വലിയ ചതിയാണ് പൊലീസ് ആസ്ഥാനത്തെ ഏമാന്മാർ ചെയ്തത്; ഞങ്ങളുടെ അവസരം കളഞ്ഞുകുളിച്ചതിൽ ഡിജിപിക്കും ഉണ്ട് ഒരുപങ്ക്; ആംഡ് പൊലീസ് കോൺസ്റ്റബിൾ പട്ടികയിൽ നിയമനം കാത്തിരുന്നത് 181 പേർ; കള്ളക്കളി നടന്നത് ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ; മൂന്നാഴ്ചയ്ക്കുള്ളിൽ നിയമനം നടത്തണമെന്ന് അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണൽ വിധിച്ച് തൊണ്ണൂറ് ദിവസം കഴിഞ്ഞിട്ടും അനങ്ങാതിരുന്നതോടെ കോടതി അലക്ഷ്യക്കേസുമായി ഉദ്യോഗാർത്ഥികൾ
എം മനോജ് കുമാർ
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണൽ വിധിക്ക് പുല്ലുവില കൽപ്പിച്ച് പൊലീസ് ഹെഡ് ക്വാർട്ടെഴ്സ് അധികൃതർ. 2016 ലെ ആംഡ് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട 181 പേർക്ക് ആറാഴ്ചയ്ക്കുള്ളിൽ നിയമനം നടത്തണമെന്നുള്ള കെഎടിയുടെ വിധിക്കാണ് പൊലീസ് ക്വാർട്ടെഴ്സ് അധികൃതർ പുല്ലുവില കൽപ്പിച്ചിരിക്കുന്നത്. ആറാഴ്ചയ്ക്കുള്ളിൽ ഈ റാങ്ക് ലിസ്റ്റിലെ 181 പേർക്ക് നിയമനം നടത്തണമെന്ന് അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണലിന്റെ വിധി വന്നത് ഓഗസ്റ്റ് മുപ്പതിനാണ്. 2017ൽ കേസ് ഫയൽ ചെയ്ത കേസിലെ വിധിയാണ് കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിന് വന്നത്.
ഇപ്പോൾ 94 ദിവസങ്ങൾ കഴിഞ്ഞിട്ടും വിധിയോടു പ്രതികരിക്കാനോ അപ്പീൽ നൽകാനോ പൊലീസ് ഹെഡ്ക്വാർട്ടെഴ്സ് തയ്യാറായിട്ടില്ല. വിധി വന്നിട്ട് നൂറു ദിവസമായിട്ടും നടപടി കാണാത്തതിനെ തുടർന്ന് കോടതിയലക്ഷ്യക്കേസ് നൽകി കാത്തിരിക്കുകയാണ് ഉദ്യോഗാർത്ഥികൾ. ഇടുക്കി-കോട്ടയം എറണാകുളം ഉൾപ്പെടുന്ന കെഎപി ആംഡ് ബറ്റാലിയനിലെ 181 പേർക്ക് ആറാഴ്ചയ്ക്കുള്ളിൽ നിയമനം നൽകണമെന്നു സംസ്ഥാന ഡിജിപിയോടാണ് കെഎടി ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കാര്യത്തിൽ എന്തെങ്കിലും എതിർപ്പ് ഉണ്ടെങ്കിൽ ഡിജിപി അപ്പീൽ ഫയൽ ചെയ്യേണ്ടതുണ്ടായിരുന്നു. പക്ഷെ അപ്പീൽ നൽകുകയോ വിധിയോടു പ്രതികരിക്കുന്ന എന്തെങ്കിലും നടപടി സ്വീകരിക്കാനോ പൊലീസ് ഹെഡ് ക്വാർട്ടെഴ്സ് ഇതുവരെ തയ്യാറായിട്ടില്ല. കെഎപി-ഫൈവ് ബറ്റാലിയനിലേക്കുള്ള പൊലീസ് ഓഫീസർ തസ്തികയിൽ ഉൾപ്പെട്ട 181 പേരാണ് പിഎച്ച്ക്യു അധികൃതരുടെ നിസ്സംഗത കാരണം ത്രിശങ്കു സ്വർഗ്ഗത്തിൽ കഴിയുന്നത്. അടുത്ത സിറ്റിംഗിൽ പൊലീസ് ഹെഡ് ക്വാർട്ടേഴ്സ് അധികൃതർ എന്ത് നടപടി സ്വീകരിക്കും എന്നാണു ഉദ്യോഗാർത്ഥികൾ ഇപ്പോൾ ഉറ്റുനോക്കുന്നത്.
2015-ൽ നോട്ടിഫിക്കേഷൻ വരുകയും 2016-ൽ റാങ്ക് ലിസ്റ്റ് വരുകയും ചെയ്തിരുന്നു. 881 പേരാണ് മെയിൻ ലിസ്റ്റിൽ വന്നത്. 650 പേരെ ഈ മെയിൻ ലിസ്റ്റിൽ നിന്നും എടുത്തിട്ടുണ്ട്. ഈ ലിസ്റ്റിൽ ബാക്കിയായ 181 പേരെ എടുക്കണമെന്നാണ് കെഎടി ഇപ്പോൾ ഉത്തരവിട്ടിരിക്കുന്നത്. 2017-ലെ പ്രതീക്ഷിത ഒഴിവുകളിലേക്ക് നിയമനം നടത്തും എന്നാണ് ഈ റാങ്ക് ലിസ്റ്റിൽ ഉള്ളവരെ അറിയിച്ചിരുന്നത്. ഈ ബറ്റാലിയനിൽ ഒട്ടനവധി ഒഴിവുകൾ രേഖപ്പെടുത്തപ്പെട്ടെങ്കിലും അതൊന്നും പിഎച്ച്ക്യു കണക്കിലെടുത്തില്ല. പൊലീസ് ക്വാർട്ടെഴ്സിലെ ഒരു വിഭാഗം ഈ ഒഴിവുകൾ പൂഴ്ത്തിവയ്ക്കുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രതീക്ഷിത ഒഴിവുകൾ വന്നപ്പോൾ ഇവർ അത് റിപ്പോർട്ട് ചെയ്തില്ല. നിയമനം കാത്തിരുന്നവർ അറിയിപ്പ് വരുന്നതും കാത്തിരുന്നു. പ്രതീക്ഷിത നിയമനം എന്ന് പറഞ്ഞിരുന്നതിനാൽ ഒഴിവുകൾ വരുന്നതിനു അനുസരിച്ചാണ് നിയമനം നടത്തുക പതിവ്. ഒഴിവുകൾ പൊലീസ് ക്വാർട്ടെഴ്സിൽ എത്തിയെങ്കിലും എല്ലാം പൂഴ്ത്തിവയ്ക്കപ്പെട്ടു. ഒടുവിൽ വിവരാവകാശം ഫയൽ ചെയ്തപ്പോഴാണ് ഈ പൂഴ്ത്തിവയ്ക്കൽ ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്.
വിവരാവകാശ പ്രകാരം പൊലീസ് ഹെഡ് ക്വാർട്ടെഴ്സ് അധികൃതർ നൽകിയ 2017-ൽ നൽകിയ മറുപടിയിൽ തന്നെ പറയുന്നത് കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നും 181 പൊലീസ് കോൺസ്റ്റബിൾമാരുടെ ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ്. പ്രതീക്ഷിത ഒഴിവുകളായാണ് ഇവ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഈ ഒഴിവുകൾ പിഎസ്സിയിൽ നിന്നും റിപ്പോർട്ട് ചെയ്യേണ്ടത് പൊലീസ് ആസ്ഥാനത്തു നിന്നുമാണ്. പൊലീസ് ആസ്ഥാനത്ത് നിന്ന് നിർദ്ദേശം വന്നാൽ ഈ ഒഴിവുകളിലേക്ക് പിഎസ്സി നിയമനം നടത്തും. പക്ഷെ അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണൽ വിധിയോ കോടതി അലക്ഷ്യക്കേസോ അതിന്റെ വരുംവരായ്കകളോ ഇതുവരെ ഗൗരവപൂർവം പൊലീസ് കണക്കിലെടുത്തിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചനകൾ. കോടതി അലക്ഷ്യക്കേസിൽ തന്നെ ഇതുവരെ മൂന്നു സിറ്റിങ് നടന്നു കഴിഞ്ഞു. ഈ ആഴ്ച തന്നെ അടുത്ത സിറ്റിങ് നടക്കും. ഈ സിറ്റിംഗിലാണ് ഉദ്യോഗാർത്ഥികൾ ഇപ്പോൾ പ്രതീക്ഷയർപ്പിച്ചിരിക്കുന്നത്. ഇടുക്കി-കോട്ടയം ഉൾപ്പെടുന്ന ആംഡ് പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റ് ആണിത്. ഈ റാങ്ക് ലിസ്റ്റിൽ നിന്നും 668 നിയമനങ്ങൾ നടത്തി റാങ്ക് ലിസ്റ്റിലെ നിയമനങ്ങൾ അവസാനിപ്പിച്ച അവസ്ഥയിലാണ്. പ്രതീക്ഷിത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു എന്ന് പറഞ്ഞുവെങ്കിലും പൊലീസ് ഹെഡ് ക്വാർട്ടെഴ്സിൽ നിന്നും ഒഴിവുകൾ പൂഴ്ത്തിവെയ്ക്കുകയായിരുന്നു. എന്നാൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന വിവരാകാശ പ്രകാരമുള്ള പൊലീസ് ഹെഡ് ക്വാർട്ടെഴ്സിന്റെ തന്നെ അറിയിപ്പ് കണക്കിലെടുത്ത് ശക്തമായ വിധി തന്നെയാണ് അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണൽ പുറപ്പെടുവിച്ചിരിക്കുന്നത്.
ഉദ്യോഗാർത്ഥികളുടെ പ്രതികരണം ഇങ്ങനെ:
വലിയ ചതിയാണ് പൊലീസ് ഹെഡ്ക്വാർട്ടെഴ്സ് അധികൃതർ കാണിച്ചത്. 2016-ൽ വന്ന റാങ്ക് ലിസ്റ്റ് ആണിത്. ഈ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതിൽ പൊലീസ് ഹെഡ് ക്വാർട്ടെഴ്സ് അധികൃതർ നടത്തിയ അലംഭാവമാണ് ഞങ്ങൾക്ക് വിനയായത്. വിവരാവകാശപ്രകാരം ചോദിച്ചപ്പോഴാണ് 2017-ൽ 181 പ്രതീക്ഷിത ഒഴിവുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നു ഞങ്ങൾക്ക് രേഖാമൂലം തന്നെ പൊലീസ് അധികൃതർ മറുപടി നൽകിയത്. അതിനു ശേഷമാണ് അഡ്മിനിസ്ട്രെറ്റീവ് ട്രിബ്യൂണലിൽ ഞങ്ങൾ കേസ് ഫയൽ ചെയ്യുന്നത്. ഈ കേസിലാണ് കഴിഞ്ഞ ഓഗസ്റ്റ് മുപ്പതിന് വിധി വന്നത്. ആറാഴ്ചയ്ക്കകം 181 പേരെ എടുക്കണമെന്നാണ് വിധിച്ചത്. ഇപ്പോൾ 94 ദിവസമായിരിക്കുന്നു. ഒരു നടപടിയും വന്നിട്ടില്ല. ഒരു അപ്പീൽ പോലും അവർ ഫയൽ ചെയ്തിട്ടില്ല.
പിഎസ്സിയെ ഈ കാര്യത്തിൽ കുറ്റം പറയാൻ കഴിയില്ല. ഡിജിപിയാണ് വേണ്ട നടപടികൾ സ്വീകരിക്കേണ്ടത്. ഞങ്ങളുടെ അവസരമാണ് പൊലീസ് ഹെഡ്ക്വാർട്ടെഴ്സിൽ ഉള്ളവർ കളഞ്ഞു കുളിച്ചത്. അതുകൊണ്ട് തന്നെയാണ് ഞങ്ങൾ കെഎടിയെ സമീപിച്ചത്. ഒരു ലോബി തന്നെ പൊലീസ് ഹെഡ് ക്വാർട്ടെഴ്സിൽ ഉണ്ട് എന്നാണ് ഞങ്ങൾക്ക് മനസിലാക്കാൻ കഴിഞ്ഞത്. 2017-ൽ 181 പ്രതീക്ഷിത നിയമനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന വിവരം വന്നപ്പോൾ ഈ ലോബി വിവരം പൂഴ്ത്തിവയ്ക്കുകയായിരുന്നു. ഇപ്പോൾ വിധി വന്നിരിക്കുന്നു. അത് നടപ്പില്ലാക്കാത്തതിനാൽ ഞങ്ങൾ കോടതിയലക്ഷ്യക്കേസ് തന്നെ ഫയൽ ചെയ്തിരിക്കുകയാണ്. സാധാരണക്കാരന് പ്രാപ്യമായത് കോടതികളാണ്. ഈ കോടതി വിധി വന്നിട്ടും പൊലീസ് ഹെഡ് ക്വാർട്ടെഴ്സ് അനങ്ങിയിട്ടില്ല. ഇനി ഇപ്പോൾ ഞങ്ങൾ അടുത്ത സിറ്റിങ് ആണ് കാത്തിരിക്കുന്നത്-ഉദ്യോഗാർത്ഥികൾ പറയുന്നു.
Stories you may Like
- ഐഎഎസിൽ നാലാം റാങ്ക് നേടിയ സിദ്ധാർഥ് രാം കുമാറിന് ഇത് മോഹസാഫല്യം
- സിവിൽ സർവീസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്
- ഏഷ്യൻ ഗെയിംസ് ജേതാക്കളെ അവഗണിച്ചെന്ന വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി
- പ്രിൻസിപ്പൽ നിയമനത്തിൽ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ല
- ആറാം കിരീടത്തിൽ മുത്തമിട്ട് പാറ്റ് കമ്മിൻസും സംഘവും
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്