പർദ്ദ നൽകുന്നത് സ്വാതന്ത്ര്യവും സുരക്ഷിതത്വവുമെന്ന് ഇസ്ലാം സ്വീകരിച്ച സിനിമാ നടി മിനു മുനീർ; പെൺ ശരീരത്തെ പ്രദർശന വസ്തുവാക്കുന്ന ലിബറൽ ഫെമിനിസ്റ്റുകളോട് തനിക്ക് പുച്ഛം മാത്രം; ഇസ്ലാം സ്വീകരിച്ചശേഷവും ഈ നടി 'പാൽക്കാരി' എന്ന തട്ടിക്കൂട്ട് അഡൾട്ട് മൂവിയിൽ അഭിനയിച്ചത് അതീവ ഗ്ലാമറസ് റോളിൽ; ഇത് മറച്ചുവെച്ച് 'ഡാ തടിയായെ' മിനുവിന്റെ അവസാന ചിത്രമാക്കുന്നത് എന്തിന്; മതം മാറിയ ചലച്ചിത്ര താരത്തിന്റെ അവകാശവാദത്തെചൊല്ലി സോഷ്യൽ മീഡിയയിൽ വിവാദം
കെ വി നിരഞ്ജൻ
കോഴിക്കോട്: മുസ്ലിം സ്ത്രീക്ക് പർദ്ദ നൽകുന്നത് സ്വാതന്ത്ര്യവും സുരക്ഷിതത്വവും ആണെന്ന് പറയുന്ന ചലച്ചിത്ര താരവും ഇസ്ലാമിക പ്രബോധകയുമായ മിനു മുനീറിനെ ആഘാഷിക്കുകയാണ് സോഷ്യൽ മീഡിയയിലെ ഇസ്ലാമിക ഗ്രൂപ്പുകൾ. മൂന്നു വർഷം മുമ്പ് ഇസ്ലാം ആശ്ലേഷിച്ചശേഷം ഉംറ നിർവ്വഹിക്കാൻ മക്കയിലെത്തിയ മിനുവിന്റെ ഗംഭീര ഇന്റർവ്യൂകളാണ് കഴിഞ്ഞ ദിവസം പല പത്രങ്ങളും പ്രസിദ്ധീകരിച്ചത്. ക്രിസ്തുമതത്തിൽ നിന്ന് ഇസ്ലാമിലെത്തി പർദ്ദ ധരിച്ച മിനുവിനെ ആഘോഷമാക്കുകയാണ് ഇവർ. മിനു കുര്യൻ എന്ന പേര് മാറ്റി മിനു മുനീർ എന്ന പേര് സ്വീകരിച്ചു ഇവർ. പെൺശരീരത്തെ പ്രദർശന വസ്തുവാക്കുന്ന ലിബറൽ ഫെമിനിസ്റ്റുകളോട് തനിക്ക് പുച്ഛമാണെന്ന് മിനു ഇന്റർവ്യൂവിൽ പറയുന്നു. സിനിമാ മേഖലയിൽ പ്രവർത്തിക്കുമ്പോഴും അതിനു മുമ്പും തുറിച്ചു നോട്ടങ്ങളും മോശം അനുഭവങ്ങളും നിരവധി തവണ തനിക്ക് നേരിടേണ്ടിവന്നിട്ടുണ്ട്. ഇസ്ലാം ആശ്ലേഷണം പുതുജീവൻ നൽകി. പർദ്ദ ധരിക്കുന്നത് തനിക്ക് പ്രയാസമില്ല. എവിടെയും ധൈര്യത്തോടെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യവും സുരക്ഷിതത്വ ബോധവുമാണ് പർദ്ദ നൽകുന്നതെന്നും ഇവർ പറയുന്നു.
എന്നാൽ മിനു ഉയർത്തുന്നത് തീർത്തും നെഗറ്റീവായ ഒരു ചിന്തയാണെന്ന് സോഷ്യൽ മീഡിയയിൽ ലിബറൽ ആക്റ്റീവിസ്റ്റുകൾ വ്യക്തമാക്കുന്നുണ്ട്. ഇസ്ലാം മതം സ്വീകരിക്കാനും പർദ്ദ ധരിക്കാനും മിനുവിനും, അത് വലിയ വാർത്തയാക്കാൻ മാധ്യമങ്ങൾക്കും അവകാശമുണ്ട്. എന്നാൽ ഇന്റർവ്യൂവിൽ പല കാര്യങ്ങളും മിനു പറയാതിരുന്നു. അല്ലെങ്കിൽ പറഞ്ഞ പല കാര്യങ്ങളും ഈ മാധ്യമങ്ങൾ വാർത്തയാക്കിയില്ല. തീർത്തു തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് അത്. പർദ്ദ ധരിക്കാൻ തുടങ്ങിയ ശേഷം മിനു ഗ്ലാമർ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്ന തരത്തിൽ വാർത്ത നൽകേണ്ടത് ഈ പത്രങ്ങളുടെ ആവശ്യമാണ്. അതുകൊണ്ട് തന്നെയാണ് വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ ആഷിക് അബു സംവിധാനം ചെയ്ത 'ഡാ തടിയാ' എന്ന ചിത്രമാണ് മിനുവിന്റെ അവസാന സിനിമയെന്ന തരത്തിലാണ് ഈ മാധ്യമങ്ങളിൽ വാർത്തയുള്ളത്. എന്നാൽ തീർത്തും വാസ്തവ വിരുദ്ധമായ കാര്യമാണിത്.
മിനു അഭിനയിച്ച 'പുല്ലുകെട്ട് മുത്തമ്മ' എന്ന തമിഴ് ചിത്രം ലൈംഗികതയുടെ അതിപ്രസരമുള്ള ചിത്രമായിരുന്നു. ഈ ചിത്രത്തിൽ അതീവ ഗ്ലാമറസ് വേഷത്തിലാണ് മിനു രംഗത്തെത്തിയത്. മിനു ഇസ്ലാം മതത്തിലേക്ക് ചേക്കേറുകയും പർദ്ദ ധരിക്കാൻ തുടങ്ങുകയും ചെയ്ത ശേഷം കഴിഞ്ഞ വർഷമാണ് പുല്ലുകെട്ട് മുത്തമ്മയുടെ രണ്ടാം ഭാഗമായ 'പാൽക്കാരി' എന്ന ചിത്രം റിലീസ് ചെയ്തത്. ഈ ചിത്രത്തിലും വലിയ ഗ്ലാമർ വേഷത്തിലായിരുന്നു നടി പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രത്തെക്കുറിച്ചുള്ള വാർത്ത വന്ന മാസികകളിൽ ഇത്തരം വേഷങ്ങൾ ചെയ്യുന്നതിൽ തനിക്ക് തടസ്സമൊന്നും ഇല്ലെന്നും ഇവർ വ്യക്തമാക്കുകയുണ്ടായി. എന്നാൽ ഇതെല്ലാം മറച്ചുവെച്ചുകൊണ്ട് വർഷങ്ങൾക്ക് മുമ്പിറങ്ങിയ 'ഡാ തടിയാ' ആണ് ഇവരുടെ അവസാന സിനിമയെന്ന് പറഞ്ഞ് ഇസ്ലാം മതം സ്വീകരിച്ച ശേഷം മിനു ഗ്ലാമർ വേഷങ്ങൾ അവതരിപ്പിച്ചിട്ടില്ലെന്ന് വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് മാധ്യമം ഉൾപ്പെടെയുള്ള പത്രങ്ങൾ.
സുരേഷ് ഗോപിക്കെതിരെയും പരാതി നൽകിയ വിവാദ താരം
വിവാദങ്ങളിലൂടെയാണ് നടി മിനു കുര്യൻ ശ്രദ്ധേയയായത്. നടൻ സുരേഷ് ഗോപിക്കെതിരെ ഫോണിൽ തന്നോട് മോശമായി സംസാരിച്ചു എന്ന് പറഞ്ഞ് ഇവർ ചെന്നൈ പൊലീസിൽ പരാതി നൽകിയിരുന്നു. മിനു തന്റെ ഡ്രൈവർക്ക് അഞ്ചു ലക്ഷം രൂപ കടമായി കൊടുത്തിരുന്നു. ഇതിനിടെ മിനുവുമായി തെറ്റിയ ഇയാൾ സുരേഷ് ഗോപിയുടെ ഡ്രൈവറായി. പിന്നീട് ഇവർ ഡ്രൈവറെ വിളിച്ച് പണം ആവശ്യപ്പെട്ടു. ഇതിനിടെ സുരേഷ് ഗോപി മിനുവിനെ വിളിച്ച് ഡ്രൈവറെ ന്യായീകരിച്ച് മിനുവിനെ ചീത്ത വിളിച്ചുവെന്നായിരുന്നു മിനുവിന്റെ പരാതി.
മലയാള സിനിമയിൽ നിന്നും നിരവധി മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറഞ്ഞും മിനു വിവാദം ഉയർത്തിയിരുന്നു. മലയാള സിനിമയിൽ നിരവധി വലിയ ഓഫറുകൾ ലഭിച്ചിട്ടുണ്ടെന്നും എന്നാൽ അതിനു പിന്നിൽ ചെയ്യേണ്ടിയിരുന്ന വിട്ടുവീഴ്ചകൾ തനിക്ക് അംഗീകരിക്കാനാവില്ലെന്നും അവർ ഒരിക്കൽ വെളിപ്പെടുത്തി. പല സിനിമകളിലും കുട്ടിക്കാനത്തെയും ഒറ്റപ്പാലത്തെയും ലൊക്കേഷനുകളിൽ നിന്നും രാത്രി ഒറ്റയ്ക്ക് കാർ ഓടിച്ച് തിരികെ പോരേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും ഇവർ പറഞ്ഞു. പിന്നീടാണ് ഇവർ ഇസ്ലാം മതം സ്വീകരിച്ചത്.
ഇതിനെക്കുറിച്ച് മിനു വിശദീകരിക്കുന്നത് ഇങ്ങിനെ: യേശുവിനെക്കുറിച്ചൊക്കെ ആത്മീയമായി സംസാരിക്കുകകയും ആ വീഡിയോ ഫേസ് ബുക്കിലും മറ്റും പോസ്റ്റ് ചെയ്തിരുന്ന ആളുമായിരുന്നു താൻ. ബൈബിൾ മുഴുവൻ വായിച്ചു. അതിലെ കുറേ വചനങ്ങളൊക്കെ തന്നെ ആകർഷിച്ചു. കുറേ വചനങ്ങൾ വായിച്ചപ്പോൾ ആശയക്കുഴപ്പത്തിലായുമായി. സംശയങ്ങളുണ്ടായി. തന്റെ സംശയങ്ങൾക്ക് ഉത്തരം തരാൻ വൈദികർ പോലും തയ്യാറായില്ല. ഇതിനിടെയാണ് റംസാൻ നോമ്പ് വരുന്നത്. നോമ്പെടുക്കാൻ ആഗ്രഹിച്ചു. പക്ഷെ അതിനെക്കുറിച്ച് കാര്യമായി ഒന്നം അറിയില്ല. ഇക്കാര്യം ഫേസ് ബുക്കിൽ പോസ്റ്റു ചെയ്തു. നല്ല രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചത്. ഒരുപാട് പുസ്തകങ്ങൾ പലരും അയച്ചു തന്നു. ഖുറാനും അയച്ചു തന്നു. അങ്ങിനെയാണ് ഖുറാൻ വായിക്കാൻ തുടങ്ങിയത്. തന്റെ ഓരോ സംശയങ്ങൾക്കുമുള്ള ഉത്തരം പരിശുദ്ധ ഖുറാനിലുണ്ടായിരുന്നു. തന്റെ ഭർത്താവ് മുസ്ലിം മത വിശ്വാസിയാണ്. ബി ബി എയ്ക്ക് പഠിക്കുന്ന മകനും ബി കോമിന് പഠിക്കുന്ന മകളും ഇസ്ലാം മത വിശ്വാസികൾ ആകണം എന്നാണ് കഅ്ബയിൽ വെച്ച് താൻ ഉള്ളുരുകി പ്രാർത്ഥിച്ചതെന്നും ഇവർ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.
ഡാ തടിയാ, കലണ്ടർ, നാടകമേ ഉലകം, വൺവേ ടിക്കറ്റ്, നല്ല പാട്ടുകാർ, ദേ ഇങ്ങോട്ട് നോക്കിയേ തുടങ്ങിയ മലയാള ചിത്രത്തിലും പുല്ലുകെട്ട് മുത്തമ്മ ഉൾപ്പെടെയുള്ള തമിഴ് ചിത്രങ്ങളിലും ഇവർ വേഷമിട്ടിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍