അടിത്തറ അതിശക്തമായപ്പോൾ കോലി ആഗ്രഹിച്ചത് 'ഡൽഹിക്കാരന്റെ ഫോം വീണ്ടെടുക്കൽ'; ബാറ്റിങ് ഓർഡറിൽ പരീക്ഷണം നടത്തി ഋഷഭ് പന്തിനെ മൂന്നാമനാക്കിയത് സഞ്ജുവിനെ എന്നെന്നും വെളിയിലിരുത്താൻ; റൺ മഴയൊരുക്കിയ പിച്ചിലും പൂജ്യനായി മടങ്ങുമ്പോഴും യുവതാരത്തെ താങ്ങി നിർത്താൻ ''ടീം ഇന്ത്യ'! വാങ്കഡെയിൽ മലയാളിയോട് കാട്ടിയതും അവഗണന; തുടർച്ചയായി ആറു മത്സരങ്ങളിൽ റിസർവ്വ് ബഞ്ചിലിരുന്ന ഹതഭാഗ്യനായി സഞ്ജു; വിൻഡീസിനെ തളച്ചത് ത്രിമൂർത്തികളുടെ മികവ്; ടീം ഇന്ത്യ ഒടുവിൽ ചരിക്കുമ്പോൾ
മറുനാടൻ ഡെസ്ക്
മുംബൈ: റൺസ് ഒഴുകുന്ന വാങ്കഡെ... അവിടേയും പ്രധാനം ടീം ഇന്ത്യയ്ക്ക് ഋഷഭ് പന്തായിരുന്നു. ശരാശരിക്ക് മുകളിൽ ബാറ്റിങ് പ്രകടനം നടത്താത്ത, വിക്കറ്റ് കീപ്പിംഗിൽ സമ്പൂർണ്ണ പരാജയമായ യുവതാരം. ഡൽഹിയിൽ നിന്നുള്ള ക്യാപ്ടൻ വിരാട് കോലിക്ക് ഈ യുവ താരമായിരുന്നു പ്രധാനം. അതുകൊണ്ട് തന്നെ വാങ്കഡെയിൽ ഋഷഭ് പന്തിനെ മൂന്നാമനായി ഇറക്കി. എങ്ങനേയും ആ ബാറ്റിൽ നിന്ന് ഒരു അർദ്ധ സെഞ്ച്വറി പിറക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ വീണ്ടും ഡക്ക്.... ക്യാപ്ടൻ കൂൾ. ഇതെല്ലാം കണ്ട് അവഗണനയുടെ കയ്പ് നീരും നുണഞ്ഞ് സഞ്ജു വി സാംസണും.
ടോസ് നേടി ഇന്ത്യ 20 ഓവറിൽ അടിച്ച് കൂട്ടിയത് 240 റൺസാണ്. അതായത് ഓവറിൽ 12 റൺസിലും അധികം ശരാശരി. രോഹിത് ശർമ്മയും കെ എൽ രാഹുലും ചേർന്ന് കെട്ടിയ അടിത്തറയിൽ അടിച്ച് തകർത്ത് കോലി നേടിയ കൂറ്റൻ സ്കോർ. ക്രീസിലെത്തിയവരിൽ നിരാശനായത് ഋഷഭ് പന്ത് മാത്രം. തുടർച്ചയായ ആറു ട്വന്റി ട്വന്റി മത്സരങ്ങളിൽ കളത്തിന് പുറത്തിരിക്കുന്ന താരമെന്ന ഖ്യാതിയും ഇതോടെ മലയാളിയുടെ പ്രിയങ്കരനായ സഞ്ജുവിനെ തേടിയെത്തി. അവസരം നൽകാതെ അടുത്ത ടൂർണ്ണമെന്റിൽ നിന്ന് സഞ്ജുവിനെ ടീമിൽ നിന്ന് എടുത്തെറിയുമോ എന്നതാണ് ഉയരുന്ന ചോദ്യം. സാധ്യതകൾ ഏറെയാണ്. ഏതായാലും വെസ്റ്റ് ഇൻഡീസിന്റെ കരുത്തിനോട് മല്ലിട്ടാണ് ടീം ഇന്ത്യ മുംബൈയിൽ വിജയം നേടിയത്. ഋഷഭ് പന്ത് വേദനയാകുമ്പോഴും ടീമിന് ചിരിക്കാം. രോഹിത് ശർമ്മയുടെ 34 പന്തിലെ 71 റൺസ് തീർത്തും ഫോമിലേക്ക് താരം മടങ്ങിയത്തിയതിന്റെ സൂചനയാണ്.
കെ എൽ രാഹുൽ മാൻ ഓഫ് ദി മാച്ച് സ്വന്തമാക്കിയപ്പോൾ കോലിക്കാണ് സീരീസ് പട്ടം. ദീപക് ചഹാറിന്റെ ബൗളിങ്ങും മുഹമ്മദ് സാമിയുടെ പെർഫോമൻസും എല്ലാം വിൻഡീസിനെ മുംബൈയിൽ വരിഞ്ഞു കെട്ടാൻ ടീമിന് കരുത്തായി. ഫീൽഡിലെ പാളീച്ചകൾ തുടരുന്നു. അതു കൂടി മാറ്റിയാൽ നമ്പർ വൺ ടി 20 ടീമാണ് ഇന്ത്യയുടേതെന്ന് വ്യക്തമാക്കുകയായിരുന്നു മുംബൈയിൽ കോലിയും ടീമും. തിരുവനന്തപുരത്തെ തെറ്റുകളിൽ നിന്ന് പാഠം പഠിച്ചു. ബാറ്റിംഗിൽ എടുത്ത കരുതലുകളും ആക്രമണ ശൈലിയും ഇന്ത്യൻ ടീമിനെ കൂടുതൽ തിളക്കമേറിയതാക്കുന്നു.
അങ്ങനെ ട്വന്റി20 പോരാട്ടങ്ങളിൽ രണ്ടാമതു ബാറ്റു ചെയ്യുന്നവരെ തുണയ്ക്കുന്ന വാങ്കഡെയുടെ പതിവ് വിരാട് കോലിയും സംഘവും തിരുത്തി. 67 റൺസിനാണ് ഇന്ത്യ വിൻഡീസിനെ തകർത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 240 റൺസാണെടുത്തത്. വിൻഡീസിന്റെ മറുപടി നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 173 റൺസിൽ അവസാനിച്ചു. ഇതോടെ, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യയ്ക്ക് സ്വന്തം. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയ്ക്ക് ഞായറാഴ്ച ചെന്നൈയിൽ തുടക്കമാകും. തിരുവനന്തപുരത്തു നടന്ന രണ്ടാം ട്വന്റി20യിലെ തോൽവിയുടെ സകല മുറിപ്പാടുകളും അശേഷം മായിച്ചാണ് ഇന്ത്യ വാങ്കഡെയിൽ ജയിച്ചുകയറിയത്. ടോസ് നിർണായമാകുമെന്ന് കരുതിയ മത്സരത്തിൽ ഭാഗ്യം വിൻഡീസിനൊപ്പമായിരുന്നു. അവർ ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയും ചെയ്തു. എന്നാൽ, അവിടുന്നങ്ങോട്ട് കളംപിടിച്ച ഇന്ത്യ പ്രവചനങ്ങളെല്ലാം കാറ്റിൽപ്പറത്തി. രോഹിത് ശർമ (34 പന്തിൽ 71), ലോകേഷ് രാഹുൽ (56 പന്തിൽ 91), വിരാട് കോലി (29 പന്തിൽ പുറത്താകാതെ 70) എന്നിവരുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലേക്കെത്തിയത്.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 17 റൺസിനിടെ വിൻഡീസിന്റെ മൂന്നു വിക്കറ്റ് പിഴുത് ഞെട്ടിച്ചതാണ്. എന്നാൽ, നാലാം വിക്കറ്റിൽ അർധസെഞ്ചുറി കൂട്ടുകെട്ട് തീർത്ത തിരിച്ചടിച്ച ഷിമ്രോൺ ഹെറ്റ്മയർ കീറോൺ പൊള്ളാർഡ് സഖ്യം മത്സരത്തിൽ വിൻഡീസിന്റെ ആയുസ് നീട്ടിയെടുത്തു. ഹെറ്റ്മയർ 24 പന്തിൽ 41 റൺസുമായി പുറത്തായെങ്കിലും പോരാട്ടം തുടർന്ന പൊള്ളാർഡ്, അർധസെഞ്ചുറി നേടി. ഒടുവിൽ ട്വന്റി20യിലെ ഉയർന്ന വ്യക്തിഗത സ്കോർ കുറിച്ച പൊള്ളാർഡിനെ പുറത്താക്കി ഭുവനേശ്വർ കുമാറാണ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചത്. പൊള്ളാർഡ് 39 പന്തിൽ അഞ്ചു ഫോറും ആറു സിക്സും സഹിതം 68 റൺസെടുത്തു.
നേരത്തെ, ചേസിങ്ങിൽ മാത്രമല്ല, ആദ്യം ബാറ്റു ചെയ്താലും റൺമഴ തീർക്കാനറിയാമെന്ന പ്രഖ്യാപനത്തോടെ ഇന്ത്യൻ താരങ്ങൾ തകർത്തടിച്ചതോടെയാണ് വെസ്റ്റിൻഡീസിന് മുന്നിൽ 241 റൺസ് വിജയലക്ഷ്യമുയർന്നത്. വിൻഡീസിനായി കെസറിക് വില്യംസ്, കീറോൺ പൊള്ളാർഡ്, ഷെൽഡൺ കോട്രൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. ട്വന്റി20യിൽ ഇന്ത്യയുടെ ഉയർന്ന മൂന്നാമത്തെ സ്കോർ കൂടിയാണിത്. 2017ൽ ഇൻഡോറിൽ ശ്രീലങ്കയ്ക്കെതിരെ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേടിയ 260 റൺസാണ് മുന്നിൽ. വിൻഡീസിനെതിരെ തന്നെ 2016ൽ ലൗഡർഹില്ലിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയ 244 റൺസ് രണ്ടാമതുമുണ്ട്.
2007ൽ ഡർബനിൽ ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയ 218 റൺസ് നാലാമതായി. കഴിഞ്ഞ മത്സരത്തിൽനിന്ന് രണ്ടു മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇറങ്ങിയതെങ്കിലും ഇത്തവണയും മലയാളി താരം സഞ്ജു സാംസണ് കളിക്കാൻ അവസരമില്ല. രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചെഹൽ എന്നിവർക്കു പകരം മുഹമ്മദ് ഷമി, കുൽദീപ് യാദവ് എന്നിവരാണ് കളിച്ചത്. അതേസമയം, കഴിഞ്ഞ മത്സരത്തിൽ കളിച്ച വിൻഡീസ് ടീമിൽ മാറ്റങ്ങളുണ്ടായിരുന്നില്ല. തുടക്കം മുതലേ തകർത്തടിച്ച് രാഹുലും രോഹിത്തും ചേർന്ന് 2009നു ശേഷം സ്വന്തം നാട്ടിൽ പവർപ്ലേ ഓവറിൽ ഇന്ത്യ നേടുന്ന ഏറ്റവും ഉയർന്ന സ്കോറും സമ്മാനിച്ചു. ആദ്യ ആറ് ഓവറിൽ ഇരുവരും ചേർന്ന് 72 റൺസാണ് അടിച്ചെടുത്തത്. പവർപ്ലേ ഓവറുകളിൽ ഇന്ത്യ ഇതിൽ കൂടുതൽ റൺസ് നേടിയിട്ടുള്ളത് നാലു തവണ മാത്രം.
ഇന്ത്യൻ ഇന്നിങ്സിൽ ഷെൽഡൺ കോട്രൽ ബോൾ ചെയ്ത മൂന്നാം ഓവറിന്റെ ആദ്യ പന്തിൽ സിക്സർ നേടിയ രോഹിത് ശർമ, രാജ്യാന്തര ക്രിക്കറ്റിലെ സിക്സറുകളുടെ എണ്ണം 400ൽ എത്തിച്ചു. ക്രിസ് ഗെയ്ൽ, ഷാഹിദ് അഫ്രീദി എന്നിവർക്കു ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ താരവും ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരവുമാണ് രോഹിത്. അതേസമയം, ഏറ്റവും വേഗത്തിൽ ഈ നേട്ടത്തിലെത്തുന്ന താരം രോഹിത്താണ്. 361ാം ഇന്നിങ്സിൽ 400 സിക്സ് തികച്ച രോഹിത്, 437 ഇന്നിങ്സുകളിൽനിന്ന് 400 സിക്സ് തികച്ച അഫ്രീദിയുടെ റെക്കോർഡാണ് സ്വന്തം പേരിലേക്കു മാറ്റിയത്. ഗെയ്ൽ 486ാം ഇന്നിങ്സിലാണ് 400 സിക്സ് പൂർത്തിയാക്കിയത്.
Stories you may Like
- പാളിലെ 'മസിൽ കാട്ടൽ' സഞ്ജുവിന് ക്രിക്കറ്റ് ജീവിതം തുടരാനുള്ള ജീവവായു!
- പ്രതിസന്ധികൾ വിഴിഞ്ഞത്തെ പ്രതിഭയ്ക്ക് പുത്തരിയല്ല; സഞ്ജു 'ദി മാൻ ഓഫ് ദി മാച്ച്'
- ഞാൻ എങ്ങനെ നിർഭാഗ്യവാനായ ഒരു ക്രിക്കറ്ററാകും? സഞ്ജു
- ശ്രീശാന്തിന് മറുപടിയുമായി നെൽസൻ ജോസഫ്
- സഞ്ജു രണ്ടാം എം എസ് ധോണിയാണ്'; അനുഭവം പങ്കുവച്ച് രാജസ്ഥാൻ ട്രെയിനർ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്