2000 കിലോ സ്വർണം ജിഎസ്ടി അടയ്ക്കാതെ വിറ്റു; കേന്ദ്ര ജിഎസ്ടി ഇന്റലിജന്റ്സ് പരിശോധനയിൽ കണ്ടെത്തിയത് 25 കോടി രൂപയുടെ നികുതി വെട്ടിപ്പ്; കോഴിക്കോട്ടെ പ്രമുഖ ജുവല്ലറി ഇമാസ് ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിന്നും പിടിച്ചെടുത്തത് കണക്കിൽ പെടാത്ത 16 കിലോ സ്വർണം; ചെറുകിട ജൂവലറികൾക്ക് ആഭരണങ്ങൾ ഉണ്ടാക്കി കൊടുക്കുന്ന മൊത്ത വിതരണ സ്ഥാപനത്തിൽ നടന്നത് വമ്പൻ വെട്ടിപ്പ്; തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാവണമെങ്കിൽ കൂടുതൽ പരിശോധനകൾ ആവശ്യമെന്ന് ജി.എസ്.ടി ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറക്ടർ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടുമൊരു ജിഎസ്ടി വെട്ടിപ്പ് പിടികൂടി. സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കാതെ ജൂവലറി മേഖലയിൽ വൻതോതിൽ സ്വർണം വിൽക്കുന്നതായി റിപ്പോർട്ടിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് വൻ തട്ടിപ്പ് പിടികൂടിയത്. കോഴിക്കോട്ടെ പ്രമുഖ ജുവല്ലറിയായ ഇമാസ് ഗോൾഡ് ആൻഡ് ഡയമണ്ട്സാണ് വൻ നികുതി വെട്ടിപ്പു നടത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കോഴിക്കോട്ടെ സ്വർണ മൊത്ത വിൽപ്പന കേന്ദ്രമാ ഇമാസിൽ നടത്തിയ പരിശോധനയിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി.
2000 കിലോ സ്വർണം ജിഎസ്ടി അടയ്ക്കാതെ വിറ്റതായി ജിഎസ്ടി ഇന്റലിജൻസ് കണ്ടെത്തിയിരിക്കുന്നത്. ബുധനാഴ്ച വയനാട് ഉൾപ്പെടെയുള്ള നാലു ജില്ലകളിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കോഴിക്കോട്ടെ സ്വർണ മൊത്ത വിൽപ്പന കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ 25 കോടിയുടെ തട്ടിപ്പാണ് കണ്ടെത്തിയത്. 2000 കിലോ സ്വർണം അനധികൃതമായി വിറ്റഴിച്ചു. ഇതിന് പുറമേ അനധികൃതമായി സൂക്ഷിച്ചിരുന്ന 16 കിലോ സ്വർണവും കണ്ടെത്തി.
കേരളത്തിൽ 14 ജില്ലകളിലും സ്വർണാഭരണങ്ങൾ എത്തിച്ചു നൽകുന്ന മൊത്ത വിതരണക്കാരാണ് ഇമാസ് ഗോൾഡ്. കോഴിക്കോട് കൊടുവള്ളി സ്വദേശിയും മലപ്പുറം സ്വദേശിയുമാണ് ഈ സ്വർണ്ണ മൊത്ത വിതരണ കേന്ദ്രത്തിന്റെ നടത്തിപ്പുകാർ. വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ എന്നി ജില്ലകളിലാണ് ഇവിർ കൂടുതലായി സ്വർണം വിൽക്കുന്നത്. ജിഎസ്ടി വെട്ടിപ്പു നടത്തിയെന്ന് കണ്ടെത്തിയതിന് തുടർന്ന് കൂടുതൽ പരിശോധന വേണ്ടി വരും. പരിശോധന വരും ദിവസങ്ങളിൽ വ്യാപിപ്പിക്കുമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.
കേന്ദ്ര ജിഎസ്ടി ഇന്റലിജൻസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ജൂലൈ മാസം മുതലുള്ള കച്ചവടത്തിന്റെ രേഖകൾ അധികൃതർ പിടിച്ചെടുത്തിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി മനസ്സിലാവണമെങ്കിൽ കൂടുതൽ പരിശോധനകൾ വേണമെന്ന് ജി എസ് ടി ഇന്റലിജൻസ് ഡെപ്യൂട്ടി ഡയറകടർ വ്യക്തമാക്കി. ചെറുകിട ജൂവലറികൾക്ക് ആഭരണങ്ങൾ ഉണ്ടാക്കിക്കൊടുക്കുന്നതാണ് ഇമാസിന്റെ രീതി. പക്ഷേ റെയ്ഡിനെക്കുറിച്ച് പ്രതികരിക്കാൻ ജൂവലറി ഉടമകൾ തയ്യാറായിട്ടില്ല. റെയ്ഡിന് ശേഷം ജൂവലറി പൂട്ടിക്കിടക്കുകയാണ്. ഉടമകളുടെ വീടുകളിലും സ്വർണം വിറ്റ കേന്ദ്രങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. ഉ
പരിശോധനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അന്വേഷണം നടക്കുകയാണ് എന്നാണ് ജിഎസ്ടി അധികൃതരുടെ മറുപടി. ഇമാസിൽ നിന്നും സ്വർണം വിതരണം ചെയ്യുന്ന സ്വർണ്ണത്തിന്റ് സ്ത്രോതസ് എവിടെ നിന്നാണെന്ന അന്വേഷണത്തിലേക്കും കടന്നേക്കുമെന്ന സൂചനയുണ്ട്. കേരളത്തിൽ സ്വർണ്ണക്കടത്തിന്റെ കേന്ദ്രമായി പ്രവർത്തിക്കുന്ന കൊടുവള്ളിയുമായി ബന്ധമുണ്ട് എന്നതിനാൽ അന്വേഷണം കൂടുതൽ മുറുകാനാണ് സാധ്യത.
ജിഎസ്ടി തട്ടിപ്പുകൾ അടുത്തകാലത്തായി കൂടുതൽ വ്യാപിച്ചിരുന്നു. ബിനാമി പേരിൽ രജിസ്ട്രേഷൻ നടത്തി ഇല്ലാത്ത സ്ഥാപനങ്ങളുടെ പേരിൽ കോടികളുടെ ജിഎസ്ടി (ചരക്ക് സേവന നികുതി) വെട്ടിപ്പ് നടത്തിയ കേസിൽ പൊന്നാനി സ്വദേശികളായ രണ്ടുപേർ അറസ്റ്റിലായിരുന്നു. ഇത് കൂടാതെ നിരവധി പേരാണ് ജിഎസ്ടി വെട്ടിപ്പിന് പിടിയിലായത്. അതേസമയം ജിഎസ്ടി സംവിധാനത്തിൽ സ്വർണത്തിനും രത്നങ്ങൾക്കും ഇവേബിൽ നടപ്പാക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കാൻ സംസ്ഥാന ധനമന്ത്രി ഡോ.തോമസ് ഐസക് കൺവീനറായി മന്ത്രിമാരുടെ സമിതി അടുത്തിടെ രൂപീകരിച്ചിരുന്നു.
ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിൻഭായ് പട്ടേൽ, ധനമന്ത്രിമാരായ മൻപ്രീത് സിങ് ബാദൽ(പഞ്ചാബ്), ബസവരാജ് ബൊമ്മൈ (കർണാടക), ഡോ.അമിത് മിത്ര (ബംഗാൾ) എന്നിവരാണ് അംഗങ്ങൾ. ഇവേ ബിൽ നടപ്പാക്കാനാവുന്നില്ലെങ്കിൽ നികുതി വെട്ടിപ്പു തടയാൻ മറ്റു മാർഗങ്ങൾ സമിതി നിർദ്ദേശിക്കണം. സെപ്റ്റംബർ 20ലെ ജിഎസ്ടി കൗൺസിൽ യോഗത്തിന്റെ തീരുമാനപ്രകാരമാണ് സമിതി രൂപീകരിച്ചത്.
സംസ്ഥാനത്തെ ചരക്ക് സേവന നികുതി സമാഹരണം ശക്തമാക്കാൻ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് ധനമന്ത്രി ടി എം തോമസ് ഐസക് നിർദ്ദേശം നൽകിയിരുന്നു. നികുതിവെട്ടിപ്പിന്റെ വല ഇതരസംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നതായാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ വാർഷിക ജിഎസ്ടി സമാഹരണലക്ഷ്യം നേടാനുള്ള കർമപരിപാടിക്ക് നികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം രൂപംനൽകിയത്. ഈ സാമ്പത്തികവർഷം ജിഎസ്ടി ലക്ഷ്യം 29,011 കോടി രൂപയാണ്. പ്രതീക്ഷിതവർധന ഉറപ്പാക്കാൻ ഓരോ നികുതി നിർണയകേന്ദ്രവും 30 ശതമാനം അധികവരുമാനം ഉറപ്പാക്കണം. വരുമാനത്തിന്റെ 82 ശതമാനം ലഭിക്കേണ്ടത് എറണാകുളം, തിരുവനന്തപുരം, മട്ടാഞ്ചേരി, കോഴിക്കോട്, തൃശൂർ, മലപ്പുറം ജില്ലകളിൽനിന്നാണ്. ആദ്യപടിയായി എറണാകുളം, തിരുവനന്തപുരം റവന്യൂ ജില്ലകളിലെ മൂന്ന് ഡെപ്യൂട്ടി കമീഷണറുടെ കീഴിലെ ഓഫീസർമാർക്കാണ് ലക്ഷ്യം നിശ്ചയിക്കുക.
Stories you may Like
- ജിഎസ്ടി അടച്ചില്ല: ചലച്ചിത്ര അക്കാദമിയോട് കണക്കു ചോദിച്ചു കേന്ദ്ര ഏജൻസി
- ജി എസ് ടിയിൽ ചർച്ച സജീവം; അടച്ച തീയതി ഏതെന്നത് നിർണ്ണായകമാകും
- ഹൈറിച്ച് ഓൺലൈൻ ഷോപ്പ് പ്രൈവറ്റ് ലിമിറ്റഡ് ഉടമ പ്രതാപൻ കെഡി അഴിക്കുള്ളിൽ
- 'മാസപ്പടിയുടെ കഥ തീർന്നു; ഒരു വക്കീലും ഇങ്ങനെ വാദിച്ച് സ്വയം തോൽപ്പിച്ചിട്ടുണ്ടാവില്ല'
- തോമസ് ഐസക്കിന് മാത്യു കുഴൽനാടന്റെ മറുപടി
- TODAY
- LAST WEEK
- LAST MONTH
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- വിവാഹസമയം സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനു മേൽ ഭർത്താവിന് നിയന്ത്രണമില്ല; എടുത്ത് ഉപയോഗിച്ചാലും മടക്കി നൽകാൻ ധാർമിക ബാധ്യത: സുപ്രീംകോടതി
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ആറ്റിങ്ങലിലിലും ആലപ്പുഴയിലും കനത്ത പോളിങ്; തിരുവനന്തപുരവും തൃശൂരും പത്തനംതിട്ടയും പാലക്കാടും ചാലക്കുടിയും കണ്ണൂരും എറണാകുളത്തും വോട്ടിങ് ശതമാനം ആദ്യം രണ്ടു മണിക്കൂറിൽ 12ന് മുകളിൽ; നഗരങ്ങളിലും ഗ്രാമങ്ങളിലും വൻ തിരക്ക്; തികോണ മണ്ഡലങ്ങളിൽ വാശി കൂടുതൽ
- ദുബായിൽ ബസ് ഇടിച്ച് മരിച്ച മുൻ ഫുട്ബോൾ താരം മുഹമ്മദ് സവാദിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; കുമാരപുരത്തുള്ള വസതിയിൽ പൊതുദർശനം: കബറടക്കം ഉച്ചയ്ക്ക് രണ്ടിന് കുമാരപുരം ജമാഅത്ത് പള്ളിയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍