ഉള്ളിൽ കാമം ചുരമാന്തുന്ന, ഒരു റേപ്പിനു തക്കം പാർക്കുന്ന ഓരോരുത്തനും ഭയക്കണം; നമ്മുടെ കുഞ്ഞുങ്ങളും പെണ്ണുങ്ങളും പേടിയില്ലാതെ, സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യം നമ്മളൊരുക്കണം; മറ്റൊരു നീതിക്കായും നമ്മൾ കാത്തിരിക്കേണ്ട...; വാളയാർ കേസിലെ നാലാം പ്രതിയായിരുന്ന മധുവിനെ ജനം ജനകീയ വിചാരണ ചെയ്തുവെന്ന് പ്രഖ്യാപനം; പിന്നാലെ വാളയാറിൽ നിന്ന് നല്ല വാർത്ത വരുന്നുവെന്ന സന്ദേശവുമായി ഞാനുണ്ട് കൂടെ ഹാഷ് ടാഗ്; കുട്ടി മധുവിനെ മർദ്ദിച്ചവരെ കണ്ടെത്താൻ പൊലീസും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഞാനുണ്ട്കൂടെ ഹാഷ് ടാഗുമായി സോഷ്യൽ മീഡിയ. വാളയാർ കേസിലെ നാലാം പ്രതിയായിരുന്ന മധുവിനെ ജനം ജനകീയ വിചാരണ ചെയ്തുവെന്ന വികാരം സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിന് പിന്നാലെയാണ് ഞാനുണ്ട്കൂടെ ഹാഷ് ടാഗിന് തുടക്കമാകുന്നത്. വാളയാറിൽ നിന്ന് നല്ല വാർത്ത വരുന്നുവെന്ന സന്ദേശവുമായാണ് ഈ ഹാഷ് ടാഗ്. ഇതോടെ പീഡനക്കേസ് പ്രതികൾക്കും കോടതി വിട്ടവർക്കുമെല്ലാം സുരക്ഷ കൂട്ടാൻ പൊലീസ് തീരുമാനിച്ചേക്കും.
വാളയാറിൽ രണ്ട് ദളിത് സഹോദരിമാരെ മാനഭംഗപ്പെടുത്തി കൊന്ന് കെട്ടിത്തൂക്കിയ കേസിൽ കുറ്റവിമുക്തനായ നാലാം പ്രതി മധുവിനെതിരെ ആക്രമണം ഉണ്ടായിരുന്നു. അതിക്രൂര മർദ്ദനാണ് മധുവിന് ഏൽക്കേണ്ടി വന്നത്. റോഡരികിൽ കിടന്ന മധുവിനെ പൊലീസ് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരാണ് മർദ്ദിച്ചതെന്ന് വ്യക്തമല്ല. ഇന്നലെ ഹൈദരാബാദിൽ മൃഗ ഡോക്ടറെ പൊലീസ് വെടിവച്ച് കൊന്നത് വലിയ ചർച്ചയായിരുന്നു. ഇതിനോടൊപ്പം വാളയാർ കേസിലെ പ്രതികളെ വെറുതെ വിട്ടതും പ്രതിഷേധമായി ഉയർന്നിരുന്നു. ഇതിനിടെയാണ് മധുവിനെ ആരോ മർദ്ദിക്കുന്നത്. ഇതിന് പിന്നാലെ ഫോട്ടോ സഹിതം നടന്നത് ജനകീയ വിചാരണയാണെന്ന് വ്യക്തമാക്കുന്ന പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ എത്തി. തൊട്ടു പിന്നാലെ ഹാഷ് ടാഗ് കാമ്പൈയിനും.
#ഞാനുണ്ട്കൂടെ..
വാളയാറിൽ നിന്നും നല്ല വാർത്ത വരുന്നു.
പേപ്പട്ടികളെപ്പോലെ വേട്ടയാടി കൊല്ലണം.
പരമാവധി ക്രൂരമായി കൊല്ലണം.
റേപ്പിസ്റ്റുകളെ കൊന്നതിനു കേസിൽപെട്ടാൽ നമ്മളൊരുമിച്ചു നിന്ന് നിയമസഹായം കൊടുക്കണം. ഉള്ളിൽ കാമം ചുരമാന്തുന്ന,
ഒരു റേപ്പിനു തക്കം പാർക്കുന്ന ഓരോരുത്തനും ഭയക്കണം. നമ്മുടെ കുഞ്ഞുങ്ങളും പെണ്ണുങ്ങളും പേടിയില്ലാതെ, സന്തോഷത്തോടെ ജീവിക്കാനുള്ള സാഹചര്യം നമ്മളൊരുക്കണം. മറ്റൊരു നീതിക്കായും നമ്മൾ കാത്തിരിക്കേണ്ട...
#ഞാനുണ്ട്കൂടെ...-ഇതാണ് ഹാഷ് ടാഗ് കാമ്പൈനിൽ പങ്കുവയ്ക്കുന്ന പൊതു വികാരം. ഈ സാഹചര്യത്തിലാണ് വാളയാർ കേസിലെ പ്രതികൾക്ക് സുരക്ഷ കൂട്ടാൻ പൊലീസിന്റെ തീരുമാനം. കരുതലോടെ നടക്കണമെന്ന നിർദ്ദേശം കോടതി വെറുതെ വിട്ടവർക്ക് നൽകും. ഹൈദരാബാദിലെ വെടിവയ്പ്പിന് ശേഷം വാളയാറിലെ പ്രതികളായിരുന്നവർക്കെതിരെ അതിരൂക്ഷമായ വികാരം സോഷ്യൽ മീഡിയ പങ്കുവച്ചിരുന്നു.
ഇതിനിടെയാണ് വാളയാർ കേസിൽ പ്രതിയായിരുന്ന മധുവിന് മർദ്ദനമേറ്റത്. റോഡരികിൽ അവശനായി കിടന്ന ഇയാളെ പ്രദേശവാസികളാണ് ആദ്യ കണ്ടത്. തുടർന്ന് വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് എത്തി ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരാണ് മർദ്ദിച്ചതെന്ന കാര്യത്തിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ല. ശരീരത്ത് കാര്യമായ മർദ്ദനമേറ്റ പാടുകളുണ്ട്. കേസിൽ കോടതി വെറുതെവിട്ട ശേഷം നാട്ടുകാരിൽ നിന്ന് ഇയാൾക്ക് ഭീഷണിയുണ്ടായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ട ശേഷം ഇയാളിൽ നിന്നും വിവരങ്ങൾ ചോദിച്ചറിയുമെന്ന് പൊലീസ് വ്യക്തമാക്കി.
വാളയാറിൽ പീഡനത്തിനിരയായ പെൺകുട്ടികൾ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ കോടതി വിട്ടയച്ച പ്രതിക്ക് മർദ്ദനം. വാളയാർ കേസിലെ മൂന്നാം പ്രതിയായ മധു(കുട്ടിമധു)വിനാണ് മർദ്ദനമേറ്റത്. ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മർദനമേറ്റ് റോഡരികിൽ കിടന്ന മധുവിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. കോടതി വെറുതെവിട്ടെങ്കിലും ഇയാളെ നാട്ടിൽ താമസിക്കാൻ അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ഒരുകൂട്ടം നാട്ടുകാർ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണോ ഈ ആക്രമണമെന്ന് വ്യക്തമല്ല. പെൺകുട്ടികൾ പീഡനത്തിനിരയായെന്നു കണ്ടെത്തിയെങ്കിലും പ്രതികൾ ഇവർ തന്നെയാണെന്ന് എന്ന് തെളിയിക്കുന്നതിൽ അന്വേഷണസംഘത്തിന് വീഴ്ച പറ്റി എന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികളെ വെറുതെവിട്ടത്.
മധുവിന്റെ ദേഹമാസകലം പരുക്കുണ്ടെങ്കിലും ഗുരുതരമല്ല. നാട്ടുകാരിൽ ചിലർ വാക്കുതർക്കത്തിനൊടുവിൽ മർദിക്കുകയായിരുന്നു എന്ന് മധു പൊലീസിനോട് പറഞ്ഞു. വിവരമറിഞ്ഞെത്തിയ പൊലീസ് സംഘമാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ കുട്ടിമധു ഉൾപ്പെടെയുള്ള പ്രതികളെ പാലക്കാട് പോക്സോ കോടതി നേരത്തെ വെറുതെവിട്ടിരുന്നു. ഇതിനെതിരെ കനത്തപ്രതിഷേധം ഉയർന്നതോടെ പ്രതികളെ വിട്ടയച്ചതിനെതിരെ സർക്കാർ ഹൈക്കോടതിയിൽ നേരത്തെ അപ്പീൽ നൽകിയിരുന്നു. അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച പറ്റിയെന്നും കേസിൽ തുടരന്വേഷണവും പുനർവിചാരണയും അനുവദിക്കണമെന്നുമാണ് അപ്പീലിൽ പറഞ്ഞത്. 6 കേസുകളിലായി 4 പ്രതികളെ വിട്ടയച്ച വിചാരണക്കോടതി ഉത്തരവു റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് അപ്പീൽ നൽകിയിരുന്നത്.
പ്രതികൾക്കെതിരെ കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നായിരുന്നു വിചാരണ കോടതി നിഗമനം. എന്നാൽ, ശക്തമായ തെളിവുകൾ പോലും പരിഗണിച്ചില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. കേസ് അന്വേഷണത്തിന്റെ തുടക്കത്തിലുണ്ടായ വീഴ്ച വിചാരണയെ ബാധിച്ചെന്നും വിധിയിൽ പ്രതിഫലിച്ചെന്നും അപ്പീലിൽ പറയുന്നു. 13 വയസ്സുകാരിയെ 2017 ജനുവരി 13 നും സഹോദരിയായ 9 വയസ്സുകാരിയെ 2017 മാർച്ച് നാലിനുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രതികളുടെ പീഡനം സഹിക്കവയ്യാതെ പെൺകുട്ടികൾ ആത്മഹത്യ ചെയ്തെന്നാണ് കേസ്. പ്രദീപ് കുമാർ, വലിയ മധു, കുട്ടി മധു, ഷിബു എന്നിവരാണു പ്രതികൾ. ഇതിൽ പ്രദീപ്കുമാർ, വലിയ മധു എന്നിവർ 2 കേസുകളിലും പ്രതിയാണ്.
- TODAY
- LAST WEEK
- LAST MONTH
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
- 'ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളം; ശോഭയുമായി ഒരു ചർച്ചയും നടത്തിയിട്ടില്ല; മകൻ ഫോണിൽ സംസാരിച്ചിട്ടില്ല; മകന്റെ ഫോണിലേക്ക് മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു'; ബിജെപിയിലേക്ക് ചേരാനുള്ള ചർച്ചകൾ നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇ പി ജയരാജൻ
- ഒമാനിലെ നിസ്വയിൽ വാഹനാപകടം; രണ്ടുമലയാളികൾ അടക്കം മൂന്നു നഴ്സുമാർ മരിച്ചു; മരണമടഞ്ഞത് തൃശൂർ സ്വദേശിനി മാജിദയും കൊല്ലം സ്വദേശിനി ഷർജയും; പരിക്കേറ്റ രണ്ടുമലയാളി നഴ്സുമാരിൽ ഒരാളുടെ നില ഗുരുതരം; അപകടം റോഡ് മുറിച്ചുകടക്കുന്നതിനിടെ നിയന്ത്രണം വിട്ട വാഹനമിടിച്ചതോടെ
- ഒന്നും പേടിക്കേണ്ട എല്ലാം ഇപ്പം ശരിയാക്കാമെന്ന് പറഞ്ഞ് സ്ഥലം വിറ്റു; ഭൂമി രജിസ്ട്രേഷൻ കഴിഞ്ഞിട്ടും കട ഒഴിയാതെ പ്രവാസിയെ വെട്ടിലാക്കി കരുനാഗപ്പള്ളി സ്വദേശി; ഹൈക്കോടതി കട ഒഴിപ്പിക്കാൻ ഉത്തരവിട്ടിട്ടും പുല്ലുവില കൽപിച്ച് മുനിസിപ്പാലിറ്റി; വീണ്ടും നിയമപോരാട്ടത്തിന് സതീഷ് കുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ആരോഗ്യ പ്രശ്നങ്ങളോട് മല്ലിടുന്നു; കരിയറിന്റെ ഭാഗമെന്ന് വിശ്വസിക്കുന്നതായി എച്ച്.എസ് പ്രണോയ്
- തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ
- സുരേഷ് ഗോപിക്കും വി എസ് സുനിൽ കുമാറിനും വോട്ട് തൃശൂരിൽ; കെ മുരളീധരൻ വട്ടിയൂർക്കാവിൽ വോട്ടുചെയ്യും; പത്മജയുടെ വോട്ടും തൃശൂരിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍