പെൻഷനും ശമ്പളവും ഉൾപ്പെടെ മൂന്നര ലക്ഷം ശമ്പളം വാങ്ങുന്ന ഡയറക്റുടെ ഭാര്യാ സഹോദരൻ; മുൻ മുഖ്യമന്ത്രി അച്യുതമേനോന്റെ മകൻ ഡോ രാമൻ കുട്ടിക്ക് കരാർ അടിസ്ഥാനത്തിൽ കൊടുക്കുന്നത് പ്രതിമാസം 2.20ലക്ഷം; റേഡിയോളജിയിലെ പ്രൊഫസർക്ക് വിരമിച്ച ശേഷം ശമ്പളം വെറും 1.01 ലക്ഷവും; 2012 മുതൽ രണ്ട് ജീവനക്കാർ വാങ്ങിയ അധിക തുകയും വേണ്ട; വിരമിച്ച ശേഷം ജോലി ചെയ്യുന്നയാളുടെ വീട്ടലവൻസും നിയമ വിരുദ്ധം; പാവപ്പെട്ടവർക്ക് ചികിൽസയില്ലെന്ന് പറയുന്ന ശ്രീചിത്രയിൽ ഇഷ്ടക്കാർക്ക് എല്ലാം ഇഷ്ടം പോലെ
എം മനോജ് കുമാർ
തിരുവനന്തപുരം: സൗജന്യ ചികിൽസ നിർത്തലാക്കി പാവങ്ങളെ ദ്രോഹിക്കുന്ന ശ്രീ ചിത്രാ മെഡിക്കൽ ഇൻസിറ്റിറ്റിയൂട്ടിൽ ഇഷ്ടക്കാർക്ക് സുഖവാസം. പെൻഷൻ പറ്റിയവർക്ക് വാരിക്കോരി കൊടുക്കും. ഓഡിറ്റ് വിഭാഗം തിരിമറി കണ്ടെത്തിയാൽ പണം തിരികെ വാങ്ങില്ല. പെൻഷൻ പറ്റിയ ശേഷം തുടരുന്ന ഡെപ്യൂട്ടി ഡയറക്ടർക്ക് വീട് അലവൻസും നൽകുന്നു. ഇങ്ങനെ സർവ്വത്ര അഴിമതി. ഇതിൽ പെൻഷൻ പറ്റിയ ഡോക്ടർക്ക് വൻതുക നൽകി തുടരാൻ അനുവദിക്കുന്ന വിചിത്ര നടപടിയും ഉണ്ട്. കമ്മ്യൂണിറ്റ് മെഡിസിൻ ഡോക്ടറും മുൻ മുഖ്യമന്ത്രി സി അച്യുതമേനോന്റെ മകനുമായി ഡോ രാമൻകുട്ടിക്കാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുന്നത്. ഇങ്ങനെ പാവങ്ങളുടെ ചികിൽസ നിഷേധിക്കുന്ന സ്ഥാപനത്തിൽ മാനേജ്മെന്റിന്റെ ഇഷ്ടക്കാർക്ക് നല്ലകാലം മാത്രമാണ്.
സി അച്യുതമേനോൻ സെന്ററിലാണ് വി രാമൻകുട്ടി ഡോക്ടറുടെ ജോലി. പെൻഷനായ ശേഷവും തുടരാൻ അനുവദിച്ചു. പബ്ലിക് ഹെൽത്തിൽ ജോലി ചെയ്യുന്ന രാമൻകുട്ടിക്ക് പ്രതിമാസം 2.20 ലക്ഷം രൂപ ശമ്പളമായി കിട്ടുന്നു. ഇതിനൊപ്പം പെൻഷനും. അതായത് മൂന്നരലക്ഷത്തിൽ അധികം രൂപ മാസം രാമൻകുട്ടിക്ക് കിട്ടും വിധമാണ് പെൻഷൻ കഴിഞ്ഞും ജോലി ചെയ്യാൻ അവസരമൊരുക്കുന്നത്. റേഡിയോളജി വിഭാഗത്തിൽ പ്രൊഫസറായ കപില മൂർത്തിക്ക് കിട്ടുന്നത് ഒരുലക്ഷം രൂപ മാത്രമാണ്. കപില മൂർത്തിയും റിട്ടർ ചെയ്ത ശേഷം തുടരുന്ന ഡോക്ടറാണ്. അതായത് രാമൻകുട്ടിക്കും കപില മൂർത്തിക്കും കൊടുക്കുന്ന ശമ്പളത്തിൽ വലിയ വ്യത്യാസം ഉണ്ടെന്നതാണ് വസ്തുത. ശ്രീചിത്രയുടെ ഡയറക്ടർ ആശാ കിഷോറിന്റെ സഹോദരി ഭർത്താവാണ് രാമൻകുട്ടി. അതായത് ബന്ധവിന് വഴിവട്ട ശമ്പളം കൊടുക്കുകയാണ് ആശാ കിഷോറിന്റെ നേതൃത്വത്തിലെ ഭരണ സമിതി എന്നതാണ് ഉയരുന്ന ആരോപണം.
ഇതിനൊപ്പമാണ് ലാബിലെ സയന്റിഫിക് ഓഫീസറായ സുലൈഖ ബേബിക്ക്
നൽകിയ കൂടുതൽ തുക തിരിച്ചു പിടിക്കേണ്ടെന്ന ഉത്തരവും. 2012ൽ ഇവർക്ക് നിയമവിരുദ്ധമായി പ്രെമോഷൻ കിട്ടിയരുന്നു. ഇത് ഇന്റേണൽ ഓഡിറ്റിൽ കണ്ടെത്തി. 2012 മുതൽ ഇവർക്ക് കൊടുത്ത തുക തിരിച്ചു പിടിക്കണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ ഈ തുക എഴുതി തള്ളനാണ് ഡയറക്ടർ ബോർഡിന്റെ തീരുമാനം. സാധാരണ ഗതിയിൽ ഇവരുടെ ഭാവി ശമ്പളത്തിൽ നിന്ന് ഈ തുക പിടിക്കാനണ് തീരുമാനം എടുക്കേണ്ടി ഇരുന്നത്. അല്ലാത്ത പക്ഷം അവരിൽ നിന്ന് നേരിട്ട് ഈടാക്കണമായിരുന്നു. ഇത് രണ്ടുമല്ലെങ്കിൽ നിയമവിരുദ്ധമായി ഇവർക്ക് പ്രെമോഷൻ കൊടുത്ത ഉദ്യോഗസ്ഥയുടെ പിഴവാണ് ഈ അനാവശ്യ ചെലവ്. അതുകൊണ്ട് തന്നെ അവരിൽ നിന്ന് ഈടാക്കണം. ഇതൊന്നും ചെയ്യാതെ തുകയേ വേണ്ടെന്ന് തീരുമാനിച്ചതും വിവാദമായിട്ടുണ്ട്. 2012 മുതലായതു കൊണ്ട് തന്നെ വലിയൊരു തുക ഇത്തരത്തിൽ ശ്രീചിത്രയിൽ നിന്നും നഷ്ടമാകും.
അഡ്മിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന ഗിരിജാ വല്ലഭനും കരാറിലൂടെയാണ് പ്രവർത്തിക്കുന്നത്. വിരമിച്ച ശേഷം സർവ്വീസിൽ തുടരുന്ന ഗിരിജാ വല്ലഭവന് വീട് അലവൻസ് അനുവദിക്കുന്നുണ്ട്. ഇതും നിയമ വിരുദ്ധമാണ്. റിട്ടർ ചെയ്തവർക്ക് വീട് അലവൻസ് അനുവദിക്കരുതെന്ന ചട്ടമാണ് ലംഘിക്കപ്പെടുന്നത്. ഇതെല്ലാം ഡൽഹിയിലെ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ശ്രദ്ധയിൽ പെട്ടുകഴിഞ്ഞു. ഓഡിറ്റ് വിഭാഗം പരിശോധിക്കുകയും ചെയ്യും. ഇങ്ങനെ ശ്രീചിത്രയുടെ തുക പലവഴിക്ക് ചെലവഴിക്കുന്ന സ്ഥാപനമാണ് സൗജന്യ ചികിൽസ ഒഴിവാക്കിയുള്ള ധനസമാഹരണത്തിന് ഇറങ്ങുന്നത്. ശ്രീചിത്രയുടെ പല നടപടികളും ഇതിനോടകം വിവാദമായിട്ടുണ്ട്. ക്യാൻസർ ചികിൽസയിലെ മരുന്നു കണ്ടെത്തൽ ഉൾപ്പെടെയുള്ളവ ഇതിൽ പെടും. ഇതിനിടെയാണ് സാമ്പത്തിക ധൂർത്തിന്റെ പുതിയ വിവാദവും എത്തുന്നത്.
ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ സൗജന്യ ചികിത്സ വെട്ടിക്കുറച്ചതിനെതിരെയുള്ള പ്രതിഷേധം കേന്ദ്രത്തെ അറിയിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ വ്യക്തമാക്കിയിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാൻ ആവശ്യപ്പെടുന്നതാണ്. നിലവിൽ കിട്ടിക്കൊണ്ടിരുന്ന സൗജന്യ ചികിത്സ വെട്ടിക്കുറയ്ക്കേണ്ട യാതൊരു സാഹചര്യവുമില്ല. ശ്രീചിത്രയിൽ അർഹിക്കുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തേണ്ടതുണ്ട്. അതിനാൽ സൗജന്യ ചികിത്സയ്ക്ക് പുതിയ മാനദണ്ഡം ഏർപ്പെടുത്തിയതിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും മന്ത്രി കെ.കെ. ശൈലജ ടീച്ചർ വ്യക്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിനെക്കൂടി ഉൾപ്പെടുത്തണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയോട് അഭ്യർത്ഥിച്ചെങ്കിലും ഇപ്പോഴും ചേർന്നിട്ടില്ല. കാർഡിയോളജി, ന്യൂറോളജി, സൂപ്പർ സ്പെഷ്യാലിറ്റി, ചികിത്സ സംവിധാനമുള്ള ആശുപത്രിയാണ് ശ്രീചിത്ര. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ ശ്രീചിത്രയെ ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും മന്ത്രി പറഞ്ഞു. ഇങ്ങനെ പാവപ്പെട്ടവർക്ക് ചികിൽസ നിഷേധിക്കുന്ന സ്ഥാപനമാണ് ബന്ധുക്കൾക്കും ഇഷ്ടക്കാർക്കും പണം വാരിക്കോരി കൊടുക്കുന്നത്.
വീട്ടിൽ ശൗചാലയവും കളർ ടി.വി.യുമുണ്ടെങ്കിൽ ശ്രീചിത്രയിൽ ബി.പി.എലുകാർക്കും സൗജന്യചികിത്സ ലഭിക്കില്ലെന്നതാണ് പുതിയ നയം. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർക്ക് പൂർണ സൗജന്യചികിത്സ ലഭിക്കാൻ ശീചിത്ര പുറത്തിറക്കിയ ഒമ്പത് മാനദണ്ഡങ്ങളിലാണ് ഇവയും ഉൾപ്പെടുത്തിയിട്ടുള്ളത്. ഒമ്പതിൽ ഏഴെണ്ണമെങ്കിലും പാലിക്കുന്നവർക്ക് മാത്രമേ പൂർണ ഇളവിന് അർഹതയുള്ളൂ. രോഗികളുടെ സാമൂഹിക- സാമ്പത്തിക സ്ഥിതി വിലയിരുത്താനാണ് ഈ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കുന്നത്. പൂർണമായ ചികിത്സാ ഇളവുകൾ നിരാലംബർക്ക് മാത്രമായി ചുരുക്കുകയും ബി.പി.എൽ. വിഭാഗത്തിൽപ്പെട്ട മറ്റുള്ളവർക്ക് നൽകിയിരുന്ന ഇളവ് 30 ശതമാനമായി ചുരുക്കുകയുമാണ് ചെയ്തത്. സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന എ.പി.എലുകാർക്ക് നേരത്തേ അനുവദിച്ചിരുന്ന സൗജന്യങ്ങളും ഉപേക്ഷിച്ചു. ചികിത്സാ ഇളവുകൾ എടുത്തുകളഞ്ഞതിനെതിരേ കടുത്ത പ്രതിഷേധമാണുയരുന്നത്. ഇത്തരത്തിലൊരു സ്ഥാപനമാണ് മുൻ മുഖ്യമന്ത്രിയായ അച്യുതമേനോന്റെ മകന് പെൻഷനും ശമ്പളവും ഒരുമിച്ച് കിട്ടാൻ സാഹചര്യമൊരുക്കുന്നത്. പാവം രോഗികളോട് കണ്ണടയ്ക്കുന്ന സമീപനമാണ് ശ്രീചിത്ര എടുക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ കാരുണ്യ, ആരോഗ്യസുരക്ഷാപദ്ധതി ശ്രീചിത്ര നടപ്പാക്കുന്നില്ല. കാരുണ്യയിൽ നിശ്ചയിച്ചിട്ടുള്ള പല ചികിത്സാനിരക്കുകളും സ്വീകാര്യമല്ലെന്ന നിലപാടിലാണ് ശ്രീചിത്ര. സംസ്ഥാന സർക്കാർ സാമ്പത്തിക പിന്തുണ നൽയാൽ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ധാരണാപത്രം ഒപ്പിടാമെന്നാണ് ആശുപത്രി അധികൃതർ സർക്കാരിനെ അറിയിച്ചത്. ഇതിൽ ധനവകുപ്പ് മറുപടി നൽകിയിട്ടില്ല. ആയുഷ്മാൻഭാരത് കെ.എ.,എസ്പി. പദ്ധതി പൂർണമായി നടപ്പാക്കുന്നതുവരെ ബി.പി.എൽ. വിഭാഗത്തിന് ചികിത്സാസൗജന്യം ഉറപ്പാക്കാനാണ് സാമൂഹികസാമ്പത്തികസ്ഥിതി വിലയിരുത്തൽ ആരംഭിച്ചതെന്ന് ശ്രീചിത്ര അധികൃതർ വിശദീകരിക്കുന്നു. ഇതിനിടെയാണ് പുതിയ വിവാദങ്ങൾ എത്തുന്നത്. ശ്രീചിത്രയിൽ ചികിൽസാ ഇളവുകൾ വെട്ടിക്കുറച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ ഇടപെട്ടു കഴിഞ്ഞു. ഡയറക്ടറോട് കമ്മിഷൻ വിശദീകരണം തേടി. തിരുവനന്തപുരം ശ്രീചിത്രയിൽ ചികിൽസാ ഇളവുകൾ വെട്ടിക്കുറച്ചതോടെ രോഗികൾ നെട്ടോട്ടമോടുകയാണ്.
ശ്രീചിത്ര ആശുപത്രിയിൽ പാവപ്പെട്ട രോഗികളുടെ ചികിൽസാ ഇളവുകൾ വെട്ടിക്കുറച്ചതിനെതിരെ ഡോക്ടർമാരുൾപ്പെടെ ജീവനക്കാർ പ്രതിഷേധത്തിലായിരുന്നു. ഉയർന്ന തസ്തികകളിലെ പരിധി കടന്നുള്ള ശമ്പള വർധനയും മാനേജ്മെന്റിന്റെ പിടിപ്പുകേടും സ്ഥാപനത്തെ വൻ പ്രതിസന്ധിയിലാക്കിയെന്നാണ് ജീവനക്കാരുടെ ആക്ഷേപം. നേരത്തെ ബിപിഎൽ റേഷൻ കാർഡും ആധാർ കാർഡും ഹാജരാക്കിയാൽ നിരക്ക് ഇളവ് ലഭിക്കുമായിരുന്നു. സ്ഥിരവരുമാനം ഇല്ലാത്തവർ, സ്വന്തമായി വീടില്ലാത്തവർ കുടുംബത്തിൽ വിധവകളോ മാറാ രോഗികൾ ഉള്ളവർ തുടങ്ങി ഏഴ് നിബന്ധനകൾ രേഖകൾ സഹിതം പാലിച്ചാലേ ഇനി നിരക്കിളവ് ലഭിക്കൂ. അഞ്ചുലക്ഷം രൂപവരെ ലഭിക്കുന്ന കാസ്പ് ഇൻഷുറൻസ് പദ്ധതിയും ശ്രീചിത്ര നടപ്പാക്കിയിട്ടില്ല. ഇതിനു പുറമെയാണ് നിലവിലെ ചികിൽസാ ആനുകൂല്യങ്ങൾ കൂടി വെട്ടിക്കുറച്ചിരിക്കുന്നത്.
Stories you may Like
- ജെഡിയു ബിജെപി സഖ്യം അധികകാലം നീളില്ലെന്ന് പ്രശാന്ത് കിഷോർ
- കോൺഗ്രസിന് പ്രശാന്ത് കിഷോറിന്റെ മുന്നറിയിപ്പ്
- നീരജ് ചോപ്രയെ ചതിക്കാൻ ചൈനീസ് ഒഫീഷ്യൽസ് ശ്രമിച്ചെന്ന് ആരോപണം
- പിഞ്ചു കുഞ്ഞുങ്ങൾക്കായുള്ള സൗജന്യ ഹൃദയ ചികിത്സാ പദ്ധതി കേരളത്തിൽ താളം തെറ്റുന്നു
- തെരുവിൽ ഭിക്ഷ യാചിച്ച് സമരവുമായി നൂറിലധികം ആശാ പ്രവർത്തകർ
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്