Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരുമിച്ച് താമസിക്കാൻ താൽപ്പര്യമില്ലെങ്കിൽ അഞ്ജലി മാറി താമസിക്കൂ; എന്റെ കൂടെ താമസിക്കണ്ട.. എനിക്ക് കുടുംബവും വീടും ഒക്കെയുണ്ട്; ആരോരുമില്ലാത്ത കുട്ടിയായതുകൊണ്ടാണ് ഞാൻ ഇതിനൊക്കെ നിന്നുകൊടുത്തത്; അഞ്ജലിയെ സുഹൃത്തുക്കൾ വഴി തെറ്റിക്കുകയാണ്; ലിവിങ് ടുഗദർ പങ്കാളിയിൽ നിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്ന നടി അഞ്ജലി അമീറിന്റെ ആരോപണത്തോട് പ്രതികരിച്ച് സി വി അനസ്

ഒരുമിച്ച് താമസിക്കാൻ താൽപ്പര്യമില്ലെങ്കിൽ അഞ്ജലി മാറി താമസിക്കൂ; എന്റെ കൂടെ താമസിക്കണ്ട.. എനിക്ക് കുടുംബവും വീടും ഒക്കെയുണ്ട്; ആരോരുമില്ലാത്ത കുട്ടിയായതുകൊണ്ടാണ് ഞാൻ ഇതിനൊക്കെ നിന്നുകൊടുത്തത്; അഞ്ജലിയെ സുഹൃത്തുക്കൾ വഴി തെറ്റിക്കുകയാണ്; ലിവിങ് ടുഗദർ പങ്കാളിയിൽ നിന്ന് തനിക്ക് വധഭീഷണി ഉണ്ടെന്ന നടി അഞ്ജലി അമീറിന്റെ ആരോപണത്തോട് പ്രതികരിച്ച് സി വി അനസ്

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ലിവിങ് ടുഗെദർ പാർട്ട്‌നറിൽ നിന്നും വധഭീഷണി ഉണ്ടെന്ന നടി അഞ്ജലി അമീറിന്റെ ആരോപണത്തിൽ പ്രതികരണവുമായി സുഹൃത്ത് സി വി അനസ് രംഗത്തെത്തി. ഒരുമിച്ച് താമസിക്കാൻ താൽപ്പര്യമില്ലെങ്കിൽ അഞ്ജലി മാറി താമസിക്കൂ എന്നും അഞ്ജലിയുടെ സുരക്ഷിതത്വം മുൻനിർത്തിയാണ് ഇതുവരെ കൂടെ നിന്നതെന്നും അനസ് പ്രതികരിച്ചു. രണ്ടു വർഷമായി അഞ്ജലിയും അനസും ഒരുമിച്ചായിരുന്നു താമസം. 'താൽപര്യമില്ലെങ്കിൽ അവൾ വേറെ ഏതെങ്കിലും സ്ഥലത്ത് പോയി താമസിക്കട്ടെ. എന്റെ കൂടെ താമസിക്കണ്ട. എനിക്ക് കുടുംബവും വീടും ഒക്കെയുണ്ട്. ആരോരുമില്ലാത്ത കുട്ടിയായതുകൊണ്ടാണ് ഞാൻ ഇതിനൊക്കെ നിന്നുകൊടുത്തത്. അഞ്ജലിയെ സുഹൃത്തുക്കൾ വഴി തെറ്റിക്കുകയാണ്.' അനസ് പറഞ്ഞു.

ലിവിങ് ടുഗദർ പങ്കാളിയിൽ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് ഫേസ്‌ബുക്ക് ലൈവിലെത്തിയാണ് അഞ്ജലി വെളിപ്പെടുത്തിയത്. ബന്ധം പിരിഞ്ഞാൽ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നെന്നും ആത്മഹത്യയുടെ വക്കിലാണ് താനെന്നുമാണ് വീഡിയോയിൽ അഞ്ജലി പറഞ്ഞത്. ഒരുമിച്ച് ജീവിച്ചില്ലെങ്കിൽ വധിക്കുമെന്നും, ആസിഡ് ഒഴിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നതായി അഞ്ജലി പറയുന്നു. ആത്മഹത്യയുടെ വക്കിലാണ് താൻ. പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അഞ്ജലി പേസ്ബുക്ക് ലൈവിലൂടെ പറഞ്ഞിരുന്നു.

ഫേസ്‌ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞു കൊണ്ടായിരുന്നു അഞ്ജലിയുടെ പ്രതികരണം. ഒരാളെന്നെ വല്ലാതെ മനസികമായി ദ്രോഹിക്കുന്നു. എനിക്ക് ഒരുതരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയായിട്ട് പല സാഹചര്യങ്ങൾ കൊണ്ടും എനിക്ക് ലിവിങ് ടുഗതറിൽ കഴിയേണ്ടി വന്നു. ആദ്യം അയാൾ എന്ന കബളിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇക്കാര്യം ഞാൻ സമൂഹമാധ്യമങ്ങളിൽ കൂടി പുറത്തു പറഞ്ഞിട്ടുണ്ട്. എന്നാൽ അതിന് ശേഷവും അയാൾക്കൊപ്പം പല സാഹചര്യങ്ങൾ കൊണ്ടും കഴിയേണ്ടി വന്നു. എന്നാലിപ്പോൾ അയാളുടെ കൂടെ ജീവിച്ചില്ലെങ്കിൽ കൊന്നുകളയും, ആസിഡ് മുഖത്തൊഴിക്കും എന്നാണ് ഇപ്പോൾ പറയുന്നത്. അയാളുടെ കൂടെ ജീവിക്കാൻ എനിക്ക് ആഗ്രഹമില്ല. ലോകത്ത് ഒരാളെ വെറുക്കുന്നെങ്കിൽ അത് അയാളെ മാത്രമാണ്.

പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കമ്മിഷണർക്ക് പരാതി നൽകി. അഞ്ച് ലക്ഷത്തോളം രൂപ ഇയാൾ തനിക്ക് നൽകാനുണ്ട്. ഒരു വീട്ടിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. പക്ഷേ ഒട്ടും യോജിക്കാൻ കഴിയാത്ത സാഹചര്യമാണ്. കോളെജിൽ രാവിലെ എന്നെ വിട്ടു കഴിഞ്ഞാൽ പിന്നെ അയാൾ കോളെജിൽ കിടന്ന് തിരിയും. ഞാൻ എങ്ങോട്ടെങ്കിലും പോവുന്നുണ്ടോ എന്ന് നോക്കി. ഇയാൾ ജോലിക്കൊന്നും പോവുന്നില്ല. ആത്മഹത്യയുടെ വക്കിലാണ് ഞാൻ. മാനസീകമായും ശാരീരികമായും തളർന്ന് കഴിഞ്ഞു. എനിക്കെന്തെങ്കിലും പറ്റിയാൽ എനിക്ക് മറ്റൊരാളോടും പറയാനില്ല. അതിനാലാണ് ലൈവിൽ വന്നത്. ഞങ്ങളെ പോലുള്ള ട്രാൻസ്‌ജെൻഡേഴ്‌സിന് കുടുംബത്തിന്റെ പിന്തുണയില്ല. അതുകൊണ്ടാണ് വ്യക്തിപരമായ പ്രശ്‌നങ്ങൾ ലൈവിൽ വന്നു പറയേണ്ടി വരുന്നത്.

അയാളുടെ വീട് കൊടുവള്ളിയിലാണ്. അനസ് വി സി എന്നാണ് അയാളുടെ പേര്. മുഹമ്മദ് വിസി എന്നാണ് അയാളുടെ പിതാവിന്റെ പേര്. കൊടുവള്ളി കിഴക്കോത്താണ് അവരുടെ വീട്. നിങ്ങൾക്ക് മകനെ വളർത്താൻ സാധിച്ചില്ലെങ്കിൽ കൊന്നു കളഞ്ഞേക്കെന്നും അഞ്ജലി അനസിന്റെ വീട്ടുകാരോട് ഫേസ്‌ബുക്ക് ലൈവിൽ പറയുന്നു. ഈ വീഡിയോ വൈറലാകുകയാണ്. 'കുറച്ച് നാൾ മുമ്പ് ഞാനൊരു പോസ്റ്റ് പങ്കുവച്ചിരുന്നു. ഒരാൾ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു, മാനസികമായും ശാരീരകമായും ഉപദ്രവിക്കാൻ ശ്രമിക്കുന്നതായി പറഞ്ഞിരുന്നു. എനിക്ക് ഒരു തരത്തിലും ഇഷ്ടമില്ലാത്ത വ്യക്തിയുമായി പല സാഹചര്യങ്ങൾ കൊണ്ട് ലിവിങ് ടുഗദെറിൽ ഏർപ്പെടേണ്ടി വന്നിരുന്നു. എനിക്ക് ഒട്ടും താൽപര്യമില്ലാതെയാണ് ആ ബന്ധം കൊണ്ടുപോയത്. അയാൾ എന്നെ ചതിക്കാൻ പോയ സാഹചര്യത്തിലാണ് അങ്ങനെയൊരു പോസ്റ്റ് ചെയ്തത്. ഇപ്പോൾ ഞാൻ ഈ ബന്ധത്തിൽ നിന്നും വേർപിരിഞ്ഞാൽ അയാൾ എന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു.'

'ലോകത്ത് ഏറ്റവും വെറുക്കുന്നതും അയാളെയാണ്. പൊലീസിൽ പരാതി കൊടുത്തു. ഇതുവരെ 4 ലക്ഷം രൂപ എനിക്ക് തരാനുണ്ട്. മാനസികമായി അടുപ്പമില്ലെങ്കിൽ പോലും ഞങ്ങൾ ഒരുമിച്ചാണ് താമസിക്കുന്നത്. കോളജിൽ എന്നെ കൊണ്ടാക്കാൻ അവിടെ വരുമായിരുന്നു. അവിടെ വന്നാൽ പോലും ഞാൻ എവിടെപ്പോകുവാണെന്ന് തിരഞ്ഞു നടക്കും. കഴിഞ്ഞ ഒന്നരവർഷമായി അയാൾ ഒരു ജോലിക്കുപോലും പോകുന്നില്ല. എനിക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യമാണ് അയാൾക്ക്. സത്യത്തിൽ ആത്മഹത്യയുടെ വക്കിലാണ് ഞാൻ. ജീവിതം മതിയായി. വേറൊരു നിവർത്തി ഇല്ലാത്തതുകൊണ്ടാണ് ഇങ്ങനെയൊരു ലൈവിൽ വന്നത്.'അഞ്ജലി അമീർ പറഞ്ഞു. താൻ ആത്മഹത്യയുടെ വക്കിലാണെന്നും എന്തെങ്കിലും സംഭവിച്ചാൽ അയാൾ മാത്രമാകും ഉത്തരവാദിയെന്നും നടി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP