Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അങ്ങനെ മുഖ്യമന്ത്രി മാത്രം വിദേശത്ത് പോയി ചുറ്റിയടിച്ചാൽ പോരല്ലോ! കുട്ടിസഖാക്കൾക്കും വേണ്ടേ ഒരു വിദേശയാത്ര? എഴുപത് സർക്കാർ കോളേജുകളിലെ യൂണിയൻ ചെയർമാന്മാരെ നേതൃപാടവത്തിനായി വിദേശത്തേക്ക് സർക്കാർ ചെലവിൽ കൊണ്ടുപോകുന്നു; ഇതിൽ ഭൂരിഭാഗവും എസ്.എഫ്.ഐ നേതാക്കൾ; പഞ്ഞകാലത്ത് ലണ്ടനിൽ പരിശീലനം നൽകാൻ സർക്കാർ ഖജനാവിൽ നിന്നും മുടക്കുന്നത് കോടികൾ; ധൂർത്തിന് പുതുവഴി തേടി പിണറായി സർക്കാർ

അങ്ങനെ മുഖ്യമന്ത്രി മാത്രം വിദേശത്ത് പോയി ചുറ്റിയടിച്ചാൽ പോരല്ലോ! കുട്ടിസഖാക്കൾക്കും വേണ്ടേ ഒരു വിദേശയാത്ര? എഴുപത് സർക്കാർ കോളേജുകളിലെ യൂണിയൻ ചെയർമാന്മാരെ നേതൃപാടവത്തിനായി വിദേശത്തേക്ക് സർക്കാർ ചെലവിൽ കൊണ്ടുപോകുന്നു; ഇതിൽ ഭൂരിഭാഗവും എസ്.എഫ്.ഐ നേതാക്കൾ; പഞ്ഞകാലത്ത് ലണ്ടനിൽ പരിശീലനം നൽകാൻ സർക്കാർ ഖജനാവിൽ നിന്നും മുടക്കുന്നത് കോടികൾ; ധൂർത്തിന് പുതുവഴി തേടി പിണറായി സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള മന്ത്രിമാർ വിദേശയാത്ര കഴിഞ്ഞ് വന്നിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ. ജപ്പാൻ, കൊറിയ സന്ദർശനം വൻ വിജയമായിരുന്നു എന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. കേരളത്തിലേക്ക് 200 കോടിയുടെ നിക്ഷേപം ലഭിച്ചുവെന്നാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയത്. അതേസമയം മുൻപ് മുഖ്യമന്ത്രി നടത്തിയ വിദേശയാത്ര കൊണ്ട് കാര്യമായ ഫലമൊന്നും ഉണ്ടായില്ലെന്ന ആരോപണവും പ്രതിപക്ഷം ഉന്നയിക്കുന്നു. ഇതിനിടെ സംസ്ഥാന സർക്കാർ ധൂർത്തിന്റെ പുതിയ വഴികൾ തേടുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ സന്ദർശനത്തിന് പിന്നാലെ എസ്.എഫ്.ഐ നേതാക്കളും വിദേശത്തേക്ക് ഉല്ലാസ യാത്രയ്‌ക്കൊരുങ്ങുകയാണ്. അതും സർക്കാർ ചെലവിൽ ആണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. സംസ്ഥാനത്തെ എഴുപത് സർക്കാർ കോളേജുകളിലെ യൂണിയൻ ചെയർമാന്മാരെയാണ് സർക്കാർ നേതൃപാടവത്തിനായി വിദേശത്തേക്ക് സർക്കാർ ചെലവിൽ കൊണ്ടുപോകുന്നത്. ഇതിൽ ഭൂരിഭാഗവും എസ്.എഫ്.ഐ നേതാക്കളാണ്. ഇവരെ വിദേശത്തേക്ക് അക്കാൻ വേണ്ടി മറ്റ് വിദ്യാർത്ഥി യൂണിയൻ നേതാക്കളെയും ഇക്കൂട്ടത്തിൽ പെടുത്തിയിട്ടുണ്ട്.

ലണ്ടനിലാണ് പരിശീലനം നടക്കുന്നത്. അടുത്തമാസം ലണ്ടനിലേക്ക് പറക്കുന്നതിനുള്ള ഉത്തരവ് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയിട്ടുണ്ട്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് കോളേജ് യൂണിയൻ ചെയർമാന്മാരെ വിദേശത്തേക്ക് അയക്കുന്നത്. കോളേജ് യൂണിയൻ പ്രവർത്തനം കേരളത്തിൽ ക്രമസമാധാന പ്രശ്‌നമായി മാറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് സർക്കാർ ചെയർമാന്മാരെ വിദേശത്തേക്ക് അയക്കാൻ വേണ്ടി കോടികൾ ചിലവഴിക്കുന്നത്.

നേരത്തെ പദ്ധതിയെപ്പറ്റി ആലോചന തുടങ്ങിയപ്പോൾ തന്നെ സംഭവം വിവാദമായിരുന്നു. കാർഡിഫ് സർവകലാശാലയിൽ പരിശീലനത്തിനായി ഗവൺമെന്റ് ആർട്‌സ് ആൻഡ് സയൻസ് കോളേജ് ചെയർമാന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പാസ്‌പോർട്ട് വിവരം അടക്കം നൽകാനാണ് വകുപ്പ് നിർദ്ദേശം. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഫ്‌ളെയർ എന്ന നൂതന വിഭാഗത്തിന്റെ ഭാഗമായി ലീഡ് ഇൻഡെക്ഷൻ പരിശീലനമെന്ന നിലക്കാണ് വിദേശയാത്ര. സംസ്ഥാന ഖജനാവിൽ നിന്നാണ് യാത്രയുടെ മുഴുവൻ ചെലവും വഹിക്കുന്നത്. നേതൃത്വ പാടവം മെച്ചപ്പെടുത്താൻ രാജ്യത്ത് തന്നെ വിവിധ പരീശീലനസ്ഥാപനങ്ങൾ ഉള്ളപ്പോഴാണ് ഈ ധൂർത്ത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം കേന്ദ്ര സർക്കാരിന്റെ ഫണ്ടുപയോഗിച്ചാണ് വിദ്യാർത്ഥി യൂണിയൻ നേതാക്കളെ വിദേശത്തേക്ക് അയക്കുന്നതെന്നായിരുന്നു നേരത്തെ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. പിന്നീടാണ് സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് യാത്രയെന്ന വിവരം പുറത്തായത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോൾ സർക്കാർ പണം ധൂർത്തടിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് നിലനിൽക്കുന്നത്. മന്ത്രിമാരുടെയും പരിവാരങ്ങളുടെയും വിദേശയാത്രയും മാസംതോറും കോടികൾ മുടക്കി ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനവുമെല്ലാം വൻ വിവാദമായിരുന്നു. ഇതിനെല്ലാം പിന്നാലെയാണിപ്പോൾ വിദ്യാർത്ഥി നേതാക്കന്മാരെ ലണ്ടനിലേക്ക് അയക്കാനുള്ള തീരുമാനം.

അതിനിടെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന വാർത്തയും ഇന്ന് പുറത്തുവന്നിരുന്നു. ലോക ബാങ്കിന്റെ 1700 കോടി രൂപ മാത്രമാണ് ഇതുവരെ പുറത്തുനിന്നു സാമ്പത്തികസഹായമായി ലഭിച്ചത്. ആ പംെ ശമ്പളവിതരണത്തിനും മറ്റുമായി ചെലവഴിക്കുകയും ചെയ്തു എന്നായിരുന്നു പുറത്തുവന്ന വാർത്ത. സർക്കാർ അനുവദിച്ച പദ്ധതികൾക്ക് ഈ സാമ്പത്തിക വർഷം തന്നെ തുക നൽകിത്തുടങ്ങേണ്ടിവരും. പണം വൈകിയാൽ പദ്ധതി നീളുകയും ലോകബാങ്കിന്റേത് ഉൾപ്പെടെയുള്ള തുടർസഹായങ്ങളെ ബാധിക്കുകയും ചെയ്യുന്ന അവസ്ത്ഥയാണുള്ളത്. ഇതിനിടെയാണ് മറ്റൊരു ധൂർത്തിന്റെ വാർത്ത കൂടി പുറത്തുവരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP