കോടിയേരിക്ക് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാൻ കഴിയാത്ത വിധം ആരോഗ്യ പ്രശ്നങ്ങളെന്ന് റിപ്പോർട്ടുകൾ; പകരം സെക്രട്ടറിയാവാൻ ഏറ്റവും കൂടുതൽ സാധ്യത ഇപി ജയരാജന്; എകെ ബാലനും എംഎ ബേബിയും എംവി ഗോവിന്ദനും പരിഗണനയിൽ; മന്ത്രിസഭയിലും അടിമുടി അഴിച്ചു പണി വന്നേക്കും; ടിപി രാമകൃഷ്ണനും കെടി ജലീലിനും മന്ത്രിപണി തെറിക്കുമെന്ന് സൂചന; ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് എസി മൊയ്തീനും; ഇനി സിപിഎമ്മിലും മന്ത്രിസഭയിലും അഴിച്ചുപണിക്കാലം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: രോഗബാധിതനായ കോടിയേരി ബാലകൃഷ്ണനു പകരം സിപിഎമ്മിനെ നയിക്കാൻ കണ്ണൂരിൽ നിന്ന് തന്നെ നേതാവെത്തും. കണ്ണൂരിന് പുറത്ത് സിപിഎമ്മിനെ നയിച്ചത് വി എസ് അച്യുതാനന്ദൻ മാത്രമാണ്. വി എസ് മാത്രമാണ് പാർട്ടി സെക്രട്ടറിയായി കണ്ണൂരിന് പുറത്തു നിന്ന് എത്തിയ നേതാവ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇപി ജയരാജനാകും സിപിഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയെന്നാണ് സൂചന. കണ്ണൂരിൽ നിന്നുള്ള മുതിർന്ന കേന്ദ്ര കമ്മറ്റി അംഗമാണ് ജയരാജൻ. മുഖ്യമന്ത്രിയുടെ പിണറായി വിജയന്റെ വിശ്വസ്തനായ ജയരാജൻ മന്ത്രിപദം രാജിവച്ച് പാർട്ടിയെ നയിക്കാൻ സന്നദ്ധനുമാണ്. അതിനിടെ എംഎ ബേബിയുടെ പേരും ചർച്ചയാകുന്നുണ്ട്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ബേബിയെ സെക്രട്ടറിയാക്കണമെന്ന് ആവശ്യപ്പെടുന്നത്. എന്നാൽ പിണറായി വിജയൻ ഇതിനെ അനുകൂലിക്കില്ലെന്നാണ് സൂചന.
കോടിയേരി ബാലകൃഷ്ണൻ ചികിൽസാ ആവശ്യത്തിനായി ഒരു മാസത്തേക്ക് കൂടി അവധി നീട്ടിയതിനെ തുടർന്ന് എം വി ഗോവിന്ദന് സംസ്ഥാന സെക്രട്ടറിയുടെ ചുമതല നൽകിയിരുന്നു. ആരോഗ്യകാരണങ്ങളെ തുടർന്ന് കഴിഞ്ഞ ഒന്നരമാസമായി കോടിയേരി പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്. അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനു ശേഷമാണ് കോടിയേരി അവധിയിൽ പ്രവേശിച്ചത്. ചികിൽസയ്ക്കായി അമേരിക്കയിലുള്ള അദ്ദേഹം അവധി ഒരു മാസത്തേക്ക് കൂടി നീട്ടുകയായിരുന്നു. രണ്ടാഴ്ചത്തെ മാത്രം അവധിയായതിനാൽ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് ആരെയും നിയമിച്ചിരുന്നില്ല. തുടർ ചികിൽസ ആവശ്യമുണ്ടെങ്കിൽ അവധി നീട്ടുമെന്ന് സൂചിപ്പിച്ചിരുന്നു. ഇത് ഒരു മാസത്തേക്ക് നീട്ടിയപ്പോൾ ഗോവിന്ദന് ചുമതല നൽകി. എന്നാൽ ആറു മാസത്തേക്ക് കോടിയേരി അവധി ചോദിക്കുമ്പോൾ പകരം സംവിധാനം വേണമെന്നതാണ് പൊതു നിലപാട്. ഈ സാഹചര്യത്തിലാണ് പാർട്ടി താൽകാലിക സെക്രട്ടറിയെ നിയോഗിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. കണ്ണൂരിലെ മൂന്നാമനായ ജയരാജൻ സെക്രട്ടറിയാകട്ടെ എന്നാണ് പിണറായിയുടെ നിലപാട്. പിണറായിയും കോടിയേരിയും കഴിഞ്ഞാൽ ജയരാജനാണ് കണ്ണൂരിൽ നിന്നുള്ള പാർട്ടിയിലെ സീനിയർ കേന്ദ്ര കമ്മറ്റി അംഗം.
ജപ്പാൻ, ദക്ഷിണ കൊറിയ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ അർധരാത്രിയോടെ തിരിച്ചെത്തിയിരുന്നു. ഇന്നോ നാളെയോ അടിയന്തര മന്ത്രിസഭായോഗം വിളിച്ചേക്കുമെന്നു സൂചന. മന്ത്രി കെ.ടി. ജലീലിനെതിരായ മാർക്കുദാന വിവാദം ഉൾപ്പെടെ കത്തിനിൽക്കുന്ന സാഹചര്യത്തിലാണ് അടിയന്തരമായി മന്ത്രിസഭായോഗം വിളിക്കാൻ ആലോചിക്കുന്നത്. പൊലീസിനു വേണ്ടി ഹെലികോപ്ടർ വാടകയ്ക്കെടുക്കുന്നതും അമിതവാടകയാണു നൽകുന്നതെന്നുമുള്ള വിവാദങ്ങൾ മന്ത്രിസഭ ചർച്ച ചെയ്യും. ഈ വിഷയം മന്ത്രിസഭായോഗം ചർച്ച ചെയ്യണമെന്ന് സിപിഎം. ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് സിപിഎം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അവധി അപേക്ഷ എത്തുന്നത്. ഇത് അംഗീകരിച്ചു കൊണ്ട് ജയരാജനെ പാർട്ടി ചുമതല ഏൽപ്പിക്കാനാണ് പിണറായിയുടെ നീക്കം. ഇതിനെ മറ്റാരും എതിർക്കാനും ഇടയില്ല,
ജയരാജന് പാർട്ടി പദവി കിട്ടുമ്പോൾ അദ്ദേഹം മന്ത്രിസ്ഥാനം രാജിവയ്ക്കും. എകെ ബാലനെ പാർട്ടി സെക്രട്ടറിയാക്കണമെന്ന ആവശ്യവും ശക്തമാണ്. എന്നാൽ കണ്ണൂരിൽ നിന്നുള്ള നേതാവല്ലാത്തത് ഇതിന് തടസ്സമാകും. മന്ത്രിമാരിൽ ഒരാൾ പാർട്ടി സെക്രട്ടറിയാകുമ്പോൾ മന്ത്രിസഭയിലും സമ്പൂർണ്ണ അഴിച്ചു പണിയുമുണ്ടാകും. ടിപി രാമകൃഷ്ണനും കെടി ജലീലിനും മന്ത്രിസ്ഥാനം നഷ്ടമാകുമെന്നാണ് റിപ്പോർട്ട്. എസി മൊയ്തീൻ മന്ത്രിസ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. എല്ലാ കാര്യവും മുഖ്യമന്ത്രിയാകും തീരുമാനിക്കുക. അതുകൊണ്ട് തന്നെ ആർക്കെല്ലാം എന്തെല്ലാം സംഭവിക്കുമെന്ന് ആർക്കും എത്തും പിടിയുമില്ല. എല്ലാ സിപിഎം മന്ത്രിമാരും പണി പോകുമോ എന്ന ആശങ്കയിലാണ്. സ്പീക്കർ ശ്രീരാമകൃഷ്ണൻ മന്ത്രിയാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. എംഎൽഎമാരിൽ പലരും മന്ത്രിപദവി മോഹിക്കുന്നുമുണ്ട്.
സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു കോടിയേരി മാറാതെ താൽക്കാലിക ചുമതലക്കാരനെ നിയോഗിക്കാനാണു സാധ്യത. സംസ്ഥാന സെക്രട്ടേറിയറ്റ് കോടിയേരിയുടെ അവധിയപേക്ഷ പരിഗണിക്കും. കോടിയേരിക്കു തുടർചികിത്സ അനിവാര്യമാണെന്നു പാർട്ടിക്കു ബോധ്യമായിക്കഴിഞ്ഞു. കേന്ദ്രനേതൃത്വത്തെയും സംസ്ഥാനത്തെ ഉന്നതനേതാക്കളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. 6 മാസത്തേക്ക് അദ്ദേഹം അവധിയിൽ പ്രവേശിക്കാനാണു സാധ്യത. ഡിസംബർ പകുതിയോടെ സംസ്ഥാന കമ്മിറ്റി ചേരുന്നുണ്ട്. ജയരാജനെ ഈ യോഗം താൽകാലിക സെക്രട്ടറിയായി നിശ്ചയിക്കും. പുതിയ സെക്രട്ടറിയെ സിപിഎം തിരഞ്ഞെടുക്കുന്നതു സാധാരണഗതിയിൽ സംസ്ഥാന സമ്മേളനത്തിലാണ്. അടിയന്തര സാഹചര്യങ്ങളിൽ സംസ്ഥാനകമ്മിറ്റി ചേർന്നു സെക്രട്ടറിയെ നിശ്ചയിക്കാറുണ്ട്. 2015 ൽ ആലപ്പുഴ സമ്മേളനത്തിലാണു കോടിയേരി ആദ്യമായി പാർട്ടി സെക്രട്ടറിയാകുന്നത്. 2018 ൽ തൃശൂർ സമ്മേളനത്തിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. അസുഖം വില്ലനാകുമ്പോൾ പതിയ സ്ഥാനം ഒഴിയുകയാണ് കോടിയേരി.
ഒക്ടോബർ 28ന് അമേരിക്കയിലെ ഹൂസ്റ്റണിലുള്ള ഹെൻഡേഴ്സൺ കാൻസർ സെന്ററിൽ അടിയന്തര ചികിത്സയ്ക്കു കോടിയേരി പോയതോടെയാണ് രോഗം ചർച്ചയാകുന്നത്. അതിനിടെ കോടിയേരിയെ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്നു പാർട്ടി കേന്ദ്രങ്ങൾ വ്യക്തമാക്കി. പൊതു സംഘടനാ രംഗങ്ങളിൽ നിന്ന് അദ്ദേഹത്തിനു വിട്ടുനിൽക്കേണ്ട സാഹചര്യത്തിൽ മറ്റൊരാൾക്കു ചുമതല നൽകുന്നതാണു പരിഗണനയിൽ. ജയരാജൻ പാർട്ടിയെ നയിക്കാൻ എത്തുന്നതിനോടാണ് പിണറായിക്ക് താൽപ്പര്യം. കേന്ദ്രകമ്മിറ്റി അംഗങ്ങളായ എം.വി ഗോവിന്ദൻ, എളമരം കരീം തുടങ്ങിയവരെ താൽക്കാലിക സെക്രട്ടറിയുടെ ചുമതലയിലേക്കു പരിഗണിച്ചേക്കാം. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി എന്നിവരുടെ പേരുകളും ഉയരുന്നുണ്ടെങ്കിലും അഖിലേന്ത്യാ കേന്ദ്രത്തിന്റെ ഭാഗമായ ഇവരെ താൽക്കാലിക സെക്രട്ടറി സ്ഥാനത്തേക്കു പരിഗണിക്കാൻ പിണറായിക്ക് താൽപ്പര്യക്കുറവുണ്ട്.
സെക്രട്ടറിയെ മന്ത്രിസഭയിൽ നിന്ന് തിരഞ്ഞെടുക്കുകയാണെങ്കിൽ മന്ത്രിസഭാ പുനഃസംഘടനയുമുണ്ടാകും. അങ്ങനെയെങ്കിൽ സുപ്രധാനമായ അഴിച്ചുപണി തന്നെ പാർട്ടി നേതൃത്വത്തിലും മന്ത്രിസഭയിലുമുണ്ടാകും. പുനഃസംഘടനയ്ക്ക് കളമൊരുങ്ങുന്നുണ്ടെങ്കിൽ ഇപി ജയരാജന് താൽക്കാലിക സെക്രട്ടറിയുടെ ചുമതല നൽകാൻ സിപിഎം നേതൃത്വം തയ്യാറായേക്കും. സെക്രട്ടേറിയറ്റ് അംഗങ്ങളിൽ എം വി ഗോവിന്ദൻ, പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എന്നിവർ സെക്രട്ടറിസ്ഥാനത്തേക്കു പരിഗണിച്ചേക്കാവുന്ന പേരുകളാണ്. എന്നാൽ, മന്ത്രിസ്ഥാനത്തുള്ളവർക്കാണ് കൂടുതൽ സാധ്യത. അതിൽത്തന്നെ, ഇ.പി. ജയരാജന്റെതാണ് പ്രധാന പേര്. പാർട്ടിയിൽ കോടിയേരിക്കൊപ്പം പ്രവർത്തനപാരമ്പര്യം ഇ.പി.ക്കുണ്ട്. ഒന്നരമാസം ചികിത്സയ്ക്കായി കോടിയേരി മാറിനിന്നെങ്കിലും സെക്രട്ടറിയുടെ ചുമതല മറ്റാർക്കും നൽകിയിരുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് കാര്യങ്ങൾ തീരുമാനിക്കുന്ന രീതിയാണ് സ്വീകരിച്ചത്. ചുമതല ഗോവിന്ദനും നൽകി. കോടിയേരി അവധിയിൽ പ്രവേശിക്കുമ്പോൾ സെക്രട്ടേറിയറ്റ് മൊത്തത്തിൽ തീരുമാനമെടുക്കുന്ന സ്ഥിതി മതിയാവില്ല. പഞ്ചായത്ത്-നിയമസഭാ തിരഞ്ഞെടുപ്പുകൾ വരാനിരിക്കുന്ന ഘട്ടമായതിനാൽ പൂർണ ചുമതലയുള്ള സെക്രട്ടറി വേണമെന്നാണ് നേതൃത്വത്തിന്റെ അഭിപ്രായം.
ടി.പി. രാമകൃഷ്ണൻ, കെ.ടി. ജലീൽ എന്നിവരെ മാറ്റിയേക്കും. സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മന്ത്രിയാകാൻ സാധ്യതയുണ്ട്. തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് ഇനി സർക്കാരിനുമുന്നിലുള്ളത്. അതിനുള്ള മുഖംമിനുക്കുന്ന വിധമാകും പുനഃസംഘടന. സർവകലാശാലാ മാർക്കുദാനവിവാദത്തിൽ ഗവർണർ നിലപാട് കടുപ്പിച്ചാൽ കെ.ടി. ജലീലിന്റെ മന്ത്രിസ്ഥാനം വിവാദത്തിലാകും. ഇതാണ് ജലീലിന് വിനയാകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്