ശരിയാകാം ശരികേടാകാം... നിയമത്തിൽ നെറികേടാകാം... കാട്ടാളർ പിച്ചിചീന്തിയ പച്ചയ്ക്ക് കൊളുത്തിയൊടുക്കി... നീറുന്ന ഒരു നിലവിളിയാകാം... തീ തുപ്പും തോക്കിന്നോരുമ്മ! വരികളെഴുതി ഈണം നൽകിയത് ഓട്ടോക്കാരനായ അച്ഛൻ; സജിയുടെ നിമിഷ കവിത പാടി താരമാകുന്നത് ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ആര്യ: ശരിയാണോ.... തെറ്റാണോ... ചർച്ചമുറുകട്ടെ.... നീതി ജയിക്കട്ടെ: തെലുങ്കാനയിലെ പൊലീസ് നടപടിക്ക് പിന്തുണയുമായി കൊല്ലത്ത് നിന്നൊരു കുടുംബ കവിത; കൈയടിച്ച് സോഷ്യൽ മീഡിയ
എം മനോജ് കുമാർ
കൊല്ലം: ശരിയാണോ ..തെറ്റാണോ ..ചർച്ചമുറുകട്ടെ ..........നീതി ജയിക്കട്ടെ ...സജി എകെജിയുടെ രചനയിൽ മനസ്സിൽ തൊടുന്ന ഒരു പാട്ട് ഒറ്റയ്ക്ക് പാടുന്ന പൂങ്കുയിൽ ആര്യ കൊല്ലം ..പാടുന്നു ... യുവ ഡോക്ടറെ ബലാത്സംഗം ചെയ്ട ശേഷം ചുട്ടെരിച്ച നാല് പ്രതികളെ വെടിവെച്ച് കൊന്ന തെലുങ്കാന പൊലീസ് നടപടി പ്രതീക്ഷയും പ്രത്യാശയുമാണോ ഇന്ത്യയിൽ ഉയർത്തുന്നത്? പൊലീസ് നടപടിക്ക് നിമിഷം തോറും പിന്തുണ വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. വി സി സജ്ജനാർ നടത്തിയത് സത്കർമ്മം തന്നെ എന്ന രീതിയിലാണ് പൊതു സമൂഹം ചർച്ച ചെയ്യുന്നത്. എന്നാൽ പൊലീസ് വിധി നടപ്പാക്കുന്നത് ശരിയല്ലെന്ന വാദവും ഉണ്ട്.
ഇതിനിടെയിലും പൊലീസ് നടപടി നിയമത്തിനും ജനാധിപത്യ രീതികൾക്കും യോജിക്കുന്നതാണോ എന്ന ചിന്തകൾക്കും വാദഗതികൾക്കും പ്രസക്തി നൽകാത്ത രീതിയിലാണ് പൊലീസ് നടപടിക്ക് പിന്തുണ വരുന്നത്. സോഷ്യൽ മീഡിയകളിൽ വലിയ ചർച്ചകൾ ആണ് നടക്കുന്നത്. 'അച്ഛന്റെ മനസ്സുള്ള ആ തെലുങ്കാന പൊലീസ് ഓഫീസർക്ക്' ഇന്ത്യയിലെ അമ്മമാർ നന്ദിയർപ്പിക്കുമ്പോൾ അതിന്റെ അനുരണനങ്ങൾ ഇപ്പോൾ കേരളത്തിലും ദൃശ്യമാകുകയാണ്. ഇതിന് മറ്റൊരു തെളിവാണ് സജി എകെജിയുടെ വരികൾക്ക് ലഭിക്കുന്ന പിന്തുണ. സജിയുടെ മകളും പാട്ടിലൂടെ വൈറലാകുന്നത്.
തീ തുപ്പിയ തോക്കിനു പിന്തുണ നൽകി അച്ഛൻ എഴുതിയ കവിതയ്ക്ക് ആലാപന ഭംഗി പകർന്നു മകൾ നടത്തിയ ആലാപനമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ബലാത്സംഗം ചെയ്ത ശേഷം കൊല്ലപ്പെട്ട അനേകമനേകം പെൺകുട്ടികളുടെ കുടുംബങ്ങൾക്ക് നീതി ലഭിക്കാത്ത സാഹചര്യം നിലനിൽക്കുകയും അമ്മമാരുടെ രോഷം ആത്മാവിന്റെ അലമുറകളായി മാറുകയും ചെയ്യുന്ന വേളയിൽ തന്നെയാണ് ബലാത്സംഗത്തിനു ശേഷം യുവ ഡോക്ടറെ ചുട്ടെരിച്ച ഘാതകരുടെ വിധി തെലുങ്കാന പൊലീസ് സ്വയം തീരുമാനിച്ച വാർത്ത പുറത്തു വരുന്നത്. തെലുങ്കാന പൊലീസിന്റെയും വി സി.സജ്ജനാർ എന്ന പൊലീസ് കമ്മിഷണറുടെയും നടപടികൾക്ക് സോഷ്യൽ മീഡിയയും അമ്മമാരും നൽകുന്ന പിന്തുണ നിമിഷം പ്രതി വർദ്ധിച്ചുകൊണ്ടുമിരിക്കുകയുമാണ്. ഇതേ വി സി സജ്ജനാർ എന്ന തെലുങ്കാന പൊലീസ് കമ്മിഷണർക്ക് സ്തുതി പാടുന്ന തീ തുപ്പിയ തോക്കിന്നൊരുമ്മ കവിതയാണ് കേരളത്തിലെ സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ വൈറൽ.
വെറ്ററിനറി ഡോക്ടറെ ബലാത്സംഗംചെയ്തുകൊന്നശേഷം മൃതദേഹം കത്തിച്ച നാലു പ്രതികളെ ഹൈദരാബാദ് പൊലീസ് വെടിവെച്ചു കൊന്ന സംഭവത്തിൽ രാജ്യം ഇളകിമറിയവേയാണ് നടപടിയോടുള്ള അനുകൂല പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിലും വൈറൽ ആകുന്നത്. പക്ഷെ ഇത്തരം പ്രതികരണങ്ങൾക്കിടയിൽ വേറിട്ട് നിൽക്കുകയും സോഷ്യൽ മീഡിയ ആഘോഷിക്കുകയും ചെയ്യുന്ന കവിതയാകുകയാണ് തീ തുപ്പിയ തോക്കിന്നൊരുമ്മ എന്ന ഫെയ്സ് ബുക്ക് കവിത അർത്ഥവത്തായ വരികളും ആലാപന ഭംഗിയുമാണ് ഈ കവിതയെ വേറിട്ട് നിർത്തുന്നത്. അതുകൊണ്ട് തന്നെ കവിത പോസ്റ്റ് ചെയ്തയുടൻ തന്നെ കവിത സോഷ്യൽ മീഡിയ ഏറ്റെടുക്കുകയായിരുന്നു.
കൊല്ലത്തെ ഓട്ടോ ഡ്രൈവറായ സജി എകെജി ഈണം പകർന്ന ശേഷം ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾ ആര്യ കൊല്ലം ആലപിച്ച ഈ കവിതയാണ് സോഷ്യൽ മീഡിയയിൽ അലയൊലികൾ ഉയർത്തുന്നത്. തെലുങ്കാന പൊലീസിന്റെ നടപടി അറിഞ്ഞ ശേഷം അച്ഛൻ എഴുതിയ നിമിഷ കവിതയാണ് മകൾ ആലപിക്കുന്നത്. വെസ്റ്റ് കൊല്ലം മുളങ്കാടകത്തെ സർക്കാർ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിനിയാണ് ആര്യ. നിശബ്ദം കത്തീടുന്നൊരു പ്രതിഷേധ മനസുകളെല്ലാം ഒന്നായിട്ടങ്ങനെ ചൊന്നത് നാളേയ്ക്ക് ഒരു കരുതലിനാകാം എന്ന് തുടങ്ങി മാധുര്യമേറിയ വരികളാണ് കവിതയിൽ നിറയെ. ഒട്ടനവധി കവിതകളും പാട്ടുകളും എഴുതിയിട്ടുണ്ട് സജി എകെജി. എല്ലാം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യും. ആലാപനം മുഴുവൻ നടത്തിയിരിക്കുന്നത് ആര്യയും. എല്ലാം വൈറൽ ആയി മാറിയതോടെയാണ് കവിതയും പാട്ടുമെഴുത്തും സജി തുടർച്ചയായി നടത്തിയത്.
ഇന്നലെ സംഭവം അറിഞ്ഞയുടൻ സജി വരികൾ എഴുതുകയും മകൾ ആലപിക്കുകയുമായിരുന്നു. എനിക്കും ഒരു മകളാണ്. അവൾക്ക് ധൈര്യപൂർവം ഇറങ്ങി നടക്കണം. ആ സുരക്ഷ കേരളത്തിലും ലഭിക്കേണ്ടേ? നടപടിക്ക് പിന്തുണയർപ്പിച്ച് ഒരു കവിത എഴുതാം എന്ന് തോന്നി. അങ്ങിനെ എഴുതിയ വരികൾക്ക് ഈണം നൽകി മകളെ ഏൽപ്പിച്ചു. മകൾ ആ വരികൾക്ക് ആലാപന പൂർണ്ണത വരുത്തി-സജി മറുനാടനോട് പറഞ്ഞു. തെലുങ്കാന സംഭവം വന്നശേഷം ഏത് രക്ഷിതാവിന്റെയും മനസ്സിൽ ആശങ്കകളുണ്ട്. ആ ആശങ്ക തന്നെയാണ് പൊലീസ് നടപടികൾക്ക് സ്തുതിപാടികൊണ്ട് ഇത്തരം ഒരു കവിത എഴുതാൻ എനിക്ക് പ്രേരണയായത്. ശരിയാണോ തെറ്റാണോ എന്നൊന്നും ചിന്തിച്ചില്ല. നാളെ ഇത് ആവർത്തിക്കരുത്. പെൺകുട്ടികൾക്ക് റോഡിൽക്കൂടി ഇറങ്ങി നടക്കേണ്ട അവസ്ഥ ഉറപ്പു വരുത്തേണ്ടതുണ്ട്. പൊലീസ് നടപടിക്ക് ഞാൻ പിന്തുണ നൽകുന്നു-സജി പറയുന്നു. കൊല്ലം തിരുമുല്ലവാരം സ്വദേശിയാണ് സജി. അവിടെ തന്നെ കുടുംബസമേതം താമസിക്കുകയും ചെയ്യുന്നു. താരയാണ് ഭാര്യ. പ്ലസ് ടുവിന് പഠിക്കുന്ന സുർജിത്ത് ആണ് മകൻ.
കവിതയുടെ വരികൾ ഇങ്ങനെ:
തീ തുപ്പിയ തോക്കിന്നൊരുമ്മ
തീ തുപ്പിയ തോക്കിന്നോരുമ്മ
ശരിയാകാം ശരികേടാകാം
നിയമത്തിൽ നെറികേടാകാം
കാട്ടാളർ പിച്ചിചീന്തിയ പച്ചയ്ക്ക് കൊളുത്തിയൊടുക്കി
നീറുന്ന ഒരു നിലവിളിയാകാം
തീ തുപ്പും തോക്കിന്നോരുമ്മ
നിശബ്ദം കത്തീടുന്നൊരു
പ്രതിഷേധ മനസുകളെല്ലാം
ഒന്നായിട്ടങ്ങനെ ചൊന്നത്
നാളേയ്ക്ക് ഒരു കരുതലിനാകം
തീ തുപ്പിയ തോക്കിന്നോരുമ്മ
തീ തുപ്പിയ തോക്കിന്നോരുമ്മ
ശരിയാകാം ശരികേടാകാം
നിയമത്തിൽ നെറികേടാകാം
നിയമത്തിനു പഴുതുകളെറെ
പണമുണ്ടേൽ രക്ഷകരെറെ
വാദിക്കാൻ പഠിച്ചവരിങ്ങനെ
ഇരയായി നിൽക്കുന്നാട്ടിൽ
വാദിക്കാൻ പഠിച്ചവരിങ്ങനെ
ഇരയായി നിൽക്കുന്നാട്ടിൽ
തീ തുപ്പും തോക്കിന്നോരുമ്മ
തീ തുപ്പും തോക്കിന്നോരുമ്മ
ഗോവിന്ദച്ചാമിമാരങ്ങനെ
കുഞ്ഞുങ്ങളെ കൊന്നോരങ്ങനെ
തിന്നങ്ങിനെ കൊഴുത്തിട്ടങ്ങനെ
ജയിലാകെ നിറയ്ക്കും നാട്ടിൽ
ഗതികെട്ട് തളർന്ന മനസുകൾ
ഒന്നായിട്ടങ്ങനെ ചൊല്ലും
തീ തുപ്പിയ തോക്കിന്നോരുമ്മ
തീ തുപ്പിയ തോക്കിന്നോരുമ്മ
തീ തുപ്പിയ തോക്കിന്നോരുമ്മ
തീ തുപ്പിയ തോക്കിന്നോരുമ്മ
ശരിയാകാം ശരികേടാകാം
നിയമത്തിൽ നെറികേടാകാം
നിയമത്തിൻ പഴുതുകളെല്ലാം
മാറ്റേണ്ടത് മാറ്റുക തന്നെ
പെണ്ണ്ങ്ങളുടെ മാനം കാക്കാൻ
കുഞ്ഞുങ്ങടെ ഭീതിയകറ്റാൻ
തീ തുപ്പിയ തോക്കിന്നോരുമ്മ
തീ തുപ്പിയ തോക്കിന്നോരുമ്മ
നീതിക്കായ് നിയമമൊരുക്കിയ
നേരിന്റെ തൂക്കുമരങ്ങൾ
ഉണര്ന്നാലെ നാടുണരുള്ളൂ
കഴുവേറ്റുക പേപ്പട്ടികളെ
ഇതിലേക്കൊരു ചുവടാകട്ടെ
വെടിയേറ്റ് മറിഞ്ഞ ശവങ്ങൾ
തീ തുപ്പിയ തോക്കിന്നോരുമ്മ
തീ തുപ്പിയ തോക്കിന്നോരുമ്മ
തീ തുപ്പിയ തോക്കിന്നോരുമ്മ
ശരിയാകാം ശരികേടാകാം
നിയമത്തിൽ നെറികേടാകാം
ശരിയാകാം ശരികേടാകാം
നിയമത്തിൽ നെറികേടാകാം
നിയമത്തിൽ നെറികേടാകാം
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- പ്രായപൂർത്തിയാവാത്ത സഹോദരിമാരെ ബന്ധുവീട്ടിൽനിന്നു കടത്തിക്കൊണ്ടുപോയി; ബെംഗളൂരുവിലെത്തിച്ച് മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് യുവാക്കൾ അറസ്റ്റിൽ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍