രണ്ട് ലക്ഷം രൂപയ്ക്ക് 45 ദിവസത്തെ പൂജ നടത്തിയാൽ ജന്മനാ ഇല്ലാത്ത കാഴ്ച ശക്തി തിരിച്ചു കിട്ടും! മന്ത്രവാദ കളത്തിൽ ഉച്ചത്തിൽ മന്ത്രം ചൊല്ലി ഭസ്മം എറിഞ്ഞും വെള്ളം കുടയലുമായി പതിവ് നമ്പരുകൾ; ഉച്ചയായപ്പോൾ കാണാമോ എന്ന് പെൺകുട്ടിയോട് ചോദ്യം; ഉത്തരം അതെയെന്നായപ്പോൾ കാഴ്ച ശക്തി കിട്ടിയെന്ന് പ്രഖ്യാപനം; പിന്നെ അറിഞ്ഞത് തട്ടിപ്പിന്റെ സത്യവും; ഓച്ചിറ ആലും പീടിക കൂട്ടുങ്ങൽ ക്ഷേത്രത്തിൽ നടന്നത് ശുദ്ധ തട്ടിപ്പ്; പ്രസാദ് കുട്ടന്റെ പൂജ കുട്ടിക്ക് നൽകിയത് പനിയും വിറയലും മാത്രം
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: പതിനാലുകാരിക്ക് കാഴ്ച ശക്തി ലഭിക്കാനായി മന്ത്രവാദം നടത്തി. ഓച്ചിറ ആലും പീടിക കൂട്ടുങ്ങൽ ദേവീക്ഷേത്രത്തിലാണ് നൂറുകണക്കിന് നാട്ടുകാരുടെ മുന്നിൽ വച്ച് പതിനാലുകാരിയെ മന്ത്രവാദം നടത്തി പൂജിച്ചത്. ക്ഷേത്രത്തിലെ പൂജാരി ആലുംപീടിക ആലുംമുക്ക് സുനാമി കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന പ്രസാദ് കുട്ടനാണ് മന്ത്രവാദത്തിന് നേതൃത്വം നൽകിയത്. 45 ദിവസം നീണ്ടു നിന്ന മന്ത്രവാദത്തിനൊടുവിൽ വീട്ടുകാരുടെ 2 ലക്ഷം പോയതല്ലാതെ കാഴ്ച ശക്തി കിട്ടിയില്ല. കടുത്ത പൂജകൾക്ക് ശേഷം പനിയും വിറയലുമായ കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രവാദത്തെപറ്റി സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ ഡിവൈ.എഫ്.ഐ ക്ലാപ്പന മേഖലാ യൂണിറ്റ് പൊലീസിൽ പരാതി നൽകി
കഴിഞ്ഞ ദിവസമാണ് ഓച്ചിറയിൽ മന്ത്രവാദം നടത്തി എന്ന വിവരം പുറത്തെത്തിയത്. ജന്മനാ കാഴ്ച ശക്തി കുറവുള്ള കായംകുളം പുതുപ്പള്ളി സ്വദേശിനിയുടെ മകളായ പതിനാലുകാരിയെയാണ് കാഴ്ച ശക്തി തിരികെ ലഭിക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മന്ത്രവാദം നടത്തിയത്. പെൺകുട്ടിയും മാതാപിതാക്കളും ആലും പീടികയിലെ കൂട്ടുങ്ങൽ ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകരായിരുന്നു. ക്ഷേത്രത്തിലെ മേൾശാന്തിയായ പ്രസാദ് കുട്ടൻ കുട്ടിക്ക് കാഴ്ച ശക്തി ലഭിക്കുവാൻ പൂജ നടത്തിയാൽ മതി എന്ന് ഉപദേശിക്കുകയായിരുന്നു. മകളുടെ കാഴ്ച ശക്തി തിരികെ കിട്ടാനായി ലക്ഷങ്ങൾ മുടക്കി പല ചികിത്സകളും ചെയ്തിട്ടും ഫലമില്ലാതിരുന്നപ്പോഴാണ് പൂജാരി പറഞ്ഞതുപോലെ മന്ത്രവാദം നടത്താൻ മാതാപിതാക്കൾ തയ്യാറായത്.
45 ദിവസത്തെ പൂജ നടത്തി കഴിഞ്ഞാൽ കാഴ്ച ശക്തി തിരികെ ലഭിക്കുമെന്നാണ് ഇയാൾ മാതാവിനോട് പറഞ്ഞ് വിശ്വസിപ്പിച്ചത്. രണ്ടു ലക്ഷം രൂപയോളം ചിലവു വരുമെന്നും അറിയിച്ചു. ഇതോടെ പ്രവാസിയായ ഭർത്താവിനോട് ഇക്കാര്യം പറയുകയും അവസാന മാർഗ്ഗമെന്നോണം പൂജാരി പറയുന്നത് പോലെ ചെയ്യാൻ ഉപദേശിക്കുകയുമായിരുന്നു. പൂജയുടെ തുടക്കം എന്ന നിലയിൽ 45 ദിവസം മുൻപ് ഇയാൾ ക്ഷേത്രത്തിലെത്തിയ വിശ്വാസികളോടും മറ്റും താൻ കാഴ്ച ശക്തി ലഭിക്കാനായി ഒരു പൂജ ചെയ്യുന്നുണ്ടെന്നും എല്ലാവരും എത്തണമെന്നും നിർദ്ധേശിച്ചു. അങ്ങനെ പൂജ തുടങ്ങുന്ന ദിവസം ക്ഷേത്രത്തിൽ നാട്ടുകാരുടെ മുന്നിൽ വച്ച് ഹോമവും മറ്റും നടത്തി. നാൽപ്പത്തി അഞ്ചാമത്തെ ദിവസം നടത്തുന്ന പൂജയിൽ കുട്ടിക്ക് കാഴ്ച ശക്തി ലഭിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
അങ്ങനെയാണ് 45 ദിവസം പിന്നിട്ട കഴിഞ്ഞ ദിവസം ക്ഷേത്രത്തിൽ പൂജ നടത്തിയത്. കാഴ്ച ശക്തി തിരികെ ലഭിക്കുന്ന അത്ഭുത കാഴ്ച കാണാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധിപേർ ക്ഷേത്രത്തിലെത്തിയിരുന്നു. രാവിലെ ആറുമണിക്കാണ് പൂജകൾ ആരംഭിച്ചത്. കണ്ണുകൾ മൂടികെട്ടി കുട്ടിയെ പൂജയ്കാകയി ക്ഷേത്രത്തിന് മുന്നിൽ ഇരുത്തി. ഒപ്പം കുടുംബാംഗങ്ങളെയും ഇരുത്തി. ഉച്ചത്തിലുള്ള മന്ത്രം ചൊല്ലകളും ഭസ്മം എറിയലും വെള്ളം കുടയലുമൊക്കയായി ഉച്ചയ്ക്ക് ഒരു മണിവരെ പൂജകൾ നീണ്ടും. പൂജയ്ക്ക് ഒടുവിൽ കുട്ടിയുടെ അടുത്ത് നിന്ന് തന്നെ കാണാനാകുന്നുണ്ടോ എന്ന് പൂജാരി ചോദിച്ചു. അപ്പോൾ കുട്ടി കാണാനാകുന്നുണ്ട് എന്ന് പറഞ്ഞു. മൂന്നു നാലു തവണ തന്നെ കാണാനാകുന്നുണ്ടോ എന്ന് ഇയാൾ ചോദിച്ചപ്പോഴും കാണാനാകുന്നുണ്ട് എന്ന് കുട്ടി ആവർത്തിച്ചു. ഇതോടെ കുട്ടിക്ക് കാഴ്ച ശക്തി ലഭിച്ചു എന്ന് പ്രഖ്യാപിക്കുകയായിരുന്നു. അത്ഭുത പ്രവർത്തി ചെയ്ത പൂജാരിയെ വണങ്ങാനായി ഭക്തരുടെ തിക്കും തിരക്കായി പിന്നെ.
പൂജയ്ക്ക് ശേഷം വീട്ടിലെത്തി കുട്ടിയോട് സംസാരിച്ചപ്പോഴാണ് പൂജാരി തട്ടിപ്പ് നടത്തിയതാണ് എന്ന് മനസ്സിലായത്. പൂജയ്ക്ക് മുൻപ് കുട്ടിക്ക് കണ്ണിന് അടുത്തുള്ളത് കാണാൻ കഴിയുമായിരുന്നു. ആ കാഴ്ച ശക്തി മാത്രമേ ഇപ്പോഴും ഉള്ളൂ. ഇതോടെയാണ് ഇക്കാര്യം മാതാവ് നാട്ടുകാരോട് പറഞ്ഞത്. കാഴ്ച ശക്തി കിട്ടാനായി 2 ലക്ഷം രൂപയും കൊടുത്തു എന്ന വിവരവും അപ്പോഴാണ് നാട്ടുകാർ അറിയുന്നത്. ഇയാൾക്കെതിരെ പൊലീസിൽ പരാതി നൽകാൻ നിർദ്ദേശിച്ചപ്പോൾ പൂജാരി വലിയ ക്വട്ടേഷൻ അംഗമാണെന്നും തനിക്കും കുട്ടിക്കും ജീവിക്കാൻ കഴിയില്ലെന്നും പറയുന്നത്. നാട്ടുകാർ ഇവരോട് കൂടുതൽ ചോദിച്ചിട്ടും ഒന്നും വിട്ടു പറയുന്നുമില്ല. ഇതോടെയാണ് ഡിവൈഎഫ്ഐ സംഭവത്തിൽ ഇടപെടുന്നത്.
ഡിവൈഎഫ്ഐ ക്ലാപ്പന മേഖലാ പ്രസിഡന്റ് രജത് പെൺകുട്ടിയുടെ വീട്ടിലെത്തുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. പരാതി ൻകാൻ പറഞ്ഞപ്പോൾ ആദ്യം സമ്മതിക്കുകയും പിന്നീട് പിന്മാറുകയുമായിരുന്നു. മന്ത്രവാദം നടത്തി ജീവൻ പോലും നഷ്ടമാകുന്ന നിരവധി സംഭവങ്ങൾ നാട്ടിൽ നടക്കുമ്പോൾ ഇതിനെതിരെ ശക്തമായ നിലപാടെടുക്കണമെന്ന് രജത് തീരുമാനിച്ചു. ഇതോടെയാണ് ഡിവൈഎഫ്ഐയുടെ പേരിൽ ഓച്ചിറ പൊലീസിൽ പരാതി നൽകിയത്.
സംഭവത്തിൽ ശക്തമായ നടപടി എടുക്കുമെന്ന് ഓച്ചിറ എസ്.എച്ച.ഒ പ്രകാശ് ഉറപ്പ് നൽകി. പരാതിയുടെ നിജസ്ഥിതി അന്വേഷിക്കാൻ പെൺകുട്ടിയുടെ വീട്ടിലെത്തിയപ്പോൾ തങ്ങൾക്ക് പരാതി ഇല്ലെന്നാണ് മാതാവ് അറിയിച്ചത്. ഇതിനിടയിൽ സംഭവം വിവാദമായതോടെ പൂജാരി സ്ഥലത്ത് നിന്നും മുങ്ങി. മന്ത്രവാദം നടത്തിയതിന്റെ തെലിവുകൾ പൊലീസിന് ലഭ്യമായിട്ടുണ്ട്. വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് സിഐ പ്രകാശ് മറുനാടൻ മലയാളിയോട് പറഞ്ഞു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹത്രാസിലെ ബിജെപി എം പി രജ്വീർ ദില്ലർ അന്തരിച്ചു
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍