തിരക്കേറിയ റോഡിൽ മൊബൈലിൽ സംസാരിച്ച് കൊണ്ട് കാറോടിച്ചത് ഒരുമിനിറ്റ് 31 സെക്കൻഡ്; പിടിച്ചെടുത്ത ലൈസൻസ് തിരികെ നൽകുന്നത് തീർപ്പാക്കാതെ ഉടമയെ വട്ടം ചുറ്റിക്കാൻ തുടങ്ങിയിട്ട് നാലുമാസം; നവംബർ 9ന് ലൈസൻസിന്റെ കാലാവധി അവസാനിച്ചിട്ടും റദ്ദാക്കുമെന്ന് കാണിച്ച് ഗുരുവായൂർ ജോയിന്റ് ആർടിഒയുടെ നോട്ടീസ്; ആർ.ടി.ഒ ഓഫീസിൽ കയറ്റിയിറക്കാൻ തുടങ്ങിയിട്ട് നൂറ്റിയിരുപത് ദിവസം; സഹികെട്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി ചാവക്കാട് സ്വദേശി ഷെഫീഖ്
എം.എസ് സനിൽകുമാർ
തിരുവനന്തപുരം: ഈ വർഷം ഓഗസ്റ്റ് അഞ്ചിനാണ് സംഭവപരമ്പര ആരംഭിക്കുന്നത്. ചാവക്കാട് സ്വദേശിയായ ഷെഫീഖ് അഹമ്മദിനെ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി ഡ്രൈവിങ് ലൈസൻസ് പിടിച്ചെടുത്തു. കാറിനടുത്തെത്തിയ അനന്തകൃഷ്ണൻ എന്ന ആർ.ടി.ഒ ലൈസൻസ് പിടിച്ചെടുക്കുകയായിരുന്നു. എന്തായാലും എൻഫോഴ്സ്മെന്റ് ആർ.ടി.ഒ കേന്ദ്ര മോട്ടോർ വാഹനചട്ടം അനുസരിച്ച് ലൈസൻസ് തുടർ നടപടികൾക്കായി ഗുരുവായൂർ ജോയിന്റ് ആർ.ടി.ഒ യ്ക്ക് അയച്ചു. ഈ കാര്യം വ്യക്തമാക്കി ഷെഫീഖിന് വാഹനപരിശോധന റിപ്പോർട്ട് നൽകുകയും ചെയ്തു. തിരക്കേറിയ റോഡിൽ മൊബൈൽഫോണിൽ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചു എന്നതാണ് കുറ്റം ചുമത്തിയിരിക്കുന്നത്. ഒരുമിനിട്ട് മുപ്പത്തിയൊന്ന് സെക്കന്റ് സമയം മൊബൈൽഫോണിൽ സംസാരിച്ച് വാഹനമോടിച്ചുവെന്നും ആർ.ടി.ഒ എഴുതി വച്ചിട്ടുണ്ട്.
പിന്നീട് നടന്ന കാര്യങ്ങൾ
ഷെഫീഖിന്റെ ലൈസൻസിന്റെ കാലാവധി നവംബർ ഒൻപതിന് അവസാനിക്കുകയാണ്. ഓഗസ്റ്റിൽ പിടിച്ചെടുത്ത് തുടർനടപടിക്കായി ഗുരുവായൂർ ജോയിന്റ് ആർ.ടി.ഒ ഓഫീസിലേക്ക് അയച്ച ലൈസൻസിനെ കുറിച്ച് അതുവരെ ഒരറിയിപ്പും മോട്ടോർവാഹനവകുപ്പിൽ നിന്നും ഷെഫീഖിന് ലഭിച്ചിരുന്നില്ല. എന്നിരുന്നാലും കാലാവധി തീരുന്ന സാഹചര്യത്തിൽ ഒക്ടോബർ ഇരുപത്തിനാലിന് ഷെഫീഖ് ലൈസൻസ് പുതുക്കുന്നതിനായി മോട്ടോർവാഹന വകുപ്പിലേക്ക് ഓൺലൈനായി പൈസ അടച്ചു. തുടർന്ന് 26ന് ലൈസൻസ് പുതുക്കി നൽകുന്നതിനുള്ള അപേക്ഷ ഗുരുവായൂർ ജോയിന്റ് ആർടിഒക്ക് സമർപ്പിച്ചു. എന്നാൽ അപേക്ഷ സ്വീകരിക്കുന്നതിന് ജോയിന്റ് ആർടിഒ ആദ്യഘട്ടത്തിൽ വിസമ്മതിച്ചു. തുടർന്ന് ഷെഫീക്ക് അപേക്ഷ സ്വീകരിക്കണമെന്ന് ശക്തമായ നിലപാട് എടുത്തു അപേക്ഷ സ്വീകരിച്ചില്ലെങ്കിൽ അക്കാര്യം എഴുതി നൽകണം. തുടർന്നാണ് അപേക്ഷ സ്വീകരിക്കുവാൻ ഈ ഉദ്യോഗസ്ഥൻ തയ്യാറായത്.
പിന്നീടും ആർടി ഓഫീസിൽ നിന്ന് ഒരു വിവരവും ലഭിക്കാത്തതിനാലും നവംബർ 9ന് ലൈസൻസ് കാലാവധി തീർന്നതിനാലും ഷെഫീക്ക് നവംബർ 12ന് ഗുരുവായൂർ ഓഫീസിലെത്തി. കാലാവധി കഴിഞ്ഞ് ലൈസൻസ് പുതുക്കി എടുക്കുവാൻ കഴിയാത്ത സാഹചര്യത്തെ കുറിച്ചും തന്റെ അവസ്ഥയെ കുറിച്ചുമുള്ള വിശദീകരണ കുറിപ്പ് കൈമാറാനാണ് എത്തിയത്. എന്നാൽ ഇത് സ്വീകരിക്കുവാൻ ജോയിന്റ് ആർടിഒ തയ്യാറായില്ല. പകരം ഒരു നോട്ടീസ് ഷെഫീക്കിന് നൽകുവാൻ ഉദ്യോഗസ്ഥൻ ശ്രമിച്ചു. എന്നാൽ ഈ നോട്ടീസ് കൈപ്പറ്റാൻ ഷെഫീക്ക് തയ്യാറായില്ല. തന്റെ ഭാഗം കേൾക്കാതെ ഉള്ള ഏകപക്ഷീയമായ നടപടിക്രമം അംഗീകരിക്കാൻ ആവില്ലെന്നായിരുന്നു ലൈസൻസ് ഉടമയുടെ നിലപാട്. ഓഫീസിൽ നിന്ന് മടങ്ങിയ ഷെഫീക്ക് പിന്നീട് അഭിഭാഷകൻ മുഖേന നടന്ന കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. തുടർന്ന് ഷെഫീക്കിന് ജോയന്റ് ആർടിഒ ഓഫീസിൽ നിന്ന് നവംമ്പർ 13ന് ഒരു കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു. അതിൽ മോട്ടോർ വാഹന ചട്ടം അനുസരിച്ച് ലൈസൻസ് സസ്പെന്റ് ചെയ്ത് റദ്ദാക്കി അയോഗ്യത കൽപ്പിക്കാൻ മതിയായ കാരണങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം നവംബർ 9ന് ഷെഫീക്കിന്റെ ലൈസൻസിന്റെ കാലാവധി അവസാനിച്ചിരുന്നു. കാലാവധി അവസാനിച്ച ഈ ലൈസൻസ് റദ്ദാക്കുമെന്ന് കാണിച്ച് ഷെഫീക്കിന് ജോയിന്റ് ആർടിഒ നോട്ടീസ് നൽകിയത് കാലാവധി അവസാനിച്ച് നാല് ദിവസം കഴിഞ്ഞ്. തുടർന്ന് ഷെഫീക്ക് ഈ നോട്ടീസിന് മറുപടി നൽകി. നവംബർ 27ന്. നവംബർ 22നാണ് കാരണം കാണിക്കൽ നോട്ടീസ് കൈപ്പറ്റിയതെന്ന് ഷെഫീക്ക് മറുപടിയിൽ വ്യക്തമാക്കി. അപ്പോഴേക്കും തന്റെ ലൈസൻസിന്റെ കാലാവധി കഴിഞ്ഞിരുന്നു. ഓഗസ്റ്റ് 5ന് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്ത ലൈസൻസിന്റെ പേരിൽ തുടർനടപടികൾ സ്വീകരിക്കുന്നതിൽ ഗുരുതരമായ വീഴ്ച്ച ഗുരുവായൂർ ജോയിന്റ് ആർടിഒയുടെ ഭാഗതത്തുനിന്നും ഉണ്ടായിട്ടുണ്ടെന്ന് ഷെഫീക്ക് ചൂണ്ടിക്കാട്ടി.
നോട്ടീസിൽ പറയുന്ന കുറ്റം താൻ ചെയ്തിട്ടില്ല. അത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല. കാരണമില്ലാതെയാണ് തന്റെ ഡ്രൈവിംങ് ലൈസൻസ് മോട്ടോർ വാഹനവകുപ്പ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലൈസൻസിന്മേൽ കാരണം കാണിക്കൽ നോട്ടീസ് അയക്കുന്ന തീയ്യതി വരെ എന്ത് നടപടി എടുത്തുവെന്ന് ജോയിന്റ് ആർടിഒ വ്യക്തമാക്കണമെന്നും ഷെഫീക്ക് പറയുന്നു. ഓഗസ്റ്റ് 5ന് പിടിച്ചെടുത്ത ലൈസൻസിനെ കുറിച്ച് തന്നെ എന്തെങ്കിലും അറിയിക്കുന്നത് 3 മാസത്തിന് ശേഷമാണ്. തനിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെട്ടു. ഗുരുവായൂർ ജോയിന്റ് ആർടിഒ ഗുരുതരമായ പിഴവാണ് വരുത്തിയിരിക്കുന്നത്. ജോയിന്റ് ആർടിഒയുടെ നീതി നിഷേധത്തിന്റെ പേരിൽ ഇനി കൂടുതൽ സഹിക്കുവാൻ താൻ തയ്യാറല്ലെന്നും ഷെഫീക്ക് നോട്ടീസിനുള്ള മറുപടിയിൽ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ തനിക്കെതിരെയുള്ള നടപടികൾ അവസാനിപ്പിച്ച് ഡ്രൈവിംങ് ലൈസൻസ് എത്രയും വേഗം തിരികെ നൽകണം.
അതിന് ശേഷം ഈ മാസം 12ന് ഗുരുവായൂർ ജോയിന്റ് ആർടിഒ ഷെഫീക്കിന് ഒരു റിമൈൻഡർ നോട്ടീസ് അയച്ചു. നേരത്തെ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് ഷെഫീക്ക് നൽകിയ മറുപടി തൃപ്തികരമല്ലെന്ന് ജോയിന്റ് ആർടിഒ പറഞ്ഞു. അതുകൊണ്ട് ഷെഫീക്കിന്റെ വിശദീകരണം ബോധിപ്പിക്കുവാൻ ഈ 18ന് ഗുരുവായൂർ ഓഫീസിൽ നേരിട്ട് ഹാജരാകണം ഹാജരാകാതിരുന്നാൽ ഷെഫീക്കിന് ഒന്നും പറയാനില്ല എന്ന നിലപാട് സ്വീകരിച്ച് താൻ തന്റെ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ജോയിന്റ് ആർടിഒ മുന്നറിയിപ്പ് നൽകുന്നു.
ഗുരുവായൂർ ജോയിന്റ് ആർടിഒ നടത്തിയത് ഗുരുതരമായ ചട്ടലംഘനം
സർക്കാർ ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ ന്യായമായ ആവശ്യങ്ങളിൽ കാലതാമസം വരാതെ തീർപ്പുകൽപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അധികാരമേറ്റതിന്റെ മൂന്നാം ദിവസം സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ കർശന നിലപാട് എടുത്തതാണ്. പിന്നീട് പലതവണ അദ്ദേഹം ഇത് ആവർത്തിക്കുകയും ചെയ്തു. കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ എക്സ്പ്രസ് പരിപാടികളും ആവിഷ്കരിച്ചതാണ്. പൊലീസ് ഡിപ്പാർട്ട്മെന്റ് ഉൾപ്പെടെ മിക്കവാറും എല്ലാവകുപ്പുകളും ഫയൽ തീർപ്പാക്കൽ സമയബന്ധിതമായി പൂർത്തിയാകുന്ന നടപടികളിലേക്ക് കടക്കുകയും ചെയ്തു. അപ്പോഴാണ് മോട്ടോർ വാഹനവകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ നിസാരമായ ഒരു കുറ്റത്തിന്റെ പേരിൽ ഒരാളെ നാലുമാസമായി ഓഫീസിൽ കയറ്റി ഇറക്കി പീഡിപ്പിക്കുന്നത്. ഓഗസ്റ്റ് 5ന് പിടിച്ചെടുത്ത ലൈസൻസ്. കുറ്റം മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനം ഓടിച്ചു. ശരി. അങ്ങനെയെങ്കിൽ അങ്ങനെ. ഈ ചാർജ്ജ് തീർപ്പാക്കാൻ എത്ര നാൾ വേണം?
കുറ്റം തെളിഞ്ഞാൽ പരമാവധി നൽകാവുന്ന ശിക്ഷ മൂന്നുമാസം ലൈസൻസ് റദ്ദാക്കുക എന്നതാണ്. ഇവിടെ സംഭവിച്ചതെന്താണ്. പിടിച്ചെടുത്ത ലൈസൻസിന്റെ കാര്യത്തിൽ നാലുമാസമായി ഈ ഉദോഗസ്ഥൻ ഒരു തീരുമാനവും എടുത്തിട്ടില്ല. നാലുമാസം കഴിയുമ്പോൾ ദാ വരുന്നു ഇയാളുടെ ഭീഷണി. ഇനി ലൈസൻസ് ഉടമ തന്റെ മുന്നിൽ വന്ന് കാര്യം പറഞ്ഞില്ലെങ്കിൽ താനങ്ങ് തീർപ്പാക്കും ഹേ ഉദ്യോഗസ്ഥ എത്ര തവണ ഈ ലൈസൻസ് ഉടമ താങ്കളുടെ മുന്നിൽ വന്നു. എന്താണ് നിങ്ങൾക്കിത്ര ധാർഷ്ട്യം? മുഖ്യമന്ത്രി പറഞ്ഞത് കേൾക്കാതിരിക്കാൻ പറ്റാത്ത അത്ര ദൂരമാണോ തിരുവനന്തപുരത്തുനിന്ന് ഗുരുവായൂരിലേക്ക്. ചോദ്യങ്ങൾ ഇനിയും ഉണ്ട് ബാക്കി ആ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻ വിവരാവകാശ നിയമം അനുസരിച്ച് മുന്നോട്ട് പോവുകയാണ് നീതി നിഷേധിക്കപ്പെട്ട ഷെഫീക്ക് എന്ന ഡ്രൈവിംങ് ലൈസൻസ് ഉടമ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്