Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുളിമുറി രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി 17 കാരിയെ പെൺവാണിഭത്തിന് ഉപയോഗിച്ചു; അമ്മാവന്റെ ഭാര്യ കൊല്ലത്തെ ഹോം സ്‌റ്റേകളിലും കരുനാഗപ്പള്ളിയിലെ ലോഡ്ജുകളിലും കൊണ്ടുപോയി പെൺകുട്ടിയെ കാഴ്‌ച്ചവെച്ചത് നിരവധി പേർക്ക്; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാംസക്കൊതിയന്മാർക്ക് വിറ്റ് അമ്മായി സമ്പാദിച്ചത് ലക്ഷക്കണക്കിന് രൂപ; നാല് പേരെയും അറസ്റ്റു ചെയ്തു പൊലീസ്; ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ പുറത്തുവന്നത് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പരാതിപ്പെട്ടപ്പോൾ

കുളിമുറി രംഗങ്ങൾ പുറത്തുവിടുമെന്ന് ഭീഷണി 17 കാരിയെ പെൺവാണിഭത്തിന് ഉപയോഗിച്ചു; അമ്മാവന്റെ ഭാര്യ കൊല്ലത്തെ ഹോം സ്‌റ്റേകളിലും കരുനാഗപ്പള്ളിയിലെ ലോഡ്ജുകളിലും കൊണ്ടുപോയി പെൺകുട്ടിയെ കാഴ്‌ച്ചവെച്ചത് നിരവധി പേർക്ക്; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാംസക്കൊതിയന്മാർക്ക് വിറ്റ് അമ്മായി സമ്പാദിച്ചത് ലക്ഷക്കണക്കിന് രൂപ; നാല് പേരെയും അറസ്റ്റു ചെയ്തു പൊലീസ്; ഞെട്ടിക്കുന്ന പീഡന വിവരങ്ങൾ പുറത്തുവന്നത് പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പരാതിപ്പെട്ടപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലത്ത് പതിനേഴുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് പലർക്കായി കാഴ്‌ച്ചവെച്ച അമ്മായിയും കൂട്ടാളികളും അറസ്റ്റിലായി. കുട്ടിയുടെ അമ്മാവന്റെ ഭാര്യയും ലോഡ്ജ് നടത്തിപ്പുകാരുമാണ് പിടിയിലായത്. പെൺകുട്ടി കുളിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ ശേഷം ഈ രംഗങ്ങൾ ഭീഷണിപ്പെടുത്തി പെൺകുട്ടിയെ മറ്റുള്ളവർക്ക് വഴങ്ങാൻ പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കരുനാഗപ്പള്ളിയിലെ ലോഡ്ജ് കേന്ദ്രീകരിച്ചായിരുന്നു പീഡനം അരങ്ങേറിയത്. കുട്ടിയുടെ മാതാപിതാക്കൾ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയതോടെയാണ് പീഡന വിവരം പുറത്തുവന്നത്.

കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ വെച്ച് പെൺകുട്ടി നിരവധി തവണ പീഡിപ്പിക്കപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം കൊല്ലം, കൊട്ടിയം തുടങ്ങിയ സ്ഥലങ്ങളിലെ ഹോം സ്റ്റേകളിൽ കൊണ്ടുപോയി അമ്മാവന്റെ ഭാര്യ പലർക്കും കാഴ്ച വെച്ചതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. കൊല്ലത്തെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് കുട്ടി പതിവായി ജോലിക്ക് പോയിരുന്നത്. എന്നാൽ കഴിഞ്ഞ മാസം ഒമ്പതാം തീയതി ജോലിക്കെന്ന് പറഞ്ഞ് പോയ പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതോടെയാണ് പെൺവാണിഭ റാക്കറ്റിലേക്ക വിരൽചൂണ്ടുന്ന വിവരങ്ങൾ പുറത്തുവന്നത്.

പൊലീസിൽ പരാതിപ്പെട്ടതോടെ അടുത്ത ദിവസം അമ്മായി പെൺകുട്ടിയെ വീട്ടിൽ എത്തിച്ചു. ഇതോടെ അമ്മായിയുടെ നേതൃത്വത്തിൽ നടത്തിവന്ന പെൺവാണിഭ സംഘത്തെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെട്ടു. തിരുവനന്തപുരത്തുനിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു എന്നാണ് അമ്മായി വീട്ടുകാരോട് പറഞ്ഞത്. എന്നാൽ, സ്വന്തം വീട്ടിലെത്തിയ ശേഷം പെൺകുട്ടി വളരെ ദുഃഖകരമായ അവസ്ഥയിലായിരുന്നു. മുറിയിൽ കയറി അടച്ചിരിക്കുകയും മറ്റു ചെയ്തതോടെ മാതാപിതാക്കൾ ശ്രദ്ധിച്ചു.

പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ മാതാപിതാക്കൾ ഒരു മതസ്ഥാപനത്തിലാക്കി. ഇവിടെ വെച്ചു നടന്ന കൗൺസിലിങ്ങിലാണ് കുട്ടി താൻ നിരന്തരം പീഡിപ്പിക്കപ്പെട്ട വിവരം വെളിപ്പെടുത്തിയത്. ഇതോടെ കൗൺസിലിംഗിന് എത്തിയവർ ചെൽഡ് ലൈനെയും കോടതിയെയും അറിയിക്കുകയായിരുന്നു. തുടർന്ന പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺവാണിഭ സംഘത്തെ അറസ്റ്റു ചെയ്യുകയായിരുന്നു.

കേസിൽ കുട്ടിയുടെ അമ്മാവന്റെ ഭാര്യയായ തേവള്ളി സ്വദേശിനി, ലോഡ്ജ് നടത്തിപ്പുകാരായ പ്രദീപ്, റിനു, നജീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് പീഡിപ്പിച്ച പത്തിലേറെ പേർക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പെൺകുട്ടിയെ പലർക്കായി കാഴ്ചവെച്ച് അമ്മായി ലക്ഷക്കണക്കിന് രൂപ സമ്പാദിച്ചതായും പൊലീസ് പറയുന്നു. പെൺകുട്ടിയെ ഉപയോഗിച്ച് കൂടുതൽ സമ്പാദിക്കാനാണ് ഇവർ ലക്ഷ്യമിട്ടതെന്നാണ് പൊലീസ് പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP