടെ ഒരു വിവരവും നമ്മുടെ അടുത്തില്ല. കേരളത്തിൽ മൊത്തത്തിൽ എത്ര മറുനാട്ടുകാർ ഉണ്ടെന്ന് പോലും നമുക്കറിയില്ല. കേരളത്തിൽ ബംഗ്ലാദേശിൽ നിന്നും ആളുകൾ ഉണ്ടെന്ന് നമ്മൾ അറിയുന്നത് തന്നെ ഇങ്ങനെ ഏതെങ്കിലും കുറ്റകൃത്യങ്ങളിൽ പെടുന്പോൾ ആണ്. ഈ സ്ഥിതിക്ക് പരിഹാരം ഉണ്ടായേ പറ്റൂ. അല്ലെങ്കിൽ കുറ്റകൃത്യങ്ങൾ ചെയ്തതിന് ശേഷം ഒളിച്ചു താമസിക്കാനും, സൗകര്യത്തിന് കുറ്റകൃത്യങ്ങൾ ചെയ്യാനും, കുറ്റം ചെയ്തതിന് ശേഷം എളുപ്പത്തിൽ മുങ്ങാനും ഒക്കെ സൗകര്യമുള്ള വെള്ളരിക്കാപ്പട്ടണമായി കേരളം മാറും. കുറ്റകൃത്യങ്ങളുടെ എണ്ണം കൂടും, ഇന്നത്തെ പോലെ ഒറ്റക്ക് വീടുകൾ വെക്കാൻ ആളുകൾക്ക് പേടിയാകും, നമ്മുടെ സാമൂഹ്യ ജീവിതം താറുമാറാകും.
പോരാത്തതിന് മറുനാട്ടുകാർ ചെയ്യുന്ന ഓരോ കുറ്റകൃത്യവും മറുനാട്ടുകാരെ പറ്റിയുള്ള മലയാളികളുടെ ഭയം വർദ്ധിപ്പിച്ച് അവർക്കെതിരെയുള്ള വികാരം ആളിക്കത്തിക്കാൻ എളുപ്പമാകും. ഏതെങ്കിലും ഒരു ക്രൂരകൃത്യത്തിന് ശേഷം ആളുകൾ കൂട്ടമായി അവർക്കെതിരെ തിരിയുന്നതോടെ പത്തോ നൂറോ പേരുടെ, മിക്കവാറും നിരപരാധികളുടെ, ജീവൻ പോകും. അന്തർ സംസ്ഥാനം തൊട്ട് അന്താരാഷ്ട്രീയമായി വരെ പ്രശ്നം വളരും. അതുകൊണ്ട് പ്രതിരോധ നടപടികൾ ഇപ്പോഴേ എടുക്കുന്നതാണ് നല്ലത്.
കേരളത്തിൽ എത്തുന്നവർക്ക് കൃത്യമായ തിരിച്ചറിയൽ രേഖകൾ ഉണ്ടാകുക എന്നതാണ് ഏറ്റവും പ്രധാനം. ആവശ്യമെങ്കിൽ അവരുടെ നാട്ടിൽ നിന്നും പൊലീസ് ക്ലിയറൻസും ലഭ്യമാക്കാനുള്ള നടപടി വേണം. ഫെഡറൽ സംവിധാനത്തിൽ ഇതിനൊക്കെ ചില പരിമിതികളുണ്ടെങ്കിലും ഒരു ചെറിയ സംസ്ഥാനത്തേക്ക് ദശലക്ഷക്കണക്കിന് മറുനാട്ടുകാർ വളരെ ചെറിയ സമയത്ത് എത്തുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങളിൽ പുതിയ നിയമവും നയങ്ങളും ഉണ്ടാക്കാൻ കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നതിൽ ഒരു തെറ്റുമില്ല. ഇത് നാട്ടുകാരുടെയും മറുനാട്ടുകാരുടെയും നാടിന്റെയും രാജ്യത്തിന്റെയും സുരക്ഷയുടെ പ്രശ്നമാണ്, കുട്ടിക്കളിയല്ല.
ജീവിതത്തിന്റെ ഭൂരിഭാഗവും ഒരു കുടിയേറ്റക്കാരൻ ആയിരുന്ന സാഹചര്യത്തിൽ കുറച്ചു കാര്യങ്ങൾ കൂടെ പറയാതെ വയ്യ. കേരളത്തിൽ വരുന്ന മറുനാടൻ തൊഴിലാളികളിൽ കുറ്റവാളികൾ ഉണ്ടാകാമെങ്കിലും കേരളത്തിൽ വരുന്ന മറുനാട്ടുകാർ എല്ലാം കുറ്റകൃത്യം ചെയ്തവരോ ചെയ്യാൻ തരം നോക്കിയിരിക്കുന്നവരോ ആണെന്ന ചിന്ത നൂറു ശതമാനം തെറ്റാണ്. ലോകത്തെവിടെയും അങ്ങോട്ട് വരുന്ന കുടിയേറ്റക്കാരെ പറ്റി നാട്ടുകാർ പറയുന്ന കാര്യമാണ് ഇത്. സ്വിറ്റ്സർലാൻഡിൽ ജീവിക്കുന്ന എന്നെപ്പോലെ, അമേരിക്കയിൽ ജീവിക്കുന്ന ആയിരക്കണക്കിന് ഐ ടി ജോലിക്കാരെ പോലെ, ഗൾഫിൽ ജീവിക്കുന്ന അനവധി മറ്റു തൊഴിലാളികളെ പോലെ കൂടുതൽ ശന്പളം കിട്ടുന്ന ഒരു സ്ഥലം അന്വേഷിച്ച് എത്തിയിരിക്കുന്നവരാണ് കേരളത്തിലെ മറുനാടൻ തൊഴിലാളികളിൽ ബഹുഭൂരിപക്ഷവും. ലോകത്തെവിടെയും മറുനാടുകളിൽ നിന്നും വരുന്ന തൊഴിലാളികൾ അവർ എത്തിയ നാട്ടിലെയും വന്ന നാട്ടിലേയും സന്പദ്വ്യവസ്ഥ പുരോഗമിക്കാനേ ഇടയാക്കിയിട്ടുള്ളൂ എന്ന് അനവധി പഠനങ്ങളുണ്ട്.
കേരളത്തിൽ ആളുകൾക്ക് ന്യായമായി കെട്ടിടങ്ങൾ പണിയാൻ പറ്റുന്നത് മുതൽ ഹോട്ടലുകൾ നടത്താൻ പറ്റുന്നത് വരെ മറുനാടൻ തൊഴിലാളികൾ ഉള്ളതുകൊണ്ടാണ്. ബംഗാളിലും ആസ്സാമിലും അനവധി ഗ്രാമങ്ങളിൽ പട്ടിണി മാറുന്നത് കേരളത്തിൽ ജോലി ചെയ്യുന്ന ആരെങ്കിലും ഒക്കെ ആ വീടുകളിലുള്ളതുകൊണ്ടാണ്. ഇങ്ങനെ ഇരു കൂട്ടർക്കും ഗുണകരമായ ഒരു കൊടുക്കൽ വാങ്ങലിനെ ഏതെങ്കിലും കുറച്ചു ക്രിമിനലുകളുടെ സാന്നിധ്യം കൊണ്ട് തള്ളിപ്പറയുകയോ ഇല്ലാതാക്കുകയോ ചെയ്യുന്നത് ആർക്കും ഗുണകരമല്ല. സ്ഥിതിവിവരക്കണക്ക് നോക്കിയാൽ കേരളത്തിലെ കൊലപാതകങ്ങളിൽ മറുനാടൻ തൊഴിലാളികളുടെ പങ്ക് നന്നേ കുറവാണെന്ന് ഞാൻ കഴിഞ്ഞ തവണ ഈ വിഷയത്തെ പറ്റി എഴുതിയപ്പോൾ പറഞ്ഞിരുന്നു. ഈ ലേഖനത്തിന് വേണ്ടി ഞാൻ ആ കണക്കുകൾ ഒന്ന് കൂടി നോക്കി. കാര്യങ്ങൾ മാറിയോ എന്നറിയണമല്ലോ. സത്യത്തിൽ കണ്ട ഡേറ്റ എന്നെ പോലും അതിശയപ്പെടുത്തി.
രണ്ടായിരത്തി പതിനെട്ടിലെ കണക്കാണ് ഇപ്പോൾ ലഭ്യമായത്. 276 കൊലപാതകങ്ങളാണ് 2018 ൽ നടന്നിട്ടുള്ളത്. ഇത് സമീപകാലത്തെ ഏറ്റവും കുറഞ്ഞതാണെന്ന് മാത്രമല്ല, ഓരോ വർഷവും കൊലപാതകങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നുമുണ്ട്. അഞ്ചു വർഷം മുൻപ് 2014 ൽ 367 കൊലപാതകങ്ങളാണ് കേരളത്തിൽ നടന്നത്. ഇപ്പോൾ കേരളത്തിലെ കൊലപാതകങ്ങളുടെ നിരക്ക് ഒരു ലക്ഷത്തിന് 0.82 ആണ്. ലോകത്തിലെ ശരാശരി ഒരു ലക്ഷത്തിന് ആറ് കൊലപാതകം ആണ്. ഇന്ത്യയിലേത് ഒരു ലക്ഷത്തിന് 3.2 ആണ്. അതായത് ലോകത്തിലെ ഏഴിൽ ഒന്നും ഇന്ത്യയിലെ നാലിൽ ഒന്നുമാണ് നമ്മുടെ കൊലപാതക നിരക്ക്. ലോകത്തെ അപൂർവ്വം രാജ്യങ്ങളിൽ മാത്രമാണ് ഇത്രയും കുറഞ്ഞ കൊലപാതക നിരക്കുള്ളത്, അവയിൽ മിക്കതിലും കേരളത്തേക്കാൾ നാലിലൊന്നു ജനസംഖ്യ പോലുമില്ല.
ഇനി കേരളത്തിൽ മറുനാടൻ തൊഴിലാളികൾ നടത്തുന്ന കൊലപാതകങ്ങളുടെ എണ്ണം എടുക്കാം. കേരളത്തിൽ എത്ര മറുനാടൻ തൊഴിലാളികൾ ഉണ്ടെന്നോ എത്ര കൊലപാതകങ്ങൾ അവർ നടത്തുന്നു എന്നോ ഉള്ള കണക്കുകൾ ലഭ്യമല്ല. പക്ഷെ ഇപ്പോൾ കേരളത്തിൽ ഏതാണ്ട് മുപ്പത്തി നാലു ലക്ഷം മറുനാടൻ തൊഴിലാളികൾ ഉണ്ടെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റിയുട്ടിന്റെ കണക്ക്. ഇത് കേരള ജനസംഖ്യയുടെ പത്തു ശതമാനത്തോളം വരും. അപ്പോൾ ഈ മറുനാടൻ തൊഴിലാളികൾ ശരാശരി മലയാളികളുടെ അത്രയും ക്രിമിനൽ വാസന ഉള്ളവർ ആയിരുന്നു എങ്കിൽ കേരളത്തിലെ കൊലപാതകങ്ങളിൽ പത്തിലൊന്നും അവർ ആയിരിക്കണം ചെയ്യുന്നത്. അതായത് വർഷത്തിൽ ഇരുപത്തി ഏഴു കൊലപാതകങ്ങൾ. ഒരു വർഷം ശരാശരി എത്ര കൊലപാതകങ്ങൾ മറുനാടൻ തൊഴിലാളികൾ ചെയ്തതായി നിങ്ങൾ കേൾക്കാറുണ്ട് ?
അല്പം കൂടി കടത്തി പറയാം. കേരളത്തിലെ കൊലപാതകങ്ങൾ ഭൂരിഭാഗവും ചെയ്യുന്നത് ഇരുപതിനും എഴുപത്തിനും ഇടക്ക് പ്രായമുള്ള ആണുങ്ങളാണ്. കേരള ജനസംഖ്യയുടെ പകുതിയിലും താഴെ മാത്രമേ ഇവരുടെ എണ്ണം ഉള്ളൂ. അതേസമയം കേരളത്തിലെ മറുനാടൻ തൊഴിലാളികളിൽ എൺപത് ശതമാനവും ഇരുപതിനും അറുപത്തിനും ഇടക്കുള്ള പുരുഷന്മാർ ആണ്. അപ്പോൾ ഇരുപതിനും എൺപതിനും ഇടക്കുള്ള ആണുങ്ങളിൽ കൊലപാതകികളുടെ അനുപാതം മലയാളികളിൽ മറുനാട്ടുകാരേക്കാളും ഇരട്ടിയിൽ ഏറെ വരും. സംശയം ഉള്ളവർക്ക് ഈ കണക്കുകൾ കൃത്യമായി അന്വേഷിച്ചു കൂട്ടി നോക്കിയാൽ മതി. പൊലീസിൽ നിന്നുള്ള ആരെങ്കിലും എന്റെ പോസ്റ്റ് വായിക്കുന്നുണ്ടെങ്കിൽ ഈ കണക്ക് ഒന്ന് കൂട്ടി സ്ഥിരീകരിക്കുമല്ലോ.
സ്വയരക്ഷക്ക് അല്ലാത്ത ഏതൊരു കൊലപാതകവും ക്രൂരവും ഒഴിവാക്കേണ്ടതും ആണ്. അതിന് നാടൻ - മറുനാടൻ വ്യത്യാസങ്ങൾ ഇല്ല. നാട്ടുകാരോ മറുനാട്ടുകാരോ ആയ ആരും ചെയ്യുന്ന ഒരു കൊലപാതകത്തേയും ഞാൻ ന്യായീകരിക്കുന്നുമില്ല. ഏതൊരു കൊലപാതകം നടന്നാലും അത് അന്വേഷിക്കപ്പെടണം, കുറ്റവാളികൾ പിടിക്കപ്പെടണം, പിൽക്കാലത്ത് സമൂഹത്തിന് അവർ ഭീഷണി ഉണ്ടാക്കാത്ത തരത്തിൽ അവർ ശിക്ഷിക്കപ്പെടുകയും വേണം. പക്ഷെ ഒരു കൊലപാതകം ചെയ്തത് മറുനാട്ടിൽ നിന്നുള്ള ആളായതുകൊണ്ട് മറുനാട്ടുകാരെല്ലാം കൊലപാതകികളോ ക്രിമിനലുകളോ ആണെന്ന ചിന്ത ആളുകളിൽ ഉണ്ടാകരുത്. അത്തരത്തിൽ ഒരു വികാരം ഉണ്ടാകുന്നതിനെ നമ്മൾ പ്രോത്സാഹിപ്പിക്കുകയും അരുത്. അത് ഒരു ആധുനിക സമൂഹത്തിന് ചേർന്നതല്ല, പ്രത്യേകിച്ചും മറുനാടുകളിൽ പോയി അധ്വാനിക്കുന്നവരുടെ വിയർപ്പിൽ പണിതുയർത്തിയ ഒരു നാട്ടിൽ.
Stories you may Like
- സംസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികൾ 7.50 ലക്ഷത്തോളം
- മുരളീ തുമ്മാരുകുടി മുൻകൂട്ടി കണ്ടത് താനൂരിൽ സംഭവിക്കുമ്പോൾ
- മുരളി തുമ്മാരുകുടി ചർച്ചയാക്കിയത് എംജി യൂണിവേഴ്സിറ്റിയിലെ ട്രാൻസ്ക്രിപ്റ്റ് ദുരന്തകഥ
- പൊന്നാനിയിലെ ലൈസൻസില്ലാത്ത യാർഡിൽ മീൻപിടിത്ത ബോട്ട് രൂപ മാറ്റം നടത്തി
- സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടാകുന്നതും മുരളി തുമ്മാരുകുടി പ്രവചിച്ചിരുന്നോ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്