'ഇപ്പോൾ അവൾ ഒരുകന്യകയല്ലല്ലോ...ആരും അവളെ അംഗീകരിക്കില്ല; ഞാൻ അവളെ സ്വീകരിക്കാം..ജയിലിൽ നിന്നിറങ്ങുമ്പോൾ അവളെ കല്യാണം കഴിക്കാം': അഞ്ചുവയസുകാരിയെ ബലാൽസംഗം ചെയ്തതിന് അഴിയെണ്ണുന്ന 49 കാരന്റെ പ്രതികരണം കേട്ടപ്പോൾ ഞെട്ടിത്തരിച്ചുപോയി മധുമിത പാണ്ഡെ; മനസ്സിൽ ചെകുത്താന്മാരെന്ന് കരുതി തിഹാറിൽ പോയി 100 റേപ്പിസ്റ്റുകളെ ഇന്റർവ്യു ചെയ്ത 26 കാരി പറയുന്നു അവർ അതിമാനുഷരോ രാക്ഷസരോ അല്ല
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: രാജ്യം വലിയൊരു ഷോക്കിലാണ്. നിർഭയ സംഭവം കഴിഞ്ഞുള്ള ഇടവേളയ്ക്ക് ശേഷം ഒന്നാകെ ഉലച്ചുകൊണ്ട് ഹൈദരാബാദിലും ഉന്നാവോയിലുമായി രണ്ടുയുവതികളെ ചുട്ടുകൊന്ന സംഭവങ്ങൾ. ഇനി പെൺമക്കളെ എങ്ങനെ വളർത്തുമെന്ന് ചോദിച്ച് പെട്രോൾ ഒഴിച്ച് കത്തിക്കാൻ ഒരുങ്ങുന്ന അമ്മമാർ. സ്ത്രീകൾ ഒന്നടങ്കം ചോദിക്കുന്നു..ഈ പുരുഷന്മാർക്ക് ഇതെന്തുപറ്റി? ഇത്തരം കൊടുംക്രൂരതകൾ ചെയ്യുന്ന പുരുഷന്മാർ എന്തിന് ഇത് ചെയ്യുന്നു? രാക്ഷസ ജന്മങ്ങൾ. ലൈഫ് ഓഫ് പൈ സിനിമ കണ്ട് മടങ്ങിയ 'നിർഭയ'യെയും കൂട്ടുകാരനെയുമല്ലേ ബസിനുള്ളിൽ വച്ച് അവർ അതിക്രൂരമായി പിച്ചിച്ചീന്തിയത്. അതെ, മനുഷ്യർക്ക് ഇങ്ങനെ ചെയ്യാൻ കഴിയില്ല. അവർ കാട്ടാളന്മാരാണ്, എന്നൊക്കെയാണ് നമ്മൾ പറയാറുള്ളത്. ഇതേ ചോദ്യമാണ് മധുമിത പാണ്ഡെ എന്ന യുവതിയെയും കഴിഞ്ഞ കുറെ നാളുകളായി അലട്ടുന്നത്. അന്വേഷിപ്പിൻ കണ്ടെത്തുവിൻ എന്ന നയപ്രകാരം അന്വേഷണം തുടങ്ങി. കണ്ടെത്തലുകൾ പലപ്പോഴും വിചിത്രമായിരുന്നു.വാഷിങ്ടൺ പോസ്റ്റിൽ വന്ന ഇവരെ കുറിച്ചുള്ള ലേഖനത്തിൽ ആ അന്വേഷണ കഥ പറയുന്നു.
ന്യൂഡൽഹിയിലെ തിഹാർ ജയിലിൽ ജയിലിൽ കഴിയുന്ന ബലാൽസംഗക്കേസിലെ പ്രതികളെ കാണാനാണ് 22 കാരിയായ മധുമിത പാണ്ഡെ ആദ്യമായി പോകുന്നത്. കഴിഞ്ഞ മൂന്നുവർഷത്തിനിടെ, 100 ഓളം പേരുടെ അഭിമുഖം എടുത്തു. യുകെയിലെ ആംഗ്ലിയ റസ്കിൻ സർവകലാശാലയിലെ ക്രിമിനോളജി വകുപ്പിൽ ഡോക്ടറൽ തീസിന് വേണ്ടി.
'നിർഭയ' സംഭവം നടക്കുമ്പോൾ മധുമിത ഇംഗ്ലണ്ടിൽ തന്റെ മാസ്റ്റർ ബിരുദം പൂർത്തിയാക്കുകയായിരുന്നു. താൻ വളർന്നുവന്ന ഡൽഹിയെ പുതിയ ഒരുകണ്ണിലൂടെ അന്നുമുതൽ കാണാൻ തുടങ്ങി. മധുമിത ഇങ്ങനെ ചിന്തിച്ചു: ' എന്തുകൊണ്ടാണ് ഈ പുരുഷന്മാർ ഇങ്ങനെ ചെയ്യുന്നത്? ഇത്തരക്കാരെ ഉത്പാദിപ്പിക്കുന്ന സാഹചര്യങ്ങൾ എന്താണ്? ഉറവിടത്തോട് തന്നെ ചോദിക്കാം എന്നുകരുതിയാണ് ജയിലുകളിലേക്ക് പ്രയാണം തുടങ്ങിയത്.
കണ്ടവരൊന്നും ചെകുത്താന്മാരല്ല
അന്ന് തൊട്ട് തുടങ്ങിയതാണ് തിഹാർ ജയിലിലെ അന്വേഷണം. കണ്ടുമുട്ടിയ പ്രതികളായ പുരുഷന്മാരിൽ ഭൂരിപക്ഷവും വിദ്യാഭ്യാസം ഇല്ലാത്തവരായിരുന്നു. വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഹൈസ്കൂൾ കടന്നവർ. പലരും മൂന്നിലോ നാലിലോ പഠിത്തം ഉപേക്ഷിച്ചവർ. ഗവേഷണത്തിനായി ഇറങ്ങിത്തിരിക്കുമ്പോൾ മധുമിതയുടെ മനസിലും അവർക്ക് ഭീകരരൂപമായിരുന്നു. എന്നാൽ, അവരോട് സംസാരിച്ച് കഴിയുമ്പോൾ അസാധാരണക്കാരല്ലെന്ന് തിരിച്ചറിയുന്നു. വെറും സാധാരണക്കാർ മാത്രം. അവർ വളർന്ന സാഹചര്യവും, ചിന്താഗതികളും ഒക്കെയാണ് അവരെ ഇങ്ങനെയാക്കിയത്.
ആണത്തം എന്ന ഊതി വീർപ്പിച്ച ബലൂൺ
ഇന്ത്യൻ കുടുംബങ്ങളിൽ പൊതുവെ സ്ത്രീകൾ പരമ്പരാഗത റോളുകളാണ് ആടുന്നത്. ആരും ഭർത്താവിനെ പേരെടുത്ത് വിളിക്കുന്നവരല്ല. പലസുഹൃത്തുക്കളെയും വിളിച്ച് ചോദിച്ചു: എങ്ങനെയാണ് അമ്മ അച്ഛനെ അഭിസംബോധന ചെയ്യുന്നത്? കിട്ടിയ ഉത്തരങ്ങൾ ഇങ്ങനെ: ദേ കേൾക്കുണ്ടോ, കേൾക്കൂ, റോണക്കിന്റെ അച്ഛാ, അങ്ങനെയൊക്കെ. ആണത്തത്തെ കുറിച്ച് തെറ്റായ ആശയങ്ങളാണ് പുരുഷന്മാർ വച്ചുപുലർത്തുന്നത്. സ്ത്രീകളാകട്ടെ വിധേയരായിരിക്കാനാണ് ശീലിക്കുന്നത്. ബലാൽസംഗം ചെയ്യുന്നവർക്ക് ജന്മനാ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതുന്നവരാണ് ഏറെയും. അവർ മറ്റൊരു ലോകത്ത് നിന്ന് ഇങ്ങോട്ട് കടന്നുകയറിവരല്ല.
തന്റെ തന്നെ വീട്ടിലെ ചില പൊതുവിശ്വാസങ്ങളോട് ചേർന്നുനിൽക്കുന്നതായിരുന്നു ബലാൽസംഗക്കേസുകളിലെ ചില പ്രതികളുടെ പ്രതികരണം. അവരോട് സംസാരിച്ച് കഴിയുമ്പോൾ നിങ്ങൾ ഞെട്ടലോടെ തിരിച്ചറിയുന്നു... അവരോട് സഹതാപം തോന്നിപ്പിക്കാനുള്ള കരുത്ത് ആ പുരുഷന്മാർക്കുണ്ട്. ഒരുസ്ത്രീയെന്ന നിലയിൽ കേട്ടിരിക്കുമ്പോൾ, അങ്ങനെ ധരിക്കുമെന്നല്ല നമ്മൾ പ്രതീക്ഷിക്കുക. ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തിയ പ്രതിയാണ് മുന്നിലിരിക്കുന്നതെന്ന കാര്യം ഞാൻ പലപ്പോഴും മറന്നുപോകും. ഇതിൽ പെട്ട കൂടുതൽ പുരുഷന്മാരും തങ്ങൾ ചെയ്തത് ബലാൽസംഗമാണെന്ന് തിരിച്ചറിയുന്നില്ല. എന്താണ് 'സമ്മത'മെന്ന ആശയവും അവർക്ക് പിടികിട്ടുന്നില്ല.
ഇവർ മാത്രമാണോ ഇങ്ങനെ? അതോ വലിയൊരു ഭൂരിപക്ഷം പുരുഷന്മാരും ഇങ്ങനെയാണോ?
സാമൂഹികരംഗത്ത് തനി യാഥാസ്ഥിതിക നിലപാടാണ് ഇന്ത്യയിൽ പിന്തുടരുന്നത്. ലൈംഗിക വിദ്യാഭ്യാസം സ്കൂൾ പാഠ്യപദ്ധതിക്ക് പുറത്താണ് പലപ്പോഴും. അത്തരം പാഠങ്ങൾ പരമ്പരാഗത മൂല്യങ്ങളെ തകർക്കുമെന്നും യുവാക്കളെ വഴിതെറ്റിക്കുമെന്നും എംഎൽഎമാർ പോലും ഭയക്കുന്നു. ലിംഗം, യോനി, ബലാൽസംഗം, സെക്സ് എന്നീ വാക്കുകൾ ഉച്ചരിക്കാൻ തന്നെ മാതാപിതാക്കൾക്ക് അറപ്പാണ്
അഭിമുഖത്തിലെ 'ന്യായീകരണങ്ങൾ'
തങ്ങളുടെ പ്രവർത്തികൾക്ക് ഭൂരിപക്ഷം പേർക്കും ന്യായീകരണങ്ങൾ ഉണ്ട്. ബലാൽസംഗം നടന്നുവെന്ന് പലരും സമ്മതിക്കില്ല. മൂന്നോ നാലോ പേർ മാത്രമാണ് തങ്ങൾ ചെയ്തതിൽ പശ്ചാത്താപമുണ്ടെന്ന് പറഞ്ഞത്. 49 കാരനായ ഒരുപ്രതിയുടെ കേസിൽ വളരെ വിചിത്രമായ കാഴ്ചയും കണ്ടു. അഞ്ചുവയസുകാരിയെ ബലാൽസംഗം ചെയ്തതിൽ അയാൾ പശ്ചാത്താപം പ്രകടിപ്പിച്ചു. ഞാൻ ആണ് അവളുടെ ജീവിതം നശിപ്പിച്ചത്. ഇപ്പോൾ അവൾ ഒരുകന്യകയല്ലല്ലോ. ആരും അവളെ അംഗീകരിക്കില്ല. അപ്പോൾ മധുമിതയെ അമ്പരിപ്പിച്ചുകൊണ്ട് അയാൾ പഞ്ഞു: ഞാൻ അവളെ സ്വീകരിക്കാം. ജയിലിൽ നിന്നിറങ്ങുമ്പോൾ അവളെ കല്യാണം കഴിക്കാം. ഈ പ്രതികരണം കേട്ടതോടെ മധുമിതയ്ക്ക് ഇരയെ കുറിച്ച് അറിയണമെന്ന് തോന്നി. ഇരയുടെ കുടുംബത്തെ കണ്ടപ്പോൾ, അവരുടെ മകളെ പിച്ചിച്ചീന്തിയവൻ ജയിലിൽ ആണെന്ന് പോലും അറിയിച്ചിട്ടില്ല.
സ്വന്തം ഗവേഷണഫലം പ്രസിദ്ധീകരിക്കാനാണ് മധുമിത പാണ്ഡെയുടെ പരിപാടി. എന്നാൽ, എതിർപ്പുകൾ പലഭാഗത്ത് നിന്നും വരുന്നുണ്ട്. മറ്റൊരു ഫെമിനിസ്റ്റ് സാഹിത്യം എന്ന നിലയിലാണ് വിമർശനം.
Stories you may Like
- കവയിത്രി മധുമിത കൊലക്കേസിൽ മുൻ മന്ത്രി അമർമണിയെ മോചിപ്പിച്ച് യുപി സർക്കാർ
- വ്യാജ മരണവാർത്ത, പൂനം പാണ്ഡെയ്ക്ക് രൂക്ഷവിമർശനം
- 'ഞാൻ മരിച്ചിട്ടില്ല'; മരണവാർത്ത വ്യാജമായി പ്രചരിപ്പിച്ചത് പൂനം പാണ്ഡെ തന്നെ
- ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും പുറത്തായതിന്റെ നിരാശ വെളിപ്പെടുത്തി ശിഖ പാണ്ഡെ
- പാർലമെന്റ് കന്റീനിൽ പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുത്ത എംപി ബിജെപിയിൽ
- TODAY
- LAST WEEK
- LAST MONTH
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍