ഷെയിൻ നിഗം വിവാദം തീരും മുമ്പ് മലയാള സിനിമയിൽ വീണ്ടുമൊരു തർക്കം; പൂർണമായും ദുബായിൽ നിർമ്മിച്ചത് 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' എന്ന സിനിമ റിലീസ് ചെയ്യാൻ കഴിയാതെ കുടുങ്ങി കിടക്കുന്നത് പ്രവാസി നിർമ്മാതാക്കൾ തമ്മിലുള്ള തർക്കം മൂലം; പരസ്പ്പരം ആരോപണങ്ങളുമായി പണം മുടക്കിയവർ കൊമ്പു കോർക്കുമ്പോൾ ഒരു പോസ്റ്റർ പോലും ഒട്ടിക്കാനാവാതെ സിനിമ റിലീസ് ചെയ്തപ്പോൾ അനക്കമില്ലാതെ തീയറ്ററുകൾ
മറുനാടൻ മലയാളി ബ്യൂറോ
ദുബായ്: ഷെയിൻ നിഗം ഉൾപ്പെട്ട സിനിമാ തർക്കം പരിഹരിക്കാൻ ശ്രമം നടക്കുന്നതിനിടെ മലയാള സിനിമയെ വീണ്ടും വിവാദത്തിലാക്കി മറ്റൊരു സിനിമാ വിവാഹം. പ്രവാസി നിർമ്മാതാക്കൾ തമ്മിലാണ് പ്രശ്നം നിലനിൽക്കുന്നത്. പൂർണമായും ദുബായിൽ നിർമ്മിച്ചത് എന്നവകാശപ്പെടുന്ന, രാജു ചന്ദ്ര ആദ്യമായി സംവിധാനം ചെയ്ത മിഥുൻ നായകനാകുന്ന 'ജിമ്മി ഈ വീടിന്റെ ഐശ്വര്യം' എന്ന സിനിമയുടെ പേരിലാണ് ആദ്യ നിർമ്മാതാവും പിന്നീട് വന്ന രണ്ട് നിർമ്മാതാക്കളും തമ്മിൽ കൊമ്പുകോർക്കുന്നത്.
ആദ്യ നിർമ്മാതാവ് പ്രവാസി ബിസിനസുകാരനായ വിജയകുമാർ പ്രശ്നങ്ങളുണ്ടാക്കിയത് കാരണം ചിത്രത്തിന്റെ റിലീസ് ദിവസത്തിന് തലേന്ന് വരെ അനശ്ചിതത്വം ഉണ്ടായെന്നും ഇതുമൂലം മികച്ച അഭിപ്രായം നേടിയ ചിത്രത്തിന് മതിയായ പ്രചാരണം നൽകാൻ സാധിച്ചില്ലെമാണ് മറ്റ് നിർമ്മാതാക്കൾ ആരോപിക്കുന്നത്. യുഎഇയിൽ ബിസിനസുകാരുമായ സിനോ ജോൺ തോമസ്, എസ്.ശ്യാംകുമാർ എന്നിവരാണ് ഈ സിനിമയുടെ മറ്റു നിർമ്മാതാക്കൽ. ദുബായിൽ റേഡിയോ രംഗത്ത് പ്രവർത്തിക്കുന്ന, ടെലിവിഷൻ അവതാരകൻ കൂടിയായ മിഥുൻ രമേശ് നായകനും ദുബായിൽ തന്നെ താമസിക്കുന്ന ദിവ്യാ പിള്ള നായികയുമായ ജിമ്മി ഈ ചിത്രം വെള്ളിയാഴ്ച്ചയാണ് കേരളത്തിൽ റിലീസായത്.
സിനിമ നിർമ്മിക്കാൻ ആദ്യം ഒരുങ്ങിയത് നേരത്തെ മൂന്നു ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള വിജയകുമാറാണ്. എന്നാൽ, ചിത്രീകരണം ആരംഭിച്ച ശേഷം അദ്ദേഹം സിനോ ജോൺ തോമസ്, എസ്.ശ്യാംകുമാർ എന്നിവർക്ക് ചിത്രത്തിന്റെ അവകാശം കൈമാറുകയായിരുന്നു. അതുവരെ ചെലവഴിച്ച 33 ലക്ഷം രൂപ സിനിമ പൂർത്തിയായ ശേഷം നൽകണമെന്നായിരുന്നു കരാർ. ഇതിനായി മൂന്നു ചെക്കുകളും നൽകിയിരുന്നു. എന്നാൽ, ചിത്രം റിലീസിനിനോടടുത്തിട്ടും പണം ലഭിക്കാത്തതിനാൽ വിജയകുമാർ നിർമ്മാതാക്കളുടെ അസോസിയേഷനെ സമീപിച്ചു. അവിടെ നടന്ന മധ്യസ്ഥ ചർച്ചയിൽ ഈ മാസം 16ന് പണം നൽകാമെന്ന് സിനോയും ശ്യാംകുമാറും ഉറപ്പുനൽകി. എന്നാൽ, ഈ പ്രശ്നം മൂലം ചിത്രത്തിന് വേണ്ടത്രെ പ്രചാരണം നൽകാൻ സാധിച്ചില്ലെന്നാണ് ഇരുവരുടെയും ആരോപണം.
'ജീവിതത്തിൽ ആദ്യമായാണ് ഞങ്ങൾ സിനിമാ നിർമ്മാണത്തിന് തുനിഞ്ഞത്. ഇനി ഒരു സിനിമ ചെയ്യണോ എന്ന ആലോചനയിലേയ്ക്കാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. വ്യാഴാഴ്ച മൂന്ന് മണിക്കാണ് പോസ്റ്റർ ഒട്ടിക്കാനുള്ള അനുവാദം ലഭിച്ചത്. അഞ്ച് കോടി രൂപയ്ക്കടുത്ത് ചെലവഴിച്ച് ദുബായിൽ ചിത്രീകരിച്ച ചിത്രത്തിൽ വളരെ പ്രതീക്ഷയുണ്ടായിരുന്നു. പ്രധാന നടൻ മിഥുൻ ഫെയ്സ് ബുക്കിൽ വളരെ വിഷമത്തോടെ ലൈവ് വീഡിയോ ഇട്ടു. ഈ പടത്തിന്റെ കഥ കേട്ടപ്പോൾ സഹ നിർമ്മാതാക്കളായാണ് ഞങ്ങൾ വരുന്നത്. അന്ന് ഞങ്ങൾ 50 ലക്ഷം രൂപ മുടക്കിയാൽ മതി എന്നായിരുന്നു സംവിധായകൻ രാജു ചന്ദ്ര പറഞ്ഞത്.
പ്രധാന നിർമ്മാതാവ് വിജയകുമാർ ആയിരുന്നു. മൂന്നു ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള അദ്ദേഹം വഴികാട്ടിയാകുമെന്ന് കരുതി, വിശ്വാസമർപ്പിച്ചാണ് ഞങ്ങൾ നിർമ്മാണത്തിനിറങ്ങിയത്. 62 തിയറ്ററുകളിലാണ് ചിത്രം വെള്ളിയാഴ്ച(6) റിലീസായത്. ഏത് തിയറ്ററിൽ ചെന്നാലും അങ്ങനെയൊരു ചിത്രം അവിടെ പ്രദർശിപ്പിക്കുന്നുണ്ടോ എന്നു പോലും അറിയാൻ സാധിക്കില്ല. കാരണം, ഒരൊറ്റ പോസ്റ്റർ പോലും ഒട്ടിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് നിർമ്മാതാക്കൾ പറയുന്നത്.
നിർമ്മാതാക്കളുടെ അസോസിയേഷൻ ഇടപെട്ടില്ലായിരുന്നുവെങ്കിൽ മുടക്കിയ 5 കോടി രൂപ ഗോപി വരച്ചു പോകുന്ന അവസ്ഥയിലായിരുന്നു. ഈ ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ച പ്രവാസികൾക്ക് വേണ്ടി മാത്രമാണ് ചിത്രം അന്ന് തന്നെ റിലീസ് ചെയ്യാൻ വാശിപിടിച്ചത്. അതേ പ്രവാസികളിലൊരാളായ വിജയകുമാർ പരാതി നൽകിയതിന്റെ പേരിലാണ് ഈ ചിത്രം പുറത്തിറക്കാൻ പറ്റാതെ വരുമോ എന്ന ആശങ്കയുണ്ടായത്. വെള്ളിയാഴ്ച ഉച്ചവരെ ചിത്രം റിലീസ് ചെയ്യാൻ പറ്റുമോ എന്ന് ഒരു ഉറപ്പുമില്ലായിരുന്നു. അതുകൊണ്ടാണ് പോസ്റ്റർ ഒട്ടിക്കാനും സാധിക്കാതെ വന്നത്. പത്ര പരസ്യവും നടന്നില്ല. ചിത്രം കണ്ട് ഒത്തിരി കുടുംബങ്ങൾ നല്ല അഭിപ്രായം പറഞ്ഞു. പക്ഷേ, ചിത്രം പ്രദർശിപ്പിക്കുന്നുണ്ടോ എന്നു പോലും അറിയാൻ പറ്റുന്നില്ല. നിർമ്മാണ സമയത്ത് 500 ദിർഹം പോലും വിജയകുമാർ തന്നിട്ടില്ല. രാവിലെ ലൊക്കേഷനിൽ ചെന്നാൽ ഇന്ന് കാര്യം നടന്നുപോകാൻ ഇത്ര രൂപ വേണമെന്ന് സംവിധായകൻ പറയും. അതേ ഏതെങ്കിലും വിധേന ഞങ്ങൾ നൽകും. പട്ടിണി കിടന്നാണ് ഞങ്ങൾ യുഎഇയിൽ പച്ചപിടിച്ച് ഇന്നത്തെ നിലയിലെത്തിയത്.
നിർമ്മാതാക്കളുടെ സംഘടന ഇടപെട്ട് പ്രശ്നമെല്ലാം പരിഹരിച്ചതാണ്. വിജയകുമാർ 33 ലക്ഷം മുടക്കി. ഇതിന് മൂന്നു ചെക്കുകൾ നൽകി, ബാക്കി പൂർത്തിയാക്കാൻ ഞങ്ങളേറ്റെടുത്തു. ജൂലൈയിലെ തിയതി ചേർത്താണ് ചെക്ക് നൽകിയത്. ഇതുവരെ യാതൊരു പ്രശ്നവുമില്ലായിരുന്നു. പടം പൂർത്തിയായി റിലീസാകുമെന്നായപ്പോഴാണ് അദ്ദേഹം ഇടങ്കോലിട്ടത്. തന്റെ പണം ലഭിക്കാതെ ചിത്രം പുറത്തിറങ്ങില്ലെന്ന് അദ്ദേഹം വാശിപിടിച്ചു. വിജയകുമാറിന്റെ മകനും ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളതിനാൽ റിലീസിന് തടസ്സം നിൽക്കുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. അത്രത്തോളം ബുദ്ധിമുട്ടിച്ചു. ഒരു പ്രവാസി തന്നെയാണ് ഞങ്ങൾക്കെതിരെ നിന്നതെന്നതാണ് ഏറെ വിഷമിപ്പിക്കുന്നത്. ഞങ്ങളീ പടം ചെയ്യില്ലായിരുന്നുവെങ്കിൽ സംവിധായകനടക്കം 180 പേരടങ്ങുന്ന സംഘം വഴിയാധാരമാകുമായിരുന്നു. അണിയറ പ്രവർത്തകർ താമസിച്ച ഹോട്ടലിന്റെ വാടക പോലും കൊടുക്കാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. ഞങ്ങളീ പടം ഏറ്റെടുത്തില്ലായിരുന്നുവെങ്കിൽ വിജയകുമാറിന് കൂടുതൽ പണം നഷ്ടമാകുമായിരുന്നു''-സിനോ വിശദമാക്കി.
അതേസമയം, അനാവശ്യമായാണ് സിനോയും ശ്യാംകുമാറും പ്രശ്നം കുത്തിപ്പൊക്കുന്നതെന്നാണ് വിജയകുമാറിന്റെ വാദം. 'എനിക്ക് ആരുമായും ഒരു പ്രശ്നവുമില്ല. ഞങ്ങൾ കൃത്യമായി കറാറിലെത്തിയിട്ടാണ് ഈ ചിത്രവുമായി മുന്നോട്ടുപോയത്. നാലു മാസം മുൻപ് 33 ലക്ഷം രൂപ തിരിച്ചു തരാനുള്ള ചെക്കുകളും തന്നിരുന്നു. രണ്ടര മാസമായി ഈ പണത്തിന് വേണ്ടി സിനോയുടെയും ശ്യാംകുമാറിന്റെയും പിന്നാലെ നടക്കുന്നു. ആ സമയത്തെല്ലാം റിലീസിന് മുൻപ് തരാമെന്നായിരുന്നു പറഞ്ഞിരുന്നത്. വാക്കാൽ പോലും മോശമായ സംസാരം ഉണ്ടായിരുന്നില്ല. എന്തിനാണ് ഇപ്പോൾ ഇങ്ങനെ ആരോപണമുന്നയിക്കുന്നതെന്ന് അറിയില്ലെന്നും അദ്ദേഹം പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍