ശബ്ദസംവിധാനത്തിലെ പാകപ്പിഴമൂലം പ്രസംഗം ശരിക്കു കേൾക്കാനാകാതെ വലഞ്ഞ പ്ലസ് വൺ വിദ്യാർത്ഥിനി; വേണുഗോപാൽ പരിഭാഷകനാകട്ടെയെന്ന് സദസ് നിർദ്ദേശിച്ചപ്പോൾ നോ പറഞ്ഞ് വയനാടിന്റെ എംപി; തുടക്കത്തിൽ ഞാനും ഇങ്ങനെയായിരുന്നുവെന്ന ആശ്വാസവാക്ക് ആത്മവിശ്വാസത്തിന്റെ പുതു കിരണമായി; പദങ്ങളും വാചകങ്ങളും ആവർത്തിച്ച് മിടുമിടുക്കിയെ പ്രോത്സാഹിപ്പിച്ചു; പിന്നെ കണ്ടത് കൈയടി നേടുന്ന വാകേരിക്കാരിയെ; സഫയ്ക്ക് പിന്നാലെ രാഹുൽ ഗാന്ധിയുടെ പരിഭാഷകയായി പൂജയും താരമാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
വാകേരി: സഫ എന്ന മിടുക്കി ആത്മവിശ്വത്തിന്റെ ആൾ രൂപമായി രാഹുൽ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തി കൈയടി നേടി. ഇപ്പോൾ മറ്റൊരു പെൺകുട്ടിയും. ഇന്നലെ വയനാട്ടിലെ ഒരു സ്കൂളിൽ ഇതേ രാഹുൽ ഗാന്ധിയുടെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തിയത് മറ്റൊരു മിടുക്കി. പേര് പൂജ. പൂജയാണ് ഇപ്പോൾ വയനാട്ടിലെ ചർച്ചാ വിഷയം.
പ്രസംഗം പരിഭാഷപ്പെടുത്താൻ രാഹുൽ ഗാന്ധി വീണ്ടും ഒരു വിദ്യാർത്ഥിനിയെ ക്ഷണിച്ചപ്പോൾ ധൈര്യ സമേതം പൂജ ഏറ്റെടുത്തു. വയനാട് വാകേരി സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയത് പ്ലസ് വൺ വിദ്യാർത്ഥിനി പി.വി പൂജയാണ്. ഇടയ്ക്ക് വാക്കുകൾ കിട്ടാതെ വിഷമിച്ച പൂജയെ രാഹുൽ ചേർത്തണച്ച് ആശ്വസിപ്പിച്ചു.
'തുടക്കത്തിൽ ഞാനും ഇങ്ങനെയായിരുന്നു. സാരമില്ല.'ചില വാചകങ്ങൾ പൂജയ്ക്ക് വേണ്ടി രാഹുൽ രണ്ടും മൂന്നും തവണ ആവർത്തിച്ചു. അപ്പോൾ പൂജയുടെ പരിഭാഷ നന്നായി. സദസ് കൈയടിച്ചു. ചടങ്ങ് തീരുംവരെ പൂജയെ വേദിയിൽ ഇരുത്തി. ചോക്ലേറ്റ് നൽകി. കാലിൽ വീണ പൂജയെ രാഹുൽ ആശ്ലേഷിച്ചു. രാഹുലിന്റെ പ്രോത്സാഹനം ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നെന്ന് പൂജ പ്രതികരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം മലപ്പുറത്ത് സഫ ഫെബിൻ എന്ന വിദ്യാർത്ഥിനി രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തി കയ്യടി നേടിയിരുന്നു. സഫയും മുന്നൊരുക്കങ്ങൾ ഇല്ലാതെയാണ് പരിഭാഷകയായത്. പൂജയും അതേ വഴിയിൽ രാഹുലിന്റെ വാക്കുകൾ മലയാളത്തിലേക്ക് മാറ്റി.
ഇത് അവസരം വാകേരി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി പി.വി.പൂജയ്ക്ക് ജീവിതത്തിലെ അവിസ്മരണീയ അനുഭവമായി. മൾട്ടി സെക്ടറൽ ഡവലപ്പ്മെന്റ് പ്രോഗ്രാമിൽ വാകേരി സ്കൂളിൽ നിർമ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു രാഹുൽ. സ്കൂൾ അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചാണ് വൊക്കേഷനൽ ഹയർ സെക്കൻഡറി ലബോറട്ടറി ടെക്നീഷ്യൻ ഒന്നാംവർഷ വിദ്യാർത്ഥിനി പൂജയെ പരിഭാഷയ്ക്കു ക്ഷണിച്ചത്. ശബ്ദസംവിധാനത്തിലെ പാകപ്പിഴമൂലം രാഹുലിന്റെ പ്രസംഗം പൂജയ്ക്കു ശരിക്കു കേൾക്കാനായില്ല. ഇതായിരുന്നു പരിഭാഷയിൽ താളപ്പിഴയ്ക്കു കാരണമായത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പരിഭാഷ നടത്തട്ടെയെന്നു സദസ്സിൽനിന്നും നിർദ്ദേശം ഉയർന്നെങ്കിലും രാഹുൽ വഴങ്ങിയില്ല.
വേദിയിലിരുന്ന ചിലർ പൂജയെ സഹായിക്കാൻ ശ്രമിച്ചപ്പോൾ കുട്ടിയെ ശല്യം ചെയ്യരുതെന്നും നിർദ്ദേശിച്ചു. പുഞ്ചിരി തൂകി പൂജയെ അടുത്തുവിളിച്ച് സാന്ത്വനിപ്പിച്ചാണ് രാഹുൽ പ്രസംഗം തുടർന്നത്. പൂജയ്ക്ക് മനസ്സിലാകുന്നതിനു ചില പദങ്ങളും വാചകങ്ങളും രാഹുൽ ആവർത്തിച്ചു. പരിഭാഷ പൂജ മനോഹരവുമാക്കി. കേണിച്ചിറ നെല്ലിക്കര പത്മനാഭസദനത്തിൽ വത്സരാജ്-പ്രസീജ ദമ്പതികളുടെ മകളാണ് പൂജ. സ്കൂളിൽ ഏകദേശം 20 മിനിറ്റാണ് രാഹുൽ പ്രസംഗിച്ചത്. പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിൽ ഊന്നിയായിരുന്നു പ്രസംഗം. പാവപ്പെട്ടവരുടെ മക്കൾക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ പൊതുവിദ്യാലയങ്ങളിലെ സ്ഥിതി മെച്ചപ്പെടണമെന്നു അദ്ദേഹം പറഞ്ഞു. ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിൽ മുൻ എംപി അന്തരിച്ച എം.ഐ.ഷാനവാസ് നൽകിയ സംഭാവനകൾ രാഹുൽ അനുസ്മരിച്ചു.
പരസ്പരവിദ്വേഷത്തിന്റെയും രോഷത്തിന്റെയും അന്തരീക്ഷം രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നും എന്നാൽ, ഈ വിഭജനം കൊണ്ട് രാജ്യത്തിന് മുന്നോട്ടു കുതിക്കാനാവില്ലെന്നും രാഹുൽഗാന്ധി പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും ഭാഷയുടെ പേരിലുള്ള വിഭജനം ഒരിക്കലും നമ്മുടെ രാജ്യത്തെ വിജയത്തിലേക്കെത്തിക്കില്ല. ഇത്തരത്തിലുള്ള വിദ്വേഷങ്ങൾ മനസ്സിൽ ഉണ്ടാകാതിരിക്കാൻ ജാഗ്രത പുലർത്തേണ്ടത് ഓരോ കുട്ടിയുടെയും കടമയാണ്. നമ്മൾ പരസ്പരം വിദ്വേഷം പുലർത്തുമ്പോൾ നമ്മുടെ രാജ്യം ദുർബലപ്പെടുകയാണ്. മതത്തിന്റെയോ വർഗത്തിന്റെയോ പശ്ചാത്തലത്തിന്റെയോ വിവേചനമോ വ്യത്യാസങ്ങളോ ഇല്ലാതെ കേരളത്തിലെ കുട്ടികൾക്ക് ഇത്തരം മനോഹരമായ കെട്ടിടങ്ങളിൽ പഠിക്കാൻ കഴിയുന്നുവെന്നതാണ് പ്രധാനമായ കാര്യം. ഏറ്റവും താഴെത്തട്ടിലുള്ള കുട്ടികൾക്ക് വരെ ഇവിടെ പഠിക്കാൻ കഴിയുന്നു. അത് തന്നെയാണ് കേരളത്തിന്റെ പ്രസരിപ്പും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ രാജ്യം മുഴുവൻ അറിയപ്പെടുന്നതിനുള്ള കാരണവും. വിദ്യാഭ്യാസമേഖലയിലെ സ്വകാര്യവത്കരണത്തിനാണ് ഡൽഹി സർക്കാർ ശ്രമിക്കുന്നത്. എന്നാൽ, പാവപ്പെട്ടവന് അത് ഉപകാരപ്പെടുകയില്ല. സ്വകാര്യസ്ഥാപനങ്ങളിൽ പോയി പഠിക്കാനുള്ള പണം പാവപ്പെട്ടവന്റെ ൈകയിലില്ല. മുൻ എംപി. എം.ഐ. ഷാനവാസ് തുടങ്ങിവെച്ച പദ്ധതികളിലൊന്നാണ് വാകേരി സ്കൂളിലെ പുതിയ കെട്ടിടം. അദ്ദേഹം ബാക്കിവെച്ച ജോലികളും അദ്ദേഹത്തിന്റെ വീക്ഷണവും തുടരേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
വേദിയിലെ ശബ്ദക്രമീകരണത്തിന്റെ പ്രശ്നം കാരണം രാഹുലിന്റെ പരിഭാഷകയായ പ്ലസ് വൺ വിദ്യാർത്ഥിനി പി.വി. പൂജ ആദ്യമൊന്ന് പതറി. രാഹുൽ പ്രോത്സാഹിപ്പിച്ചതോടെ പരിഭ്രമമെല്ലാം പമ്പ കടന്നു. താനും ആദ്യമൊക്കെ സംസാരിക്കുമ്പോൾ ഇങ്ങനെയായിരുന്നെന്നും പരിഭ്രമിക്കേണ്ടെന്നും രാഹുൽ പൂജയോട് സ്നേഹത്തോടെ പറഞ്ഞപ്പോൾ സദസ്സ് കരഘോഷത്താൽ നിറഞ്ഞു. പരിഭാഷകയ്ക്ക് സമ്മാനമായി മിഠായി നൽകിയാണ് എംപി. വേദി വിട്ടത്. രാഹുലിന്റെ പ്രോത്സാഹനം മറക്കാൻ കഴിയില്ലെന്നും ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമായിരുന്നുവെന്നും പൂജ പിന്നീട് പറഞ്ഞു. സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളായ വി.ജെ. ആർച്ച, നയന വിനോദ്, സ്വാതി കൃഷ്ണ എന്നിവർക്ക് എംപി. ഉപഹാരം നൽകി.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍