ശക്തരായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ 'ചോല'യിലെ നായകനും; ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്ന ഈ ചിത്രം ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലുള്ള സമൂഹത്തിന് എന്ത് സൂചനയാണ് നൽകുന്നത്? അവതരണ മികവിലും പാത്ര സൃഷ്ടിയിലും ഇത് അസാധ്യ ചലച്ചിത്രം; തകർത്താടി ജോജുവും നിമിഷയും; പക്ഷേ സനൽകുമാർ ശശിധരൻ ഒളിച്ചു കടത്തുന്നത് കടുത്ത സ്ത്രീ വിരുദ്ധതയോ?
കെ വി നിരഞ്ജൻ
എസ് സിതാരയുടെ വിവാദമായ അഗ്നി എന്നൊരു ചെറുകഥയുണ്ട്. തന്നോട് ഏറ്റവും ക്രൂരമായി പെരുമാറിയ രവിയുടെ മുഖത്ത് നോക്കി പ്രിയ എന്ന കഥാപാത്രംപറയുന്നത് നിന്നെ എനിക്കിഷ്ടമായി എന്നാണ്. മൂന്നു കാമഭ്രാന്തന്മാരാൽ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെടുകയാണ് പ്രിയ. പിറ്റേന്ന് അവരിൽ രണ്ടുപേരെ അവൾ കണ്ടുമുട്ടുന്നു. ഇന്നലെ എങ്ങിനെയുണ്ടായിരുന്നു എന്ന് ചോദിക്കുന്ന ആളോട് അവൾ പറയുന്നു. . 'നിങ്ങൾ ഒട്ടും പോരായിരുന്നു. നിങ്ങൾക്ക് കരുത്ത് കുറവാണ്.
ഒരു പെണ്ണിനെ പൂർണ്ണമായും തൃപ്തിപ്പെടുത്താൻ നിങ്ങൾക്ക് കഴിയുമെന്ന് തോന്നുന്നില്ല. പിന്നെ അവൾ രവിയോട് പറഞ്ഞു. നിന്നെ എനിക്ക് നല്ലവണ്ണം ഇഷ്ടമായി. നീ ഒരു അസ്സൽ പുരുഷനാണ്.'- ഈ കഥ അന്ന് ഏറെ വിവാദമായിരുന്നു. സ്റ്റോക്ഹോം സിൻഡ്രോം എന്ന ഒരു അവസ്ഥയുണ്ട്. തടവുകാർക്ക് അവരെ തടവിൽ പാർപ്പിക്കുന്നവരോട് തോന്നുന്ന ആരാധന കലർന്ന അടുപ്പം. അതുപോലെ തന്നെ തകർത്തു കളഞ്ഞവനോട് പ്രണയം തോന്നിയ പെണ്ണായി മാറുകയാണ് പ്രിയ ഈ കഥയിൽ.
ശരിയാണ് സങ്കീർണ്ണമായ മനുഷ്യമനസ്സിന്റെ സഞ്ചാരം ആർക്കും തിരിച്ചറിയാൻ കഴിയില്ല. സമാനമായ രീതിയിലുള്ള പ്രമേയമാണ് സനൽ കുമാർ ശശിധരൻ ഒരുക്കിയ 'ചോല'യും പറയുന്നത്. സ്ത്രീ വിരുദ്ധതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന ചലച്ചിത്ര അവാർഡ് നഷ്ടമായ 'ചോല' പക്ഷെ വെനീസ് ചലച്ചിത്ര മേളയിൽ ഉൾപ്പെടെ അംഗീകാരങ്ങൾ വാങ്ങിക്കൂട്ടിയാണ് മലയാളി പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. 'ഒഴിവു ദിവസത്തെ കളി' ഉൾപ്പെടെയുള്ള മികച്ച സിനിമകൾ ഒരുക്കിയ സനലിന്റെ ചോലയും അവതരണ മികവു കൊണ്ട് ഏറെ മുന്നിൽ നിൽക്കുന്നു.
ഹൈറേഞ്ചിന്റെ പച്ചപ്പിൽ നിന്ന് നഗരത്തിരക്കിലേക്കും അവിടെ നിന്നും കാടിന്റെ വന്യതയിലൂടെ മനുഷ്യമനസ്സിന്റെ വിവിധ ഭാവങ്ങൾ. നിസ്സഹായമായ മനുഷ്യാവസ്ഥകൾ. ആണത്തത്തിന്റെ അക്രമണോത്സുകതൾ. വിധേയത്വങ്ങൾ..... എന്നിവയെല്ലാം അവതരിപ്പിക്കുകയാണ് സനൽകുമാർ ശശിധരന്റെ ചോല. അതിമനോഹരമായ ആഖ്യാന രീതികൊണ്ടും നടീനടന്മാരുടെ മികവുറ്റ പ്രകടനം കൊണ്ടും ചോര പൊടിയുന്ന ചോല അതിമനോഹരമായ ഒരു ചലച്ചിത്രാവിഷ്ക്കാരമായി മാറുന്നുണ്ട്.
അവതരണ മികവ് പക്ഷേ പ്രമേയ ഭീകരത
അവതരം കൊണ്ട് മനോഹരമാകുമ്പോഴും പ്രമേയപരമായി ഭീകരമാണ് ഈ ചോല. നിസ്സഹായതയെ ചൂഷണം ചെയ്ത് തന്നെ ശാരീരികമായി കീഴ്പ്പെടുത്താൻ ശ്രമിക്കുന്ന ആളോട് ജാനുവെന്ന പെൺകുട്ടി വിധേയത്വം പ്രാപിക്കുമ്പോൾ മനഃശാസ്ത്രപരമായി സനൽകുമാറിന്റെ നിരീക്ഷണങ്ങൾ ശരിയായേക്കാം. പക്ഷേ വിധേയത്വം സ്നേഹമായി മാറുമെന്നിടത്താണ് അദ്ദേഹത്തിന് പിഴക്കുന്നത്. ഇത് ജൈവപരമായും മനഃശാസ്ത്രപരമായും ശരിയല്ല.
പാവപ്പെട്ട പെൺകുട്ടികൾ നിരന്തരം വേട്ടയാടപ്പെടുന്ന വർത്തമാനകാലത്ത് ഇത്തരം കാഴ്ചകൾ നൽകുന്ന സന്ദേശം എന്തെന്നത് മറ്റൊരു ചോദ്യം. ഒരു ചുംബനത്തിലൂടെ തന്റേടികളായ സ്ത്രീകളെ കീഴ്പ്പെടുത്തുന്ന നായകന്മാരെ ആഘോഷിച്ച മലയാള സിനിമയിൽ ഒരു പാവം സ്കൂൾ വിദ്യാർത്ഥിനിയെ ആണധികാരത്തിന്റെ കാൽച്ചുവട്ടിൽ വെക്കുമ്പോൾ പരോക്ഷമായെങ്കിലും, ആ അധികാര ഗർവിലേക്ക് പെൺകുട്ടികൾ ആകർഷിക്കപ്പെടും എന്ന് പറയുകയാണ് സംവിധായകൻ. .
നിഷ്ക്കളങ്കയായ, സ്വന്തമായി തീരുമാനങ്ങളെടുക്കാൻ കഴിയാത്ത ഒരു പാവം പെൺകുട്ടിയായ ജാനുവിന്റെ (നിമിഷ സജയൻ) ജീവിതത്തിലേക്ക് എത്തുന്ന, തന്റെ ആശാന് മുന്നിൽ വിനീത വിധേയകനാകുന്ന കാമുകനും (അഖിൽ) ആണത്തത്തിന്റെ അഹങ്കാരം നോക്കിലും വാക്കിലും കാത്തുവെക്കുന്ന ആശാനും (ജോജു) ചേർന്ന് അവളുടെ ജീവിതത്തെ തകർത്തെറിയുന്നത് ഭീതിയോടെയേ കണ്ടു നിൽക്കാൻ കഴിയുകയുള്ളു. ഹൈറേഞ്ചിലെ ഒരു കുഗ്രാമത്തിൽ നിന്നും ദുർബലനും വിനീത വിധേയനുമായ കാമുകനൊപ്പം നഗരത്തിലേക്ക് യാത്ര തിരിക്കുന്ന ജാനുവും അവളുടെ ദുർബലനായ കാമുകനും അവരെയും കൊണ്ട് ജീപ്പിൽ യാത്ര തിരിക്കുന്ന ആശാനും മാത്രമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഈ മൂന്നു കഥാപാത്രങ്ങളുടെ യാത്രയിലൂടെ. . അവരുടെ മാനസിക സങ്കർഷങ്ങളിലൂടെയാണ് ചോല കഥ പറയുന്നത്.
ആ പഴയ ജീപ്പിലെ യാത്രയും പഴഞ്ചൻ ലോഡ്ജും അവിടുത്തെ കുടുസ്സ് മുറിയും വിജനമായ തെരുവുകളുമെല്ലാം കാഴ്ചക്കാരനെ ഓരോ നിമിഷവും ആശങ്കപ്പെടുത്തുകയും ഭയപ്പെടുത്തുകയും ചെയ്യും. യാത്രയിലെല്ലാടിയത്തും അപരിചതനായ ആശാൻ നായികയിൽ അസ്വസ്ഥത സൃഷ്ടിക്കുന്നുണ്ട്. പലപ്പോഴും അവൾ തിരിച്ചുപോകാനും ഒരുങ്ങുന്നു. എന്നാൽ നേരം വൈകിയതിനാലും വിവരം വീട്ടിൽ അറിഞ്ഞതിനാലും അവർ ഒരു ലോഡ്ജ് എടുത്ത് തങ്ങാൻ നിർബന്ധിതരാവുന്നു. ഇവിടം മുതൽ അതുവരെ കാഴ്ചക്കാരനായിരുന്ന ആണത്തത്തിന്റെ അധികാര കേന്ദ്രമായ ആശാൻ കഥയുടെ നിയന്ത്രണം ഏറ്റെടുക്കുകയാണ്. കാമുകനെ മദ്യം വാങ്ങാൻ നിർബന്ധിച്ച് പറഞ്ഞയച്ചതിന് ശേഷം ആശാൻ ലോഡ്ജ് മുറിയുടെ വാതിലടച്ച് ജാനുവിനോട് കുളിക്കാൻ ആവശ്യപ്പെടുന്നു.
റേപ്പ് ചെയ്യപ്പെടുമെന്ന് ഏതാണ് ഉറപ്പായ ജാനു തലവഴി വെള്ളം കോരിയൊഴിച്ച് നനഞ്ഞൊട്ടിയ സ്കൂൾ യൂണിഫോമിൽ ആശാന്റെ സമീപത്ത് വന്നു നിൽക്കുന്നു. ഇവിടം മുതൽ അവളുടെ വിധേയത്വം ആരംഭിക്കുകയായി. കാമുകീ കാമുകന്മാർ തമ്മിലുള്ള നിമിഷങ്ങളെ അതി കാൽപ്പനികമായി ചിത്രീകരിക്കുന്ന രീതിയിലാണ് സനൽകുമാർ എന്ന സംവിധായകൻ റേപ്പ് സീനുകളെ കൈകാര്യം ചെയ്യുന്നത് എന്നതാണ് ഏറെ ഞെട്ടിക്കുന്ന കാര്യം. അതി മനോഹരമായ ഒന്നാം പകുതിക്ക് ശേഷം ആ ജീപ്പ് ഒരു കൊടുംകാട്ടിലേക്ക് പ്രവേശിക്കുന്നു. ഇവിടം മുതൽ സംവിധായകന്റെ ഭാവനയും കാടുകയറുന്നു.
കഥയുടെ തുടക്കത്തിലെല്ലായിടത്തും തനിക്ക് വീട്ടിലേക്ക് തിരിച്ചുപോവണം എന്നാണ് ജാനുവിന് പറയാനുള്ളത്. എന്നാൽ എല്ലാം തകർന്ന് മടങ്ങിച്ചെല്ലാൻ ഒരിടം ഇല്ലാതാവുമ്പോൾ, വീട്ടിൽ കൊണ്ടുവിടാമെന്ന് പറയുന്ന കാമുകനോട് തനിക്ക് തിരിച്ചുവീട്ടിലേക്ക് പോവേണ്ടെന്നാണ് അവൾ പറയുന്നത്.
അവളുടെ നിസ്സഹായതയും തിരിച്ചുചെല്ലാം ഒരിടം ഇല്ലാത്തതും വിധേയനായി തന്നെയിട്ട് ഭക്ഷണം വാങ്ങാൻ പോയ കാമുകനിലുള്ള വിശ്വാസത്തകർച്ചയുമാവാം അവളെ തന്നെ വേട്ടയാടിയവനിലേക്ക് ചെറുതായി അടുപ്പിക്കുന്നത്. വർത്തമാനകാലത്ത് നടക്കുന്ന പല പീഡനങ്ങളിലും സംഭവിക്കുന്ന ഒത്തുതീർപ്പുകളിലേക്ക് ഈ രംഗങ്ങളെ കണ്ണിചേർക്കുകയായിരിക്കാം സംവിധായകൻ ഇവിടെ. . ലൈംഗികമായി കീഴ്പ്പെടുത്തിയ ഇര ഇനിയെന്നും തന്റെ കാൽച്ചുവട്ടിൽ എന്ന് ആശാനെപ്പോലുള്ളവരും വഴികൾ അടഞ്ഞ താനിനി അവന്റെ കാൽക്കീഴിലെന്ന് ജാനുമാരും ചിന്തിക്കുന്നിടത്ത് ആശാന്മാർ തലയുയർത്തി നിന്നേക്കാമെന്ന ചിന്ത പങ്കുവെക്കുകയുമാവാം സംവിധായകൻ. . പക്ഷെ അപ്പോഴും പ്രത്യക്ഷത്തിൽ ഈ കാഴ്ചകൾ ഒരു സാധാരണ പ്രേക്ഷകന്റെ മനസ്സിൽ സൃഷ്ടിക്കുന്നത് എന്ത് തരം ചിന്തയായിയിരിക്കും എന്നതാണ് പ്രശ്നം.
ബലാത്സംഗത്തെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്നവോ?
കാമുകിയോടൊത്ത് ചെറുതായി ബന്ധം പുലർത്താനുള്ള ആഗ്രഹം യാത്ര തിരിക്കുമ്പോൾ കാമുകനുണ്ട്. അത് നടക്കാത്തതിൽ അയാൾ നിരാശനുമാണ്. പക്ഷെ കാമുകിയെ ആശാൻ റേപ്പ് ചെയ്തതറിഞ്ഞ് അയാൾ തകർന്നുപോകുന്നു. ആശാനോട് വലിയ വിധേയത്വമുള്ള കാമുകന് പക്ഷെ അയാൾക്ക് മുമ്പിൽ കരയാനും കാലുപിടിക്കാനും മാത്രമെ സാധിക്കുന്നുള്ളു. എന്നാൽ ദുർബലനും വിധേയനുമായ കാമുകനെ കൈവിട്ട് തന്നെ പീഡിപ്പിച്ച ആശാന് വിധേയയാകുകയാണ് നായിക. ഒടുവിൽ ആശാനെ കാമുകൻ കൊലപ്പെടുത്തുമ്പോൾ ആ മൃതദേഹം നോക്കി കരയുന്നുമുണ്ട് നായിക. ഒടുവിൽ തലയ്ക്ക് കല്ലുകൊണ്ട് കുത്തി അവൾ കാമുകനെ കൊലപ്പെടുത്തുകയും ചെയ്യുന്നു.
ജാനു തന്നെ ക്രൂരമായി പീഡിപ്പിച്ച ആശാനോട് പുലർത്തുന്ന വിധേയത്വം സംവിധായകന്റെ ആൺ അധികാര ബോധത്തിന് ഉദാഹരണമാണ്. ബലാത്സംഗമെന്ന ക്രൂര കൃത്യത്തെ വളരെ കാൽപ്പനികമായി കൈകാര്യം ചെയ്യുന്നത് സമൂഹത്തിൽ ഏത് രീതിയിലുള്ള പ്രതികരണമാണ് ഉണ്ടാക്കുകയെന്നത് ചോദ്യചിഹ്നമായി തുടരുന്നു. ശക്തയായ നായികമാരെ ചുംബിച്ച് കീഴ്പ്പെടുത്തിയ കന്മദത്തിലെയും മഹായാനത്തിലെയും നായകന്മാരെ വെല്ലുന്ന തരത്തിൽ പാവപ്പെട്ട സ്കൂൾ വിദ്യാർത്ഥിനിയെ കീഴ്പ്പെടുത്തുന്ന ആശാന്റെ രംഗങ്ങൾ തികച്ചും ലാഘവത്തോടെയാണ് സംവിധായകൻ കൈകാര്യം ചെയ്യുന്നത്. പീഡിപ്പിക്കുന്ന ഒരാളുടെ മാനസികാവസ്ഥയോടെയാണോ സംവിധായകൻ ഈ രംഗങ്ങൾ ചിത്രീകരിച്ചത് എന്ന് പ്രേക്ഷകന് തോന്നുക സ്വാഭാവികം മാത്രമാണ്.
പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിക്ക് ചിലപ്പോൾ ഇങ്ങനെയൊരു തോന്നൽ ഉണ്ടായാലും അത്തരമൊരു അവസ്ഥ ചിത്രീകരിക്കുന്നത് ശരിയോ എന്ന് സ്വയമൊരു സെൻസറിങ്ങിലേക്ക് സംവിധായകൻ എത്തേണ്ടിയിരുന്നില്ലേ. ഇത്തരം കാഴ്ചകൾ എങ്ങിനെ സെൻസർ ബോർഡ് കാണാതെ പോയി. ഉന്നാവോയും തെലങ്കാനയും സൃഷ്ടിച്ച ഭീതിയിലാണ് സമൂഹമിപ്പോൾ. ഏത് നിമിഷവും പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുന്നു. പീഡിപ്പിക്കപ്പെടുന്ന പെൺകുട്ടികൾ അത് ആസ്വദിക്കുന്നുവെന്ന ധാരണ പോലും ആണത്തം വെച്ചുപുലർത്തുമ്പോൾ ജാനുവിനെ ആശാന്റെ കാൽക്കീഴിൽ അടിയറ വെക്കുന്ന ദൃശ്യങ്ങൾ എത്രമാത്രം ഭീകരമാണെന്ന് കസബയെയും നരസിംഹത്തെയുമൊക്കെ ആക്രമിക്കുന്നവർ എന്തേ തിരിച്ചറിയുന്നില്ല എന്നതും ചോദ്യമാണ്.
പ്രമേയപരമായി ഇത്തരത്തിൽ വിമർശനം ഉന്നയിക്കുമ്പോഴും ആവിഷ്ക്കാരപരമായി മനോഹരമാണ് ചോല എന്ന് തന്നെ പറയാം. നിഗൂഡമായി പടർന്നു കിടക്കുന്ന മനസ്സെന്ന കാടിനെയും നേർത്തും വന്യമായും ഒഴുകുന്ന കാട്ടുചോലയെന്ന മനുഷ്യവികാരങ്ങളെയും ചേർത്തുപിടിച്ച് കഥപറയുകയാണ് സനൽകുമാർ. പ്രകൃതിയുടെ ഓരോ ഭാവങ്ങളും ചലനങ്ങളും അതിസൂക്ഷ്മമായി ഫ്രെയിമിൽ കവിത പോലെ ചേർത്തുവെക്കുന്നുണ്ട് അദ്ദേഹം. നിസ്സഹായായ ജാനുവായി നിമിഷ വിസ്മയിപ്പിച്ചു.
അലസമായ ശരീരഭാഷയ്ക്കും ചലനങ്ങൾക്കുമപ്പുറത്ത് അധികാരത്തിന്റെ അഹംഭാവത്തെ ഓരോ നോട്ടത്തിലും നിറച്ച് ആശാനെ ജോജുവും ഗംഭീരമാക്കി. വനീത വിധേയനായ പേരില്ലാ കഥാപാത്രത്തെ അവതരിപ്പിച്ച അഖിൽ എന്ന പുതുമുഖ നടൻ ശരിക്കും അദ്ഭുതപ്പെടുത്തി. കെ വി മണികണ്ഠനുമായി ചേർന്നാണ് സനൽ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചെറിയ ചില വാക്കുകൾക്കപ്പുറം വലിയ സംഭാഷണങ്ങൾ പോലും സിനിമയിലില്ല. അജിത് ആചാര്യയുടെ ക്യാമറാക്കാഴ്ചകളും ദിലീപ് ദാസിന്റെ കലാസംവിധാനവും സിനിമയ്ക്ക് മാറ്റുകൂട്ടുന്നു.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്