പൊലീസുവേഷം കെട്ടി നടക്കുന്ന മരപ്പാഴുകൾക്കാണ് അവർക്കു പോന്നവർ ഇവിടെ നിരന്നു നിന്ന് കൈയടിക്കുന്നത്; നമ്മൾ നിൽക്കേണ്ടത് നീതി നടത്തിത്തരാൻ നിങ്ങൾക്കുത്തരവാദിത്തമുണ്ടെന്നു പറഞ്ഞു വ്യവസ്ഥയ്ക്കുചുറ്റും സ്വന്തം ചോരകൊണ്ട് കോട്ടകെട്ടിയ ഉന്നാവിലെ രണ്ടു പെൺകുട്ടികൾക്കൊപ്പമാണ്: കെ.ജെ.ജേക്കബ് എഴുതുന്നു
കെ.ജെ.ജേക്കബ്
തെലങ്കാന പൊലീസിന് കയ്യടിക്കുന്നവരോട് ഒന്നും പറയാനില്ല. ബാക്കിയുള്ളവരോടാണ്.
എന്തിനാണ് നമ്മുടെ സുഹൃത്തുക്കൾ തെലങ്കാന പൊലീസിന് കൈയടിക്കുന്നത് എന്നറിയേണ്ടേ? അവർ ഒരൊന്നൊന്നര പൊലീസാണ്.ഇതുവരെ കിട്ടുന്ന വിവരങ്ങൾ വച്ച് സംഭവങ്ങൾ ഇങ്ങനെയൊക്കെയാണ്. (ലിങ്കുകൾ കമന്റിൽ കൊടുത്തിട്ടുണ്ട്)
ആറു മണിക്ക് ടോൾ പ്ലാസയ്ക്കു സമീപം സ്കൂട്ടർ വച്ചിട്ട് പോയ ഡോക്ടർ ഒൻപതുമണിക്ക് തിരിച്ചു വരുന്നു. ടയർ പഞ്ചറായതു കാണുന്നു; ലോറിയിലെ ആളുകളെ കാണുന്ന ഡോക്ടർ ഭയപ്പെടുന്നു;
9.22 നു സഹോദരിയെ വിളിക്കുന്നു. ആളുകളുടെ പെരുമാറ്റം പേടിയുണ്ടാക്കുന്നു; തന്നോടുസംസാരിച്ചുകൊണ്ടിരിക്കണം എന്ന് പറയുന്നു.
9.44 നു സഹോദരി തിരിച്ചു വിളിക്കുന്നു. ഫോൺ ഓഫ്. സഹോദരിയുടെ മൊഴിപ്രകാരം അവരുംസഹപ്രവർത്തകരും അര മണിക്കൂറിനകം ടോൾ പ്ലാസയിലെത്തുന്നു. എന്നുവച്ചാൽ 10.14ആളെ കാണാത്തതുകൊണ്ട് പത്തുമിനിറ്റ് അകലെയുള്ള വിമാനത്താവള പൊലീസ് സ്റ്റേഷനിൽ എത്തുന്നു. സമയം ഏകദേശം 10.30
ടോൾ പ്ലാസ തങ്ങളുടെ അധികാര പരിധിയിൽ അല്ലെന്നും ഷംഷാബാദ് സ്റ്റേഷൻ പരിധിയിലാണെന്നും അവർ പറയുന്നു. അവർ അങ്ങോട്ട് പോകുന്നു. അതും പത്തുമിനിറ്റ് ദൂരം.
അവിടെയും അധികാര പരിധിയിന്മേലുള്ള തർക്കം തുടരുന്നു. പെൺകുട്ടി ആരുടെയെങ്കിലും കൂടെ ഒളിച്ചോടി പോയിരിക്കാം എന്ന് പൊലീസ് പറയുന്നു. പലതരം തർക്കങ്ങൾക്കുശേഷം, പൊലീസ് റെക്കോഡുപ്രകാരം തന്നെ പിറ്റേദിവസം വെളുപ്പിന് 3.10-നു മാൻ മിസ്സിങ് പരാതി രജിസ്റ്റർ ചെയ്യുന്നു, അന്വേഷണം തുടങ്ങുന്നു; ഏഴുമണിയോടെ കത്തിയ ദേഹം കണ്ടു എന്ന റിപ്പോർട്ട് കിട്ടുന്നു, അത് പെൺകുട്ടിയുടേത് എന്നുറപ്പിക്കുന്നു.
---
ഇനി എന്താണ് അപ്പോൾ സംഭവിച്ചത്?
റിപ്പോർട്ടുകൾ അനുസരിച്ച് പെൺകുട്ടി കൊല്ലപ്പെടുന്നത് ബലാൽസംഗത്തിനിടയിലല്ല. അതിനുശേഷം ബോധം വന്നപ്പോൾ അവൾ നിലവിളിച്ചു അപ്പോഴാണ് അവളെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്നത്
പ്രതികൾക്കെതിരെയുള്ള പൊലീസിന്റെ ഏറ്റവും വലിയ തെളിവ് പ്രതികൾ പല പെട്രോൾ പമ്പുകളിൽനിന്നും പെട്രോൾ വാങ്ങി എന്നതാണ്.
അതിനർത്ഥം, പെൺകുട്ടി ജീവിച്ചിരുന്നപ്പോൾ, ക്രിമിനലുകൾ അവളെ കൊല്ലാൻ പെട്രോൾ തപ്പി നടന്നപ്പോൾ, അവളുടെ ജീവനുവേണ്ടി സഹോദരി കെഞ്ചിക്കൊണ്ടിരുന്നപ്പോൾ പൊലീസുകാർ അധികാര പരിധി തപ്പിക്കളിക്കുകയിരുന്നു; അവളുടെ സഹോദരിയെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കുകയായിരുന്നു; അവൾ ആർക്കെങ്കിലും ഒപ്പം ഓടിപ്പോയെന്നു തീർപ്പാക്കുകയായിരുന്നു.
ഈ സംഭവത്തിനുശേഷം കൃത്യവിലോപം കാണിച്ചതിന് മൂന്നുപേരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇത്തരം പരാതി കിട്ടിയാൽ അധികാര പരിധി നോക്കാതെ കേസ് രജിസ്റ്റർ ചെയ്യാൻ സൈബറാബാദ് പൊലീസ് കമ്മീഷണർ നിർദ്ദേശം കൊടുത്തിട്ടുണ്ട്. ഏതു കമ്മീഷണർ? ഇന്ന് വെടിവെച്ചുകൊന്നതിനു നമ്മുടെ സുഹൃത്തുക്കൾ ആഘോഷിക്കുന്ന അതെ കമ്മീഷണർ.
ഇപ്പോൾ മനസിലായില്ലേ ആർക്കാണ് ഇവർ കൈയടിക്കുന്നതെന്നു?
തന്റെ സഹോദരിയെ കാണാനില്ലെന്ന് പറഞ്ഞു ഒരു പെൺകുട്ടി പൊലീസ് സ്റ്റേഷനിൽ എത്തികഴിഞ്ഞിട്ടു അഞ്ചുമണിക്കൂറോളം ഒന്നും ചെയ്യാതെ അങ്ങോട്ടുമിങ്ങോട്ടും തട്ടിക്കളിച്ചു അവളെ ക്രിമിനലുകൾക്കും ക്രൂരവും ദയനീയവുമായ മരണത്തിനു വിട്ടുകൊടുത്ത പൊലീസിനാണ് നമ്മുടെ സുഹൃത്തുക്കൾ കൈയടിക്കുന്നത്.
കൈയിൽ കിട്ടിയ പ്രതികൾക്കെതിരെ പ്രൊഫഷണൽ മികവുപയോഗിച്ച് കേസ് അന്വേഷിച്ചു തെളിവുകൾ കണ്ടെത്തി കോടതിയിൽ സമർപ്പിച്ചു ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിയാത്ത പൊലീസുവേഷം കെട്ടി നടക്കുന്ന മരപ്പാഴുകൾക്കാണ് അവർക്കു പോന്നവർ ഇവിടെ നിരന്നു നിന്ന് കൈയടിക്കുന്നത്.
രാവിലെ മൂന്നുമണിക്ക് സ്ഥലത്തുകൊണ്ടുപോയ പ്രതികൾക്ക് തട്ടിപ്പറിക്കാൻ പാകത്തിൽ മാത്രം തോക്കു പിടിക്കാൻ അറിയാമെന്നു നമ്മളെ വിശ്വിപ്പിക്കാൻ മാത്രം ദയനീയമായ കഥയുണ്ടാക്കുന്ന ചകിരിത്തലകൾക്കാണ് കൈയടി.
ഈ കാര്യങ്ങൾ ജനങ്ങൾ മനസിലാക്കിത്തുടങ്ങുകയും താനൊക്കെ എന്തിനാണ് തൊപ്പിയും കുപ്പായവും വടിയും വാഹനവുമായി നടക്കുന്നത് എന്ന് ഒരുവിധം ബുദ്ധിയുള്ള മനുഷ്യർ താമസിയാതെ ചോദിക്കുകയും ചെയ്യുമെന്ന് അവർക്കറിയാം. ആ ചോദ്യം ഒഴിവാക്കാൻ കണ്ടുപിടിച്ച എളുപ്പവഴിയാണ് ഈ കൊലപാതകങ്ങൾ എന്നറിയാൻ അരിയാഹാരം കഴിക്കണം എന്നുപോലും നിര്ബന്ധമില്ല.
ഒരു ക്രൈം തടയാൻ പറ്റാതിരുന്ന, നടന്നുകഴിഞ്ഞപ്പോൾ അതിലെ പ്രതികളെ നിയമത്തിനകത്തുനിന്നു കൈകാര്യം ചെയ്യാനുള്ള പ്രൊഫഷണൽ മികവോ നിയമത്തോടുള്ള കൂറോ ഇല്ലാത്ത കൂറ പൊലീസിന് പിന്നെ എളുപ്പവഴി അവരെ തട്ടിക്കളയുകയാണ്. അത്രയും ബുദ്ധി അവർക്കുണ്ടെന്നു സമ്മതിക്കാൻ ഞാൻ തയ്യാറാണ്; അവർക്കു കൈയടിക്കുന്നവര്ക്ക് അതുണ്ടെന്നു കൊന്നാലും സമ്മതിക്കില്ലെങ്കിലും.
----
തെലങ്കാന പൊലീസിന് കയ്യടിക്കുന്നവരിലധികവും 'നീതിന്യായവ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ട സാധാരണക്കാർ...' ആണ് പോലും.
സാധാരണക്കാരെ, നീതിന്യായവ്യവസ്ഥയിൽ നിങ്ങൾക്ക് ശരിക്കും വിശ്വാസം നഷ്ടപ്പെട്ടോ? അപ്പോൾ നിങ്ങളുടെ വീട്ടിൽ കള്ളൻ കയറിയാൽ നിങ്ങൾ പ്രൈവറ്റ് സെക്യൂരിറ്റിയെ ആണോ വിളിക്കുക? നിങ്ങളുടെ മകളും ഭാര്യയും സിനിമ കാണാൻ പോകുമ്പോൾ ആരെ വിശ്വസിച്ചാണ് നിങ്ങൾ വീട്ടിൽ ഇരിക്കുക, വഴിയിലുള്ള പൊലീസുകാരനെയോ അതോ നിങ്ങൾ കാവൽ ഏല്പിച്ചുവിട്ട പ്രൈവറ്റ് സെക്യൂരിറ്റിയെയോ? നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ടു എന്ന് നിങ്ങൾ പറയുമ്പോൾ ജനാധിപത്യത്തിൽ വിശ്വാസം നഷ്ടപ്പെട്ടു എന്നാണ് നിങ്ങൾ പറയുന്നത്. അപ്പോൾ നിങ്ങൾ വോട്ടു ചെയ്യുന്നത് നിർത്തിയോ? നിങ്ങൾ ബാങ്കിൽ പണം നിക്ഷേപിക്കുന്നത് ബാങ്ക് തന്നില്ലെങ്കിൽ ഗുണ്ടയെ വിട്ടു വാങ്ങാം എന്ന ധാരണയിലാണോ? നിങ്ങളുടെ മകളെ ദൂരേയ്ക്ക് ബസിൽകയറ്റിവിടുന്നത് സെക്യൂരിറ്റി ഗാർഡിനൊപ്പമാണോ? നിങ്ങളാരോടാണ് നുണ പറയുന്നത്?
സാധാരണക്കാരെ, നിങ്ങൾക്കൊരാവശ്യം വന്നാൽ നിങ്ങളെ സഹായിക്കാൻ ഈ നീതിനായവ്യവസ്ഥയെ കാണൂ. അസാധാരണക്കാരനു അതിന്റെ ആവശ്യമില്ല. അവൻ കാശുകൊടുത്തുനീതിവാങ്ങിക്കൊള്ളും, പ്രൈവറ്റ് സെക്യൂരിറ്റി കാവലുള്ള അവന്റെ വീട്ടിൽ ഒരു കള്ളനും കയറില്ല; വലിയ കാറിൽ ഡ്രൈവറോടും ചിലപ്പോൾ പ്രൈവറ്റ് സെക്യൂരിറ്റിയോടും കൂടി പോകുന്ന അവന്റെ ഭാര്യയെയോ മകളെയോ ഒരുത്തനും നോക്കില്ല; നോക്കുന്നിടത്തല്ല അവരുടെ ഷോപ്പിങ്, സിനിമയും.
ഈ നീതിന്യായവ്യവസ്ഥ ഏറ്റവും മെച്ചപ്പെട്ടത് എന്ന ഒരു വാദവും എനിക്കില്ല. ഒരു പെൺകുട്ടിയെ കാണാനില്ല എന്ന പരാതി കിട്ടിയാൽ അതിനു പിറകെ പോകാൻ കഴിയാത്തതും, ബലാൽസംഗം തടയാൻ കഴിയാത്തതും, ബലാൽസംഗിയെയും കൊലപാതകിയേയും പിടിക്കാനും തക്ക സമയത്തു ശിക്ഷ വാങ്ങിക്കൊടുക്കാനും കഴിയാത്തതും ഇതിന്റെ പോരായ്മയാണ്. ആ പോരായ്മയുടെ അറ്റമാണ് കൈയിൽ കിട്ടിയവനെ വെടിവെച്ചുകൊല്ലുന്നത് എന്നുമാത്രമേ എനിക്ക് വാദമുള്ളൂ.
അതുകൊണ്ടു സിസ്റ്റത്തിൽ വിശ്വാസമില്ലെങ്കിൽ നിങ്ങൾ സിസ്റ്റം നന്നാകണം എന്നാണ് ആവശ്യപ്പെടേണ്ടത്; സിസ്റ്റം കൊണ്ടുനടക്കുന്നവരെയാണ് വിചാരണ ചെയ്യേണ്ടത്; അല്ലാതെ സിസ്റ്റത്തിനപ്പുറത്തേക്കു നോക്കുകയല്ല വേണ്ടത്. സിസ്റ്റത്തെ വിലയ്ക്ക് വാങ്ങാൻ പറ്റുന്നവരോട്, സിസ്റ്റം പൊളിഞ്ഞാൽ വേറെയുണ്ടാക്കാൻ പാങ്ങുള്ളവരോട്, സിസ്റ്റം പുല്ലായവരോട് ഞാൻ ഇത് പറയില്ല. വിജയ് മല്യ മുതൽ കൈലാസ സ്വാമി മുതൽ ശ്രീറാം വെങ്കിട്ടരാമൻ വരെയുള്ളവർക്കു ഇത് ബാധകമല്ല. ഇത് അവരെപ്പോലെയുള്ളവർക്കു ആഘോഷ നിമിഷമാണ്. സാധാരണക്കാരന് സിസ്റ്റത്തിൽ വിശ്വാസം നഷ്ടപ്പെടുകയും അവരതിനെ വെറുത്തുതുടങ്ങുകയും ചെയ്യുന്നത് അവരുടെ വലിയ വിജയത്തിന്റെ തുടക്കമാണ്; കാരണം എന്നെങ്കിലും അവരെ പൂട്ടാൻ ആകുന്നത് ഇപ്പോൾ സാധാരണക്കാരന് വിശ്വാസമില്ല എന്നുപറഞ്ഞു പുച്ചിക്കുന്ന ഈ നീതിന്യായവ്യവസ്ഥയ്ക്കാണ്; അത് നന്നാകുന്ന കാലത്തു.. അങ്ങിനെയൊരവസ്ഥ വരില്ലെങ്കിൽ പിന്നെ അവർക്കു അർമാദിക്കാൻ വേറെ കാരണം വേണ്ടല്ലോ.
അതുകൊണ്ടു നമ്മൾ നിൽക്കേണ്ടത് നീതിന്യായവ്യവസ്ഥയിൽ വിശ്വാസം നഷ്ടപ്പെട്ടു എന്ന് പറയുന്ന നുണയന്മാരോ മരത്തലയന്മാരോ ആയ മനുഷ്യർക്കൊപ്പമല്ല; നീതി നടത്തിത്തരാൻ നിങ്ങൾക്കുത്തരവാദിത്തമുണ്ടെന്നു പറഞ്ഞു വ്യവസ്ഥയ്ക്കുചുറ്റും സ്വന്തം ചോരകൊണ്ട് കോട്ടകെട്ടിയ ഉന്നാവിലെ രണ്ടു പെണ്കുട്ടികൾക്കൊപ്പമാണ്; ആശാറാം ബാപ്പുവിനെയും രാം റഹീം സിങ്ങിനെയും അഴിയെണ്ണിച്ച മാതാപിതാക്കളുടെ ഇച്ഛാശക്തിക്ക് പിറകിലാണ്, വികാസ് യാദവിനെയും വിശാൽ യാദവിനെയും ജീവിതത്തിന്റെ നല്ലകാലത്തു ഇനിയൊരിക്കൽ ആകാശം കാണാൻ സാധിക്കാത്തവിധം തടവറയിൽ ബന്ധിച്ച നിര്ഭാഗ്യവതിയായ ഒരമ്മയ്ക്കൊപ്പമാണ്. മറ്റൊരാൾക്ക് ഇങ്ങിനെയൊരനുഭവം വരരുത് എന്ന നിർബന്ധത്തിൽ പോരാടാനിറങ്ങിയ ഒരായിരം സാധാരണക്കാർക്കൊപ്പമാണ്.
അതാണ് നമുക്കുവേണ്ടിയും നമ്മുടെ മക്കൾക്കുവേണ്ടിയും നമ്മൾക്കു ചെയ്യാനാവുന്നത്.
കാരണം നമുക്ക് ഈ നീതിന്യായവ്യവസ്ഥയല്ലാതെ ആശ്രയിക്കാൻ മറ്റൊന്നില്ല, നന്നാക്കാനും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്