നിപ്പ വിവാദം: ഞാൻ 14 ദിവസത്തിനുള്ളിൽ തട്ടിപോകുമെന്ന് ആരോഗ്യവിഭാഗം പറഞ്ഞു..എന്നിട്ട് മരിച്ചോ? ഒന്നരവയസുകാരൻ കുട്ടി മരിച്ചപ്പോൾ അത് മോഹനൻ വൈദ്യൻ ചികിത്സിച്ചിട്ടാണെന്ന് തൃശൂരിലെ ഡോക്ടർ പറഞ്ഞു; കുട്ടിയുടെ അച്ഛനടക്കം അവസാനം എനിക്ക് വേണ്ടി സംസിരിച്ചില്ലേ? ഹെപ്പറ്റൈറ്റിസ് ബി സ്ഥിരീകരിച്ച ഒരു രോഗിയുടെ രക്തം എന്റെ ശരീരത്തിൽ കുത്തി വെച്ചോളു.. ഞാൻ വെല്ലുവിളിക്കാം: മോഹനൻ വൈദ്യർ അഭിമുഖം അവസാന ഭാഗം
മറുനാടൻ ഡെസ്ക്
നിപ്പയുടെ സമയത്ത് ആരോഗ്യവിഭാഗത്തിന്റെ നിർദ്ദേശങ്ങളെ തെറ്റിച്ചാണ് മോഹനൻ വൈദ്യർ വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പിന്നീട് ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ ഒന്നരവയസുകാരൻ മപിച്ച സംഭവത്തിലും 13 വയസുകാരിയുടെ ചികിത്സാ പിഴവിനെതിരെയുമെല്ലാം മോഹനൻ വൈദ്യർക്കെതിരെ നിരവധി കേസുകൾ എത്തിയിരുന്നു. താൻ വേട്ടയാടപ്പെടുകയായിരുന്നെന്നാണ് മോഹനൻ വൈദ്യർ പറയുന്നത്. ഫ്ളവേഴ്സ് ചാനലിന്റെ ഫ്ളോറിൽ നേരിട്ടതും കൂട്ടം തിരഞ്ഞുള്ള ആക്രമമായിരുന്നെന്നും മോഹനൻ വൈദ്യർ പ്രതികരിക്കുന്നു. അഭിമുഖം അവസാന ഭാഗം വായിക്കാം.
എന്താണ് ചികിത്സാ സംവിധാനം?
ശരീരത്തിൽ രോഗം പിടിപെടില്ല എന്നതാണ് എന്റെ രീതി. രോഗം പിടിപെടണമെങ്കിൽ മനസ് അറിഞ്ഞിരിക്കണം. മനസാണ് ഏറ്റവും മുഖ്യമായ കാര്യം. മനസ് ശരീരത്തിക്കുമ്പോൾ ഇതിനെ ശരീരമെന്നും മനസ് ഇറങ്ങി പോകുമ്പോൾ ശവമെന്നും പറയുന്നത്. രോഗികൾ എല്ലാം പിടിക്കുന്നത് ആത്മാവിനെയാണ്.
അതിനകത്ത് നമ്മുടെ മരണവും ജനനും നിർണയിക്കപ്പെട്ടിരിക്കുന്നതെന്നാണ് ഞാവൻ വിശ്വസിക്കുന്നത്. ഒരമ്മ മകന് കരിഞ്ഞാലി വെള്ളം നൽകി ഇത് കുടിച്ചോ എന്നു പറഞ്ഞാൽ മകൻ വിശ്വസിക്കുമെങ്കിൽ ആ അമ്മയോടുള്ള മകന്റെ വിശ്വാസം മാത്രമാണ് അത്. വൈദ്യര് എന്നു പറയുന്നത് മരുന്നല്ല. വൈദ്യരാണ് മരുന്ന്.
ഒരു വൈദ്യരെ വിശ്വസിച്ച് സമീപിക്കുന്നവൻ എന്ത് കഴിച്ചാലും ആ അസുഖം മറിയിരിക്കും. വിശ്വസിക്കാത്തവൻ എന്ത് കഴിച്ചാലും മാറണമെന്നില്ല. ഞാൻ ചെയ്യുന്ന ജോലി എന്നത് ഏത് രോഗി വന്നാലും മാറും എന്നതാണ്. ഇച്ചിരി കശായം കഴിച്ചാൽ മതി .. അൽപം വയറൊന്ന് ഇളക്കിയാൽ മതിയെന്ന് ഞാൻ പറയുകയാണ്. എന്ന് അവനെ പേടിപ്പിച്ച് വന്നതായ രോഗത്തിനെ മാറ്റാൻ കഴിയും.
അപ്പോൾ പിന്നെ എം.ബി.ബി.എസും പഠനവും എല്ലാം എന്തിനാണ്?
നിങ്ങൾ പഠിച്ചുവച്ചിരിക്കുന്നതായ ചില അന്ധമായ വിശ്വാസങ്ങളുണ്ട്. അതിനെയാണ് മനസിൽ നിന്ന എടുത്ത് കളയേണ്ടത്. മലം, മൂത്രം, ആർത്തവം, ശുക്ലം, വറിളക്കം, ഛർദി, കഫം എന്നിവയെ തുടങ്ങി 16 വേര്യങ്ങളെ സുഖമായി പോകാൻ അനുവദിച്ചാൽ ഒരു രോഗവും ഉണ്ടാകില്ല എന്നതാണ് ഞാൻ വിശ്വസിക്കുന്നത്. ഇതിൽ ഏതെങ്കിലും ഒന്ന് തടസ്സപ്പെടുമ്പോൾ അതിന് പറയുന്ന പേരാണ് രോഗം.സമൂഹത്തിനോട് ഞാനത് കാണിച്ച് കൊടുത്തിട്ടുള്ളതാണ്. എല്ലാവർക്കും ഒരുപോലെ ആകണമെന്ന് വാശിയും പിടി്ക്കരുത്. ആഹാരവും ജീവിതരീതിയും മാറിയാൽ പകുതി രോഗം മാറും എന്നതാണ് എന്റെ രീതി.
നിങ്ങളുടെ ഫീസ് എങ്ങനെയാണ്?
ഞാൻ പോകുന്ന ആശുപത്രികളിലൊന്നും എനിക്ക് ഫീസില്ല. ഞാനൊരു ജോലി ചെയ്താൽ എനിക്ക് ആയിരം രൂപ ലഭിക്കും. തൃശൂരിലും ഓച്ചിറയിലുമായി രണ്ട് ആശുപത്രികളിൽ ജോലി ചെയ്യുന്നുണ്ട്. രണ്ടും ആയൂർവേദ ആശുപത്രികളാണ്. ചേർത്തലയിലെ വീട്ടിലായിരുന്നു ചികിത്സ. അഞ്ച് വർഷം മുൻപ് ആയൂർവേദ ഡോക്ടർമാരും അലോപ്പതി ഡോക്ടർമാരും ഇടപെട്ട് വീട്ടിലെ എന്റെ ചികിത്സ പൂട്ടിച്ചു. ഇപ്പോൾ ഞാൻ സ്വസ്ഥനാണ്. എന്നെ അറിയാത്തവനാണ് ഈ പ്രശ്നങ്ങളാണ് ഈ പ്രശ്നങ്ങളെല്ലാം ഉണ്ടാക്കുന്നത്.
എനിക്ക് ബോംബൈയിൽ ബിസിനസുകരനാണ് എന്ന് പറഞ്ഞിരുന്നല്ലോ. 200 രൂപയുണ്ടെങ്കിൽ എനിക്ക് ഒരു ദിവസം ജീവിക്കാൻ സാധിക്കും. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് കുടുംബം.
ക്യാൻസർ ചികിത്സകളുണ്ടോ?
രണ്ട് ആശുപത്രിയിൽ മാത്രമേ ഞാൻ പോകുന്നുള്ളു വീട്ടിൽ വന്നാൽ ചികിത്സ നൽകിയിട്ടില്ല. അധവാ ഞാൻ ചികിത്സിച്ചാൽ തന്നെ ആളുകൾ നോക്കിയിരിക്കുകയാണ്. നാട്ടുവൈദ്യന്മാർക്ക് ചികിത്സിക്കാൻ ഇവിടെ മാർഗമില്ല. ലൈസൻസ് കയ്യിലുണ്ടെങ്കിലും ചികിത്സിക്കാൻ നിർവാഹമില്ലാത്ത സ്ഥിതിയാണ്. കാട്ടിൽ പോയി എന്തെങ്കിലും ശേഖരിച്ചെന്നോ മറ്റും പറഞ്ഞാണ് മിക്ക നാട്ടുവൈദ്യന്മാരേയും പൊലീസ് പിടിക്കുന്നത്.
ജേക്കപ്പ് വക്കൻചേരിക്ക് യോഗ്യയുണ്ടെങ്കിൽ താങ്കൾക്ക് പറ്റില്ലെ?
അദ്ദേഹം നാച്ചുറോപതിയാണ്. സർട്ടിഫിക്കറ്റിന്റെ മാനദണ്ഡമാണ് എല്ലാവരും നോക്കുന്നത്. ഞാൻ ചികിത്സിക്കുന്നില്ല. എനിക്കുള്ള അറിവ് മറ്റൊരാൾക്ക് പറഞ്ഞു കൊടുക്കുന്നതിന് എന്തിനാണ് സർട്ടിഫിക്കറ്റ്.ഔഷധങ്ങൾ പറഞ്ഞുകൊടുക്കുന്നതിന് സർട്ടിഫിക്കറ്റ് വേണമെന്നാണോ നിങ്ങൾ പറയുന്നത്.
നിങ്ങൾക്കെതിരെയുള്ള കേസുകളെല്ലാം?
എനിക്കെതിരെ നിപ്പയുടെ സമയത്ത് കേസുകൾ വന്നു. അപ്പോൾ മാത്രമല്ല അതിനും മുൻപും കേസുകൾ വന്നിട്ടുണ്ട്. ഒന്നര വയസുള്ള കുട്ടി മരിച്ചെന്ന് പറഞ്ഞ് കേസ് വന്നു. എന്നെ എങ്ങനെ ഒതുക്കാം എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഞാൻ സാധാരണക്കാരനാണ്. താഴെക്കിടയിൽ നിന്ന് ജനിച്ചുവന്നയാൾ, എനിക്കറിയാവുന്ന ഒരു കാര്യം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുക മാത്രമാണ് ചെയ്തത്. സത്യം എന്നത് ഈ ഭൂമിയിലുണ്ടെങ്കിൽ എന്നെ ആർക്കും ഒന്നും ചെയ്യാൻ സാധിക്കില്ല.
രോഗം മാറിയ ആയിരങ്ങളുടെ പ്രാർത്ഥന മാത്രം മതി. ഒരു കൊല്ലം മാത്രം ജിവിച്ചിരിക്കു എന്ന് പറഞ്ഞ ഒന്നര വയസുകാരൻ ഒരുപാട് ആശുപത്രികൾ കയറിയിറങ്ങിയിട്ടാണ് മാതാപിതാക്കൾ എന്റെ അടുത്ത് എത്തിയത്. ഞാൻ നല്ലെണ്ണയും നാരങ്ങാ നീരും ചേർത്ത മരുന്ന് നിർദ്ദേശിച്ചു. ്അഞ്ച് ദിവസം കഴിഞ്ഞപ്പോൾ കുട്ടി ചിരിക്കാൻ തുടങ്ങി. ഭക്ഷണം കഴിക്കാൻ തുടങ്ങി. മൂന്ന് താവണകൂടി ആ കുട്ടിയുമായി ഓച്ചിറ വന്നു.
പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്കാണ് പോയത്. ഇവിടുത്തെ ഡോക്ടറാണ് മോഹനൻ വൈദ്യരാണ് ചികിത്സിച്ചത് എന്ന് പറഞ്ഞ്. കുട്ടിയുടെ മരണത്തിന്റെ ഉത്തരവാദി ഞാൻ എന്ന രീതിയിൽ പ്രചരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഭാര്യ ആയൂർവേദ ഡോക്ടർ കൂടിയാണ്. ഒരു ഡോക്ടർ പറഞ്ഞതിനല്ലേ വിലകാണു. ഫിറോസ് കുന്നുമ്പറമ്പിലും കുട്ടിയുടെ അച്ഛനും കൂടി ലൈവിലെത്തിയാണ് എനിക്ക് വേണ്ടി സംസാരിച്ചത്.
എന്റെ കുട്ടി മരിച്ചത് മോഹനൻ വൈദ്യർ മൂലമല്ലെന്നും ആ അച്ഛൻ വെളിപ്പെടുത്തി. 13 വയസുകാരനായ മറ്റൊരു കൊച്ചിന്റെ പേരിൽ മറ്റൊരു ആരോപണം വു ചൊറിച്ചിലുമായി എത്തിയ കുട്ടിക്ക് സോറിയാസിസ് ആണെന്ന് ഞാൻ പറഞ്ഞെന്നാണ് ആരോപണം.അത് ഒത്തുതീർപ്പായ കേസാണ്, പക്ഷേ കേസ് വിളിച്ചപ്പോൾ ചെല്ലാത്തതുകൊണ്ട് വാറന്റായി. അറസ്റ്റ് ചെയ്ത് എന്ന് പറയുന്നത് അടിസ്ഥാനരഹിതമാണ്.
മോഹൻ വൈദ്യർ പൊലീസിന് കീഴടങ്ങി എന്ന വാർത്തയാണ് പലയിടത്തും വന്നത്. സത്യം എന്തെന്ന് പറയാൻ ആരും തയ്യറായില്ല. ആശുപത്രി പൂട്ടാനുള്ള കാരണം ലൈസൻസ് പുതുക്കി തന്നില്ല എന്നതിനാലാണ്. കിഗ്ണി രോഗിയായ വിനീത് എന്നൊരാളുടെ കേസുണ്ട്. എന്റെ ആശുപത്രിയിലെത്തി ഞാൻ ചികിത്സിച്ചിട്ട് പോലുമില്ല. എങ്കിലും മോഹനൻ വൈദ്യരുടെ ആശുപത്രിയിൽ രോഗി മരിച്ചു എന്ന വാർത്ത എത്തി.
സിനിമാ നടൻ അഭിയെ ഞാൻ കണ്ടിട്ട് പോലുമില്ല പക്ഷേ അതും മോഹൻ വൈദ്യരായി. നടൻ രാഘവന്റെ മകൻ ജിഷ്ണു മരിച്ചതും എന്റെ തലയിലായി. കള്ളത്തരം എവിടെ കണ്ടാലും പ്രതികരിക്കും. രാഷ്ട്രീയപാർട്ടികൾ ഇടപെട്ട് ഇൻക്യുലാബ് വിളിച്ച അനുഭവമുണ്ട്.
നിപ്പയുടെ സമയത്തെ സർക്കാർ നിർദ്ദേശത്തെ തള്ളിയത്?
നിപ്പയുടെ കേസ് കഴിഞ്ഞിട്ട് വരുന്ന വഴിയാണ് ഞാൻ. ഇന്നുവരെ ആരോഗ്യവകുപ്പിന് പോലും അറിയില്ല നിപ്പ എവിടെനിന്നാണ് വന്നതെന്ന്. 19ന് സർക്കാർ പ്രഖ്യാപിക്കുന്നു നിപ്പയാണെന്ന്. 20ന് പരിശോധനയ്ക്ക് ചെല്ലുന്നു. ഇതിൽ എന്തിന്റെ നിഗമന സാധ്യതയാണ്. എന്ത് തെളിവാണുള്ളത്. പഴങ്ങൾ കഴിക്കരുത് എന്ന പറയുന്നത് ഫാബ്രിക്കേറ്റഡായിരുന്നു.14 ദിവസം കൊണ്ട് ഞാൻ ചത്തുപോകുമെന്ന് ഡോക്ടർമാർ പറഞ്ഞല്ലോ. എന്നിട്ട ഞാൻ ചത്തോ. ഹെത് മോഹനൻ വൈദ്യൻ ചികിത്സിച്ചിട്ടാണെന്ന് തൃശൂരിലെ ഡോക്ടർ പറഞ്ഞു; കുട്ടിയുടെ അച്ഛനടക്കം അവസാനം എനിക്ക് വേണ്ടി സംസിരിച്ചില്ലേ; ഹെപ്പറ്റൈറ്റിസ് ബി
സ്ഥിരീകരിച്ചഒരു രോഗിയുടെ രക്തം എന്റെ ശരീരത്തിൽ കുത്തി വെച്ചോളു ഞാൻ വെല്ലുവിളിക്കാം. നിപ്പയുള്ള രോഗികളുടെ അടുത്ത് നിൽക്കാനും തയ്യാറാണ്.
ഫ്ളവേഴ്സ് ചാനലിൽ നിലനിന്ന കെമിക്കൽ എഞ്ചിനിയറിങ് വിവാദം?
ഒരു സംഭവത്തെ വളച്ച് ഒടിച്ച് അവതരിപ്പിക്കാൻ ആർക്കും കഴിയും. അത്രയും ആളുകൾ ഇരുന്നുകൊണ്ടാണ് എന്നെ ആക്രമിച്ചത്. അതിൽ ഡോക്ടര്ഡമാർ, ശാസ്ത്രചിന്തകര്,യുക്തിവാദികൾ,തുടങ്ങി നിരവധി ആളുകൾ വളഞ്ഞിട്ടാണ് എന്നെ ആക്രമിച്ചത്. നമ്മുടെ ശരീരത്തിൽ നിന്ന് ആത്മാവ് ഇറങ്ങി പോകുന്നതിനെയാണ് മരിക്കുക എന്ന് പറയുന്നത്. എന്റെ ആശുപത്രി പൂട്ടിച്ചതിന് പിന്നിൽ ഇത്തരം മാധ്യമങ്ങളുടെ വളഞ്ഞിട്ടുള്ള ആക്രമണമുണ്ടായിരുന്നു.
ലാബിലെ ടെസ്റ്റിങ് സംബന്ധിച്ച വന്ന വിവാദം?
പല ലാബുകളിലും പല രീതിയിലാകും റിസൾട്ട് വരുന്നത്. മിനിമം അഞ്ച് ലാബിലെങ്കിലും പരിശോധിക്കണം എന്ന് പറഞ്ഞതിൽ എന്താണ് തെറ്റ്. ക്രിയാറ്റിന്റെ അളവിന് കുമ്പളങ്ങയും മറ്റും കഴിക്കാനാണ് ഞാൻ പറയാറുള്ളത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്