ലേബർ കോട്ടകൾ തകർത്തു ടോറികളുടെ വമ്പൻ മുന്നേറ്റം; 650 സീറ്റുകളിൽ 365ഉം നേടി കൺസർവേറ്റീവുകൾ വീണ്ടും ഭരണത്തിലേക്ക്; ലേബർ പാർട്ടിക്ക് നേടാനായത് 203 സീറ്റുകൾ മാത്രം: ബ്രക്സിറ്റിലെ അനിശ്ചിതത്വം അടക്കം സകലതും മാറ്റുന്ന ജനവിധിയിൽ ഞെട്ടി ജെറമി കോർബിനും ലേബർ പാർട്ടിയും
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ബ്രിട്ടനിലെ നിർണായകമായ ഇടക്കാല തെരഞ്ഞെടുപ്പിൽ വൻ വിജയം നേടി ബോറിസ് ജോൺസണും കൺസർവേറ്റീവ് പാർട്ടിയും. 650 സീറ്റുകളിലേയും ഫലം പുറത്തു വന്നപ്പോൾ 365 സീറ്റുകളാണ് കൺസർവേറ്റീവിന് ലഭിച്ചത്. 203 സീറ്റുകൾ മാത്രമാണ് ലേബറിന് ലഭിച്ചത്. സ്കോട്ടിഷ് നാഷണൽ പാർട്ടിക്ക് 48 സീറ്റുകളും ലിബറൽ ഡെമോക്രാറ്റിക്കിന് 11 സീറ്റുകളും ഡിയുപിക്ക് എട്ടും മറ്റുള്ളവർക്ക് 15 സീറ്റുകളുമാണ് ലഭിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നേടിയതിനേക്കാൾ വലിയ വിജയമാണ് കൺസർവേറ്റീവ് ഇടക്കാല തെരഞ്ഞെടുപ്പിൽ നേടിയത്. കഴിഞ്ഞ തവണത്തേക്കാൾ 47 സീറ്റുകൾ കൺസർവേറ്റീവ് നേടിയപ്പോൾ 59 സീറ്റുകളുടെ കുറവാണ് ലേബറിന് ഉണ്ടായത്. അതേസമയം, സ്കോട്ടിഷ് നാഷണൽ പാർട്ടിക്ക് 13 സീറ്റുകൾ കൂടുതൽ ലഭിച്ചു. ലിബറൽ ഡെമോക്രാറ്റിക്കിന് ഒരു സീറ്റിന്റെ കുറവും ഡിയുപിക്ക് രണ്ടു സീറ്റിന്റെ കുറവുമാണ് ലഭിച്ചത്.
68 സീറ്റുകളുടെ ഭൂരിപക്ഷം കൺസർവേറ്റീവിന് ഉണ്ടാകുമെന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനം. പ്രവചനത്തെ തന്നെ അട്ടിമറിച്ച് 75 സീറ്റുകളുടെ ഭൂരിപക്ഷം നേടിയാണ് കൺസർവേറ്റീവ് വീണ്ടും ഭരണപഥത്തിലേക്ക് എത്തിയത്. 1987ൽ മാർഗരറ്റ് താച്ചർ നേടിയ മൂന്നാം വിജയത്തിന് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷമാണ് ബോറിസ് നേടിയത്. അൻപതിലധികം സീറ്റുകളുടെ കുറവ് ലേബറിനുണ്ടെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ തീരെ മോശമല്ലാത്ത പ്രകടനമാണ് കാഴ്ച വച്ചത്. ലണ്ടൻ സമീപ പ്രദേശങ്ങളാണ് കൺസർവേറ്റീവിന് അനുകൂലമായതെങ്കിൽ വടക്കൻ ഇംഗ്ലണ്ടിലാണ് ലേബറിന് കൂടുതൽ സീറ്റ് ലഭിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് നേടിയ വിജയത്തേക്കാൾ കൂടുതൽ ഭൂരിപക്ഷമാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. മാത്രമല്ല, ഈ വിജയം ബ്രക്സിറ്റിലേക്ക് എത്തിക്കുവാൻ ബോറിസിനെ സഹായിക്കും എന്നു തീർച്ചയാണ്. കാരണം, തെരേസാ മേ യുടെ മന്ത്രിസഭയിൽ ബ്രക്സിറ്റ് പാസാക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം, ബ്രക്സിറ്റിനെ അനുകൂലിക്കാത്ത നിരവധി എംപിമാർ ഉണ്ടായിരുന്നു എന്നതാണ്. ഇതു മുൻകൂട്ടി കണ്ട ബോറിസ് ബ്രക്സിറ്റിനെ അനുകൂലിക്കുന്നവർക്ക് മാത്രം സീറ്റുകൾ നൽകി ബ്രക്സിറ്റ് പാസാക്കുവാൻ സാധിക്കുന്ന വിധത്തിലാണ് ഓരോ സീറ്റുകളിലും സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.
വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ ബോറിസിന് വിമതശബ്ദങ്ങളെ അടക്കിനിർത്തി ഇനി ബ്രക്സിറ്റിന് അടക്കമുള്ള തീരുമാനങ്ങൾ നടപ്പിലാക്കാം. വിമതരെയൊക്കെ ഒഴിവാക്കി നേടിയ വിജയമായതിനാൽ, അപസ്വരങ്ങളുയരാതെ ബ്രക്സിറ്റ് നടപ്പിലാക്കുകയെന്നതിനാവും ബോറിസ് പ്രഥന പരിഗണന നൽകുക. ജനുവരി 31-നകം ബ്രക്സിറ്റ് നടപ്പിലാക്കുകയാവും ബോറിസിന്റെ ലക്ഷ്യം. ബ്രിട്ടന് മുന്നിൽ പുതിയ അധ്യായം തുറക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രകടനപത്രിക പുറത്തിറക്കിക്കൊണ്ട് ബോറിസ് ജോൺസൺ കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു.
കൺസർവേറ്റീവുകൾ നേടിയ ഈ വിജയം ബോറിസ് ജോൺസണെ ഇനിയും കൂടുതൽ കാലം പ്രധാനമന്ത്രി പദത്തിൽ ഇരുത്തും. ബോറിസ് വീണ്ടും പ്രധാന മന്ത്രി പദത്തിൽ എത്തുന്നതും ബ്രക്സിറ്റ് നടക്കുന്നതും ഇന്ത്യയ്ക്കും ഏറെ പ്രയോജനകരമാണ്. കാരണം, ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന പ്രധാനമന്ത്രിയാണ് ബോറിസ് ജോൺസൺ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അടുത്ത സുഹൃത്തായ ബോറിസിന് പെണ്ണുപിടിയൻ, വായിൽ തോന്നുതൊക്കെ വിളിച്ചു വപറയുന്ന ഡിപ്ലോമസിയറിയാത്ത ബഫൂൺ എന്നിങ്ങനെ പേരുദോഷങ്ങൾ ഏറെയുണ്ടെങ്കിലും ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് വിജയത്തിലേക്ക് കുതിച്ച ബോറിസിന് ഇപ്പോൾ എങ്ങു നിന്നും കയ്യടിയാണ് ലഭിക്കുന്നത്.
ബ്രക്സിറ്റ് നടന്നാൽ ഇന്ത്യയ്ക്കും ഏറെ ഗുണകരമാകും. കാരണം, ബ്രക്സിറ്റ് പ്രാബല്യത്തിൽ വരുന്നതോടെ യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്ക് ഇപ്പോഴുള്ളതു പോലെ എളുപ്പത്തിൽ ബ്രിട്ടനിലേക്ക് എത്താൻ സാധിക്കില്ല. ഓസ്ട്രേലിയൻ മാതൃകയിൽ പോയിന്റ് അടിസ്ഥാനമാക്കിയുള്ള കുടിയേറ്റനയം കൊണ്ടുവരുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ വ്യക്തമാക്കിയിരുന്നു. ബ്രിട്ടന് സംഭാവന നൽകാൻ ശേഷിയുള്ളവരെ കുടിയേറാൻ അനുവദിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യം. അതിനാൽ തന്നെ, യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ആളുകളുടെ കുത്തൊഴുക്ക് ബ്രിട്ടനിലേക്ക് ഉണ്ടാവില്ല. ഇത്, ഇന്ത്യയിൽ നിന്നുള്ള കുടിയേറ്റക്കാർക്കും കഴിവുറ്റ നഴ്സുമാർക്കും കൂടുതൽ അവസരങ്ങളുടെ വാതിൽ തുറക്കുന്നതായിരിക്കും.
ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിയുടെ തേരോട്ടമുണ്ടാകുമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചിരുന്നു. ലേബർ പാർട്ടിയുടെ ചെങ്കോട്ടകൾ തകർത്ത് ടോറികൾ 368 സീറ്റുകൾ നേടി ഒറ്റയ്ക്ക് അധികാരത്തിലെത്തുമെന്നായിരുന്നു തിരഞ്ഞെടുപ്പിലെ ഫലസൂചന. 2017-ൽ നേടിയതിനെക്കാൾ 71 സീറ്റുകൾ കുറഞ്ഞ് ലേബർ പാർട്ടി 191 സീറ്റുകളിലേക്ക് ചുരുങ്ങുമെന്നും എക്സിറ്റ് പോൾ സൂചിപ്പിച്ചിരുന്നു. 1987-ൽ മാർഗരറ്റ് താച്ചർ നേടിയ വൻവിജയത്തിനുശേഷം ഏറ്റവും വലിയ വിജയമാകും ബോറിസ് ജോൺസൺ കരസ്ഥമാക്കുകയെന്നാണ് എക്സിറ്റ് പോൾ സൂചിപ്പിച്ചത്.
മറുഭാഗത്ത് ലേബർ പാർട്ടിക്കാകട്ടെ, എട്ടര പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനമാണ് ഇത്. 1935-ലാണ് ലേബർ പാർട്ടി ഇതുപോലെ തകർച്ച നേരിട്ടിട്ടുള്ളത്. ലേബറിന്റെ കോട്ടകളിൽ വലിയ വിള്ളലുകളാണ് ഇക്കുറി വീണിട്ടുള്ളത്. ഹൗട്ടൺ ആൻഡ് സണ്ടർലൻഡ് സൗത്ത്, സണ്ടർലൻഡ് സെൻട്രൽ, ന്യൂകാസിൽ അപ്പോൾ ടൈൻ സെൻട്രൽ തുടങ്ങിയ മേഖലകളിലൊക്കെ ലേബറിന്റെ പിടി അയഞ്ഞു. എക്സിറ്റ് പോൾ ഫലങ്ങൾ വന്നതോടെ തന്നെ കൺസർവേറ്റീവ് പാർട്ടി ആസ്ഥാനത്ത് ആഘോഷങ്ങൾക്ക് തിരികൊളുത്തിയിരുന്നു. ബ്രക്സിറ്റ് വിരുദ്ധ നിലപാടും തന്റെ കടുത്ത ഇടതുപക്ഷ ആശയഗതികൾ ബ്രിട്ടീഷ് ജനതയിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതുമാണ് ജെറമി കോർബിന് തിരിച്ചടിയായതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ നൽകുന്ന സൂചനകൾ.
ബ്രക്സിറ്റിന്റെ ഭാവിയെ കുറിച്ചുള്ള വിധിയെഴുത്ത് എന്നതു തന്നെയാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത. ബോറിസ് ജോൺസനും കൺസർവേറ്റീവുകളും വീണ്ടും അധികാരത്തിൽ എത്തിയതോടെ ഇനി ബ്രിട്ടൻ കാത്തിരിക്കുന്നത് ബ്രക്സിറ്റിനു വേണ്ടിയാണ്. ഒരുപക്ഷെ, ലേബർ പാർട്ടിയാണ് അധികാരത്തിൽ എത്തിയിരുന്നതെങ്കിൽ മറ്റൊരു റഫറണ്ടത്തിനു വേണ്ടിയായിരുന്നേനെ കാത്തിരിപ്പ്. മറ്റൊരു പാർട്ടിയും അധികാരത്തിൽ എത്താനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാൽ ലേബറും ടോറികളും തമ്മിലുള്ള മത്സരമായിരുന്നു ഈ തെരഞ്ഞെടുപ്പ്.
അധികാരം ബോറിസ് ജോൺസനോ അതോ ജെറമി കോർബിന്റെ കൈകളിലേക്കോ എന്നതാണ് ലോകം മുഴുവനും ഉറ്റു നോക്കിയത്. ചർച്ചകളും മറ്റും ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോൺസനെ അവരോധിച്ചപ്പോൾ ലേബറുകൾ അവസാന നിമിഷം വമ്പിച്ച മുന്നേറ്റം കാഴ്ചവെച്ചത് ബോറിസ് ജോൺസനെയും കൂട്ടാളികളെയും അങ്കലാപ്പിലാക്കിയിരുന്നു.
2017ൽ ബ്രിട്ടനിൽ തൂക്ക് പാർലമെന്റെന്ന് പ്രവചിച്ച യൂഗോവ് പോളിങ് അനാലിസിസിന്റെ റിപ്പോർട്ട് പ്രകാരം 28 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ ബോറിസ് ജോൺസൺ അധികാരത്തിൽ എത്തുമെന്നാണ് പ്രവചിച്ചത്. 68 സീറ്റുകളുടെ ഭൂരിപക്ഷം ബോറിസ് ജോൺസന് ലഭിക്കുമെന്ന് പറഞ്ഞിടത്ത് നിന്നാണ് ഭൂരിപക്ഷത്തിന്റെ എണ്ണം 28 സീറ്റായി കുറഞ്ഞത്. ഇതിന് പിന്നാലെ അവസാന നിമിഷം ജെറമി കോർബിൻ നേടിയ മുൻതൂക്കവും ബോറിസ് ജോൺസനെ ആശങ്കയിലായിരുന്നു. യൂഗോവ് സർവ്വേയുടെ അവസാന പ്രവചനം അനുസരിച്ച് കൺസർവേറ്റീവുകൾ 339 സീറ്റുകളും ജെറമി കോർബിന്റെ പാർട്ടി 231 സീറ്റും ലിബറൽ ഡെമോക്രാറ്റുകൾ 15 സീറ്റുകളും നേടുമെന്നായിരുന്നു പറഞ്ഞത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍