ആകാശവും ഭൂമിയും ഒന്നായി കാണുന്ന മാസ്മരിക പ്രദേശം; മഞ്ഞുമൂടി മറഞ്ഞു കിടക്കുന്ന നദികളും തടാകങ്ങളും; മൈനസ് 30 ഡിഗ്രി തണുപ്പിലൂടെ ഏഴ് ദിവസം കൊണ്ട് താണ്ടാനുള്ളത് 300 കിലോമീറ്റർ ദൂരം; ഫിയാൽ റാവൻ പോളാർ എക്സപഡീഷനിൽ പങ്കെടുക്കാൻ നമ്മുടെ വോട്ട് തേടി അഷ്റഫ് അലി
മറുനാടൻ മലയാളി ബ്യൂറോ
തണുപ്പ് മൈനസ് 30 ഡിഗ്രി.. ആകാശവും ഭൂമിയും ഒന്നായി കാണുന്ന വെളുപ്പ് മാത്രം. മഞ്ഞുമൂടി മറഞ്ഞു കിടക്കുന്ന നദികളും തടാകങ്ങളും. രാത്രി കുറവും പകൽ കൂടുതലുമുള്ള സ്ഥലം. ഏഴ് ദിവസം കൊണ്ട് താണ്ടാനുള്ളത് 300 കിലോമീറ്റർ ദൂരവും. ഫിയാൽ റാവൻ പോളാർ എക്സപഡീഷനിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് മലയാളിയായ അഷ്റഫ് അലി. നിയോഗിന് ശേഷം ആർട്ടിക് സർക്കിളിലേക്കുള്ള 20 അംഗ സംഘത്തിലെ മലയാളി സാന്നിധ്യമാകാനാണ് പാലക്കാട് സ്വദേശിയായ അഷ്റഫ് അലി കാത്തിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും സാഹസികമായ മത്സരങ്ങളിലൊന്നാണ് ഫിയാൽ റാവൻ പോളാർ എക്സപഡീഷൻ. മൈനസ് മുപ്പത് ഡിഗ്രി തണുപ്പിൽ ആർട്ടിക് സർക്കിളിലൂടെ സഞ്ചരിച്ച് 300 കിലോമീറ്റർ താണ്ടണം. ജീവൻ പോലും തൃണവൽഗണിച്ച് ആ മത്സരത്തിൽ പങ്കെടുത്ത് വിജയം വരിച്ച ആദ്യ ഇന്ത്യക്കാരൻ ഒരു മലയാളിയാണ്. കൊല്ലം പുനലൂർ സ്വദേശിയായ നിയോഗ് കൃഷ്ണ.നിയോഗിന് ശേഷം ഇതാ അതിനൊരുങ്ങുകയാണ് അഷ്റഫ് അലി.
ലോകരാജ്യങ്ങളെ 10 വിഭാഗങ്ങളായി തിരിച്ച് ഓൺലൈൻ വോട്ടിങ് വഴി ആദ്യ സ്ഥാനത്തെത്തുന്ന പത്ത് പേർക്കാണ് ആർട്ടിക്ക് ദൗത്യത്തിന് യോഗ്യത ലഭിക്കുക. ബാക്കി 10 സഞ്ചാരികളെ ജൂറിയുടെ തീരുമാനത്തിൽ തെരഞ്ഞെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് ആയിരിക്കും പോളാർ എക്സ്പെഡിഷനിൽ പങ്കെടുക്കാൻ അവസരം ലഭിക്കുക.
ഗ്രാഫിക് ഡിസൈനറായിരുന്ന അഷ്റഫ് തന്റെ പാഷൻ മുറുകെ പിടിച്ചുകൊണ്ടാണ് ജോലി മതിയാക്കി ട്രാവൽ വ്ളോഗിങ്ങിലേക്ക് ചുവടുവയ്ക്കുന്നത്. യാത്രയും, നല്ല ഭക്ഷണവും ഫോട്ടോഗ്രഫിയുമെല്ലാം ഇഷ്ടപ്പെടുന്ന അഷ്റഫ് തന്റെ യാത്രകളും താൻ കാണുന്ന കാഴ്ചകളും ലോകത്തിന് മുന്നിൽ പരിചയപ്പെടുത്താൻ സ്വന്തമായി റൂട്ട് റെക്കോർഡ്സ് എന്ന യൂട്യൂബ് ചാനൽ തുടങ്ങി. ഇതിന്റെ ഭാഗമായുള്ള യാത്രയ്ക്കിടെയാണ് കഴിഞ്ഞ തവണ ഫിയാൽ റാവനിൽ പങ്കെടുത്ത ബാബ് സാഗറെ പരിചയപ്പെടുന്നത്. അങ്ങനെയാണ് ഫിയാൽ റാവൻ എന്ന അതിസാഹസിക യാത്രയുടെ ഭാഗമാകണമെന്ന് അഷ്റഫ് തീരുമാനിക്കുന്നത്. ഉടൻ തന്നെ യാത്ര മതിയാക്കി തിരികെ പോന്ന അഷ്റഫ് ഫിയാൽ റാവനിൽ പങ്കെടുക്കാനുള്ള അപേക്ഷ നൽകി.
അൽപ്പനേരം ശീതീകരിച്ച മുറിക്കുള്ളിൽ ഇരിക്കുമ്പോൾ തന്നെ നമുക്ക് തണുത്ത് തുടങ്ങും. അപ്പോഴാണ് മഞ്ഞ് നിറഞ്ഞ ആർടിക്ക് മേഖലയിൽ മൈനസ് 30 ഡിഗ്രി സെൽഷ്യസിൽ ഏഴ് ദിവസങ്ങളോളമെടുത്ത് 300 കിമി യാത്രയ്ക്ക് അഷ്റഫ് തയ്യാറെടുക്കുന്നത്. പ്രദേശത്തെ തണുപ്പ് മൈനസ് 40 ഡിഗ്രിയിലേക്ക് വരെ താഴാം. തണുപ്പിനെ നേരിടുന്നതിനെ കുറിച്ച് അഷ്റഫ് ചിന്തിക്കുന്നില്ല. അവിടെ അവലംബിക്കേണ്ട ജീവിത രീതിക്കായി പ്രത്യേക ട്രെയിനിങ്ങൊന്നുമില്ലെന്ന് അഷ്റഫ് പറയുന്നു.
പ്രത്യേക ഇനത്തിൽപ്പെട്ട ആറ് നായകൾ വലിക്കുന്ന വാഹനത്തിലാണ് 300 കിലോമീറ്റർ സഞ്ചരിക്കേണ്ടത്. എന്നാൽ ഇതിനിടെ നായകൾക്ക് വലിക്കാൻ പറ്റാത്ത സാഹചര്യം വന്നാൽ യാത്രക്കാരന് വാഹനം തള്ളേണ്ടി വരും. വേഗം അമിതമായാൽ ചിലപ്പോൾ വണ്ടിയിൽ നിന്ന് തെറിച്ച് വീഴാനും സാധ്യതയുണ്ട്. ഇടക്ക് എവിടെയെങ്കിലും താമസിച്ച്, നായകളെ മെരുക്കി കെട്ടണം, അവർക്ക് ഭക്ഷണം നൽകണം, സ്വന്തമായി ഭക്ഷണം പാകംചെയ്ത് കഴിക്കണം. മഞ്ഞിൽ തന്നെ കുഴി കുഴിച്ച് സ്ലീപിങ് ബാഗ് വിരിച്ച് വേണം കിടന്നുറങ്ങാൻ.
ഇതിൽ നായകളുമായി ഇണങ്ങാനും തണുപ്പിൽ ജീവിക്കുമ്പോൾ പ്രവർത്തിപ്പിക്കേണ്ട സൂപ്പർ ഫ്യുവൽ, മഗ്നീഷ്യം റോഡ് എന്നിവ ഉപയോഗിക്കാൻ പഠിക്കാനും ഒരു ദിവസത്തെ ട്രെയിനിംഗുണ്ടാകും. ആർട്ടിക്കിൽ തീ കത്തിക്കാൻ സാധിക്കാത്തതുകൊണ്ട് സൂപ്പർ ഫ്യവുലും മഗ്നീഷ്യം റോഡുമെല്ലാം ഉപയോഗിച്ചാണ് തീ കത്തിക്കേണ്ടത്. വെയിലത്ത് നിൽക്കുന്നതിനേക്കാൾ കൂടുതൽ തണുപ്പത്ത് നിൽക്കുമ്പോഴാണ് നിർജലീകരണം സംഭവിക്കുന്നതെന്നും അതുകൊണ്ട് ധാരാളം വെള്ളം കുടിക്കേണ്ടതുണ്ട്.
കുടുംബത്തിൽ നിന്ന് മികച്ച പിന്തുണയാണ് അഷ്റഫിന് ലഭിക്കുന്നത്. കുടുംബത്തിന്റെ പിന്തുണയില്ലായിരുന്നുവെങ്കിൽ തനിക്കൊരിക്കലും ഈ ഉദ്യമത്തിലേക്ക് എത്താൻ സാധിക്കുമായിരുന്നില്ലെന്ന് അഷ്റഫ് പറയുന്നു. അഷ്റഫിന്റെ ഭാര്യ പിജി വിദ്യാർത്ഥിനിയാണ്. എട്ട് വയസ്സും മൂന്ന് വയസ്സുമുള്ള കുട്ടികളുണ്ട് അഷ്റഫിന്.
നവംബർ 14 ന് ആരംഭിച്ച ഒരു മാസത്തോളം നീണ്ട് നിൽക്കുന്ന ഓൺലൈൻ വോട്ടിങ്ങിൽ ഏറെ മുന്നിലാണെങ്കിലും ലോകമെമ്പാടുമുള്ള മലയാളികളോട് ഓൺലൈനിൽ വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുകയാണ് അഷ്റഫ്. അഷ്റഫിനെ ഫിയാൽറാവൻ എന്ന അതിസാഹസിക യാത്രയ്ക്ക് പോകണമെങ്കിൽ നമ്മുടെ വോട്ട് ലഭിച്ചേ തീരു. ഇനി ചെയ്യേണ്ടത് നമ്മളാണ്. അഷ്റഫിന് വോട്ട് ചെയ്യേണ്ട ലിങ്ക് താഴെ :
https://polar.fjallraven.com/contestant/?id=7043
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍