ഗ്രൗണ്ടിൽ നിന്ന് വീട്ടിലേക്കുള്ളത് ആറ് കിലോമീറ്റർ മാത്രം; പ്രിയ താരം കളിക്കുമെന്ന് ഉറപ്പിച്ച് തടിച്ചുകൂടിയ നാട്ടുകാരെ നിരാശരാക്കി ടീം പ്രഖ്യാപനം; സഞ്ജു.. സഞ്ജു... സഞ്ജു.. വിളികളുമായി എന്നിട്ടും താരത്തോടുള്ള അരാധന വ്യക്തമാക്കി കാണികളും; ക്യാച്ച് കളഞ്ഞ് കുളിച്ച് വീണ്ടും വീണ്ടും പരാജയമായി ഋഷഭ് പന്ത്; ദുബെ കത്തി കയറിയതും പൊള്ളർഡിന്റെ പ്രകോപനത്തിൽ; ഭാഗ്യ ഗ്രൗണ്ടിൽ ഒടുവിൽ തല കുനിച്ച് കോലിയും ടീം ഇന്ത്യയും; മുംബൈയിൽ സഞ്ജു കളിക്കുമോ എന്ന കാത്തിരിപ്പിലേക്ക് തിരുവനന്തപുരത്തുകാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഉയർന്ന് കേട്ടത് സഞ്ജു സഞ്ജു സഞ്ജു വിളികൾ... എന്നാൽ വിളികളുടെ സാധ്യത തിരിച്ചറിയാൻ ടീം ഇന്ത്യ മാത്രം തയ്യാറായില്ല. ഒടുവിൽ കാണികളെ പോലെ കോലിപ്പടയും നിരാശരായി മടങ്ങി. സഞ്ജുവിന്റെ വീട്ടിലേക്ക് കാര്യവട്ടത്ത് നിന്നുള്ളത് കിലോ മീറ്ററുകളുടെ ദൂരം മാത്രമാണ്. എന്നിട്ടും മലയാളികൾ പൊരുതി നേടിയ സഞ്ജുവിന്റെ ടീമിലെ സ്ഥാനം വെറുതെയായി. കാര്യവട്ടത്ത് സഞ്ജു കളിക്കുമെന്ന് കരുതിയവരെ നിരാശരാക്കി ആറരയോടെ ടീം പ്രഖ്യാപനം എത്തി. വിജയ കോമ്പിനേഷൻ നിലനിർത്തിയിട്ടും ഭാഗ്യമൈതാനത്ത് ഇന്ത്യയ്ക്കു വെസ്റ്റിൻഡീസിനെതിരെ വമ്പൻ തോൽവിയാണ് അവസാനം കണ്ടത്. ഒന്നിനു പുറകെ ഒന്നായി 4 ക്യാച്ചുകൾ നിലത്തിട്ട ഇന്ത്യ മത്സരം വിട്ടുകൊടുത്തു. ഇതോടെ 3 മത്സര പരമ്പര സമനിലയിലായി (11). അവസാന മത്സരം 11നു മുംബൈയിൽ.
ഋഷഭ് പന്തായിരുന്നു വിക്കറ്റ് കീപ്പർ. എത്ര കാച്ച് വിട്ടാലും കോലിക്കും ശാസ്ത്രിക്കും പന്തിനെ മതി. ഡൽഹിയിൽ നിന്നുള്ള വിക്കറ്റ് കീപ്പറോട് അവർ സ്നേഹം കാട്ടിയപ്പോൾ തുടർച്ചയായി വെള്ളം കൊണ്ടു കൊടുക്കലായി സഞ്ജുവിന്റെ പണി. സ്വന്തം നാട്ടിൽ താരത്തോട് കാട്ടിയത് വലിയ അപമാനം. ബംഗ്ലാദേശിനെതിരായ മൂന്ന് കളികളിലും പുറത്തിരുന്ന സഞ്ജുവിന് അവസരം നൽകാതെ പുറത്താക്കി. അതിന് ശേഷം മലയാളികൾ അടക്കമുള്ളവർ സോഷ്യൽ മീഡിയയിൽ അതിരൂക്ഷ പ്രതികരണം നടത്തി. ശശി തരൂരും ഹർഭജൻ സിംഗും പ്രതികരണവുമായെത്തി. ഇതോടെ ടീമിൽ തിരിച്ചെടുത്തു. അപ്പോഴും മലയാളിക്ക് പുറത്തിരിക്കാനായിരുന്നു വിധി. ജയിക്കാൻ വേണ്ടി മാത്രം ടീമിട്ട കോലിക്ക് പിഴയ്ക്കുമ്പോൾ എല്ലാ അർത്ഥത്തിലും കാര്യവട്ടത്തെ കാണികൾ നിരാശരായി. സഞ്ജു കളിച്ചതുമില്ല.. ഇന്ത്യ തോൽക്കുകയും ചെയ്തു. ഇനി മുംബൈയിൽ സഞ്ജു കളിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം. ഇനി വിജയ കോമ്പിനേഷൻ എന്ന പേരിൽ ടീമിൽ നിന്ന് സഞ്ജുവിനെ മാറ്റി നിർത്താനാകില്ലെന്നതാണ് വസ്തുത.
കാര്യവട്ടത്ത് ഇന്ത്യയുടെ ആദ്യ തോൽവിയാണ് ഇത്. തിരുവനന്തപുരത്ത് വിൻഡീസ് പുറത്തെടുത്തത് തളരാത്ത പോരാട്ട വീര്യമായിരുന്നു. 45 പന്തിൽ 67 റൺസെടുത്തു പുറത്താകാതെ നിന്ന ഓപ്പണർ ലെൻഡ്ൽ സിമ്മൺസ് വിൻഡീസിനെ വിജയതീരത്തെത്തിച്ചു. സ്കോർ: ഇന്ത്യ 20 ഓവറിൽ 7ന് 170, വെസ്റ്റിൻഡീസ് 18.3 ഓവറിൽ 2ന് 173. ബാറ്റിങ്ങിൽ ഇന്ത്യയ്ക്ക ്താളം കണ്ടെത്താനായില്ല. ബൗളിങ്ങിൽ സർവ്വത്ര പിഴച്ചു. ഫീൽഡിൽ നാണക്കേടും. വിൻഡീസ് ബാറ്റ്സ്മാന്മാരുടെ കടന്നാക്രമണത്തിനു മുന്നിൽ ബോളർമാർക്കു ലൈനും ലെങ്തും തെറ്റി. 12 സിക്സറുകളാണ് വിൻഡീസ് അടിച്ചുകൂട്ടിയത്. ഓപ്പണർ എവിൻ ലൂയിസ് 40 റൺസും ഷിമ്രോൺ ഹെറ്റ്മയർ 23 റൺസും നേടി. ഇതിൽ ലൂയിസിനെ തുടക്കത്തിൽ ഋഷഭ് പന്ത് വിട്ടുകളഞ്ഞതാണ് എല്ലാത്തിനും കാരണം. ഇതോടെ വിൻഡീസ് മികച്ച അടിത്തറ ഇട്ടു. ഇതിൽ നിന്ന് സിമ്മൺസ് വിജയത്തിലേക്ക ്ടീമിനെ എത്തിച്ചു.
മധ്യ ഓവറുകളിൽ റണ്ണൊഴുക്കു നിയന്ത്രിച്ച് ഇന്ത്യയെ വിജയത്തിലെത്തിക്കാറുള്ള സ്പിന്നർമാരായ യുസ്വേന്ദ്ര ചെഹലും രവീന്ദ്ര ജഡേജയും ചേർന്ന് 5 ഓവറിൽ വിട്ടുകൊടുത്തത് 58 റൺസ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് മാത്രമേ നേടാനായുള്ളൂ. 11ാം ഓവറിൽ 100 റൺസ് പിന്നിട്ട ഇന്ത്യ പിന്നീടുള്ള 9 ഓവറിൽ നേടിയത് 70 റൺസ് മാത്രം. കഴിഞ്ഞ കളിയിൽ അർധസെഞ്ചുറിയുമായി തിളങ്ങിയ കെ.എൽ.രാഹുൽ (11) ആണ് ആദ്യം മടങ്ങിയത്. ആദ്യ കളിയിൽ നിറംമങ്ങിയ രോഹിത് ശർമയ്ക്ക് ഇക്കുറി 18 റൺസ് മാത്രമേ എടുക്കാനായുള്ളൂ. വിരാട് കോലിക്കു മുൻപിൽ മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയ ഓൾറൗണ്ടർ ശിവം ദുബെ തുടക്കത്തിൽ തപ്പിത്തടഞ്ഞപ്പോൾ കാണികൾ പ്രതിഷേധാരവം മുഴക്കി. സഞ്ജു കളിക്കേണ്ടിടത്തായിരുന്നു ദുബെയുടെ വരവ്.
8ാമത്തെ ഓവറിൽ റണ്ണിനായുള്ള ഓട്ടത്തിനിടെ തന്റെ ദഹത്തു തട്ടിയെന്നു പറഞ്ഞ് പൊള്ളാർഡ് ദുബെയെ പ്രകോപിപ്പിച്ചു. അത് ഇന്ത്യൻ ഇന്നിങ്സിലെ വഴിത്തിരിവായി. തൊട്ടടുത്ത പന്തിൽ സിക്സ്. ഇതോടെ പൊള്ളാർഡിന്റെ നിയന്ത്രണം തെറ്റി. തുടർച്ചയായ 2 വൈഡുകൾ. അടുത്ത 2 ബോളുകളിൽ തുടർച്ചയായി സിക്സറുകൾ. ആ ഓവറിൽ പിറന്നത് 26 റൺസ്. 27 പന്തിൽ ദുബെ ട്വന്റി20യിലെ ആദ്യ അർധസെഞ്ചുറി നേടി. തൊട്ടുപിന്നാലെ വാൽഷ് ജൂനിയറിന്റെ പന്തിൽ ഹെറ്റ്മയറിന്റെ ക്യാച്ചിൽ പുറത്താവുകയും ചെയ്തു. നാലാമനായി ഇറങ്ങിയ ക്യാപ്റ്റൻ കോലി 19 റൺസെടുത്തു മടങ്ങി.
ശ്രേയസ് അയ്യർക്കു മുന്നിൽ എത്തിയ ഋഷഭ് പന്ത് വന്നപാടെ സിസ്കറടിച്ചാണു തുടങ്ങിയതെങ്കിലും പിന്നീട് സ്കോറിങ് ഉയർത്താനായില്ല. ശ്രേയസ് അയ്യർ തുടർച്ചയായി പരാജയപ്പെട്ടു. രവീന്ദ്ര ജഡേജയും താളം കണ്ടെത്താനാകാതെ വിഷമിച്ചപ്പോൾ 17ാം ഓവറിലാണ് ഇന്ത്യ 150ൽ എത്തിയത്. വിൻഡീസ് ബോളർമാർ അവസാന 3 ഓവറിൽ വിട്ടുകൊടുത്തത് 20 റൺസ് മാത്രം. 2 വിക്കറ്റ് വീതം വീഴ്ത്തിയ കെസ്രിക് വില്യംസും സ്പിന്നർ ഹെയ്ഡൻ വാൽഷും തിളങ്ങി.
ഫീൽഡിംഗിലെ പോരായ്മയാണ് ഇന്ത്യയെ തളർത്തിയത്. ഭുവനേശ്വർ കുമാർ എറിഞ്ഞ 4ാം ഓവറിൽ ക്യാച്ചിനുള്ള 2 അവസരങ്ങളാണ് ഇന്ത്യ പാഴാക്കിയത്. ആദ്യം വാഷിങ്ടൻ സുന്ദറും തൊട്ടുപിന്നാലെ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും. ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഫീൽഡർ രവീന്ദ്ര ജഡേജയുടെ കൈകളും ഇന്നലെ ഒരു തവണ ചോർന്നു. 16ാം ഓവറിൽ വീണ്ടും 'കൈ'പ്പിഴ. ഭുവനേശ്വർ കുമാറിന്റെ പന്തിൽ ഹെറ്റ്മയറിനെ ബൗണ്ടറിക്കരികിൽ ശ്രേയസ് അയ്യർ വിട്ടു. എന്നാൽ, ജഡേജയുടെ പന്തിൽ ഹെറ്റ്മയറിനെ പുറത്താക്കാൻ ബൗണ്ടറിയിൽ കോലിയെടുത്ത ക്യാച്ച് അതിമനോഹരമായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- വഖഫ് ബോർഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ്; എഎപി എം എൽ എ അമാനത്തുള്ള ഖാൻ ഇഡിയുടെ അറസ്റ്റിൽ; കെജ്രിവാളിന് എതിരെ മൊഴി നൽകാൻ വിസമ്മതിച്ചതിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അമാനത്തുള്ള ഖാൻ
- കേരള സർക്കാറിനേക്കാൾ ഭേദം കേന്ദ്രം; ഇന്ത്യാ മുന്നണിയുടെ പ്രകടനം ശരാശരി; കേരളം പ്രധാനമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ; മോദിക്കും പിന്തുണയേറുന്നു; അഴിമതിയും വിലക്കയറ്റവും വർഗീയതയും മുഖ്യവിഷയം; മറുനാടൻ സർവേയിലെ കണ്ടെത്തലുകൾ ഇങ്ങനെ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍