25 വർഷം മുമ്പ് 'മലബാർ ഹില്ലിലെ വർഷ ബംഗ്ലാവിൽ' ആദ്യമായി കാൽ കുത്തിയപ്പോൾ മൊട്ടിട്ടതാണ് ഈ മോഹം; ഒരുനാൾ ഞാനും ഈ ബംഗ്ലാവിലെ അന്തേവാസിയാകും; മാതോശ്രീയിൽ നിന്ന് ഉദ്ധവ് താക്കറെ വർഷയിലേക്ക് താമസം മാറ്റുമ്പോൾ സഫലമാകുന്നത് ഭാര്യ രഷ്മി താക്കറെ മനസിൽ സൂക്ഷിച്ച ആ രഹസ്യമോഹം; 12,000 ചതുരശ്ര അടിയിൽ പരന്നുകിടക്കുന്ന പോഷ് ബംഗ്ലാവിന് ചുറ്റും കൂട്ടുകാർ അംബാനിമാരും ഗോദ്റെജും ടാറ്റയും ബിർലയും മഹീന്ദ്രയും അടക്കമുള്ള സെലിബ്രിറ്റികളും
മറുനാടൻ ഡെസ്ക്
മുംബൈ: ഇതൊരു വലിയ മാറ്റമാണ്, താക്കറെ കുടുംബത്തിന്. ഇങ്ങനെയൊന്ന് അവർ പലവട്ടം സ്വപ്നം കണ്ടിട്ടുണ്ടാവാം. ബാന്ദ്ര ഈസ്റ്റിലെ മാതോശ്രീയിൽ ഇരുന്ന് അഞ്ച് പതിറ്റാണ്ട് മുംബൈ വാണ ശേഷം അവിടെ നിന്ന് പടിയിറങ്ങുകയാണ്. ഇനി താമസം മലബാർ ഹില്ലിലെ വർഷ റസിഡൻസിലാണ. ഔദ്യോഗിക വസതിയായി ഈ ബംഗ്ലാവ് ഉദ്ധവ് താക്കറെയ്ക്ക് അനുവദിച്ചു. മുതിർന്ന എൻസിപി എംഎൽഎ ഛഗൻ ബുജ് പാലിന് മലബാർ ഹില്ലിലെ റാംപെക് ഔദ്യോഗിക വസതിയായി അനുവദിച്ചു നൽകിയത്. എൻ സി പി നേതാവ് ജയന്ത് പാട്ടീലിന് മലബാർ ഹില്ലിലെ തന്നെ സേവാ സദൻ ആണ് ഔദ്യോഗിക വസതിയായി ലഭിച്ചത്. ശിവസേന നേതാവ് എക് നാഥ് ഷിൻഡെയ്ക്ക് പെഡോർ റോഡിലെ സിൽവർ സ്റ്റോൺ ബംഗ്ലാവ് ആണ് ഔദ്യോഗിക വസതിയായി അനുവദിച്ചു നൽകിയത്. അംബാനിമാരും ഗോദ്റെജും ടാറ്റയും ബിർലയും മഹീന്ദ്രയും വാഴുന്ന മുംബൈയുടെ തിലകക്കുറിയായി നിൽക്കുന്ന മലബാർ ഹിൽ. ഒരുകേരള ബന്ധം കൂടിയുണ്ട് മലബാർ ഹില്ലിന്. ആ കഥ പിന്നാലെ.
രാജ്ഭവനിൽ നിന്ന് ഏകദേശം ഒരുകിലോമീറ്റർ അകലെയാണ് 'വർഷ'. ചരിത്രപ്രസിദ്ധമായ ജിന്ന ഹൗസിന്റെ തൊട്ടടുത്ത്. ചുറ്റും പോഷ് ബംഗ്ലാവുകളും, ആകാശചു:ംബികളായ ഫ്ളാറ്റ് സമുച്ചയങ്ങളും. മന്ത്രിമാരും, നയതന്ത്രപ്രതിനിധികളും, പ്രമുഖ വ്യവസായികളും, സിനിമാ താരങ്ങൾ അടക്കമുള്ള സെലിബ്രിറ്റികളും, സർക്കാർ ഉദ്യോഗസ്ഥരും, ശാസ്ത്രജ്ഞരും എല്ലാം താമസിക്കുന്നയിടം.
ബാൽ താക്കറെയുടെ പ്രതാപം തിരിച്ചുപിടിക്കാൻ
ബാൽതാക്കറെ മുംബൈ വിറപ്പിച്ചിരുന്ന കാലത്ത് നിന്ന് ശിവസേനയുടെ കരുത്ത് ഒരുപാട് ചോർന്ന് പോയിട്ടുണ്ടെന്ന കാര്യം സത്യമാണ്. 1995 ൽ ബിജെപിയുമായി ശിവസേന സഖ്യസർക്കാർ രൂപീകരിക്കും വരെ അധികാരത്തിന്റെ വഴികളിൽ നിന്ന് അകലെയുമായിരുന്നു. മനോഹർ ജോഷിയും, നാരായൺ റാണെയുമൊക്കെയായിരുന്നു അന്നത്തെ നേതാക്കന്മാർ. മനോഹർ ജോഷിയാണ് സേനയുടെ ആദ്യ മുഖ്യമന്ത്രി. പിന്നീട് നാരായൺ റാണെയും. റാണെ പിന്നീട് കോൺഗ്രസിലേക്കും ബിജെപിയിലേക്കുമൊക്കെ ചേക്കേറി. ഈ നേതാക്കന്മാരെല്ലാം തന്നെ മാതോശ്രീയിലെത്തി ബാൽതാക്കറെയെ വണങ്ങാതെ ചെറുവിരൽ അനക്കിയിരുന്നില്ല.. ഇന്നിതാ ശിവസേന മേധാവി ഉദ്ധവ് താക്കറെ തന്നെ മാതോശ്രീ വിട്ട് പുറത്തേക്ക് ഇറങ്ങിയിരിക്കുന്നു. മലബാർ ഹില്ലിലേക്ക് ചേക്കേറുകയാണ്. ബാൽ താക്കറെയുടെ കാലശേഷം ഏഴ് വർഷം പിന്നിടുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ഈ സ്ഥാനാരോഹണം. മുഖ്യമന്ത്രിയായി. ശിവസേനയുടെ ആഘോഷങ്ങൾ ഇപ്പോഴും തുടരുകയാണ്.
രഷ്മിയുടെ രഹസ്യപ്രണയം 'വർഷ'
12,000 ചതുരശ്ര അടി വിസ്തീർണമുള്ള അതിരമണീയമായ ബംഗ്ലാവാണ് വർഷ. ഭാര്യ രഷ്മി താക്കറയും മക്കളായ തേജസും, എംഎൽഎയായ ആദിത്യയും ഉദ്ധവിനെ സഹായിക്കാൻ ഒപ്പമുണ്ടാകും. അതേസമയം, മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് പുതിയ വസതി തേടുകയാണ്. സ്വകാര്യ ബാങ്കിൽ ജോലിയുള്ള അമൃതയും ഒമ്പത് വയസുകരാി ദിവിജയുമാണ് ഫട്നാവിസിന് ഒപ്പമുള്ളത്. പ്രതിപക്ഷ നേതൃസ്ഥാനം കിട്ടിയതോടെ, ഫട്്നാവിസിന് ഔദ്യോഗിക വസതിയിലേക്ക് മാറാം. വർഷ ബംഗ്ലാവ് ഒഴിയുന്നത് വരെ ഉദ്ധവ് താക്കറെയ്ക്കും കുടുംബത്തിനും അല്പം കാത്തിരിക്കേണ്ടി വരും. രഷ്മി താക്കറെയുടെ വിശദമായ പരിശോധനകൾക്ക് ശേഷമാകും ഗൃഹപ്രവേശം. ആവശ്യം വേണ്ട മിനുക്ക് പണികളൊക്കെ ചെയ്ത ശേഷമാകും ഗൃഹപ്രവേശം. 25 വർഷം മുമ്പ് മനോഹർ ജോഷി മുഖ്യമന്ത്രിയായിരിക്കെയാണ് രഷ്മി ആദ്യമായി വർഷ ബംഗ്ലാവിൽ എത്തുന്നത്. അന്നുതന്നെ വർഷയോട് രഷ്മി താക്കറെ പ്രണയത്തിലായെന്നാണ് ശിവസേനക്കാർ പറയുന്നത്. ഏതെങ്കിലും ഒരുനാൾ ഈ ബംഗ്ലാവ് തന്റെ സ്വന്തം വസതിയാക്കുന്നത് രഷ്മി സ്വപ്നം കണ്ടിരിക്കാം.
ഉദ്ധവ് താക്കറെയുടെ വിജയത്തിന് പിന്നിൽ രഷ്മി താക്കറെ
വളരെ ശാന്തസ്വഭാവക്കാരിയാണ് രഷ്മി താക്കറെയെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. ശാന്തയെങ്കിലും, ഇച്ഛാശക്തിയുള്ള പ്രകൃതം. നാവടക്കൂ, പണിയെടുക്കൂ, അതാണ് രഷ്മി താക്കറെയുടെ മന്ത്രമെന്ന് അമ്മാവനായ ബിസിനസുകാരൻ ദിലിപ് ശ്രംഗാർപുരെ പറയുന്നു. ഡോംബിവ്ലിയിലെ ഒരുമധ്യവർഗ്ഗ കുടുംബത്തിൽ ജനനം. വാസെ കേൽക്കർ കോളേജിൽ നിന്ന് 1980കളുടെ അവസാനം ബിരുദം നേടി. അച്ഛൻ മാധവ് പതങ്കർ കുടുംബ ബിസിനസ് നടത്തുന്നു, അമ്മ മീനാതായിയുടെ സ്വാധീനമാണ് തന്നെയും അനുജത്തിയെയും കരുത്തരാക്കിയതെന്ന് രഷ്മി താക്കറെ പറയാറുണ്ട്. കരുത്തുറ്റ കുടുംബം കുട്ടികളിൽ നല്ല മൂല്യങ്ങൾ വളർത്തുന്നുവെന്നാണ് രഷ്മി പറയാറുള്ളത്. അതുകൊണ്ട് തന്നെ അധികാരമോ, പ്രശസ്തിയോ, അധികാരമോ അവരുടെ തലയ്ക്ക് പിടിച്ചിട്ടിലെന്നും അമ്മാവൻ പറയുന്നു.
1987 ൽ രഷ്മി താക്കറെ കരാർ തൊഴിലാളികൾക്കുള്ള പദ്ധതിയുടെ ഭാഗമായി എൽഐസിയിൽ ചേർന്നു. 180 ദിന പദ്ധതി. എൽഐസിയിൽ രാജ് താക്കറെയുടെ സഹോദരി ജയ്ജയ് വന്തിയുമായി വളരെ വേഗം സുഹൃത്തുക്കളായി. അധികം വൈകാതെ ഫോട്ടോഗ്രഫി കമ്പവുമായി നടന്നിരുന്ന ഉദ്ധവ് താക്കറെയെ പരിചയപ്പെട്ടു. 1989 ഡിസംബർ 13 നാണ് ഇരുവരും വിവാഹിതരായത്.
രഷ്മി ഒരുമികച്ച ആതിഥേയയാണ്. ബാൽ താക്കറെയുടെ നില ഗുരുതരമായിരുന്ന സമയത്ത് മാതോശ്രീയിൽ അന്വേഷണവുമായി എത്തുന്ന ശിവസൈനികരെ എല്ലാം ഭക്ഷണം കഴിക്കാതെ വിടില്ലായിരുന്നു രഷ്മി. ഉന്നതർക്കൊപ്പമെന്നോ താഴ്ന്നവർക്കൊപ്പമെന്നോ അവർ ഭേദം കാണിക്കാറില്ലെന്ന് ശിവസേന പ്രവർത്തകർ പറയുന്നു. സംഗീത പ്രിയ കൂടിയാണ് രഷ്മി. ഉസ്താദ് ഗുലാം അലിയുടെ വലിയ ആരാധക. ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിട്ടില്ലെങ്കിലും നന്നായി പാടും. ഏതായാലും 25 വർഷം മുമ്പ് രഷ്മി കണ്ട സ്വപ്നം ഇപ്പോൾ സഫലമാവുകയാണ്. വർഷ ബംഗ്ലാവിന്റെ പടി കയറുമ്പോൾ.
മലബാർ ഹില്ലിന്റെ പേരുമാറ്റാൻ ശിവസേന ശ്രമിച്ചു; പിന്മാറി
ശിവസേന എംഎൽഎമാർ ലബാർ ഹില്ലിന്റെ പേരു മാറ്റാൻ വേണ്ടി ശ്രമിച്ചിരുന്നുവെങ്കിലും പിന്നീട് സ്വയം പിന്മാറുകയായിരുന്നു. കേരളത്തിന്റെ മലബാറുകാരുമായി ഒരു കണക്ഷനുണ്ട് മലബാർ ഹില്ലിന്. മുംബൈ നഗരത്തിന്റെ ഭാഗമായ ഒരുയർന്ന പ്രദേശമാണ് മലബാർ ഹിൽ. അതിസമ്പന്നരുടേയും പ്രമുഖരുടെയും വാസസ്ഥലമായാണ് മലബാർ ഹിൽസ് പൊതുവേ അറിയപ്പെടുന്നത്. ഗോദ്റെജ്, ജിൻഡാൽ, ബിർള തുടങ്ങിയ വ്യവസായപ്രമുഖർ മലബാർ ഹിൽ നിവാസികളാണ്. മുംബൈയിലെ പ്രശസ്തമായ ഹാങ്ങിങ്ങ് ഗാർഡൻ (തൂങ്ങുന്ന പൂന്തോട്ടം) ഇവിടെയാണ്. കേരളത്തിലെ വടക്കൻ മലബാറിൽ നിന്നുള്ള കേയി കുടുംബത്തിന്റെ സ്വന്തമായിരുന്നു ഈ പ്രദേശം എന്നൊരു അഭിപ്രായമുണ്ട്. പോർച്ചുഗീസുകാരുമായി നേരിട്ട് വ്യാപാരബന്ധമുണ്ടായിരുന്നു ഈ കുടുംബത്തിന് പിൽക്കാലത്ത് ഇത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീനതയിലായി.
പതിനേഴാം നൂറ്റാണ്ട് തൊട്ട് കേരളത്തിലെ സുഗന്ധവ്യഞ്ജന വ്യാപാരം മൊത്തത്തിൽ കേയി കുടുംബത്തിന്റെ അധീനതയിലായിരുന്നു. അലുപ്പി കാക്ക എന്ന് പേരുള്ള ആളായിരുന്നു കേയി കുടുംബത്തിന്റെ അറിയപ്പെടുന്ന ഏറ്റവും മുതിർന്ന വ്യക്തിയും വ്യാപാരത്തിന്റെ സ്ഥാപകനും. അലുപ്പി കാക്കയ്ക്ക് ശേഷം മൂസാ കാക്കയിലൂടെ വ്യാപാരം കൂടുതൽ മെച്ചപ്പെട്ടു. തലശ്ശേരി തുറമുഖത്ത് പോർട്ടുഗീസുകാരുമായി കച്ചവട ബന്ധത്തിൽ ഏർപ്പെട്ടതോടെയാൺ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ കുത്തക കേയികൾക്ക് വന്ന് ചേർന്നത്. ഏത് വിദേശികൾ ഇന്ത്യയിൽ എത്തിയാലും കേയികൾ വഴിയായിരുന്നു വ്യാപാരം നടത്തുക എന്ന നിലയിൽ എത്താൻ അധികം താമസിച്ചില്ല. വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഇന്ത്യയിലെ വിവിധ തുറമുഖ നഗരങ്ങളിലേക്ക് വ്യാപിക്കപ്പെട്ടതോടെ ആ നഗരങ്ങളിലൊക്കെയും കേയിമാർ സ്വത്തുക്കളും വാങ്ങിക്കൂട്ടി. മംഗലാപുരത്തും ബോംബെയിലും ഗുജറാത്തിലുമായി ഒട്ടനവധി വസ്തുകൾ കേയിമാരുടെ പേരിലായി.
മുംബയിലെ പല കാതലായ ഭൂമിയും കേയിമാർക്ക് സ്വന്തമായിരുന്നു. മലബാർ ഹില്ല് മൊത്തവും കേയിമാരുടേതായിരുന്നുവെങ്കിലും ബ്രിട്ടീഷുകാരുമായുള്ള വ്യാപാരത്തിലെ പ്രശ്നങ്ങൾ ഈ പ്രദേശം ബ്രിട്ടീഷുകാർക്ക് കൈമാറാൻ കാരണമായി. മലബാറിലെ സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ കുത്തക നിലനിർത്താൻ വേണ്ടിയാണ് മലബാർ ഹിൽ പ്രദേശം ബ്രിട്ടീഷുകാർക്ക് വിട്ടു കൊടുത്തത് എന്നാണ് പറയപ്പെടുന്നത്.
Stories you may Like
- ഉദ്ധവിനെ ഒതുക്കാൻ രാജ് താക്കറെയുടെ എംഎൻഎസിനെ കൂട്ടുപിടിച്ച് ബിജെപി
- സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് ഉദ്ധവ് താക്കറെ
- രാജിവെച്ചതിനാൽ ഉദ്ധവ് സർക്കാറിനെ പുനഃസ്ഥാപിക്കാനാകില്ല: സുപ്രീംകോടതി
- ഉദ്ധവ് താക്കറെയുടെ പിടിപ്പുകേട് തുറന്നുപറഞ്ഞ് ശരദ് പവാർ
- യുവനേതാവ് ശിവസേന ഷിൻഡേ പക്ഷത്ത് എത്തിയേക്കും; മിലിന്ദ് ദേവ്റ പാർട്ടി മാറുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്